Friday, 31 January 2014

2001 ഫെബ്രുവരി 1

എന്റെ ജീവിതം ആകെ മാറ്റിമറിച്ച ആ സംഭവം നടന്നു.......

രാവിലെ കുറേ അധികം ആളുകള്‍ അന്ന് വീട്ടില്‍ വന്നു....

എല്ലാവര്‍ക്കും അന്ന് രാവിലെ മസാല ദോശയും വടയും ചായയും കൊടുത്തു...

കുറേ പേര്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു..ചിലര്‍ വന്ന് ഷേക്ക് ഹാന്റെ തരുന്നു....തൊട്ടടുത്ത് എന്റെ ബാപ്പ ഇരിക്കുന്നത് കാരണം എനിക്ക് ആരോടും അധികം ഒന്നും സംസാരിക്കാനും കഴിയുന്നില്ല....

അല്ലേലും ഇത്രയും അധികം ആളുകളേ കണ്ടപ്പഴേക്കും എന്റെ നാവിറങ്ങിപ്പോയി എന്ന് പറയുന്നതാവും ശരി...

വാ കയറു എന്ന് പറഞ്ഞ് എല്ലാവരും കൂടി ഒരു യാത്രക്കുള്ള തയ്യാറെടുപ്പാണു....എന്തായാലും ഞാനും കയറി.....
                                                          
                                                        അന്നമനട പുളിക്കക്കടവ് കടവ് കടന്ന് തളിയത്ത് സെയ്ദു മുഹമ്മദ് എന്ന ആളുടെ വീട്ടിലേക്കാണു യാത്ര......

                                        “അതേന്നേയ് എന്റെ വിവാഹം”........

ഇന്നേക്ക് 13 വര്‍ഷം തികയുകയാണു....ഇന്ന് എന്ന് പറഞ്ഞാല്‍ 2014 ഫെബ്രുവരി ഒന്നിന്.........

എന്റെ ജീവിതത്തില്‍ എന്ന് പറഞ്ഞാല്‍ ശരിയാവില്ല....കാരണം ഞാന്‍ ഒറ്റക്കല്ലല്ലോ....അന്നുമുതല്‍ ഇന്ന് വരേയുള്ള എല്ലാവിധ സന്തോഷത്തിലും ഞങ്ങള്‍ ഒരുമിച്ചാണു.....കൂട്ടത്തില്‍ സങ്കടം എന്നു വേണേല്‍ പറയാം.....കാരണം സങ്കടങ്ങള്‍ ഈ പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങളില്‍ കടന്ന് വന്നിട്ടില്ല....

എന്റെ ഈ സന്തോഷകരമായ ജീവിതത്തില്‍ ഇപ്പോള്‍ എനിക്ക് ഫേസ്ബുക്കില്‍ നിന്നും കുറേ ഏട്ടന്മാരും അനിയന്മാരും ചേച്ചിമാരും അനിജത്തിമാരും കൂട്ടിനുണ്ടെന്നുള്ളതും ആഹ്ലാദത്തിനു വഴിയൊരുക്കുന്നു...

എല്ലവരുടേയും സ്നേഹവും ആശംസകളും എനിക്ക് എന്നും ഉണ്ടാകും എന്നുള്ള ഒരു ഉറപ്പുണ്ട്....എന്റെ ഈ സന്തോഷം പങ്കിടാന്‍ നിങ്ങളെ ഞാന്‍ എന്‍ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു......
..........................................ഷഫീര്‍ പുവത്തുംകടവില്‍

Tuesday, 28 January 2014

"പറഞ്ഞതങ്ങിനെ തന്നെ പാതിരവായല്ലോ പത്നി...
കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍ ........................................     .;

വള്ളിവട്ടം ജി യു പി എസ്സ് ...ല്‍  നാലാം തരത്തില്‍ പഠിക്കുന്ന സമയം....

[ എന്താ നോക്കുന്നത് വേണ്ട ഇത് പണ്ട് കേട്ടിട്ടുണ്ട് എന്ന് പറയാനാവും ല്ലെ...കേട്ടിട്ടുണ്ടാകും കാരണം ആ കേട്ടിട്ടുള്ള കഥയിലെ കഥാപാത്രം ഞാനാണു]

കുജേല വൃത്തം വഞ്ചിപാട്ടാണു മലയാളം ക്ലാസില്‍ എടുത്തുകൊണ്ടിരിക്കുന്നത്...പത്മാവതി ടീച്ചര്‍ ക്ലാസ് എടുത്ത് കസര്‍ക്കുകയാണു.....

രണ്ടാമത്തെ ബഞ്ചില്‍ ആദ്യം ഞാനും തൊട്ടടുത്ത് വള്ളിവട്ടം തറയില്‍ നിന്ന് വരുന്ന അല്‍ത്താഫും, കൂട്ടാല ഷാജനും പ്രതീപും അക്കരക്കൂരി സുനിയും അങ്ങിനെ പോകുന്നു കൂട്ടുകാരുടെ ഗണങ്ങള്‍....

ടീച്ചറുടെ ക്ലാസ് ഒരു സൈഡില്‍ നടക്കുന്നു.....ഞങ്ങള്‍ പുസ്തകത്തില്‍ വച്ചിരുന്ന മയില്‍ പീലി പെറ്റോ എന്ന് നോക്കുന്നു .....എന്തേ പെറാത്തത് എന്ന ചോദ്യവും ഇനി ഈ പീലി ആണാണൊ...എന്ന സംശയവും....എല്ലാം കൂടി ആയപ്പോള്‍ ....പതിയെ തുടങ്ങിയ സംസാരം വലുതായത് തികച്ചും സ്വാഭാവികം....

                                                               അന്ന് നെടുമന്‍ കാട് ല്‍ നിന്നും വരുന്ന  സീന എന്ന പെണ്‍കുട്ടി  ലോകത്ത് ആദ്യമായി ചാരവൃത്തി നടത്തി....അവള്‍ ക്ലാസിലെ നല്ലവരില്‍ നല്ലവളാകാന്‍ ഒരു ശ്രമം നടത്തി....

“ടീച്ചറെ ആ കുട്ട്യോള്‍ടെ വര്‍ത്താനം കാരണം കേള്‍ക്കാന്‍ കഴിയുന്നില്ല”.....

പോരെ പൂരം ....ആ പൂതന...ശൂര്‍പ്പണക...സീന....അവള്‍ ചതിച്ചു...

ആള്‍ സ്റ്റാന്റ് അപ്പ്......പിന്നീട് ഒരു ഗര്‍ജനം ആയിരുന്നു....ടീച്ചറുടെ മൃതുല സംസാരം ഘോരമാകാന്‍ എടുത്ത സമയം രണ്ട് സെക്കന്റ്.....

എല്ലാവരും മൂട്ടില്‍ തീപ്പിടിച്ചത് പോലെ പെട്ടെന്നെഴുന്നേറ്റു...

ലെഫ്റ്റേണ്‍ റൈറ്റേണ്‍.....എന്നിങ്ങനെയുള്ള ക്രയവിക്രയങ്ങള്‍ എല്ലാം അവിടെ നടന്നു...അതിനു ശേഷം ഞാനും എന്റെ പാര്‍ട്ടിക്കാര്‍ക്കും ഒഴികെ ബാകിയെല്ലാവര്‍ക്കും പരോള്‍ കിട്ടി....സംസാരപ്രിയരായ ഞങ്ങള്‍ കുറച്ച് പേരെ ബഞ്ചില്‍ കയറ്റി നിര്‍ത്തി....

ശ്രീകൃഷണനെ കാണാന്‍ പോയ നേരം കുജേലന്‍ കൂട്ടുകാരനായ ശ്രീകൃഷണനു കൊടുക്കാനായി കക്ഷത്തില്‍ വച്ച് കൊണ്ട് എന്താണു കൊണ്ടുപോയത്..?

ബഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കുന്ന ഞങ്ങള്‍ ഐവര്‍ സംഘം ഞെട്ടി ഇതിനിടയില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായോ...? ഞാന്‍ സ്വയം ചോദിച്ചു...

ചോദ്യം ഇരിക്കുന്ന പഠിപിസ്റ്റുകളോടല്ല ബഞ്ചിന്റെ മുകളിലുള്ള കോമാളികളോട്....

ഒരു സൈഡില്‍ നിന്നും ഉത്തരം പറഞ്ഞു തുടങ്ങി...ഒരാള്‍ പുവ്വന്‍പഴം....കേക്ക്...ചക്ക....പാളയംകൊടം പഴം........

അവസാനം എന്റെ ഊഴം ഞാന്‍ ചുറ്റും നോക്കി....

വെടിക്കെട്ടില്‍ അവസാനത്തെ അമിട്ട്പൊട്ടാന്‍ കാത്ത് നില്‍ക്കുന്ന പ്രേക്ഷകരെ പോലെ കാത് കൂര്‍പ്പിച്ച് നില്‍ക്കുന്ന സഹവിദ്യാര്‍ത്ഥികള്‍......

കൂട്ടത്തില്‍ ചതിയന്‍ ചന്തുവിന്റെ അവതാരമെടുത്ത സീന.....
അരപരീക്ഷയില്‍ എല്ലാത്തിലും തോറ്റവള്‍......ഞങ്ങളുടെ സംസാരം കാരണം അവള്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയണില്ല പോലും....

മൊട്ടുസൂചിവീണാല്‍ പോലും ശബ്ദം കേള്‍ക്കാം ....ആ ഭീകര നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് എന്റെ ഉത്തരം ആ ഒരശരീരി പോലെ നാലാം ക്ലാസ് ബിയില്‍ മുഴങ്ങി പ്രകമ്പനം കൊണ്ടു......

“കുജേലന്റെ കക്ഷത്തില്‍ രോമം അല്ലെ ടീച്ചര്‍”

ഇതില്‍ രസം വേറൊന്നുമല്ല.....ആ കൊല്ലം നാലാം ക്ലാസീന്നും ഞാന്‍ ജയിച്ചു....

............................................ഷഫീര്‍ പുവത്തും കടവില്‍
എന്തിനിങ്ങനെ ഒരു ജന്മം........

കറുത്തവനായത് കൊണ്ടൊ....എന്തോ...?

എല്ലാവര്‍ക്കും ഞങ്ങളെ ഇഷ്ടം ആണ്......

ആ ഇഷ്ടം പ്രകടിപ്പിക്കുന്നത് ഉപദ്രവിച്ച് കൊണ്ടാകുമ്പോള്‍...

പ്രായപൂര്‍ത്തിയായാല്‍ ഞങ്ങളേ കൂട്ടത്തോടെ നശിപ്പിക്കല്‍ നിങ്ങള്‍ക്ക് ഒരു ഹോബിയാണു അല്ലെ.....

എനിക്ക് മുമ്പ് ജന്മം എടുത്തവരെ നിങ്ങള്‍ തിളച്ച എണ്ണയില്‍ എടുത്തിട്ടു എന്നെനിക്കറിയാന്‍ കഴിഞ്ഞു.....ഇനി അടുത്തത് എന്റെ ഊഴം ആകുന്നു.....

ഞാന്‍ കാത്തിരിക്കും ...എന്റെ മരണത്തിനായി....കൊണ്ടുപോയിതിന്നു....ഞങ്ങളുടെ ശവങ്ങള്‍.......

ഞങ്ങള്‍ പാവങ്ങള്‍.......ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ആരുമില്ല....

പാവം.......“കടുക്”

ഷഫീർ പുവത്തുംകടവിൽ....

Saturday, 25 January 2014

ചില നേരമ്പോക്കുകള്‍............18

എങ്ങോട്ടാ നേതാവേ ഓടുന്നത്....?

ഇന്ന് ഞങ്ങള്‍ടെ പാര്‍ട്ടീടെ ഉത്ഗാടനം ആണു...

അതിനെന്താ തിരിഞ്ഞോടുന്നത്..?

ഒന്നും പറയേണ്ടാ...ബൊംബ് പൊട്ടിച്ചാ ഉത്ഗാടനം..
ഡോ: ഹരിഹര അയ്യര്‍ ബാലസുബ്രമണ്യന്‍......

ആതുരസേവനത്തിന്റെ സ്നേഹിതന്‍.....

ഇപ്പോള്‍ വെള്ളാംകല്ലൂര്‍ പഞ്ചായത്തില്‍ ഗവ: ഹോമിയോ ഡിസ്പെന്‍സറിയില്‍ വര്‍ക്ക് ചെയ്യുന്നു....
ഇദ്ദേഹത്തിന്റെ സേവന മഹിമ മനസിലാക്കണമെങ്കില്‍ ഈ സ്ഥലത്ത് തന്നെ ചെല്ലണം.....കേരളത്തില്‍ ഒരു പാടു ഡിസ്പെന്‍സറികളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം രോഗികള്‍ക്ക് എന്നും ഒരു കൂട്ടുകാരനും കൂടിയായിരുന്നു...
ഏതൊരു രോഗിയായാലും ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞാല്‍ പകുതി അസുഖം മാറിയെന്നാണു പറയാറ്....രോഗിയുടെ മനസ് അറിഞ്ഞ് പ്രതിവിധിചെയ്യുന്ന ഇദ്ദേഹത്തിനെ പോലെ മറ്റൊരു ഡോക്ടര്‍ കേരളത്തില്‍ ഉണ്ടോ എന്ന് പറയാന്‍ വയ്യ...
ഡോക്ടറെ കാണുവാന്‍ വളരെ ദൂരസ്ഥലങ്ങളില്‍ നിന്ന് വരേ ആളികള്‍ വരുന്നു....
രോഗികളോടെ ഇദ്ദേഹം കാണിക്കുന്ന ആ വിനയത്ത്വം എടുത്ത് പറയുക വയ്യ.

Friday, 24 January 2014

3            ......തുടര്‍ച്ച.....

                                                                  തേഞ്ഞിപ്പാലം .....കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം......എന്റെ പടച്ചോനെ എന്തിനാണു ഞാന്‍ ഇപ്പോ ഇങ്ങോട്ട് വന്നത്....തീരെ പരിചയം ഇല്ലാത്ത സ്ഥലം ...ആരോടാ ഒന്ന് ചോദിക്ക്യാ.....
തമ്മില്‍ തമ്മില്‍ ബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.....
നേരെ യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് ചെന്നു ...
ആദ്യം കണ്ട ഒരു ചെറുപ്പക്കാരനോട് ഞാന്‍ വന്നതെന്തിനാണെന്നും അതിനെ കുറിച്ച് എവിടെ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും എന്ന് ചോദിച്ചു...

എന്റെ ചോദ്യം കേട്ട് അയാളൊന്ന് നെടുവീര്‍പ്പിട്ടു.........
കാര്യം മറ്റൊന്നുമല്ല.....അവനില്‍ ഞാന്‍ എന്നെ തന്നെ കണ്ടു......നാണമില്ലാത്തവന്‍ .....പരീക്ഷക്ക് തോറ്റവന്‍.....അനുസരണയില്ലാത്തവന്‍....എന്നെ എന്റെ വീട്ടില്‍ എന്തൊക്കെ പറയാറുണ്ടോ അതൊക്കെ അവനെ ഞാന്‍ മനസുകൊണ്ടു പറഞ്ഞു....

ആരും അറിയാത്ത നാട്ടില്‍ എനിക്കും ഒരു തുണയായി...42 സെന്റീമീറ്റര്‍ ബെല്‍ബോട്ടന്‍ പാന്‍സും വലിച്ച് കയറ്റി അതും ഒരു കറുപ്പും വെടുപ്പും കലര്‍ന്ന കളറില്‍ പട്ടിയുടെ നാക്ക് പോലുള്ള കോളറും ഉള്ള തൂവെള്ള ഷര്‍ട്ടും ഇട്ട ഒരു തുണക്കാരന്‍....ഗിരീഷ്....അതാണവന്റെ പേര്....കുറച്ചുകൂടി നന്നായി പറഞ്ഞാല്‍ നാമധേയം.....
ഞങ്ങള്‍ രണ്ടാളും യൂണിവേഴ്സിറ്റിയില്‍ എല്ലാ റൂമുകളിലും കയറിയിറങ്ങി...ഞാന്‍ അയച്ച് രജിസ്റ്റര്‍ അവിടെ ഇതുവരേയും എത്തിയിട്ടില്ല....ആരു കൈപറ്റിയിട്ടില്ല....ലെറ്റര്‍ വരാറുള്ള സ്ഥലത്തും ഞങ്ങള്‍ ചെന്ന് പരതി....ഫലം തഥൈവ:......
ഇനി എന്ത് ചെയ്യും വീട്ടില്‍ പോയി എന്ത് പറയും ......ഞാന്‍ അയച്ചട്ടില്ലാന്നേയ് വീട്ടില്‍ പറയൂ...എന്നെ അവര്‍ക്ക് അത്രക്ക് വിശ്വാസം ആണു.......

“അന്നാദ്യമായി പ്രീ ഡി ഗ്രീ തോറ്റതില്‍ എനിക്ക് ദു:ഖം തോന്നി”
ഇനി .......വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി തിരിച്ചുവീട്ടിലേക്ക് ........................               .shafeer poovathum kadavil

Wednesday, 22 January 2014

ഇരുമ്പ്......

എന്നില്‍ തീര്‍ക്കുന്ന വെട്ടുകത്തിയും വടിവാളും ,കൊടുവാളും എല്ലാം നിങ്ങള്‍ നിങ്ങളുടേ ശത്രുവിനെ ഇല്ലായ്മ ചെയ്യുമ്പോള്‍....,....
എന്റെ മൂച്ചയില്ലാത്ത ഭാഗത്ത് നിങ്ങള്‍ അനായേസേനേ പിടിച്ച് എന്നെ വായുവിലൂടെ ചുഴറ്റുമ്പോള്‍....,.....
വൃത്തികെട്ട മനുഷ്യാ ചെയ്ത പാപം ഏറ്റെടുക്കാനുള്ള കെല്‍പ്പില്ലേല്‍ ആ കുറ്റവും എന്റെ മേലേ പഴിചാരിക്കോളൂ....

ഒന്നോര്‍ത്തോളൂ ഒരിക്കല്‍ ഞാന്‍ നിങ്ങള്‍ക്കെതിരേയും തിരിയും ...അന്ന് ഞാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാകും...എനിക്ക് പറയാനുള്ളത് അന്ന് ഞാന്‍ നിങ്ങളോട് പറയും ...
             “എന്റെ ഭാഷയില്‍”                                                     ഷഫീര്‍ പുവത്തുംകടവില്‍.,
2....
                                                                           റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...
അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...
                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....
                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....
ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?
കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....
                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാരയം മനസില്‍ നിന്നും തന്നെ എടുത്തുകളഞ്ഞു...എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...
                                                                                  അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.......................................അവസാനിക്കുന്നില്ല..

Tuesday, 21 January 2014

എല്ലാവരിലും ഉണ്ടാവുന്ന ഉല്‍ക്കണ്ട എന്നില്‍ മാത്രം എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല....
പ്രീഡിഗ്രി പരീക്ഷ ഫലം കാത്തിരിക്കുന്ന സമയം....
100% ഉറപ്പായിരുന്നു ഞാന്‍ തോല്ക്കും‍ എന്ന് പിന്നെന്തിനാ ഞാന്‍ വെറുതെ വ്യാകുലപ്പെടുന്നത്...ആനേരം കൊണ്ട് വേറെ എന്തേലും പണിനോക്കാം...
                                                                  യൂണിവേഴ്സിറ്റി കല്പിച്ചതും ഞാന്‍ ഇച്ചിച്ചതും തോല്‍,വി എന്ന് പണ്ടാരോ പാടിയത് പോലെ സംഭവിച്ചു.......

വൃത്തികെട്ട നാട്ടുകാര്‍ എല്ലാവരും എവിടെ കണ്ടാലും ചോദിക്കും ജയിച്ചോ ഷഫിറെ...ജയിച്ചോ കൊച്ചുമോനേ....ഗള്‍ഫീന്ന് വന്നവനോട് ഇനി എന്നാ പോവുക എന്ന ചോദിക്കുന്നത് പോലെ....

എനിക്കറിയാലോ ഞാന്‍ ജയിക്കില്ല എന്ന് പിന്നെന്തിനാ ഇവരിത്ര ബേജാറാവുന്നത് എന്ന് അന്നും ഇന്നും എന്നും എനിക്ക് മനസിലാവുന്നില്ല....

എന്നാല്‍ ഇതിലും വല്ല്യൊരു പുലിവാലുണ്ട് അതോര്‍ത്ത് ഈ പഹയന്മാര്‍ എന്റെ കൂടെ നില്‍ക്കുകയല്ലെ വേണ്ടത്....
കാര്യം എന്തെന്നോ...ഞാന്‍ തോറ്റ് വിജയശ്രീലാളിതനായി വന്ന കാര്യം എന്റെ വീട്ടില്‍ ആരു പറയും...
വീട്ടില്‍ എത്തുന്നതിനുമുമ്പ് ഞാന്‍ വഴിയില്‍ രണ്ട് പ്രാവശ്യം മൂത്രമൊഴിച്ചിട്ടാണു പോയത്....അല്ലേല്‍ വിവരം അറിയും ...വാപ്പാനെ കണ്ടാലേ ലീക്കുള്ള പഞ്ചായത്ത് പൈപ്പിന്റെ പോലെയാ ഞാന്‍.....,

ഉമ്മറപ്പടിയില്‍ ദാ നില്‍ക്കുന്നു വാപ്പ..[ബാപ്പിച്ചി എന്നാണു വിളിക്കുന്നത്]

യുദ്ധഭൂമി എന്ന സിനിമയില്‍ ബാലന്‍ കെ നായര്‍ നില്‍ക്കുന്നത് പോലെ....എന്റെ പടച്ചോനേ ഇനി എന്നെ രക്ഷിക്കുന്ന ജോലി ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുന്നു....
ഭാഗ്യം മുകളിലുള്ളവന്‍ എന്റെ പ്രാര്‍ത്ഥന കേട്ടോ എന്തോ........
എടാ നീ ചെന്ന ആ കുഞ്ഞക്കന്റെ പീട്യേന്ന് അരക്കിലോ വാട്ടകിഴങ്ങ് വാങ്ങികൊണ്ടുവാ.....വാപ്പായില്‍ നിന്നും ഇത്രക്കും മധുരമായ വാക്കുകള്‍ ഈ ലോകത്ത് കേള്‍ക്കുന്ന ആദ്യവ്യക്തി ഞാന്‍ ആണെന്ന് ഇന്നും ആളുകള്‍ പറയും...
ഈ സംഭവങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ ഇന്നും എനിക്ക് മനസിലാവാത്ത ഒരു കാര്യം ഉണ്ട്...ആ റിസള്‍ട്ടില്‍ ഞാന്‍ മൂന്ന് വിഷയത്തില്‍ ജയിച്ചിരിക്കുന്നു...അതോ എനിക്ക് ഒട്ടും അറിയാത്ത വിഷയങ്ങള്‍.....,...
ഇംഗ്ലീഷ്.,ഹിന്ദി, പിന്നെ ഫിസിക്സ്....
അന്ന് ഇംഗ്ലീഷ പഠിപ്പിച്ചിരുന്ന വര്‍ഗ്ഗീസ് ജെ കുറ്റിക്കാട് എന്ന പ്രൊഫസര്‍ എന്റെ റിസള്‍ട്ടറിഞ്ഞു ബൊധം കെട്ടുവീണത്രേ....

ഞാന്‍ വാട്ടക്കിഴങ്ങ് വാങ്ങിവന്നപ്പോഴേക്കും...ആരോ രംഗത്ത് എന്റെ തോല്വി അറിയിച്ചിരുന്നു....
എന്റെ ശത്രുവായിരിക്കും ആ മഹാന്‍ എന്നാലും ഞാന്‍ അവനെ മനസാല്‍ നന്ദി അറിയിച്ചു......
റീ വാല്യുവേഷനു കൊടുക്കണം എന്ന് വീട്ടില്‍ മുറുമുറുക്കുന്നത് കേട്ടു....ന്തിനു
എന്ന് എനിക്ക് മനസിലായില്ല................................................അവസാനിക്കുന്നില്ല....



 റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...
അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...
                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....
                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....
ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?
കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....
                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാരയം മനസില്‍ നിന്നും തന്നെ എടുത്തുകളഞ്ഞു...എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...
                                                                                  അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.......................................
ചില നേരമ്പോക്കുകള്‍....,........16

മൂന്നാം വാര്‍ഡിലേ പെഷ്യന്റ്റിനു ഇന്ന് ഓപ്പറേഷനാ....

അയാളെ ഡിസ്ചാര്‍ജ് ചെയ്തല്ലോ.....

ഡിസ്ചാര്‍ജ് ചെയ്തെന്നോ..?  ആരുപറഞ്ഞിട്ട്..?

ഡോക്ടറല്ലെ പറഞ്ഞത് അയാളെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന്...
ചില നേരമ്പോക്കുകള്‍......,...........15

എല്ലാവരും പറയുന്നു ഞാനൊരു മണ്ടനാണെന്ന്...എന്താ നിന്റെ അഭിപ്രായം?

എടാ ഒരു നാടുമുഴുവനും ഏക സ്വരത്തില്‍ പറയുമ്പോള്‍ ഞാനെങ്ങനാ മാറ്റിപറയാ....
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

ഡാ നീ കണക്കില്‍ ഇപ്പോഴും തോറ്റോ...?

തോറ്റതിനു ദേഷ്യം വന്നെങ്കിലും മൂത്തവനെ ഒന്ന് ഉപദേശിക്കാമെന്ന് കരുതി..

“എഡാ കണക്ക് എന്ന വിഷയം വളരെ ഈസിയാണു ...ഒരു പാര്‍ക്കിലൂടെ നടക്കുന്നത്പോലെ ചിന്തിച്ച് പഠിച്ചാല്‍ ഈസിയായി ജയിക്കാം”

അവന്റെ ഉത്തരം കേട്ട് ഞാന്‍ ഒരു കുടുക്ക തണുത്തവെള്ളം കുടിച്ചു...

“അതെ അതെ പാര്‍ക്കില്‍ പോയപോലെ തന്നെയാ കണക്ക് പഠിത്തം...ജുറാസിക് പാര്‍ക്കാണെന്ന് മാത്രം”.
ചില നേരമ്പോക്കുകള്‍....,......14

നിനക്ക് ഞാനല്ലാതെ ഇതിനുമുമ്പ് വേറെ ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നോ..?
എന്താ നീ മിണ്ടാതെ മേലോട്ടും നോക്കിനില്‍ക്കുന്നത് ...?

ഛേ ഒന്ന് മിണ്ടാതെ ഇരിക്കടീ എണ്ണം തെറ്റക്കല്ലേ...
ചില നേരമ്പോക്കുകള്‍...,......13

എനിക്ക് നല്ല ബുദ്ധിയുള്ള ഒരു പട്ടിയെ കിട്ടി,ദിവസം രാവിലെ പത്രം എടുത്ത്കൊണ്ട് കയ്യില്‍ തരും....

അതിനെന്താ എല്ലാ പട്ടികളും അങ്ങനെയാ....

അതു ശരിയായിരിക്കും...പക്ഷേ ഞാന്‍ എന്റെ വീട്ടില്‍ പത്രം വരുത്തുന്നില്ല....അതുംകൂടി ഓര്‍ക്കണം...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

വയനാട് റ്റാരിയുടെ കല്ല്യാണത്തിനു പോയി വരുന്നവഴി തിരൂര്‍ ഗള്‍ഫ് മാര്‍കറ്റില്‍ ഒന്നുകയറി....
മക്കളോടെ മാര്‍ക്കറ്റ് മുഴുവന്‍ ഒന്ന് കറങ്ങിക്കോളാന്‍ പറഞ്ഞിട്ട് ഞാന്‍ വേറൊരു ഷോപ്പില്‍ കയറി....
മേലാകേ മണ്ണും ചളിയുമായി മൂത്തവന്‍ കയറിവരുന്നത് കണ്ടപ്പോള്‍...,...

“ എന്താടാ ഇത് മേലാകേ ചളിയുമായി പുതിയ ഷര്‍ട്ടല്ലെ....?”

“അതേയ് ബാപ്പാ കാലുതെറ്റി വീഴുന്നതിനിടയില്‍ ഷര്‍ട്ട് ഊരിവക്കുവാന്‍ സമയം കിട്ടിയില്ല”

Monday, 20 January 2014

റ്റാരിയുടെ കല്ല്യാണം ...അവസാന ഭാഗം...

പിന്നീട് ഒരോരുത്തരേയും വണ്‍ ബൈ വണ്ണായിട്ട് പരിചയപ്പെട്ടു....ഫിറോസ് , ആദര്‍ഷ്, ആഷിഖ്,ഏതോ ഒരു ആനക്കാരന്‍,മുജീബ് കൊച്ചി,,,,ഓ ഒരാളെ മറന്നു....യാസര്‍ ....
ആളുടെ കല്ല്യാണത്തിനല്ലെ ഞാന്‍ പോയത് അത് മറന്നു...ആ ഹാളും പരിസരത്തും ഓടിപ്പാഞ്ഞ് നടക്കുന്ന യാസറിനെ ആര്‍ക്കും മറക്കാന്‍ കഴിയില്ല....ആളുടെ മട്ടും ഭാവവും കണ്ടാല്‍ നമ്മളൊന്നും കല്ല്യാണം കഴിക്കാത്ത പോലെയാ....
ഫേസ്ബുക്കിലെ ഫ്രണ്ട്സിനു എല്ലാവര്‍ക്കും ഈ ഒരു സുദിനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലേലും മറ്റുള്ളവരുടെ അഭാവം ഞങ്ങള്‍ കുറച്ച് പേരു തീര്‍ത്തിട്ടുണ്ട്....
വിരല്‍ തുമ്പ് കൊണ്ട് തീര്‍ത്ത സ്നേഹത്തിനു ഇത്രക്കും ശക്തിയുണ്ടെന്ന് മനസിലായത് ഇങ്ങനെ ഒരു സംരംഭത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നപ്പോഴാണു...
സുന്ദര സുരഭിലയമായ നിമിഷങ്ങള്‍..........,....
പരിചയപ്പെട്ടവരുടെ എല്ലാവരുടേയും പേരു എഴുതുവാന്‍ നിന്നാല്‍ എഴുത്ത് നീളും....ഫോട്ടോയില്‍ ഉള്ളവരൊക്കെ നിങ്ങള്‍ കണ്ടിരിക്കും....
ഓരോരുത്തരും തമ്മില്‍ കാണുമ്പോള്‍ ഉള്ള ഭാവങ്ങള്‍......,...സ്നേഹത്തിനു ഇത്രയും വിലയുണ്ടെന്ന് യാസര്‍ മുഖേനേ കാണുവാന്‍ കഴിഞ്ഞു....
                                                    ഇതിനിടയില്‍ ബാവാക്കാന്റെ...ഒരു കവിത എങ്ങിനെ ഉണ്ടാക്കാം എന്ന ക്ലാസും നടക്കുന്നുണ്ടായിരുന്നു.....
                                                                             ഇത്തിരി പോന്ന എനിക്ക് ഈ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു....                         “റ്റാരീ നന്ദിയുണ്ട്.....
ഗ്രൂപ്പ് ഫോട്ടോയിലുള്ള ഫോട്ടോകളില്‍ ഒരു ചെറിയമനുഷ്യനെ കാണുന്നില്ലെ ആ പഹയന്‍ ഞാന്‍ തന്നെ ആണുട്ടോ....
11.30 മുതല്‍ ഉച്ചക്ക് 2 മണിവരേയും ഒരുകുടുമ്പവും ഒരുമനസുമായി പല നാടുകളില്‍ നിന്നും വന്ന ഒരു കൂട്ടം നല്ല മനസുള്ളവര്‍...... ...,..ഒത്തൊരുമിച്ച് ഒരു സ്വര്‍ഗ്ഗം രൂപപ്പെടുത്തി എന്ന് പറഞ്ഞാല്‍ അധികമാവില്ല....

ഇങ്ങനെ ഒരു കൂട്ടായ്മയെ എല്ലാവരും പ്രോത്സാഹിപ്പിക്കുക....
                                                                                തല്‍കാലം നിറുത്തുന്നു......


റ്റാരിയുടെ കല്ല്യാണം ... 2

പിന്നെ പരിചയപ്പെട്ടത്.....സോറീ പരിചയപ്പെടുന്നതിനു മുമ്പ് ഞാന്‍ ആളെക്കുറിച്ച് ഒരു ചെറിയ വിവരണം...

ആളെ ഞാന്‍ കാണുന്നത് കസേരകളുടെ അപ്പുറത്ത് സൈഡ് ചെരിഞ്ഞ് നില്‍ക്കുന്നു...ഇംഗ്ലീഷില്‍ ചെറിയ അക്ഷരത്തില്‍ ബി എന്ന് എഴുതിയത് പോലെ തോന്നിച്ചു..."b".....പിന്നീടാണു മനസിലായത് അതൊരാളുടെ വയര്‍ ആണെന്ന്...
മൂക്കിനും ചുണ്ടുകള്‍ക്കും ഇടയിലുള്ള സ്ഥലം മീശനിറഞ്ഞിരിക്കുന്നു...വളക്കൂറുള്ള മണ്ണില്‍ പുല്ല് നിറഞ്ഞിരിക്കുന്നത് പോലെ...തലയിലെ കെട്ടഴിച്ചപ്പോള്‍ “ന” രൂപത്തിലുള്ള കഷണ്ടി....മുമ്പാഗത്തിന്റെ വെയ്റ്റ് തുലനം ചെയ്യാന്‍ പിന്‍ഭാഗം പിന്നിലേക്ക് തള്ളിയിരിക്കുന്നു....ഒരു പ്രത്യേക താളത്തില്‍ തല ആട്ടികൊണ്ട് പശു അയവിറക്കുന്നത് പോലെ എന്തോചവച്ച് കൊണ്ടുവരുന്നു...........
“ഷാജി കൊച്ചുകടവന്‍”.......
ഷേക്ക് ഹന്റ് കൊടുത്തു കെട്ടിപ്പിടിച്ചു....ന്ത് കാര്യം മൂപ്പിലാന്റെ നെഞ്ചും ഞാനും തമ്മില്‍ ഏകദേശം ഒരു ഫര്‍ലോങ്ങ്....ഇടയില്‍ വയര്‍ ആ ആലിംഗനത്തെ എതിര്‍ത്തു....

Thursday, 16 January 2014

ടൗണിലെ പള്ളിയില് പുതുതായി ചാര്ജെടുത്ത വികാരിയച്ചന് ഒരു കാര്യം മനസ്സിലായി.....
തന്റെ ഇടവകയിലെ ആള്ക്കാര് ശരിയല്ല എന്നും എല്ലാവരും കുംബസാരിക്കാന് വരുന്നതു പ്രധാനമായും ഒരു കാര്യം പറയാനാണു എന്നും അച്ചനു മനസ്സിലായി തങ്ങളുടെ അവിഹിത ബന്ധമാണ്
എല്ലവരുടെയും കുംബസാര വിഷയം.
അച്ചന് ഇതു കേട്ട് കേട്ട് മടുതതു.



ഒടുവില് അച്ചന് പറഞു "ഇനീആരും ഇപ്പോള് പറയുന്നതു പോലെ പറയണ്ട ഞാന് വീണു എന്നു പറഞ്ഞാല്മതി
എനിക്കു മനസ്സിലാകും." അച്ചന്റെ കോഡ് ഭാഷ എല്ലാവര്ക്കും ഇഷ്ട്പെട്ടു. അന്നു മുതല് എല്ലാവരും "ഞാന് വീണു" "ഞാന് വീണു" എന്നു പറഞ്ഞു കുംബസാരിക്കാന് തുടങ്ങി.



കാലം കടന്നുപോയി ഈ അച്ചന് മരിചു. പുതിയ അച്ചന് വന്നു.
കാലം മാറി അച്ചന് മാറി എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല. കുംബസരിക്കാന് വരുന്നവര് പുതിയ അച്ചന്റെ അടുതതും "ഞാന് വീണു" "ഞാന് വീണു" എന്നു പറയാന് തുടങ്ങി.
പാവം അച്ചന്, അച്ചന് വിചാരിച്ചു ഇവര് വരുന്ന വഴി വീണു എന്നാണു പറഞ്ഞതു എന്നു. പല തവണ ഇതാവര്ത്തിച്ചപ്പൊള് അച്ചന് ഒരുതീരുമാനമെടുത്തു. അച്ചന് അന്നു തന്നെ ടൗണിലെ
മേയറെ കണ്ടു. അച്ചന് മേയറൊടു പറഞ്ഞു. പള്ളിയിലേക്കുള്ള റോഡെല്ലാം മോശമായി. പള്ളിയിലേക്കു വരുന്നവരെല്ലാം"ഞാന് വീണു.... ഞാന് വീണു" എന്നു എന്നോട് പരാതി പറയുന്നു.
അച്ചനു കോഡു ഭാഷ അറയാന് വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതു എന്നു മനസ്സിലായ മേയര് പൊട്ടിചിരിച്ചു പോയി. അതു കണ്ടു ദേഷ്യം വന്ന അച്ചന് പറഞ്ഞു....
"താന് ചിരിച്ചോ കഴിഞ്ഞ ആഴ്ച്ച തന്റെ ഭാര്യ ആറു തവണയാണൂ വീണത് ."
സാഹിത്യം

മനസ്സിലാകാത്ത കുറെ വാക്കുകളെ കുത്തിനിറച്ച് നാവിനു വായിക്കാന്‍ കഴിയാത്ത ഒരു സംവിധാനം ഉണ്ടാക്കി പുസ്തകരൂപത്തില്‍ അടിച്ച് വന്നാല്‍ സാഹിത്യം എന്ന് പറയാന്‍ ഒരുപാടുആളുകള്‍ ഉണ്ടാവും . ലളിതവും ആളുകള്‍ക്ക് മനസ്സിലാവുന്നതായിരിക്കണം സാഹിത്യം.ജീവിതശൈലി പച്ചയായി ആവിഷ്കരിക്കുന്നതായിരിക്കണം യഥാര്‍ത്ഥസഹിത്യം.നമ്മുടെ നാട്ടില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭാഷണങ്ങള്‍ അതേപടി പകര്‍ത്തിയാല്‍ വായനകാര്‍ക്കു മനസ്സിലാവുകയും . ആസ്വതിക്കാനും കഴിയും.

എന്റെ വിലയിരുത്തല്‍ ശരിയാണെങ്കില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും വലിയ സാഹിത്യം.കാര്‍ട്ടൂണിസ്റ്റ് റ്റോംസിന്റെ ബോബനും മോളിയും ആകുന്നു.മാന്യവായനക്കാരെ നിങ്ങള്‍ ബുക്സ് വായിക്കുന്ന കൂട്ടത്തിലുള്ളവരാണെങ്കില്‍ ഒന്ന് ചോദിചോട്ടെ ഏതെങ്കിലും ബുക്ക് നിങ്ങല്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ചിട്ടുണ്ടോ. എന്നാല്‍ ഞാന്‍ പറഞ്ഞ ഈ പുസ്തകം ഉണ്ടല്ലോ ബോബനും മോളിയും എത്ര വട്ടം വായിച്ചാലും നിങ്ങള്‍ക്ക് മതിവരില്ല . അത്രയും രസകരം ആണു അതിന്റെ അവതരണം . റ്റൊംസ് എന്ന ആ മഹാവ്യക്തിയെ എത്രയും പുകഴ്ത്തിയാലും മതിയാവില്ല.
നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ ആധാര്‍ കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം..

നിങ്ങള്‍ ആദ്യം തന്നെ അടുക്കളയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ എടുത്ത് പുറത്ത് കൊണ്ടുവരിക . അതു കഴിഞ്ഞൂ നിങ്ങളുടെ പേഴ്സ് തുറന്ന് ആധാര്‍ കാര്‍ഡ് എടുത്ത് ഒരു വള്ളിയില്‍ കോര്‍ത്ത് ഗ്യാസ് സിലിണ്ടറില്‍ ബന്ധിപ്പിക്കുക . അതിനു വേണ്ടി എവിടേയും പോയി ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഇത് പോലെ വീട്ടിലുള്ള എല്ലാവരുടേയും ആധാര്‍ കാര്‍ഡുകള്‍ ബന്ദിപ്പിക്കാവുന്നതാണ്....................ഷഫീര്‍ 
Rp


തോമന്‍ കുമ്പസാരിക്കാന്‍ പോയ കഥ കേട്ടിട്ടുണ്ടോ...
ജനിച്ചതില്‍ പിന്നെ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും തോമന്‍ പള്ളിയില്‍ പോയിട്ടില്ല . നാട്ടുകാരും വീട്ടുകാരും പലവട്ടം പറഞ്ഞിട്ടും ഫലം തഥൈവ . കള്ളുംകുടിച് ചീട്ടുകളിച്ചും ആളുകളെ പറ്റിച്ചും തോമന്‍ അങ്ങനെ വിലസുന്ന കാലം...
ഒരുദിവസം തോമ രാത്രി കള്ളും കുടിച്ച് സിമിത്തേരിയുടെ അരികിലൂടെ നടന്ന് വരുമ്പോള്‍ സിമിത്തേരിയില്‍ നിന്ന് ടക്ക് ടക്ക് ടക്ക് എന്ന ഒരു ശബ്ദം കേള്‍ക്കുന്നു . ഫുള്ള് ഫിറ്റായ തോമക്ക് പെട്ടെന്ന് തൈരു കുടിച്ച ഒരു പ്രതീതി . 
പതുക്കെ സിമിത്തേരിയുടെ മതിലിന്റെ മുകളിലൂടെ ഒന്ന് എത്തി നോക്കി ഒരു കല്ലറക്ക് മുകളില്‍ ഒരാള്‍ ഇരുന്ന് എന്തോ ചെയ്യുന്നു . പതുക്കെ അടുത്ത് ചെന്ന് തോമ അയാളോട് ചോദിച്ചു ആരാ‍ാ‍ാ‍ാ... ഇത്തിരി ധൈര്യത്തിലും അധികം പേടിയിലും ചോദിച്ചു ഈ നേരത്ത് ഇവിടെ എന്ത് ചെയ്യുന്നു . ഞാന്‍ സേവ്യര്‍ എന്റെ പേരു ഇവിടെ കൊത്തിയത് ശരിയായിട്ടില്ല അത് ശരിയാക്കുകയാണ് . 
അയാളുടെ മറുപടി കേട്ട് പിന്നീടുള്ള 5 ദിവസം തോമ പനിപിടിച്ച് ആശുപത്രിയില്‍ ആയിരുന്നു. ആശുപത്രി വിട്ട് തോമ കരുതി ഒന്ന് കുമ്പസാരിച്ച് നന്നായാലോ എന്ന് . 

പതിവിനു വിപരീതമായി ഒരു അപരിചിതന്‍ കയറിവരുന്നത് കണ്ടപ്പോള്‍ വികാരി അച്ചന്‍ ചോദിച്ചു ആരാ....ഞാന്‍ തോമ ഈ ഇടവകയില്‍ തന്നെയുള്ള ആളാ ഒന്ന് കുമ്പസാരിക്കാന്‍ വന്നതാ‍ാ‍ാ‍ാ.

വി.അ : കുമ്പസാരിക്കാനോ നിനക്ക് ദൈവം എത്രയുണ്ടെന്നറിയോ ...
തോ..     ഉം ഉം ഉം ഒന്ന്
വി.അ.   ഒന്നോ..
.തോ :    അല്ല 2...

വി അ    രണ്ടൊ...
തോ അല്ല 5 അല്ല 8... നിരാശനായി തൊമ പള്ളിവിട്ടിറങ്ങി.... പോകുന്ന വഴിക്ക് ഷാപ്പിലെ സഹകുടിയന്‍ പള്ളിയിലേക്ക് വരുന്നത് കണ്ടു . ഉം ഉം എങ്ങോട്ടു പോകുന്നു .തോമചോദിച്ചു 

കുമ്പസാരിക്കാന്‍ അയാളുടെ മറുപടി . കുമ്പസാരിക്കാനോ ... നിനക്ക് ദൈവം എത്രയുണ്ടെന്നറിയോ തൊമ ചോദിച്ചു...
ഉവ്വ ഒന്ന് . അയാളുടെ മറുപടി കേട്ട് തോമ . ഹ ഹ ഹ ഹ ഹ ഉം ഉം അങ്ക്ട്ചെല്ല് ഞാന്‍ 15 വരെ പറഞ്ഞ് നോക്കി അച്ചന്‍ സമ്മതിച്ചില്ല പിന്നെയാണ് നിന്റെ ഒന്ന്...
ഇങ്ങനെ ഉള്ള ആളുകളെ നമ്മുടെ ഇടയില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് എല്ലാം നടന്ന സംഭവങ്ങള്‍ ആണു കേട്ടോ . ആരുടെയും പേരു പ്രദിപാതിക്കുന്നില്ല. തല്ലുകൊള്ളാന്‍ വയ്യാത്തത് കൊണ്ടാണെന്ന് കൂട്ടിക്കോളൂ . കഥ് നടക്കുന്നത് ഒരു ചായക്കടയില്‍ ആണ്. രംഗത്ത് ഒരു പഴയ അലമാര ചുറ്റും ഗ്ലാസ് ഇട്ടിരിക്കുന്നു. നാലുനിലയുണ്ട് . അടിയിലെ തട്ടില്‍ രാവിലെ കൊണ്ടുവന്ന പുട്ടു ഇരിക്കുന്നു { കടക്കാരന്‍ സ്വന്തം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നത് } സ്ഥലത്തെ പ്രധാന കാരണവന്മാര്‍ ചായ മൊത്തികുടിക്കുന്നു. ഒരോരുത്തരും ഓരോപ്രാവശ്യവും ഗ്ലാസ് ചുണ്ടോട് അടുപ്പിച്ച് ഓരോ ഇറക്ക് ചായ അകത്താക്കുമ്പോഴും അവരുടെ മുഖഭാവം ഒന്നു കാണേണ്ടതാണ്. ഏതാണ്ട് ചാണം ചവിട്ടിയ അവസ്ഥ . ചായയുടെ ടേസ്റ്റ് കൊണ്ടോ എന്തോ ......... .

അപ്പോള്‍ കടയിലേക്ക് കണ്ടാല്‍ മാന്യന്‍ എന്നു തോന്നിക്കുന്ന രണ്ട് വ്യക്തികള്‍ കയറിവന്നു . ഓരൊ ചായക്ക് ഓര്‍ഡര്‍ കൊടുത്തു . എന്നിട്ട് ചുറ്റുപാടും ഒന്ന് നോക്കിയിട്ട് ഓരോ സംസാരങ്ങള്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ കൊടകരേന്ന് വരണതാണ് ഇയാളുടെ മകള്‍ക്ക് ഒരു കല്ല്യാആലോചന ഈ നാട്ടില്‍ നിന്ന് വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് ഒരാള്‍ മറ്റെയാളെ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. ............ ........... ....................... ഈ അഡ്രസ്സില്‍ പറയുന്ന ഈ കക്ഷിയെ അറിയുമോ എന്ന് ചോദിച്ചു . ചായകടയില്‍ ഇരുന്ന ആരും ഒരു മറുപടിയും പറഞ്ഞില്ല. അവസാനം ചായകടക്കാറന്‍ രാമേട്ടന്‍ പറഞ്ഞു . ഞങ്ങക്കോന്നും പറയാനില്ല . അയാളെ കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞെന്ന് അയാള് അറിഞ്ഞാല്‍ പിന്നെ അതു മതി . അയാള്‍ കള്ളുകുടിച്ച് ഇവിടെ വന്ന് ബഹളം വച്ച് ചിലപ്പം എന്റെ ചായക്കടതന്നെ തല്ലിപ്പൊളിച്ച് കളയും . എന്തിനാ വെറുതെ പുല്ലാപ്പിനു പോണത് .

തൃശൂര്‍ ജില്ലയില്‍ വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം വില്ലേജ്
-------------------------------------------------
ജീവിതത്തിന്റെ മറുകര താണ്ടാന്‍ നമ്മള്‍ കഷ്ടപ്പെടുമ്പോള്‍ .....
ഈ ഗ്രാമത്തിലെ കുറേ ജനങ്ങളെ മറുകര കടത്താന്‍ കഷ്ടപ്പെടുന്ന ഒരാള്‍

ഇയാളുടെ പേരു ഞാന്‍ ചോദിച്ചിരുന്നതാണു....ഞാന്‍ മറന്നുപോയി...

രാവിലെ ഏകദേശം 4.30 നു തന്റെ ജോലി ആരംഭിക്കുന്ന ഈ മനുഷ്യന്‍ വൈകിയിട്ട് 7.30 വരേയും യാത്രക്കാരേ പുഴക്കക്കരേക്കും ഇക്കരേക്കും കടത്തിവിടുന്നു...

വഞ്ചി വാടകക്കെടുത്ത് ഉപജീവനമാര്‍ഗം തേടുന്ന ഈ വ്യക്തിക്ക് പഞ്ചായത്തില്‍ നിന്നും വഞ്ചിയുടെ വാടകയായി 2000 രൂപ കിട്ടും...അത് വഞ്ചിയുടെ ഉടമസ്ഥനു കൊടുക്കണം....
യാത്രക്കാര്‍ കൊടുക്കുന്ന 3 രൂപയാണു ഇദ്ദേഹത്തിനുള്ള വേതനം....
ബസ്സില്‍ മിനിമം ചാര്‍ജ്ജ് ഏഴും എട്ടും കൊടുക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരേക്കും എല്ലു മുറിയെ പണിയെടുക്കുന്നവനു കിട്ടുന്നത് തുച്ഛമായ ഒരു സംഖ്യ...“അതും ചോദിക്കുമ്പോള്‍ ആളുകള്‍ മുഖം കറുപ്പിക്കുന്നു”
ഇവിടെയുള്ളവര്‍ ഈ കടത്ത് വഞ്ചിയെ ആശ്രയിച്ചില്ലെങ്കില്‍ പിന്നെ മറുകര കടക്കാന്‍ പുവത്തും കടവ് പാലത്തെ ആശ്രയിക്കേണ്ടിവരും ...
അത് വളഞ്ഞ് മൂക്ക് പിടിക്കുന്നതിനു തുല്യമാകും ....അങ്ങിനെ ആണേല്‍ തന്നെ ഇപ്പോള്‍ കൊടുക്കുന്ന ഈ മൂന്ന് രൂപക്ക് പകരം 20 രൂപയോളം ചിലവുണ്ട്...

                                                            പൊരിവെയിലത്ത് വഞ്ചിതുഴഞ്ഞ് വരുന്നത് കണ്ടപ്പോള്‍ വെറുതെ ഒരു കുശലാന്വേഷണത്തിനു മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ ആണ്...

വള്ളിവട്ടം കടവ് കടന്നാല്‍ അപ്പുറം കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റോഡിലുള്ള പള്ളിനട എന്ന സ്ഥലത്താണു എത്തുക...

Saturday, 11 January 2014

ലോകം പോയ ഒരു പോക്കേയ്

അത്യാവശ്യമായി ഒരിടം വരെ പോകാനായിട്ട് ഒരു ഓട്ടോ വിളിച്ചു...

ഇറങ്ങികഴിഞ്ഞ് ഓട്ടോകാരനോട് എത്രയാ എന്ന് ചോദിച്ചു...

ഒരു ചായ കുടിക്കാനുള്ള കാശ് തന്നേക്ക് എന്ന് അയാള്‍......

എന്നാലും എത്രയാ...?

150 രൂപ......

പൈസയും കൊടുത്ത് ഞാന്‍ തിരിഞ്ഞു നടന്നു....എന്നിട്ട് ഞാന്‍ എന്നോട് തന്നെ ചോദിച്ചു....

“അവനെന്തേ ബിരിയാണി ചെമ്പിലാണൊ ചായകുടിക്കണത്”
തൂക്കിലേറ്റാന്‍ കൊണ്ടു പോകുന്ന പ്രതിയോട്..

നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടൊ...?

എനിക്ക് ഒരു ബീഡി വലിച്ചാല്‍ കൊള്ളാമെന്നുണ്ട്....
അല്ലേല്‍ വേണ്ട ഇനി അത് ശീലമായി പോയാലോ.....

കെ കെ ടി എം കോളേജില്‍ പഠിക്കുന്ന സമയം

അന്ന് ഇന്നത്തെ പോലെ പ്ലസ് ടു ഇല്ല..എസ് എസ് എല്‍ സി കഴിഞ്ഞാല്‍ പ്രീഡിഗ്രി ആണു...

എന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ ഒരു കാലഘട്ടം എന്ന് വേണേല്‍ പറയാം....വേണ്ടെങ്കില്‍ പറയേണ്ട...

പഠിക്കാനൊന്നുമല്ല കേട്ടോ...വെറുതെ കറങ്ങിയടിച്ച് നടക്കാനാണു...രാവിലെ അറ്റന്റ്റന്‍സ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആദ്യപിരീഡ് കഴിയാനുള്ള കാത്തിരിപ്പാണു...45 മിനിറ്റ് ഒരു യുഗം പോലെ തോന്നുന്ന സമയം

ശുഷ്കാന്തിയില്ലാത്ത വിദ്യാര്‍ത്ഥികളും ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതോതിലുള്ള അദ്ധ്യാപകരും...

സ്കൂള്‍ ജീവിതത്തില്‍ പൂമ്പാറ്റകളെ പോലെ കളിച്ച് വളര്‍ന്നപ്പോള്‍ കോളേജ് ജീവിതത്തില്‍ കാക്കകളുടെ പരുവം ആയി ...എവിടെ ചേക്കേറും എന്നൊരു ചിന്തമാത്രം....ആദ്യപിരീഡു കഴിഞ്ഞാല്‍ പിന്നെ ഇറങ്ങുകയായി....20 ഏക്കര്‍ മുനിസിപാലിറ്റി ഗ്രൌണ്ട്......ദൂരെ കുറേ മാവുകള്‍ [ ഇന്ന് ഉണ്ടോ എന്നറിയില്ല]
മാവിന്റ്റെ ചുവട്ടില്‍ വാട്ടര്‍ കണക്ഷനു വേണ്ടിയുള്ള പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു....
ഈ പൈപ്പുകള്‍ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് പറഞ്ഞ് കോണ്ട് സമരം വരേയും ഉണ്ടായിട്ടുണ്ട്
അതായത് എന്റെ പറമ്പില്‍ നിന്നും എന്റെ വീട് പൊളിച്ച് മാറ്റണമെന്ന് അയല്‍ വാസി പറയുന്നത് പോലെ...

Thursday, 9 January 2014

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്..

മകന്റെ ബുദ്ധിയൊന്ന് പരീക്ഷിക്കുവാന്‍ അവനു കുറച്ച് ചോദ്യങ്ങള്‍ ഇട്ടുകോടുത്തു...എനിക്ക് അറ്റാക്ക് വന്നില്ലാ എന്ന് പറഞ്ഞാല്‍ മതി

ചോദ്യം...
1.രാത്രിയില്‍ പൂക്കുന്ന പുഷ്പം..?
2.മുസ്ലീം ആരാധനാലയം.......?
3.സീതയുടെ ഭര്‍ത്താവ്...?
4.രാത്രിയുടെ കൂട്ടുകാരന്‍..?

ഈ ചോദ്യത്തിനു എല്ലാം കൂടി അവനു ഒറ്റ ഉത്തരമേ ഉണ്ടായുള്ളൂ..

“മുല്ലപ്പള്ളി രാമചന്ദ്രന്‍”
ഒരു മരണവീട്ടില്‍...

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ബോഡി എപ്പഴാ കൊണ്ടുവരുന്നത്..?

ദാ എത്തി കഴിഞ്ഞു.

ഓ ഇയാക്ക് നൂറായുസാ....പറഞ്ഞ് നാക്കെടുക്കുന്നതിനു മുമ്പ് എത്തി...
മരപ്പണിക്കിടയില്‍ ഒരു ആശാരിയുടെ ചെവി ഉളികൊണ്ട് മുറിഞ്ഞ്പോയി...
എല്ലാവരും കൂടെ മൂപ്പിലാനെ താങ്ങിയെടുത്ത് ആശുപത്രിയില്‍ ആക്കി.....

ഡോക്ടര്‍ അയാളെ ഓപ്പറേഷനു വിധേയനാക്കി മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു...

ഇനി നിങ്ങള്‍ക്ക് പോകാം നിങ്ങളുടെ ചെവി തുന്നിച്ചേര്‍ത്തിട്ടുണ്ട്...

ഇത് എന്റെ ചെവി അല്ല .....

പിന്നെ ? ഡോക്ടര്‍ അയാളുടെ മറുപടികേട്ട് അന്തം വിട്ടുപോയി...

എന്റെ ചെവിയില്‍ ഒരു പെന്‍സില്‍ ഉണ്ടായിരുന്നു...

Wednesday, 8 January 2014

പാലക്കാട് എന്ന ബോര്‍ഡ് കണ്ട് ഒരാള്‍ ബസ്സില്‍ കയറി....

കണ്ടക്ടര്‍ : എവിടേക്കാ..?

യാത്രകാരന്‍ : പാലക്കാടേക്ക്....

കണ്ടക്ടര്‍  : ഇത് പാലക്കാടേക്ക് പോകില്ല .ഇറങ്ങി സീറ്റ് കാലിയാക്ക്.

യാത്രക്കാരന്‍ : മുന്നില്‍ ബോര്‍ഡ് വച്ചിട്ടുണ്ടല്ലോ പാലക്കാട് ന്ന്.

കണ്ടക്ടര്‍ : ദൈവമേ അപ്പോ മലപ്പുറം വണ്ടിയെവിടെ ..ഞാനതിലെ കണ്ടക്ടര്‍
                       ആണ്...
ഇതാ സാര്‍ കണ്ണുനീരില്‍ കുതിര്‍ന്ന ഒരു കഥ ഞാന്‍ എഴുതിയിട്ടുണ്ട്...

എന്താണു കഥയുടെ പേര്...?

“കൃഷ്ണമണി”.
യമലോകത്തെത്തിയ ഒരാളോട് ചിത്രഗുപ്തന്‍ ചോദിച്ചു...

നിങ്ങള്‍ ഭൂമിയില്‍ വല്ല നല്ലകാര്യവും ചെയ്തിട്ടുണ്ടോ...?

ഉണ്ട് ...ഒരു പെണ്‍കുട്ടിയ ആക്രമിയെ അടിച്ച് നിലത്തിട്ടു...
               ബാക്കിയുള്ളവരെ വെല്ലുവിളിച്ചു...

വെരി ഗുഡ്.....എന്നായിരുന്നു...?

രണ്ട് മിനിറ്റ് മുമ്പ്.
ഭ്രാന്താശുപത്രിയില്‍

എടാ നിനക്കറിയോ...ഒരുദിവസം ഈ ആശുപത്രിയുടെ ഭിത്തിയില്‍ ഏണി ചാരി ഞാന്‍ രക്ഷപ്പെടാനിരുന്നതാണ്....

എന്നിട്ടെന്തുപറ്റി....

ഇനി അതുപറ്റില്ലാലോ..അപ്പോഴേക്കും ഭിത്തി ഇടിഞ്ഞ് വീണില്ലേ....

Tuesday, 7 January 2014

ചില നേരമ്പോക്കുകള്‍.......അഞ്ച്

ഇന്നലെ വീട്ടില്‍ ചെന്ന് അല്പം ഒന്ന് വിശ്രമിക്കാനായി ഇരുന്നതാണ്...
കെ എസ് ഇ ബി അവരുടെ ജോലി കൃത്യമായി ചെയ്തു...കറണ്ടുപോയി.....

ഭ്രാന്ത് പിടിക്കാന്‍ വേറെ എന്ത് വേണം....അപ്പോള്‍..

ടീ ഈ കറണ്ട് പോയനേരത്ത് നീയിത് പത്താമത്തെ തീപ്പെട്ടികൊള്ളിയാണു വെറുതെ കത്തിച്ച് കളയുന്നത്....ദെന്തിനാണ്.....?

ഇക്ക ഒന്ന് മിണ്ടാതിരുന്നെ ഒരു തീപ്പെട്ടി കൊള്ളി താഴേവീണു...
അത് നോക്കുന്നതാ....

Monday, 6 January 2014

ശ്ശൊ ഈ മക്കള്‍ടേ ഓരോ കാര്യങ്ങളേയ്......

എടാ സായിദേ......മകന്റ്റെ ബുദ്ധി ഒന്ന് പരീക്ഷിക്കാനായി ഒരു നമ്പര്‍ എടുത്തിട്ടു....അത് അതിലും വല്യ പുല്ലാപ്പായി..

എന്താ ബാപ്പാ...?

ഒരാള്‍  മനുഷ്യനായിട്ടും മൃഗമായിട്ടും പക്ഷിയായിട്ടും ജീവിക്കും ആരാണയാള്‍....?

സുലൈമാന്‍ കാക്ക.....ന്താ പോരെ...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്

ബാപ്പാ മഹാബലി ഒരു പാപിയാണൊ...?

അതെന്താടാ നീ അങ്ങനെ ചോദിച്ചത്....?

മകന്റ്റെ ചോദ്യത്തിനു തിരിച്ച് അങ്ങനെ ഒരു ചോദ്യം ചോദിക്കാനാ എനിക്ക് തോന്നിയത്...

അതല്ല ബാപാ പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടത് കൊണ്ടു ചോദിച്ചതാ...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

ബാപ്പ വിഡ്ഡി എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം...?

ചെന്നയില്‍ നിന്നും വന്നിട്ട് ഒന്നു വിശ്രമിക്കാനായി ഒന്ന് കിടന്നതാ...
ഇളയമകന്‍ ചോദ്യവുമായി എത്തി......

എടാ...മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ പറയുന്നവനാണു വിഡ്ഡി ..മനസിലായോ...?

മകന്‍ : ഇല്ല...

Wednesday, 1 January 2014

വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാടറു പ്രവിശ്യ . ഭൂമിയുടെ ഏകദേശം മധ്യഭാഗം. സംശയം ഉള്ളവര്‍ക്കു അളന്നു നോക്കാം.

കുശുമ്പും കുനിട്ടും നിറഞ്ഞ ജനനിബിഡം ആയ പ്രക്രുതി നിറഞ്ഞ രമണീയമായ ഒരു സുന്ദരമായ ഗ്രാമം . 

ചില രാത്രികളില്‍ ഏതോ അഞാതന്‍ ഇവിടെയുള്ള പുഴകളില്‍ എന്തോ തിരയുന്നതു പഴമക്കാര്‍ കണ്ടിട്ടുണ്ടത്രേ.
കാര്യം തിരക്കിയപ്പോള്‍ ആള്‍ തന്നെ സ്വയം പരിചയപ്പെടുത്തി . പണ്ടു ഞാന്‍ എറിഞ്ഞ മഴു നോക്കുകയാണ് . അതു കിട്ടുകയാണെങ്കില്‍ അത് എടുത്ത് തിരിച്ചു എറിയാനാണെന്ന് മൂപ്പിലാന്റെ മറുപടി [ പരശുരാമന്‍ ] . അതു കേട്ട് അന്തം വിട്ട ജനങ്ങളും വള്ളിവട്ടത്ത് ഉണ്ടായിട്ടുണ്ടുപ്പോലും

അങ്ങനെ ഉള്ള ഒരു ദേശത്താണ് എന്റെ ജനനം. ആ സമയം ആകാശത്ത് ഉല്‍ക്ക വീണിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒലക്കയല്ല കേട്ടോ.എന്തായാലും അന്നു ഉല്‍ക്കയും , വെള്ളിടിയും ഒന്നും ഉണ്ട‍ായില്ലെങ്കിലും ഇന്നു എന്നെ കാണുംബോള്‍ ജനങ്ങളുടെ മനസ്സില്‍ വെള്ളിടി വെട്ടും.

ഇവിടെയുള്ള ജനങ്ങളുടെ പണ്ടുണ്ടായിരുന്ന ഒരു ഹോബി ഇലക്ട്രി പോസ്റ്റിലുള്ള ബള്‍ബുകള്‍ക്ക് നേരെ കല്ലേടുത്ത് എറിഞ്ഞ് പൊട്ടിക്കുകയാണ്..
എവിടെ നിന്ന് കിട്ടി ഇത്രയും ഉന്നം എന്ന് ആര്‍ക്കും അറിയില്ല....പ്രത്യേകിച്ച് ട്രൈനിങ്ങ് ഒന്നും ഇല്ലാതെ തന്നെ ഈ ഒരു ജോലിയില്‍ ഞങ്ങള്‍ പ്രാവിണ്യം നേടി...

കോണത്ത് കുന്നില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോന്നാല്‍ അമരിപ്പാടം എന്ന സ്ഥലം ആയി.അവിടെ നിന്നും പിന്നേം 2 കിലോമീറ്റര്‍ നേരെ പോയാല്‍ പുവത്തും കടവ് പാലം.കഥ അമരിപ്പാടത്തു നിന്നും തന്നെ തുടങ്ങാം.
അമരിപ്പാടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പൈങ്ങോട് ബൈപ്പാസ് റോഡ്.
 ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട . രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.
ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്താന സമ്മേളനം ആണെന്നു. നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്ഥലം ആയിരുന്നു. ഏതോ കശ്മലന്റെ   ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞ്ഞു.

എഴുത്ത് നീളുന്നു. ഇനി കൂടിയാല്‍ ഒരു എപ്പിസോഡും കൂടി ഉണ്ടാവും അത് പിന്നെ...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

എടാ സായിദേ നീ ഇങ്ങുവന്നേ....ചാരുകസേരയില്‍ മലര്‍ന്ന് കിടന്ന് ചുമ്മാ മേലോട്ട് നോക്ക് കിടന്നപ്പോള്‍ എന്നിലെ ഉത്തരവാദിത്ത്വമുള്ള ബാപ്പ ഉണര്‍ന്നെണീറ്റു...

തച്ചോളി ഒതേനന്റെ ചങ്കുറപ്പോടെ അവന്റെ വരവു കണ്ടപ്പോള്‍ തന്നെ എന്റെ ചങ്കിടിച്ചു...

എടാ ഏഴു ആപ്പിള്‍ എട്ട് പേര്‍ക്ക് കൃത്യമായി എങ്ങിനെ പങ്ക് വക്കാം..

അവന്റെ ഉത്തരം ഏതാണ്ട് ഇന്നലെ തയ്യാറാകിയത് പോലെ ആയിരുന്നു..

അതേയ് ബാപ്പാ “ജ്യൂസ് അടിച്ച് കൊടുത്താല്‍ മതി”....

വെറുതെ അല്ല അവനെ കണ്ടപ്പോള്‍ തന്നെ എന്റെ ചങ്കിടിച്ചത് എന്ന് മനസിലായി...

ഒരു പാടുപേര് എന്നോട് ചോദിച്ചിട്ടുണ്ട്...ഭായിടെ വീടെവിടെവിടെയാ എന്ന്...

പലര്‍ക്കും പറഞ്ഞ് കൊടുത്തിട്ടുമുണ്ട്...എന്നാലും എന്റെ ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നാടിനെ ഒന്ന് പരിചയപ്പേറ്റുത്താനുദ്ദേശിക്കുന്നു....
ആദ്യം തന്നെ എടുത്ത് പറയേണ്ടത് ഞാന്‍ തൃശൂര്‍ കാരന്‍ ആണെന്നാണു...തൃശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 30 കി മി യാത്ര ചെയ്തുകഴിഞ്ഞാല്‍....
വെറുതെ തോന്ന്യോടത്തേക്കൊന്നും യാത്ര ചെയ്യരുത്ട്ടോ