ഏക്ക് വില്ലൻ ഭാഗം രണ്ട്....
പൈങ്ങോട് സ്കൂളിലേക്ക് കയറിപോകുന്ന വഴിക്ക് ഇടതൂർന്ന് നിൽക്കുന്ന കണലി ചെടികൾ...അതിൽ നിന്നും ലഭിക്കുന്ന കായകൊണ്ട് മുളങ്കുറ്റിയിൽ അടിച്ച് കയറ്റി കൊട്ടത്തോക്ക് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു ചെറിയ ആയുധം ഉണ്ടാക്കാം......
എങ്കിലും ആ വളർന്ന് നിൽക്കുന്ന കണലിചെടിയുടെ തണ്ട് കൊണ്ട് ഒരുപാട് ഡോക്ടർമാരേയും എഞ്ചിനിയർ മാരേയും എന്തിനു എന്നെപ്പോലുള്ള താന്തോന്നികളേയും വാർത്തെടുക്കാൻ കഴിഞിട്ടുണ്ട് എന്ന് കാലം സാക്ഷി....
ആ കാലഘട്ടത്തിൽ ആണ് ഏതോ പൈങ്ങോട് നിവാസിക്ക് ഒരു വെളിപാട് ഉണ്ടായത്...കണ്ടാരന്റെ അമ്പലത്തിനു മുന്നിലുള്ള ആൽ മരത്തിന്റെ ഇല താഴേ തൊടാതെ പിടിച്ചാൽ അന്നത്തെ ദിവസം തല്ല് കൊള്ളില്ല പോലും...
ആർക്കൊ ഏതോ നേരത്ത് തോന്നിയ ആ വെളിപാട് ..ആ പ്രാന്തപ്രദേശം മുഴുവനും പരക്കാൻ അധികം സമയം വേണ്ടിവന്നില്ല...ആ വെളിപാട് എല്ലായിടത്തും ചുറ്റിക്കറങ്ങി ഈ ഉള്ളവന്റെ ചെറിയ ചെവികളിലും എത്തി...എന്നാലതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..അങ്ങനെ വിട്ടാൽ പറ്റോ....നോക്കീട്ട് തന്നെ കാര്യം...താഴേവീഴുന്ന ഇലയും നോക്കി ആൽത്തറയിൽ മേലോട്ടും നോക്കി ഇരുപ്പായി...രാവിലെ ഏഴുമണിക്ക് ട്യൂഷനു ചെന്ന് എത്തേണ്ടതാണ്...പഠിച്ചിട്ട് ചെല്ലാൻ പറഞ്ഞത് പഠിച്ചിട്ടില്ല പിന്നെ ആകെയുള്ള രക്ഷ...ആലില താഴേ വീഴാതെ പിടിക്കുക എന്നതാണ്...
കാത്ത് കാത്ത് നേരം പോയതല്ലാതെ ഒരു ഇലപോലും കയ്യിൽ പിടിക്കാൻ പറ്റിയില്ല....ഇടക്കെപ്പോഴോ രവിരാജൻ മാഷ് ബൈക്കിലൂടെ അതിലെ കടന്ന് പോയി ..എന്താ ഷഫീറേ എന്നൊന്ന് ചോദ്യവും...ഉത്തരം പറയാൻ എനിക്ക് നേരം കിട്ടുന്നതിനു മുമ്പ് മാഷ്ടെ ബൈക്ക് കല്ലേരിപ്പാടം താണ്ടി മുന്നോട്ട് പോയിരുന്നു...
“എടാ നീ ആ മാമുഞ്ഞി സായ്‌വിന്റെ മകൻ അല്ലെ” ?
എന്ന് ആൽത്തറയുടെ മുന്നിലുള്ള പീടികക്കാരൻ അൽപ്പം ഉച്ചത്തിൽ ചോദിച്ചപ്പോൾ .....ആ ചോദ്യത്തിൽ ഒരു തീവ്രവാദി ഒളിച്ചിരുപ്പുണ്ടെന്ന് ഞാൻ സ്വപ്നേപീ വിചാരിച്ചില്ല....“
"പെട്ടെന്ന് ആൽമരം ഒന്ന് ആടിയുലഞ്ഞു പഴുക്കെല വീണപ്പോൾ ഞാൻ ചിരിച്ചു “എന്റെ ഇളം കയ്യിൽ പുഴുഅരിച്ച ഒരു ആലിലയുടെ മുക്കാൽ ഭാഗം കുടുങ്ങി....പിന്നെ അവിടുന്ന് ഒരു ഓട്ടം ആയിരുന്നു....തല്ലിൽ നിന്നും ഒഴിവായിരിക്കുന്നു ആലില കയ്യിൽ ഭദ്രം...
ഏഴുമണിക്ക് ട്യൂഷനു ചെല്ലേണ്ട ഞാൻ അവിടെ എത്തിയപ്പോൾ എട്ടേകാൽ...എന്നാലും ഞാൻ ഭയന്നില്ല...എനിക്ക് തല്ല് കൊള്ളില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്...
പക്ഷേ എന്നെ ഇന്ന് പൊരിക്കും എന്ന് രവിരാജൻ മാഷിനും ഉറപ്പുള്ളത് ആലിലക്കോ ....ആലിന്റെ തമ്പ്രാൻ കണ്ടാരൻ ഭഗവാനോ അറിയില്ലാന്ന് എനിക്ക് മനസ്സിലായത് അധികം വൈകാതെ ആണ്..
സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കയറിയപ്പോൾ....ക്രിക്കറ്റ് കളിക്കാൻ നിൽക്കുന്ന ബാറ്റ്മാനേപ്പോളെ ഒരു കവണൻ മടലുമായി ബാപ്പിച്ചി { ബാപ്പ } ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ഗാംഭീരഭാവം മുഴുവനും മുഖത്ത് പ്രദർശിപ്പിച്ച് കൊണ്ട് മുറ്റത്ത് തന്നെ നിൽക്കുന്നു.....
നീ ഇന്ന് ട്യൂഷനു പോയില്ലെ..? സ്കൂളിൽ പോയില്ലെ ? എന്നിങ്ങനെ ദൈവത്തിനു നിരക്കാത്ത ചോദ്യവും കവണൻ മടൽ വായുവിൽ അനായാസേനെയുള്ള പാഞ്ഞ് വരവും എത്രനേരം നീണ്ട് നിന്നെന്ന് എനിക്ക് മനസ്സിലായത് ..ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ ശരീരത്തിലെ തിണിർത്ത പാടുകൾ കണ്ടപ്പോൾ മാത്രം ആണ്....
ഇവിടെ ചതിച്ചത് ചന്തുവല്ല...അമ്പലത്തിനു മുന്നിലുള്ള ആ കടക്കാരൻ ആണ്...ഇന്നും ആ കടയും ആൽമരവും ഒരു പേടീസ്വപ്നമായി അവിടെ തന്നെ ഉണ്ട്...
പക്ഷേ ഒരു ചോദ്യം ഇപ്പോഴും ബാക്കി
“ആലില മണ്ണിൽ തൊടാതെ കയ്യിൽ പിടിച്ചാൽ തല്ല് കൊള്ളില്ല എന്ന് പറങ്ങ ആ മഹാൻ ആരാണാവോ..“?
ബാക്കി പിന്നെ എഴുതാം.....
പൈങ്ങോട് സ്കൂളിലേക്ക് കയറിപോകുന്ന വഴിക്ക് ഇടതൂർന്ന് നിൽക്കുന്ന കണലി ചെടികൾ...അതിൽ നിന്നും ലഭിക്കുന്ന കായകൊണ്ട് മുളങ്കുറ്റിയിൽ അടിച്ച് കയറ്റി കൊട്ടത്തോക്ക് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു ചെറിയ ആയുധം ഉണ്ടാക്കാം......
എങ്കിലും ആ വളർന്ന് നിൽക്കുന്ന കണലിചെടിയുടെ തണ്ട് കൊണ്ട് ഒരുപാട് ഡോക്ടർമാരേയും എഞ്ചിനിയർ മാരേയും എന്തിനു എന്നെപ്പോലുള്ള താന്തോന്നികളേയും വാർത്തെടുക്കാൻ കഴിഞിട്ടുണ്ട് എന്ന് കാലം സാക്ഷി....
ആ കാലഘട്ടത്തിൽ ആണ് ഏതോ പൈങ്ങോട് നിവാസിക്ക് ഒരു വെളിപാട് ഉണ്ടായത്...കണ്ടാരന്റെ അമ്പലത്തിനു മുന്നിലുള്ള ആൽ മരത്തിന്റെ ഇല താഴേ തൊടാതെ പിടിച്ചാൽ അന്നത്തെ ദിവസം തല്ല് കൊള്ളില്ല പോലും...
ആർക്കൊ ഏതോ നേരത്ത് തോന്നിയ ആ വെളിപാട് ..ആ പ്രാന്തപ്രദേശം മുഴുവനും പരക്കാൻ അധികം സമയം വേണ്ടിവന്നില്ല...ആ വെളിപാട് എല്ലായിടത്തും ചുറ്റിക്കറങ്ങി ഈ ഉള്ളവന്റെ ചെറിയ ചെവികളിലും എത്തി...എന്നാലതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..അങ്ങനെ വിട്ടാൽ പറ്റോ....നോക്കീട്ട് തന്നെ കാര്യം...താഴേവീഴുന്ന ഇലയും നോക്കി ആൽത്തറയിൽ മേലോട്ടും നോക്കി ഇരുപ്പായി...രാവിലെ ഏഴുമണിക്ക് ട്യൂഷനു ചെന്ന് എത്തേണ്ടതാണ്...പഠിച്ചിട്ട് ചെല്ലാൻ പറഞ്ഞത് പഠിച്ചിട്ടില്ല പിന്നെ ആകെയുള്ള രക്ഷ...ആലില താഴേ വീഴാതെ പിടിക്കുക എന്നതാണ്...
കാത്ത് കാത്ത് നേരം പോയതല്ലാതെ ഒരു ഇലപോലും കയ്യിൽ പിടിക്കാൻ പറ്റിയില്ല....ഇടക്കെപ്പോഴോ രവിരാജൻ മാഷ് ബൈക്കിലൂടെ അതിലെ കടന്ന് പോയി ..എന്താ ഷഫീറേ എന്നൊന്ന് ചോദ്യവും...ഉത്തരം പറയാൻ എനിക്ക് നേരം കിട്ടുന്നതിനു മുമ്പ് മാഷ്ടെ ബൈക്ക് കല്ലേരിപ്പാടം താണ്ടി മുന്നോട്ട് പോയിരുന്നു...
“എടാ നീ ആ മാമുഞ്ഞി സായ്‌വിന്റെ മകൻ അല്ലെ” ?
എന്ന് ആൽത്തറയുടെ മുന്നിലുള്ള പീടികക്കാരൻ അൽപ്പം ഉച്ചത്തിൽ ചോദിച്ചപ്പോൾ .....ആ ചോദ്യത്തിൽ ഒരു തീവ്രവാദി ഒളിച്ചിരുപ്പുണ്ടെന്ന് ഞാൻ സ്വപ്നേപീ വിചാരിച്ചില്ല....“
"പെട്ടെന്ന് ആൽമരം ഒന്ന് ആടിയുലഞ്ഞു പഴുക്കെല വീണപ്പോൾ ഞാൻ ചിരിച്ചു “എന്റെ ഇളം കയ്യിൽ പുഴുഅരിച്ച ഒരു ആലിലയുടെ മുക്കാൽ ഭാഗം കുടുങ്ങി....പിന്നെ അവിടുന്ന് ഒരു ഓട്ടം ആയിരുന്നു....തല്ലിൽ നിന്നും ഒഴിവായിരിക്കുന്നു ആലില കയ്യിൽ ഭദ്രം...
ഏഴുമണിക്ക് ട്യൂഷനു ചെല്ലേണ്ട ഞാൻ അവിടെ എത്തിയപ്പോൾ എട്ടേകാൽ...എന്നാലും ഞാൻ ഭയന്നില്ല...എനിക്ക് തല്ല് കൊള്ളില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്...
പക്ഷേ എന്നെ ഇന്ന് പൊരിക്കും എന്ന് രവിരാജൻ മാഷിനും ഉറപ്പുള്ളത് ആലിലക്കോ ....ആലിന്റെ തമ്പ്രാൻ കണ്ടാരൻ ഭഗവാനോ അറിയില്ലാന്ന് എനിക്ക് മനസ്സിലായത് അധികം വൈകാതെ ആണ്..
സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കയറിയപ്പോൾ....ക്രിക്കറ്റ് കളിക്കാൻ നിൽക്കുന്ന ബാറ്റ്മാനേപ്പോളെ ഒരു കവണൻ മടലുമായി ബാപ്പിച്ചി { ബാപ്പ } ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ഗാംഭീരഭാവം മുഴുവനും മുഖത്ത് പ്രദർശിപ്പിച്ച് കൊണ്ട് മുറ്റത്ത് തന്നെ നിൽക്കുന്നു.....
നീ ഇന്ന് ട്യൂഷനു പോയില്ലെ..? സ്കൂളിൽ പോയില്ലെ ? എന്നിങ്ങനെ ദൈവത്തിനു നിരക്കാത്ത ചോദ്യവും കവണൻ മടൽ വായുവിൽ അനായാസേനെയുള്ള പാഞ്ഞ് വരവും എത്രനേരം നീണ്ട് നിന്നെന്ന് എനിക്ക് മനസ്സിലായത് ..ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ ശരീരത്തിലെ തിണിർത്ത പാടുകൾ കണ്ടപ്പോൾ മാത്രം ആണ്....
ഇവിടെ ചതിച്ചത് ചന്തുവല്ല...അമ്പലത്തിനു മുന്നിലുള്ള ആ കടക്കാരൻ ആണ്...ഇന്നും ആ കടയും ആൽമരവും ഒരു പേടീസ്വപ്നമായി അവിടെ തന്നെ ഉണ്ട്...
പക്ഷേ ഒരു ചോദ്യം ഇപ്പോഴും ബാക്കി
“ആലില മണ്ണിൽ തൊടാതെ കയ്യിൽ പിടിച്ചാൽ തല്ല് കൊള്ളില്ല എന്ന് പറങ്ങ ആ മഹാൻ ആരാണാവോ..“?
ബാക്കി പിന്നെ എഴുതാം.....