Monday, 21 October 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം  പതിനൊന്ന്


                                                                                                      ബലദിയ....വൃത്തിയില്ലാത്ത ഫ്ലാറ്റുകളും പെയ്ന്റ് ചെയ്യാത്ത ബില്‍ഡിങ്ങുകളും ബലദിയ കറണ്ട് കട്ടുചെയ്തു.....ആ സമയത്താണെങ്കില്‍ പ്രകൃതിയില്‍ നരകത്തിലെ ചൂടും..
                                                                  ആര്‍ക്കും ഉറക്കം ഇല്ല ഞാന്‍ മാത്രം സുഖമായി ഉറങ്ങി കാരണം ആരുടേയ്യും കൂര്‍ക്കം വലിയില്ല . അല്ലേല്‍ ജുറാസിക് പാര്‍ക്ക് സിനിമക്ക് പോയപ്രതീതി ആയിരുന്നു...
                                                                   ഫ്ലാറ്റിലെ എല്ലാവരും ആയിട്ട് നല്ലചങ്ങാത്തം ആയതിനു ശേഷം ആണു പൊരിച്ച മീന്‍ എനിക്ക് മുഴുവനായും കിട്ടിതുടങ്ങിയത്.....ബാത്ത്രൂമില്‍ പോകുന്ന കാര്യത്തില്‍ മാറ്റം വരാന്‍ കുറേ നാളുകള്‍ പിന്നേയും എടുത്തു......
അബൂദാബിയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഒരുപാടു ഐറ്റംസ് ഉണ്ട്...ആദ്യമായി എടുത്ത് പറയേണ്ട രണ്ട് വൃത്തികെട്ട ഐറ്റം ആണ് ഒന്ന് പഠാണികള്‍ അഥവാ പാകിസ്ഥാനികള്‍., മറ്റൊന്ന് മൂട്ടകള്‍...
രണ്ടും അറാമ്പിറന്നവര്‍. പിന്നെയുള്ളത് ഫിലിപ്പീനികളും മിസ്രികളും എല്ലാം ഒന്നിനൊന്നു മെച്ചം..
അങ്ങനെയിരിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ആള്‍വരുന്നു. ആര്‍ത്തിയുള്ള ഹാജികള്‍ പുതിയ ഇര കിട്ടിയ സന്തോഷം.....
പക്ഷേ കണക്ക് കൂട്ടല്‍ തെറ്റി വന്നയാള്‍ അബുദാബി സീ പോര്‍ട്ടില്‍ ജോലി നല്ല ശമ്പളം ...ഗവര്‍മെന്റെ ജോലി ..കളിയാക്കിയാല്‍ വിവരം അറിയും..അതിനാല്‍ അയാള്‍ രക്ഷപ്പെട്ടു....
                                        ഇയാളുടെ കെയാറോഫില്‍ ദാ വരുന്നു ഒരു പുതിയ അവതാരം കോഴികോട്ടുകാരന്‍ “ കോയ “.... പേരുപോലെ തന്നെ ഒരു കോയ...പൊതുവേ ഭക്ഷണ പ്രിയന്‍ ....തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.....
സെപ്പറേറ്റ് വച്ച് പിടിപ്പിച്ചവയര്‍ ആളുടെ പേരിനു മാറ്റുകൂട്ടുന്നു.....മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ മൂക്ക് അല്പം മുന്നിലേക്ക് കൂടുതല്‍ തള്ളിനില്‍ക്കുന്നു.... ചുരുക്കം പറഞ്ഞാല്‍ ഹിന്ദി നടന്‍ കാദര്‍ഖാനെ അരുസ്മരിക്കുന്ന രൂപം..ഭക്ഷണം കഴിക്കുമ്പോള്‍ ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്നു.....കോയ .....കോയാക്കയെന്ന് എല്ലാവരും സംബോധന ചെയ്യുന്നു...ചളിനിറഞ്ഞപാടത്ത് ചാടിമറിയുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമില്ലെ ആ ശബ്ദം ആണു കോയാക്ക ഭക്ഷണം കഴിക്കുമ്പോള്‍.....
ആദ്യദിവസം തന്നെ കോയാക്ക എല്ലാവരേയും കയ്യിലെടുത്തു....
                                                                                                                        തുടരും....

Saturday, 19 October 2013



എന്റെ വള്ളിവട്ടം

ഭാഗം ഒന്ന്


                                                                                                                             ഈ കാഴച ഇനി നിങ്ങള്‍ക്കു കാണാന്‍ കഴിയില്ല . ഇതെല്ലാം നശിച്ച് നാറാണക്കല്ലായിട്ട് കാലം കുറെ കഴിഞ്ഞു. വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാടറു പ്രവിശ്യ . ഭൂമിയുടെ ഏകദേശം മധ്യഭാഗം. സംശയം ഉള്ളവര്‍ക്കു അളന്നു നോക്കാം.കുശുമ്പും കുനിട്ടും നിറഞ്ഞ ജനനിബിഡം ആയ പ്രക്രുതി നിറഞ്ഞ രമണീയമായ ഒരു സുന്ദരമായ ഗ്രാമം . ചില രാത്രികളില്‍ ഏതോ അഞാതന്‍ ഇവിടെയുള്ള പുഴകളില്‍ എന്തോ തിരയുന്നതു പഴമക്കാര്‍ കണ്ടിട്ടുണ്ടത്രേ.കാര്യം തിരക്കിയപ്പോള്‍ ആള്‍ തന്നെ സ്വയം പരിചയപ്പെടുത്തി . പണ്ടു ഞാന്‍ എറിഞ്ഞ മഴു നോക്കുകയാണ് . അതു കിട്ടുകയാമ്മണെങ്കില്‍ അത് എടുത്ത് തിരിച്ചു എറിയാനാണെന്ന് മൂപ്പിലാന്റെ മറുപടി [ പരശുരാമന്‍ ] . അതു കേട്ട് അന്തം വിട്ട ജനങ്ങളും വള്ളിവട്ടത്ത് ഉമ്മണ്ടായിട്ടുണ്ടുപ്പോലും
അങ്ങനെ ഉള്ള ഒരു ദേശത്താണ് എന്റെ ജനനം. ആ സമയം ആകാശത്ത് ഉല്‍ക്ക വീണിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒലക്കയല്ല കേട്ടോ.എന്തായാലും അന്നു ഉല്‍ക്കയും , വെള്ളിടിയും ഒന്നും ഉണ്ട‍ായില്ലെങ്കിലും ഇന്നു എന്നെ കാണുംബോള്‍ ജനങ്ങളുടെ മനസ്സില്‍ വെള്ളിടി വെട്ടും.
തുടരും .........

എന്റെ വള്ളിവട്ടം

ഭാഗം രണ്ട്



                                                                                                                            അങ്ങിനെ വള്ളിവട്ടത്തിന്റെ ഒരു ദിവസവും കൂടി തുടങ്ങുകയായി. ഇതാ ഈ റോഡ് തുടങ്ങുന്നത് അമരിപ്പാടം പൈങ്ങോട് ബൈ പാസ് റോഡ് .കോണത്തുകുന്നിന്ല് നിന്നും സുമാര്‍ 2 കി.മി. [ കോബ്ണത്തുകുന്നു പുവ്വത്തും കടവ് റോഡ് ] വന്നു കഴിഞ്ഞാല്‍ .അമരിപാടം ആയി. ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട . 

രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്ഥാന സമ്മേളനം ആണെന്നു. 
നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്ഥലം ആയിരുന്നു. ഏതോ ശക്തന്റെ ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞു.

തുടരും ........

 സ്കൂളില്‍ പാറി പറക്കുന്ന കാലം ......


                                                                                                                ദിവസവും സ്കൂളില്‍ ചെല്ലുമ്പോള്‍ തലേദിവസം കണ്ട കാഴ്ചകളാണെങ്കിലും എല്ലാം പുതുമയായ് തോന്നും . പക്ഷെ എന്നും ഭയത്തോടെ നോക്കിക്കണ്ടിട്ടുള്ളത് കണക്കുമഷേം പിന്നെ കണക്കിനേം. 
ഒരിക്കല്‍ സുകുവിനു കണക്കുമാഷ് കൊടുത്ത ഹോം വര്‍ക്ക് 10.35 വാങ്ങിയ ആപ്പിള്‍ 14.50 നു വിറ്റപ്പോള്‍ കിട്ടിയ ലാഭം എത്ര . സുകു ഞെട്ടി കൂട്ടത്തില്‍ ഞാനും ഞെട്ടി കാരണം അവനു കിട്ടാതായപ്പോള്‍ അവന്‍ എന്റെ അരികില്‍ വന്നു . ഞാന്‍ ആണെങ്കില്‍ ടീച്ചറുടെ മകന്‍ അവന്റെ വിചാരം എനിക്ക് ഭയങ്കര ബുദ്ധിയാണെന്നാണ്.
ഞാനൊട്ട് തിരുത്താനും നിന്നില്ല . അവസ്സാനം ഞാന്‍ തന്നെ അവനൊരു ബുദ്ധി ഉപദേശിച്ചു കൊടുത്തു. നമുക്ക് 10.35 രൂപക്ക് ആപ്പിള്‍ വാങ്ങാം എന്നിട്ട് 14.50 വില്‍ക്കാം അപ്പോഴറിയാലൊ എത്ര ലാഭം കിട്ടുമെന്ന് . തുണിയില്ലാതെ വാട്ടര്‍ ടാങ്കില്‍ നിന്നും എഴുന്നേറ്റോടിയ ആര്‍ക്കിമിഡീസിന്റെ ഭാവം ആയിരുന്നു സുകുവിന്.
അവസാനം എന്റെ ബുദ്ധിതന്നെ പരീക്ഷിക്കാനുള്ള പുറപ്പാടില്‍ ആപ്പിള്‍ വാങ്ങി.കുട്ടികളായ ഞങ്ങളെ കടക്കാരന്‍ ശരിക്കും പറ്റിച്ചു. ചീഞ്ഞ ആപ്പിള്‍ ആണു കടക്കാരന്‍ ഞങ്ങള്‍ക്ക് തന്നത് അത് ആരു വാങ്ങാന്‍.....

രംഗം പിറ്റേന്ന് രാവിലെ 10 മണി കണക്ക് മാഷ്ടെ മഞ്ഞകളറുള്ള സ്കൈലിന്റെ അടിയും സ്വപ്നം കണ്ട് സുകും ,അടികൊണ്ട് പുളയുന്ന സുകുവിനെ സ്വപ്നം കണ്ട് ഞാനും സ്കൂളില്‍ എത്തി. അപ്പോള്‍ അതാ നില്‍ക്കുന്നു സുകുവിന്റെ അച്ഛന്‍ . മൂപ്പിലാന്‍ കണക്കു മാഷോട് തട്ടികയറുകയാണു “ മാഷേ ഒരുതരം മറ്റേ പണിയായിപ്പോയി . ക്ടാങ്ങള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്കു കൊടുക്കുമ്പോള്‍ വല്ല ചക്കകുരുവോ , കശുവണ്ടിയോ വാങ്ങുന്ന കണക്കേ കൊടുക്കാവൂ . കരണ്ട്കാശ് അടക്കാന്‍ കൊടുത്ത കാശെടുത്താ അവന്‍ ആപ്പിള്‍ വാങ്ങിയത്.


ഷഫീര്‍ പുവത്തുംകടവില്‍
എന്റെ വള്ളിവട്ടം

ഭാഗം മൂന്ന്



                                                                                                                                 മുന്നിലുള്ളതിനെ കാണാതെ ഇല്ലാത്തതിനെ തേടിയുള്ള പോക്കാണു നമ്മുടെ പരാജയങ്ങള്‍ക്ക് കാരണം.നാം ഓരോരുത്തരും ഒന്നല്ലേങ്കില്‍ മറ്റൊരുതരത്തില്‍ പരാജിതരാണ്.പൈസ ഉണ്ടാക്കാനുള്ള തത്രപാടില്‍ ജീവിതം പരാജയപ്പെട്ടവര്‍ ആണു അധികവും.പൈസ ഇല്ലാത്തതിന്റെ പേരിലും ജീവിതത്തില്‍ പരാജയപ്പെട്ടവരും ഉണ്ട്.ഇന്ന് മനുഷ്യന്റെ വില നിശ്ചയിക്കുന്നതില്‍ പണം ഒരു നല്ല പങ്കുവഹിക്കുന്നു.അതു നേരിട്ട് ആളുകള്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലും പ്രവ്രുത്തികൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയും . എന്റെ ഈ സംസാരം ഒരു കുടുമ്പ സദസിലേക്ക് കൊണ്ട് പോയാല്‍ നമുക്ക് അതു തിരിച്ചറിയാന്‍ കഴിയും.പാവപ്പെട്ടന്റെ മകന്‍ എം ബി ബി എസ്സിനു പഠിക്കയാണെങ്കിലും ബന്ധുക്കള്‍ക്ക് പൈസയുള്ളവന്റെ മകന്റെ എ ല്‍ കെ ജിയിലെ മാര്‍ക്ക് അറിയാനാണു താല്പര്യം. ഓരോരുത്തരേയും പരിച്ചയപെടുത്തി കൊടുക്കുമ്പോഴും ഇക്കൂട്ടര്‍ ഇത്തരം തരം താണ പ്രകടനം കാഴ്ചവെക്കുന്നത് കാണാന്‍ കഴിയും . വര്‍ഷത്തിലൊരിക്കല്‍ ഒരു ഓണത്തിനു ,ഒരു ക്രിസ്തുമസ്സിനു അല്ലേല്‍ ഒരു പെരുന്നാളിനും ഒരുമിച്ച് കൂടിയാല്‍ കുടുമ്പകൂട്ടായ്മ എന്ന് വിളിച്ചോതുന്ന സമ്മുഹം ആണു ഇന്നുള്ളത്. നല്ല മനസ്സോടെ ഒരു പുഞ്ചിരി നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതുമതി 1000 പേര്‍ക്ക് സദ്യകൊടുത്തതിലും ഉത്തമം ആയിരിക്കും അത്..................

ഞാന്‍ കാടു കയറുന്നു എന്നു തോന്നുന്നുണ്ടോ ..............എന്നാല്‍ നിറുത്താം ......ഷഫീര്‍ പുവത്തുംകടവില്‍...വള്ളിവട്ടം.

എന്റെ വള്ളിവട്ടം....

ഭാഗം നാല്



                                                                                                                            കാര്യങ്ങള്‍ കൈ വിട്ടു പോകുന്നത് പോലെയാണ് എപ്പോഴും തോന്നിയിട്ടുള്ളത്. ഇരുമ്പ് ഉലക്കവിഴുങ്ങിയിട്ട് ചുക്കുംവെള്ളം കുടിച്ചവന്റെ അവസ്ഥ എന്നൊല്ലെ പറയുന്നത് പോലെ എന്നും വേണേല്‍ പറയാം.
ഒരുപാട് ഭീകന്മാര്‍ താമസിക്കുന്ന ഒരു പ്രദേശം ആണു വള്ളിവട്ടം വില്ലേജിലെ ബൈപ്പാസ്സ് റോഡും അതിനു ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളും.

ഒരു തീവ്രവാതിയും അക്കൂട്ടത്തില്‍ ഉണ്ട്. എന്റെ തന്നെ മൂത്താപ്പയാണത്.മൂപ്പിലാന്‍ ശരീരത്തിന്റെ ഒരു സൈഡ് തളര്‍ന്ന് കിടപ്പില്‍ ആ‍ണ്.തളര്‍ വാതം ആണ് അതും തീവ്രമായ വാതം . അതാണു ഞാന്‍ പറഞ്ഞ തീവ്രവാതം.സന്ധ്യ കഴിഞ്ഞാല്‍ ചീവിടുകളുടേയും മാക്രികളുടേയും ശബ്ദമുഖരിതമായ ശബ്ദങ്ങളും രാമന്‍ താമസിച്ചിരുന്ന സമയത്ത് നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളേ കൊണ്ടും സന്ധ്യാ സമയത്തെ അലങ്കരിച്ചിരുന്ന ഒരു സമയം [കാലം] ഇവിടുള്ളവര്‍ക്കുണ്ടായിരുന്നു.

വള്ളിവട്ടം വില്ലേജോഫീസ് . ചിലവീടുകളില്‍ പറമ്പിനെ ഏതേലും മൂലയില്‍ അവരുടെ ഏതേലും ദൈവത്തിനെ ഇരുത്തിയിരിക്കുന്നത് കാണാന്‍ കഴിയും . മിക്കവാറും ചാത്തന്‍ സ്വാമിയാവാനാണു സധ്യത . ഏകദേശം അതിനോടു തന്നെ ഉപമിക്കാം നമ്മുടെ വില്ലേജാപ്പീസിനേയും.എന്തെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റിനോ മറ്റോ ഒന്നവിടെ പോയി നൊക്കിയാലറിയാം...
സ്വന്തം ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെന്നവന്‍ വില്ലേജാപ്പീസറുടെ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെന്നമാതിരിയുള്ള നോട്ടം ആയിരിക്കും അവിടെ നിങ്ങളേയും കാത്തിരിക്കുക.വേണ്ട ജാതിചോദിക്കരുത് എന്ന ഒരു പരസ്യം വച്ചോട്ടെ കഴിഞ്ഞില്ലെ കൂത്ത്. ഏതാണ്ട് ബിരിയാണീചെമ്പിന്റെ മുകളീല്‍ കയറി നിന്നാലുള്ള അവസ്ഥ .

വള്ളിവട്ടത്തിന്റെ ഭൂ പ്രക്രുതിയെ സുന്ദരമായി അലങ്കരിച്ച ദൈവം തമ്പുരാന്‍ നല്ല മാമ്പഴത്തിലെ പുഴൂവുണ്ടാവുകയുള്ളൂ എന്ന് പറയുമ്പോലെ.... ഇതൊരുതരം ചൊറിയന്‍ പുഴുവായി പോയി എന്റെ ദൈവമേ.....


വാല്‍ കഷണം :......നല്ല ആവോലിയുടെ മുറിച്ച് മാറ്റിയ കഷണം.

ഷഫീര്‍ പുവത്തും കടവില്‍ വള്ളിവട്
1
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം 

ഭാഗം പത്ത്

                                                                         ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.......
അബൂദാബിയിലെ എന്റെ ദിനങ്ങളും കൊഴിഞ്ഞ്പോയ്കൊണ്ടിരുന്നു..
രാവിലെ കമ്പനിയിലേക്ക് പുറപ്പെടും ഉച്ചതിരിഞ്ഞ് റൂമിലേക്കും.........ഉച്ചക്കുള്ള ഭക്ഷണത്തോട് ഞാന്‍ തികച്ചും പൊരുത്തപെട്ടു തുടങ്ങി.....ഈ ജീവിതത്തിനിടയില്‍ ഒരു കാര്യം എനിക്ക് മനസിലായി ഫ്ലാറ്റിലുള്ള ആളുകള്‍ക്ക് പൊതുവേ ജോലിക്ക് പോകുന്നതിനേക്കാളും താത്പര്യം ഭക്ഷണത്തോടാണെന്ന്..
കുബ്ബൂസ്.......അതു തിന്നാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍.....വട്ടത്തിലുള്ള ഒരു വലിയ ചപ്പാത്തി....ഉപ്പില്ല രുചിയില്ല...എടുത്ത് പറയാന്‍ ഒന്നുമില്ലാത്തൊരു വസ്തു... നല്ല വലിപ്പമുള്ള ഒരു വട്ടത്തിലുള്ള വസ്തു....നാമം കുബ്ബൂസ്.....
ഇതിന്റെ യൊപ്പം ഒരു കറിയും ചേര്‍ച്ചയില്ല.....വിശപ്പിന്റെ മാസ്മരീകതയില്‍ തിന്നാം അത്ര തന്നെ...
രാത്രി അതാണു ഭക്ഷണം  കുബ്ബൂസ്  ...ഇറച്ചിക്കറിയും കുബ്ബൂസും...എനിക്കും കിട്ടിഒരെണ്ണം...ആദ്യമായി ഞാന്‍ അത് കയ്യിലെടുത്തു....കവുങ്ങിന്റെ പാളപോലുള്ള ഒരു സാധനം....വട്ടം വളഞ്ഞിരിക്കുന്നവര്‍ അതിനെ കീറി പീസ് പീസ് ആക്കു വെട്ടുതുടങ്ങി....എന്റെ ഓഹരി ഞാന്‍ സെന്ററില്‍ പിടിച്ച് കീറി...ഹാര്‍ഡ്ബോര്‍ഡ് പേപ്പര്‍ കീറുന്ന ശബ്ദത്തോടെ അതു രണ്ടു കഷമായി...
മുന്നില്‍ വട്ടംവളഞ്ഞിരിക്കുന്നവര്‍ ചകിരിക്ക് വേണ്ടി തൊണ്ട്തല്ലുന്ന മിഷ്യനില്‍ പൊതിമടല്‍ ഇടുന്നത് പോലെ വായിലേക്ക് തള്ളികയറ്റികൊണ്ടിരിക്കൂന്നു, എനിക്കുണ്ടോ ഇത് വയറ്റിലേക്ക് ഇറങ്ങൂന്നു..?
ഈ സാധനം നാലെണ്ണം വരെ തിന്നുന്ന ഹാജിമാര്‍ ആഫ്ലാറ്റില്‍ ഉണ്ടായിരുന്നു..
തിന്നുന്ന കാര്യത്തില്‍ ഇവര്‍ക്ക് ആരോടൊക്കെയോ പ്രതികാരം തീര്‍ക്കുന്നത് പോലെയാ എനിക്ക് തോന്നിയത്...അത് കഴിഞ്ഞ് ഭ്ഹേ ഭ്ഹേ എന്ന് ഒരേമ്പക്കം ഇട്ട് അവര്‍ എഴുന്നേറ്റ് പോയി....ഞാനും എന്റെ കുബ്ബൂസും കറിയും വിധിയെ പഴിച്ച് കൊണ്ട് കുറേനേരം അങ്ങിനെ ഇരുന്നു.....
കാലങ്ങള്‍ അങ്ങിനെ കൊഴിഞ്ഞ് നീങ്ങവേ...ബലദിയ ....ഹ ഹ ഹ ഘ്വഹാ....എന്നാല്‍ മുനിസിപാലിറ്റി....യുദ്ധഭൂമി എന്ന ചിത്രത്തില്‍ ബാലന്‍ കെ നായരുടെ വേഷത്തില്‍ വരുന്നു....അബൂദാബിക്കാരുടെ ഏറ്റവും വലിയ ശത്രുവാണു ബലദിയ......എപ്പോള്‍ എങ്ങിനെ ഏതുരൂപത്തില്‍ രാത്രിയോ പകലോ ആക്രമിക്കുക എന്നു പറയാന്‍ പറ്റില്ല....ആ പേരിലുമില്ലേ ഒരു ഭീകരത.....ആ ശത്രു ഒരശിനിപാതം പോലെ ഞങ്ങളുടെ  ബില്‍ഡിങ്ങിലും എത്തി......ഒരു രാത്രിയില്‍ സമയം പതിനൊന്നേ പ്തിനൊന്ന്.......പീ എം.....
                                                                                                                       തുടരും
ഷഫീര്‍ പുവത്തുംകടവില്‍

Thursday, 17 October 2013

ലേഡീസ് കോളേജ്

പ്രൊഫസര്‍ എങ്ങിനെ ക്ലാസ്സെടുത്താലും അവസാനം പതുകെ പതുക്കെ സെമിസെക്സിലേക്ക് സംസാരം മാറ്റും അവസാനം കുട്ടികള്‍ എല്ലാം ഒരു തീരുമാനം എടുത്തു.. ഇനി സാര്‍ ഇങ്ങനെ പറഞ്ഞ് തുടങ്ങിയാല്‍ ഉടനെ എല്ലാവരും എഴുന്നേറ്റ് പോവുക.....പ്രമേയം എല്ലാവരും ഒന്നടങ്കം പാസാക്കി...

അങ്ങിനെ ക്ലാസ്സ് തുടങ്ങി അവസാനം പ്രൊഫസര്‍ പതിവ് പല്ലവി തന്നെ ...
“ കടലുകള്‍ താണ്ടി ഒരു കപ്പല്‍ നിറച്ചും ആഫ്രിക്കന്‍ വംശജര്‍ നമ്മുടെ കൊച്ചിക്കടുത്തുള്ള വനങ്ങളില്‍ വന്നിരിക്കുന്നു.....ഇവര്‍ എല്ലാവരും സെക്സില്‍ വളരേ തല്പരരാകുന്നു........

കേള്‍ക്കേണ്ട താമസം എല്ലാകുട്ടികളും ഏഴുന്നേറ്റ് പുറത്തേക്ക് പോകാന്‍ ഒരുങ്ങി....

അപ്പോള്‍ പ്രോഫസര്‍ : ആരും ഇപ്പോള്‍ പോകേണ്ട... അവര്‍ ഇന്നലെ വന്നിട്ടുള്ളൂ ഏകദേശം ഒരുമാസം അവര്‍ അവിടെ കാണും....
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം  

 ഭാഗം രണ്ട്




                                                                                    അബൂദാബിയിലെ മെയിന്‍ സിറ്റി എന്ന് വിളിച്ചോതുന്ന നാദിസിയാഹ് ടൂറിസ്റ്റ് ക്ലബ്ബ് എന്നാണു ഇതിന്റെ ഇംഗ്ലീഷിലുള്ള അര്‍ത്ഥം മലയാളത്തില്‍ ഇതിനു അര്‍ത്ഥം ഇല്ല . കാരണം മലയാളം അങ്ങനത്തെ ഒരു ഭാഷയാണല്ലൊ ..ഒന്നിനും ഒരര്‍ത്ഥവും ഇല്ലാത്ത ഭാഷ....

നാദീസീയായിലുള്ള ഡല്ലാസ് ഹോട്ടലിനു മുകളിലുള്ള അഞ്ചാമത്തെ നിലയിലെ 504 ആം നമ്പര്‍ ഫ്ലാറ്റ്...ഒരു കൊച്ചു കേരളം എല്ലാജില്ലക്കാരും ഉണ്ടെന്ന് തോന്നുന്നു.....എന്നെ എന്റെ അനുജന്‍ ആ ഫ്ലാറ്റിലേക്കാണ്‍ കോണ്ട് പോയത് അവന്‍ അവിടെയാണു താമസം....

രാത്രി ഏകദേശം രണ്ടുമണിയ്യോടെ ഞങ്ങല്‍ ഫ്ലാറ്റില്‍ എത്തി അനുജന്‍ പോകറ്റില്‍ നിന്നും താക്കൊല്‍ എടുത്ത് ഫ്ലാറ്റ് തുറന്നു . 

ഇപ്പോള്‍ ഞാന്‍ താക്കോല്‍ എന്നു പറയട്ടെ കാരണം ഞാന്‍ ഇപ്പോഴും ആ പഴയ ഷഫീര്‍ തന്നെ യാണു ഇന്നു വന്നിട്ടല്ലെ ആയുള്ളും നാളെമുതല്‍ ഞാന്‍ അല്‍ ഷഫീര്‍ ആകും . 

ഫ്ലാറ്റ് തുറന്ന്  ഒരിടനാഴി രണ്ട് സൈഡും ഓരോ നിലകണ്ണാടി ചുമരില്‍ ഒട്ടിച്ച് വച്ചിട്ടുണ്ട് .... അവിടെ നിന്നും ആദ്യത്തെ റൂം വിട്ട് രണ്ടാമത്തെ റൂം അനുജന്‍ മില്ലെ തുറന്നു...തുറന്നാല്‍ മാത്രം മതി അടക്കല്‍ തന്നെ ആയിക്കോളും..കീര്‍കീര്‍ ങ്ങീരീരീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു .                                                                    
ഒരു സെക്കന്റ് ഞാന്‍ ഞെട്ടിപ്പോയി .ത്രിശ്ശുര്‍ രാഗത്തില്‍ ജുറാസിക് പാര്‍ക്ക് പടം കണ്ട ഒരു പതീതി .. അതിനുള്ളില്‍ കിടന്നുറങ്ങുന്ന മൂന്നു അന്തേവാസികളുടേ കൂര്‍ക്കം വലിയാണു ആ പ്രദേശം മുഴുവനും .... എന്തുതരം ശബ്ദം ആണേന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല . 
തല്‍ക്കാലം എനിക്ക് കിടക്കാന്‍ സ്ഥലം ഇല്ല ഞങ്ങള്‍ രണ്ടാളുമൊരുകട്ടിലില്‍ കിടന്നു.

രാവിലെ എനിക്ക് ഡ്യൂട്ടി 6.30 നു ആണു . 5 മണിക്ക് മാമ കാറുമായി താഴെവരും അപ്പം രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയാവണം. രാവിലെ തന്നെ എഴുന്നെറ്റു . ആ ശീലം എനിക്ക് നേരത്തെ ഉണ്ട് അതിനാല്‍ അങ്ങ്നൊരു ശീലം പടിക്കേണ്ടിവന്നില്ല .......


എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപോയ്യീ എന്റെ സകല നാഡീഞരമ്പുകളും മരവിക്കുന്ന ഒരു കാഴ്ചയാണു ഞാന്‍ കണ്ടതി ഒരാള്‍ ഒരുമൂലയില്‍ ഇരുന്ന് വായിലേക്ക് എന്തോ തള്ളികയറ്റുന്നു... തെന്താപ്പാ ഇത് എന്നു തോന്നുകയും ചെയ്തു........

പിന്നീടാണു എനിക്ക്മനസ്സിലായത് അവന്റെ പേരു സമീര്‍ എന്നാണെന്നും അവന്‍ കരൂപ്പടന്ന കാരനാണെന്നും അവന്‍ തള്ളികയറ്റികൊണ്ടിരുന്നത് “ സമൂന “ എന്ന് പറയപ്പെടുന്ന ഒരുതരം ബന്ന് ആണേന്നും ... 
ആ ഫ്ലാറ്റില്‍ ആദ്യദിവസം തന്നെ വേറൊന്നുകൂടി എനിക്ക് പഠിക്കാന്‍ കഴിഞു... ആരുടെ പേരുപറഞ്ഞാലും കൂടെ അവസാനം “ ക്ക “ എന്ന് ചേര്‍ത്ത് പറയണം എന്നും എന്നാലെ ഗള്‍ഫികാരനാവത്രേ....
പച്ചക്കറികളുടെ പേരു പറയണതുപോലെ .. കൈപക്ക , പവക്ക. മുരിങ്ങക്ക .....കുഞ്ഞുമുഹമ്മദ്ക്ക . ബാവുക്ക, ഹംസക്ക ഇങ്ങനെ പറയണം അല്ലേല്‍ ഗള്‍ഫ് കാരനാവൂല്ല....

ഇന്നു കുറേയായി അധികം ആയാല്‍ വായിക്കാന്‍ ബുദ്ധിമുട്ടാകും ബക്കി അടുത്ത ദിവസം എഴുതാം തുടരും.......

****************************************************************************************************************************വാല്‍കഷ്ണം : ഞാന്‍ ബോറഡിപ്പിക്കുന്നില്ല എന്ന് കരുതട്ടെ

ഷഫീര്‍ പുവത്തുംകടവില്‍ 
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫുജീവിതം

ഭാഗം അഞ്ച്


                                                                                   പതുക്കെ അടുപ്പത്തിരിക്കുന്ന വട്ടപാത്രത്തിലേക്ക് എത്തി നോക്കാന്‍ ഒരു ശ്രമം നടത്തി....ഒരു രക്ഷയും ഇല്ല ഞാന്‍ എന്ന വ്യക്തിക്ക് പൊക്കം ഇല്ലാന്നുള്ളത് ഞാന്‍ മറന്നു.....സാദാരണ ഒരു സ്റ്റൌ വക്കുന്ന സ്ഥലത്ത്തന്നെയാണതിരിക്കുന്നത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ....എനിക്ക് എത്തിനൊക്കുകയല്ലാതെ രക്ഷയില്ല.....

അരികില്‍ കിടന്ന ഒരു ചെറിയ ടേബിളില്‍ കയറി പാത്രത്തിലേക്ക് എത്തി നോക്കി . ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ ...ഫ്ലൈറ്റ് പൊന്തുന്ന നേരം     താഴോട്ട് നോക്കിയാല്‍   അങ്ങിങ്ങ് ആളുകള്‍ നടക്കുന്നത് കണ്ടിട്ടില്ലെ അതുപോലെ പാത്രത്തിന്റെ അടിയില്‍ അവിടവിടെയായി കുറച്ച് ചൊറുപറ്റു കിടക്കുന്നു ...


ന്റെ റബ്ബേ അറിയാതെ എന്റെ ഉള്ളില്‍ നിന്നും ആടു കരയുന്നപോലൊരു ശബ്ദം പുറപ്പെട്ടു....ഇതു കഴിച്ചാണോ ഞാന്‍ ഈ അബൂദാബിയില്‍ ജീവിക്കേണ്ടത്. കോഴിക്ക് പോലും തികയില്ല ഈ ചോറ് . 
വരുന്നിടത്ത് വച്ച് കാണാം എന്നു കരുതി വട്ടചെമ്പ് ചെരിച്ച്പിടിച്ച് കയില്‍ കൊണ്ട് ചോറ് വടിച്ചെടുത്ത് ഒരു പ്ലൈറ്റില്‍ നിക്ഷേപിച്ചു, എന്നിട്ട് അടുത്ത പാത്രത്തിലേക്ക് തിരിഞ്ഞു , മീന്‍ കറിയായിരുന്നു രക്ഷപെട്ടു . 
ഒരു തവി കറിയെടുത്ത് ചോറിനു മുകളില്‍ ഒഴിച്ചു . ശ്ശോ വേണ്ടായിരുന്നും ഒന്നാമത് കുറച്ച് ചോറുള്ളൂ അതിനു മുകളിലൂടെ കറിചെന്നപ്പോ ചോറുമുഴുവനും പ്ലൈറ്റിന്റെ നാലുപാടും ഒലിച്ച് പോയി.
ശാസ്ത്രപ്രദര്‍ശനത്തിനു കുട്ടികള്‍ നടക്കുന്നത് പോലെ ഞാന്‍ അടുത്ത മൂടിവച്ച പാത്രത്തിനരികില്‍ എത്തി തുറന്നു നോക്കി . ഒരു മുസ്ലീ കറിയാണ് വെണ്ട”ക്ക” മെഴുക്ക് പുരട്ടിയെന്ന് ചില ദേശക്കാര്‍ പറയും ചിലര്‍ തോരന്‍ എന്ന് പറയും ഞാനും ഞങ്ങളും ഉലത്ത് എന്ന് പറയും . 
അതും കുറച്ചെടുത്ത് പ്ലേറ്റില്‍ ഇട്ടു ഇനിയുള്ളത് മൂടിവച്ച് ഒരു ചെറിയ പ്ലേറ്റ് ആണ് അതെന്താണെന്നറിയാനുള്ള ഉല്‍കണ്ട വ്യഥ, ത്വര ,ആകാംഷ ,വ്യാഞ്ചന എല്ലാം കൂടി എന്റെ ഹ്രിദയത്തില്‍ താളം ഇടാന്‍ തുടങ്ങി ..........
ന്ത് ഓലമടലോ ഒന്നൂടെ സൂക്ഷിച്ച് നോക്കി ഓലമടല്‍ തന്നെ ... വീണ്ടുംവീണ്ടും നോക്കിയപ്പോഴാണു മനസിലായത് ഒരു വലിയ മുഴുവന്‍ മീനിന്റെ മുള്ള് ....
ഒരു ചെറിയ ഫ്ലാഷ്ബാക്ക് .... 

ആദ്യം ആദ്യം വന്നവര്‍ ഓരൊരുത്തരുടേയും ഓഹരിയായ വറുത്ത മീനെടുക്കും അത് കൂടാതെ മറ്റുള്ളവരുടെ ഓഹരിയില്‍  നിന്നും അല്പം നുള്ളിയെടുക്കും എന്നാലെ ഗള്‍ഫുകാരന്‍ ആവുകയുള്ളൂത്രേ...
അങ്ങനെ നുള്ളിനുള്ളിയെടുത്ത തെല്ലാം എന്റെ ഓഹരിയില്‍ നിന്ന്. അവസാന്ം മൃതപ്രായനായി കിടക്കുന്ന ഒരു മുള്ള് എനിക്കായി അവശേഷിച്ചു.......

ഇതിന്റെ ബാക്കി ഭാഗം നിങ്ങള്‍ക്കായി ഇനിയും അവശേഷിക്കുന്നു..........


ഷഫീര്‍ പുവത്തുംകടവില്‍
തുടരും...
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം .

ഭാഗം  ഒന്ന്
അന്നൊരുവ്യാഴാഴ്ചയായിരുന്നു...വീട്ടിൽനിന്നുംരാവിലെഎട്ടുമണിയായപ്പൾ യാത്രതിരിച്ചു...ഒരു അക്രമ യാത്ര എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണു ഈ യാത്രയെ.... 

                         അതെ ജീവിതത്തിന്റെ  അങ്ങെയറ്റം വരെ എത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള യാത്ര....അബൂദാബിയിലേക്ക്.....

അബൂദാബിയിലേക്ക് വിസ കിട്ടുമ്പോൾ ഞാൻ ആ സമയം അഹമ്മദാബാദിൽ ആയിരുന്നു..അബൂദാബിയിലേക്ക് വിസ വന്നകാര്യം രജിസ്ടേഡ് കത്ത് മുഖേനെ എന്നെ അറിയിക്കുമ്പോൾ ഒരു മരണവാർത്ത കേൾക്കുന്നത് പോലെയേ എനിക്ക് തോന്നിയുള്ളു...

കൂട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ പോകാം എന്നുള്ള തീരുമനത്തിൽ എത്തുകയും ചെയ്തു.അങ്ങനെയാണു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറബിപൊന്ന് വിളയിക്കാൻ അരിവാളും തോർത്ത് മുണ്ടുമായി ഞാനും ഇറങ്ങിതിരിച്ചു....

അബൂദാബിയിൽ ഇറങ്ങിയപ്പോൾ എയർപ്പോർട്ടിൽ എന്നെ ആയയിക്കാനായി എന്റെ മാമയും അനുജനും എത്തിയിരുന്നു...മറ്റുള്ളവർ പറയുന്നത് പോലെ ഒരുപാട് സമ്പാദിക്കാനൊന്നും അല്ല ഞാൻ അബൂദാബിയിലേക്ക് പോയത്....പിന്നെ പറയുമ്പോൾ പറയണമല്ലോ എന്ന് കരുതി എഴുതിയെന്ന് മാത്രം.

സത്യം പറഞ്ഞാൽ എന്നെ നാട് കടത്തുകയായിരുന്നു വീട്ടുകാരുടെ ഏകലക്ഷ്യം...ഗുജ് റാത്തിൽ ആർക്കും ബുദ്ധിമുട്ട് കൂടാതെ വിരാജിച്ചിരുന്ന എനിക്ക് വീട്ടുകാരുടെ ഈ ഏർപ്പാടിനോട് അത്രക്കങ്ങ് യോജിക്കാൻ കഴിഞ്ഞില്ല.എന്നെ കാണാതിരിക്കുകയാണു അവർക്ക് വേണ്ടതെങ്കിൽ ഈ ഗുജ്റാത്ത് തന്നെ ധാരാളം ...അപ്പോൾ ഒരു കാര്യം സ്പഷ്ടം ആണ് എന്നെ ഇന്ത്യയിൽ നിന്ന് തുരത്തുകയാണ് അവരുടെ ലക്ഷ്യം....

ഇടക്ക് ഗുജ്റാത്തിൽ നിന്ന് ലീവിനു നാ‍ട്ടിൽ പോകുമ്പോൾ വീട്ടുകാർ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടിരുന്നു..അത് അന്ന് എന്താണെന്ന് വ്യക്തമായിരുന്നില്ല...ഇപ്പോൾ എല്ലാം വ്യക്തമായി ..

“ക്വിറ്റ് ഇന്ത്യ..ക്വിറ്റ് ഇന്ത്യാ”...എന്ന് തന്നെ ആവും അവർ പറഞ്ഞത്...

ഇന്ത്യയിൽ നിന്നും എന്നെ ക്വിറ്റിക്കാൻ ശ്രമിച്ച അവരുടെ ശ്രമം പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം...രാത്രി പന്ത്രണ്ട് മണിയോട് കൂടി അബൂദാബിയിൽ ഞാൻ ഫ്ലൈറ്റ് ഇറങ്ങി അവിടെ നിന്ന് ആരംഭിക്കുകയായി ...എന്റെ ഗൾഫ് ജീവിതം..

മാമായുടെ കാറിൽ തന്നെ എന്നെ കയറ്റി നേരെ അനിയൻ താമസിക്കുന്ന അബൂദാബിയിലെ “ദല്ലാസ് ഹോട്ടൽ” ന്റെ മുന്നിൽ കൊണ്ട് പോയി ഇറ്റിച്ചു...അതെ അബൂദാബിയിൽ എത്തിയിട്ടുള്ളു...അതിനാൽ ഇറ്റിച്ചു എന്ന് പറയുന്നത് ...ഒരു ശമ്പളം എടുത്ത് കഴിഞ്ഞ് ചെറിയൊരു അബൂദാബിക്കാരനായതിനു ശേഷം “ഡ്രോപ്പ്” എന്ന് പറയാം....

പാതിരാത്രി അനിയന്റെ കൂടെ ദല്ലാസ് ഹോട്ടലിന്റെ മുകളിലേക്ക് ....അഞ്ചാം നിലയിൽ 502 ആം നമ്പർ ഫ്ലാറ്റ്...പോകറ്റിൽ നിന്നും താക്കോലെടുത്ത് ഫ്ലാറ്റിന്റെ ഡോറ് തുറന്നപ്പോൾ ശബ്ദം താഴ്ത്തി അനിയൻ എന്നോട് പറഞ്ഞു ...പതുക്കെ കയറു തോളിലുള്ള ബാഗ് ഡോറിൽ മുട്ടി ശബ്ദം ഉണ്ടാക്കാതെ നോക്കണം ....

ഫ്ലാറ്റിലേക്ക് വലത് കാൽ എടുത്ത് വച്ചപ്പോൾ തന്നെ ഒരു മിലിറ്ററി ക്യാമ്പിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നി...എങ്കിലും നിവൃത്തിയില്ലല്ലോ...

രാവിലെ തന്നെ കുളിച്ചൊരുങ്ങി ബിൽഡിങ്ങിന്റെ താഴേ എത്തണം എന്ന് പറഞ്ഞാണു മാമ പോയത്...അത് പ്രകാരം രാവിലെ തന്നെ റെഡിയായി താഴെ വന്നപ്പോഴേക്കും മാമ എന്നെ എടുക്കാൻ കാറുമായി എത്തിയിരുന്നു.

ജോലി സ്ഥലം അബൂദാബി മീനയിൽ “അബൂദാബീ നാഷണൽ ഫുഡ് സ്റ്റഫ്ഫ്” എന്ന കമ്പനിയിൽ...അവിടെ ജോയിൻ ചെയ്ത് ഡ്യൂട്ടിക്ക് കയറിയപ്പോൾ തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി ...വറചട്ടിയിൽ നിന്നും എരിത്തീയിലേക്കാണ് ഞാൻ വീണിരിക്കുന്നത് എന്ന്...

എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ...അറബികളുടെ കാറിൽ ചാരി നിന്ന് ഫോട്ടോ എടുക്കുവാനും കുലച്ച് നിൽക്കുന്ന ഈത്തപ്പഴക്കുലയിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോ എടുക്കാനും , പാക്കിസ്ഥാനികൽ തുപ്പി നശിപ്പിച്ചിട്ടിരിക്കുന്ന പുൽതകിടിൽ ആർക്കും വേണ്ടാത്ത ഭാവത്തിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ , എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ...എന്നാൽ എന്റെ ആഗ്രങ്ങൾക്ക് ഞാൻ തന്നെ കടിഞ്ഞാൺ ഇട്ടു...

കാരണം ഇതെല്ലാം എടുത്തിട്ട് ആരെ കാണിക്കാനാണ്...വീട്ടുകാരെ..? നാട്ടുകാരെ..? നോ നോ...അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ ബിൻലാദനെ കണ്ട ബുഷിന്റെ മുഖം പോലെയാ എല്ലാവർക്കും...പിന്നെ ഫോട്ടോ കണ്ടാൽ പറയണോ..?

“ പിന്നെ അന്നത്തെ ദിവസം അടുപ്പ് കത്തിക്കുന്നത് എന്റെ ഫോട്ടോ കത്തിച്ചിട്ടാവും”..

“അത് മാഫീ മുസ്കിൽ.....................................................................ബാക്കി പിന്നെ..


{ഒരിക്കൽ പോസ്റ്റിയതാ ഒന്നൂടേ ഫ്രഷ് ആക്കി രണ്ടാമതും പോസ്റ്റുന്നു }

      


എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.

ഭാഗം  മൂന്ന്


                                                                             ഫ്ലാറ്റിലെ കഥകളിലൂടെ തന്നെ ഇന്നും തുടങ്ങാം...

ഫ്ലാറ്റിലുള്ള കുറച്ച് പേരെ പരിചയപ്പെട്ടു . അധികം ഞാന്‍ ഇന്നലെ പറഞ്ഞ “ക്ക” മാരാണു 
കണ്ണൂര്‍ ത്രിശ്ശൂര്‍ കാസര്‍ക്കോഡ്, പാലക്കാട് അങ്ങനെ ഒരുവിധം ജില്ലക്കാരാല്‍ നിബിഡമായ ഒരു ഫ്ലാറ്റ് . ഞങ്ങള്‍ ആണു അബൂദാബിയുണ്ടാക്കിയത് എന്ന ഭാവം ആണ് പ്രായമായ എല്ലാ “ക്ക “ മാരുടേയും മുഖത്ത് നിന്നും വായിക്കാന്‍ കഴിയുന്നത്. അവര്‍ മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് വന്നതാണെന്നു കരുതി പുതുതായി വന്നവര്‍ എന്ത് പിഴച്ചു...

ഇനി അവരോട് നേരത്തെ വരാന്‍  ആരുപറഞ്ഞു ഞാന്‍ പറഞ്ഞോ അതോ അവിടത്തെ ഷേക്ക് പറഞ്ഞൊ.....കാര്‍ന്നോന്മാരുടെ അനുഭവങ്ങള്‍ കേട്ട് റാന്‍ മൂളാന്‍ ഒരു കൂട്ടര്‍ ഉണ്ടാവും . 

അവര്‍ മിക്കവാറും എനിക്ക് മുമ്പ് വന്നവരാവും അല്ലെങ്കില്‍ മുമ്പിന്‍റെ മുമ്പ് വന്നവരാവും ..

എന്തായാലും അവരെപറഞ്ഞിട്ട് കാര്യമില്ല ഞാന്‍ കൈതമുള്ളേല്‍ പിടിച്ച പോലെയായി എവിടെ പിടിച്ചാലും കയ്യേക്കേറും....

...........................പുതുതായി ആരുവന്നാലും അവന്റെ കട്ടപുകയാണു . ആരുടേയും പേരുപറഞ്ഞ് പ്രതിപാതിക്കുന്നില്ല ഞാന്‍ അല്ലേല്‍ എന്നെ എന്നു തന്നെപറയാം ,

“ അല്ലേല്‍ ചാവക്കാട്ടെ കുഞ്ഞുമ്മുക്കയും ഹംസഹാജിയും എന്റെ കൊരക്കിനു പിടിക്കും “ 

വന്നു കയറുമ്പോള്‍ ഞാന്‍ എവിടെ ചെരിപ്പൂരിയിടുന്നു , എവിടെ തുപ്പുന്നു എന്തിനു പറയുന്നു ആകെ പുല്ലാപ്പ് . എന്‍റെ പച്ചയായ    ജീവിതപകര്‍പ്പാണു ഇത് കേട്ടോ ആരുടെയെങ്കിലും മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ കുറച്ച് അമൃതാഞ്ചന്‍ പുരട്ടിക്കോളൂട്ടോ....

ചെന്നതിന്‍റെ   രണ്ടാം ദിവസം രാവിലെ തന്നെ എഴുന്നേറ്റ് ആദ്യം ഒഴിഞ്ഞുകിടന്നിരുന്ന ബാത്ത് റൂമില്‍ കയറി എന്‍റെ    പ്രഭാത കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്ന സമയം.

 ടക് ടക് ടക് ടക് ബാത്ത്രൂമിന്റെ വാതിലില്‍ എക്കോ ടൈപ്പ് ഒരു മുട്ട് ..എന്താ ചെയ്യാ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ... 

ആരാവും ഈ രാവിലെ തന്നെ അതും വെളുപ്പിനു മൂന്നേമുക്കാല്‍ .എതായാലും അറബികളാകില്ല അവര്‍ക്കു ഈ മലബാറികളുടെ റൂമില്‍ ഈ നേരത്ത് എന്താ കാര്യം ... മലയാളിയെ മലബാറികള്‍ എന്ന് അറബികള്‍ വിളിച്ചിരുന്നതെന്ന് ഒറ്റ ദിവസം കൊണ്ട് ഈയുള്ളവന്‍ ഹ്രിദ്യസ്തമാക്കിയിരുന്നു. പിന്നെ ആരാവും എനിക്കാണെങ്കില്‍ എഴുന്നേറ്റ് ചെന്ന് നോക്കാനും പറ്റാത്ത അവസ്ത്ഥ കാരണം എന്റെ മാലിന്യം പകുതി പുറത്തും പകുതി അകത്ത്മായി നില്‍ക്കുന്നു “ എന്റെ ലോകനാര്‍ക്കാവിലമ്മെ എനിക്ക് ശക്തി തരൂ എന്നു പറഞ്ഞ് ആഞ്ഞൊന്ന് മുക്കി .....സംഗതി ക്ലീന്‍ ഡബിള്‍ വേഷ്ടിയെടുത്ത് അരയില്‍ ചുറ്റി കതക് തുറന്നു ... ജയഭാരതിയെ കണ്ട ബാലന്‍ കെ നായരുടെ പോലെ ഒരു “ക്ക “ നില്‍ക്കുന്നു. ഉം ഉം എല്ലാവിധ ചോദ്യങ്ങളും ഒറ്റമൂളലിലൂടെ ചോദിച്ചു .

“ ഈ സമയത്ത് ഈ കക്കൂസ് ഞാനാണു ഉപയോഗിക്കുന്നത് വേറെ ആരും ഈ സമയത്ത് ഇതില്‍ കയറാന്‍ പാടില്ല “ 

ഞാന്‍ എന്താ ചെയ്കാ ഗള്‍ഫില്‍ എന്റെ രണ്ടാമത്തെ ദിനം ആളുകള്‍ പുതിയത് ആകെ ഒരു പരിചയക്കാരന്‍ സ്വന്തം അനുജന്‍ മാത്രം.

കൊച്ചുമോനെ ഷമിക്കെടാ ഞാന്‍ എന്നോട് തന്നെ പറഞ്ഞു ഞാന്‍ എന്നെ കുറെ സമധാനിപ്പിച്ചു. പുറത്ത് തട്ടിസഹായിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതിനാല്‍    ഞാന്‍ എന്‍റെ   നെഞ്ചത്ത് തട്ടികൊണ്ട് തന്നെ സമാധാനിപ്പിച്ചു ...അല്ല പിന്നെ അങ്ങനെ വിട്ടാപറ്റോ..... .......................... ഇതിന്റെ ബാക്കി നാളേ എഴുതാം ട്ടൊ

ഷഫീര്‍ പുവത്തുംകടവില്‍ വള്ളിവട്ടം

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫുജീവിതം 

ഭാഗം നാല്



                                                                                 ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇത് വൈക്കോലും പുല്ലുമൊന്നും അല്ല എന്നറിയാം....

നാട്ടിലായിരുന്നപ്പോള്‍  ആരേയും കൂസാതെ ആരുപറഞ്ഞതും കേള്‍ക്കാതെ നടന്നപ്പോള്‍ ഈ വക ബുദ്ധിമുട്ടുകള്‍ എന്റെ തലയില്‍ വന്ന് വീഴും എന്ന് സ്വപ്നേപീ വിചാരിച്ചിരുന്നില്ല. 

എന്തായാലും പെട്ടു ഇനി പെടച്ചിട്ട് കാര്യം ഇല്ല വരുന്നിടത്ത് വച്ച് കാണുക തന്നെ......
....

ഡബിള്‍ വേഷ്ടിയും ഈറന്‍ വേഷത്തിലുള്ള എന്റെ നില്പും കണ്ടപ്പോള്‍ മേല്‍ പറഞ്ഞ “ക്ക “ എന്നെ തന്നെ നോക്കി നില്‍ക്കയാണ്. എന്നെ തന്നെ ഇങ്ങനെ നോക്കണ കണ്ടപ്പോള്‍ എനിക്കോരു സംശയം ടീയാനെ ഞാന്‍ ഇതിനുമുമ്പു ഈ റൂമില്‍ കണ്ടിട്ടില്ല .. അതായത് പരിചയപെട്ടിട്ടില്ല .. ആളിപ്പോഴും എന്നെ തന്നെ നോക്കിനില്‍ക്കയാണു .ദാരാപ്പ ഈ പുതിയ കക്ഷി ഞാന്‍ ചിന്തിച്ചു എനിക്കു ചിന്തിക്കാലോ ന്യായം എന്റെ പക്കല്‍ ആണ്... മൂപ്പിത്സും ചിന്തിച്ചു ആയാള്‍ക്കും ഉണ്ട് ന്യായം...

ഞാന്‍ ബാത്ത്രൂം ഒഴിയുന്നതും കാത്താണു ടിയാന്റെ നില്പ് എനിക്കത് ഒട്ടും മനസിലായും ഇല്ല . അപ്പോള്‍ എനിക്കൊരു സംശയം സമയം രാവിലെ യാണേങ്കിലും നേരം വെളുത്തിട്ടില്ല ആരും എഴുന്നേറ്റിട്ടും ഇല്ല തൊട്ടപ്പുറത്തെ ബാത്ത് റൂമില്‍ ആരോ ഉണ്ടെന്ന് തൊന്നുന്നു വെന്റിലേറ്ററിലൂടെ ലൈറ്റ് കാണാം ഇനി ഇയാളെങ്ങാനും എന്റെ ചാരിത്ര്യം കവര്‍ന്നെടുത്താലോ....ആലോചിക്കാനേ വയ്യ.. ഞാന്‍ പൂച്ചയില്‍ നിന്നും രക്ഷപെടാന്‍ എലി ഓടുന്നത് പോലെ പെട്ടെന്ന് ബാത്ത് റൂമിന്റെ പുറത്തേക്ക് കടന്നു മനസില്‍ പറഞ്ഞൂ ഇശ്വരാ രക്ഷതൂ....

അന്ന് ഡ്യൂട്ടികഴിഞ്ഞ് വന്നപ്പോള്‍ അനുജനോട് വിവരം പറഞ്ഞു . അപ്പോള്‍ അവന്‍ പറഞ്ഞ് രാവിലെ ഡ്യൂട്ടീക്ക് പോകുന്നവര്‍ നേരത്തെ എഴുന്നേല്‍ക്കും അതിനാല്‍ റ്റൈം കണക്കാക്കി വേണം ഏഴുന്നേല്‍ക്കാന്‍..... ഗള്‍ഫില്‍ എത്തിയതിന്റെ പേരില്‍ വേറൊന്നുകൂടി പടിച്ചും . 

നാട്ടിന്‍ പുറത്ത് നമ്മള്‍ പണിക്ക് പോകുന്നു എന്നു പറയുന്നത് ഇവിടെ ഡ്യൂട്ടിയായി....ഡ്യൂട്ടിയെന്ന് പറയാന്‍ വിദ്ധ്യാഭ്യാസം വേണമെന്നില്ല . 

ആദ്യ ദിവസം ഞാന്‍ ഡ്യൂട്ടികഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ സമയം 3.30 പി എം...എനിക്ക് ഡ്യൂട്ടി 3.00 പി എം വരേയുള്ളൂ...ഞാന്‍ റൂമില്‍ എത്തിയപ്പോള്‍ റൂമില്‍ എല്ലാവരും കിടന്നുറങ്ങുന്നു. 
തെന്ത് മറിമായം രാവിലെ ഞാന്‍ പോകുമ്പോഴും ഇവര്‍ കിടന്നുറങ്ങുന്നു ദേ ദിപ്പഴും കിടന്നുറങ്ങുന്നു. ഇനി ഇവര്‍ ഇന്നെഴുന്നേറ്റില്ലെ ഒരു സംശയം .... 
ആരോടാ ഇതൊന്ന് ചോദിക്ക്യാ ... വേണ്ട കാലത്തെ അനുഭവം തന്നെ ഒരുവല്ലാത്തതാണു...അനുജന്‍ അപ്പുറത്തിരുന്ന് ടി വി കാണുന്നുണ്ടായിരുന്നു. അവനോട് തന്നെ വിവരം ചോദിച്ചു . 
അപ്പഴല്ലെ മ്മടെ പുളുസൂ കാര്യം മനസിലായത് ആ കിടന്നുറങ്ങുന്നവര്‍ക്ക് ഗവര്‍മെന്റ് ജോലിയാണ് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ......

ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോള്‍ അനുജന്‍ പറഞ്ഞു കിച്ചണില്‍ [ ഗള്‍ഫില്‍ വന്നപ്പോള്‍ അടുക്കള്‍ കിച്ചണ്‍ ആയി ] ഭക്ഷണം ഉണ്ട് എടുത്ത് കഴിച്ചോളാന്‍ ....എന്റെ ആദ്യത്തെ കിച്ച്ണ്‍പ്രവേശനം ഒരു സ്ലാബിന്റെ മുകളില്‍ ഒരു ഗ്യാസ് സ്റ്റൌ ഇരിക്കുന്നും പണ്ട് അത് വാങ്ങിയിരുന്നപ്പോ സ്റ്റീല്‍ ആയിരുന്നു എന്നു കുറേ നാളുകള്‍ക്ക് ശേഷം ആരോ പറഞ്ഞറിഞ്ഞു.. 

വെറ്റില കറപിടിച്ച പല്ലിന്റെ പോലൊരു സാധനം അതാണു സ്റ്റൌ .. അതിന്റെ മുകളില്‍ സേഫ്റ്റീ ടാങ്കിന്റെ റിങ്ങ് വലുപ്പത്തില്‍ ഒരു അലൂമിനിയം വട്ടക അതില്‍ ആണു ചോറുവക്കുന്നത്..

ഏകദേശം ഒരു ചാക്കരി വേണ്ടി വരും അതില്‍ ചോറ് വക്കണമെങ്കില്‍ .... ഫുള്‍സ്പീഡില്‍ വെള്ളം തിരിച്ചിട്ടാല്‍ ആ പാത്രം നിറയാന്‍ ഒരുമണിക്കൂര്‍ വേണ്ടിവരുമത്രേ...

അടുക്കളയും വിശേഷങ്ങളുമായി നാളേ കാണാം........

ഷഫീര്‍ പുവത്തുംകടവില്‍
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം ആറ്

                                                                              അങ്ങനെ ഏകദേശം ഒരാഴ്ചത്തെ പരിശ്രമം കൊണ്ട് റൂമുമായിട്ടുള്ള കഷ്ടതകളെ പൊരുത്തപെട്ടു തുടങ്ങി എന്ന് വേണേല്‍ പറയാം . കഷ്ടപാട് മാറിയൊന്നും ഇല്ലാട്ടോ....
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് സംസാരിക്കാന്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി.അതിനു എന്‍റെ     നാവ് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് . ആ നാവുതന്നെ എന്നെ ചതിച്ചിട്ടും ഉണ്ട്.
ഞാന്‍ പുതിയത് അല്ലെ എന്‍റെ    മുന്നില്‍ എല്ലാവരും ഹിന്ദിയില്‍ സംസാരിക്കും അതും എന്നെ തന്നെ കളിയാക്കിയിട്ട്. ഞാന്‍ പൊട്ടെന്‍റെ    പോലെ ഇരിക്കും . അതിനു എനിക്ക് പ്രത്യേക ട്രയിനിങ്ങിന്‍റെ   ആവശ്യം ഒന്നും വേണ്ടിവന്നില്ല എന്നെ കണ്ടാല്‍ തന്നെ ഒരുപൊട്ടന്‍റെ     എല്ലാഭാവവും ഉണ്ട്. 

“ അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫ് “ ല്‍ ല്‍ സി. ഇതാണു എന്റെ കമ്പനി . അതൊരു വേറെ ലോകം . പട്ടാണികളും ബംഗാളികളും എന്തിന് മലയാളികള്‍ അടക്കം എല്ലാമുണ്ട്. എന്നെ കണ്ടപ്പോള്‍ എല്ലാവരും അമ്പലപറമ്പില്‍ മരണകിണര്‍ കാണാന്‍ വന്ന് നില്‍ക്കുന്നത് പോലെ വട്ടം കൂടി.
തെന്ത് ജീവി എന്ന മട്ടില്‍ ആണു എല്ലാവരും എന്നെ കണ്ടത്. എന്റെ പൊക്കക്കുറവിനെ ഞാന്‍ ശപിച്ച ദിവസം അതുമാത്രമായിരുന്നു.ഫുഡിന്റെ പാക്കിങ്ങ് ആണു ആ കമ്പനിയില്‍ . എല്ലാം മടിയന്മാര്‍ ... ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുന്ന കൂട്ടം . അങ്ങനത്തെ ഒരു ലോകത്തേക്ക് ആണു എന്റെ രംഗപ്രവേശം. മലപ്പുറം കാരന്‍ മമ്മു,മാമ്പ്രയിലുള്ള സലാം, പച്ചകള്‍ [ എന്നാല്‍ പാക്കിസ്ഥാനികള്‍ ] ഞാന്‍ പരിചയപെട്ടിട്ടുള്ളതില്‍ ഏറ്റവും തല്ലിപ്പൊളികള്‍ .അടുത്തത് ബംഗാളികള്‍ , പിടിച്ചതിലും വലുത് അളയില്‍ ഉണ്ട് എന്ന ഭാവം ഉള്ളവര്‍ പിന്നെ ആന്ത്രാപ്രദേശ്കാര്‍ രണ്ട് പേര്‍ അങ്ങനെ പോകും പട്ടിക...................... ഇനി പിന്നെ എഴുതാം      പിന്നെയെഴുതാം ഷഫീര്‍ പുവത്തുംകടവില്‍ .
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം ഭാഗം

ഒമ്പത്  


                                                                                ഇമറത്തുല്‍ അറബിയ അല്‍ മൂത്ത കഴുത........

അബൂദാബി ജീവിതം തുടങ്ങി സ്വന്തം ആയി ഒരു റേഡിയോ വാങ്ങി    ഓണ്‍ ചെയ്തപ്പോള്‍ ആദ്യം കേട്ട വാക്ക്....

ന്റെ റബ്ബേ ന്താണു ഈ കേള്‍ക്കുന്നത്.....

കഴുതയോ    ... കണ്ണുര്‍കാരന്‍ യൂസുഫിക്കാനോട് ചോദിച്ച് ക്ക ന്താ ത് ..? 

മൂത്ത കയിതാന്നല്ല ....

ഇമറാത്തുല്‍ അറബീയ അല്‍ മുത്തഹ്ദ എന്നാണു.......................

ഇനി നീ ഇതാരോടും  പറയേണ്ട  ഇവിടെ ഒക്കെ നിറയെ സി ഐ ഡി കള്‍ ആണ് പിടിച്ച് 

അകത്താക്കും .

പിന്നീട് ഒറ്റപ്രാവശ്യം പോലും ഞ്ഞാനാ റേഡിയോ ഓണ്‍ ചെയ്തിട്ടില്ല......എന്തിനാ ബെറുതേ ബേജാറാവണത്..

റൂമിലുള്ള കാര്‍ന്നോക്കന്മാരുടെ എന്നെ കാണുമ്പോള്‍ ഹിന്ദി പറച്ചില്‍ ഇടക്കിടക്ക് തുടര്‍ന്നു കോണ്ടേ ഇരുന്നു ... ഒരിക്കല്‍ ഇതു തുടര്‍ന്നു കോണ്ടീരിക്കുന്ന സമയം ഫ്ലാറ്റിന്റെ ഹാളില്‍ എല്ലാവരും വട്ടം വളഞ്ഞിരിക്കുന്നു...ഇവരുടെ കുത്തുകള്‍ കേട്ടപ്പോള്‍ ഞാന്‍ പതുക്കെ        അവിടേനിന്നും എഴുന്നേറ്റ് പോയി .....

ക്ഷമ ആട്ടിന്‍ സൂപിന്റെ ഫലം ചെയ്യുമെന്നാണല്ലോ .......

ഒരിക്കല്‍  ഞാന്‍ ഇല്ലാത്ത നേരം നോക്കി അനിയന്‍ എനിക്കെതിരെ ചൊറിയുന്നവരെ    നോക്കി പറഞ്ഞു ..

നിങ്ങള്‍ എന്തിനാ അവനെ കാണുമ്പോള്‍ ഇങ്ങനെ കുത്തികൊണ്ടിരിക്കുന്നത്... അവനത് മനസിലാവണില്ലാ എന്നു കരുതരുത് അവന്‍ മിണ്ടാത്തത് നിങ്ങളുടെ ഭാഗ്യം.....ഇന്ത്യയിലെ ഒരു വധം എല്ലാഭാഷയും അവനറിയാം വെറുതെ അവന്റെ വായിലിരിക്കുന്നത് കേള്‍ക്കേണ്ട........
പിന്നീട് ഞാന്‍ റൂമില്‍ സ്വതന്ത്രന്‍ എല്ലാവര്‍ക്കും എന്നെ കാണുമ്പോള്‍ ഒരു ചമ്മല്‍......ആ ചമ്മല്‍ ഇന്നും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു...


ഇതിനിടയില്‍ ഞാന്‍ ചില അറബി വാക്കുകള്‍ പഠിച്ച് തുടങ്ങി...


ആദ്യത്തേത് ശൂ പിന്നെ കൈഫല ഹാല്‍...സൈന്‍.....ഇതില്‍ ശൂ എന്നാണു അധികം സ്ഥലത്തും ഉപയോഗ്ഗിക്കേണ്ടത്.....


ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മൂന്ന് പ്രാവശ്യം ശൂ ശൂ ശൂ എന്ന് പറഞ്ഞാല്‍ ചോദിക്കുന്നവന്‍ പൊക്കോളും.....

രാത്രി നടക്കുമ്പോള്‍ പാമ്പ് ശൂ ശൂ ശൂ എന്ന് ചീറ്റുമ്പോള്‍ നമ്മള്‍ ഓടീ പോകൂലേ അതു പോലേ......................

തുടരും
ഷഫീര്‍ പുവത്തുംകടവില്‍
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ്ജീവിതം

ഭാഗം  എട്ട്



                                                                                                                    കമ്പനി ..... അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫ്...എല്‍ എല്‍ സി.
പച്ചനെല്‍ക്കതിരിന്റെ എമ്പ്ലം . രാവിലെ റൂമിന്റെ അടുത്ത് കമ്പനി വണ്ടിവരും.. പിക്കപ്പ് [ ഇവിടുത്തെ ടെമ്പോ ] അതിലാണേല്‍ കയറാന്‍ വലിയ പാടും . ഈയുള്ളവനു ഉയരം ഇല്ലാല്ലോ അതിനാല്‍ ഒരു പ്രത്യേക ശൈലിയില്‍ കയറിയാലേ എനിക്ക് മുകളിലേക്ക് കാലെത്തുകയുള്ളൂ...

ന്റെ റബ്ബേ വല്ലാത്തൊരു ചെയ്ത്തായിപോയി.....കാലെടുത്ത് ഒറ്റപൊക്ക് കീര്‍ കീര്‍ എന്നൊരുശബ്ദം ...ന്താ നോക്കുന്നത് കിഴക്ക് വെള്ളകീറിയതല്ല. പാന്റിന്റെ മൂടു കീറിയതാണു.

ഇന്ന് മെഡിക്കലിനു പോകണം പറവൂരുള്ള ഒരു ഷഫീഫും ഞാനും പിന്നെ മാമ്പ്രയിലുള്ള സലാമും . എനിക്ക് പുതിയ വിസയാണു അതിനാല്‍ ഞാനും അവര്‍ക്ക് റിന്യൂവല്‍ ആണു. ഞങ്ങള്‍ ഫുഡ് കമ്പനിയാണു അതിനല്‍ പരിശോധിക്കേണ്ട അയ്റ്റങ്ങല്‍ ഇതൊക്കെയാണു. മലം , രക്തം, പിന്നെ സാദാരണ ചെയ്യുന്നതെല്ലാം............

തലേന്ന് തന്നെ ഓഫീസില്‍ നിന്നും വിവരം കിട്ടിയതിനാല്‍ രാവിലെ തന്നെ ഡ്യൂട്ടിക്ക് വന്നിട്ട് ഹാജര്‍ കാര്‍ഡ് പഞ്ച് ചെയ്തിട്ട് പോകണം എന്നും മൂന്ന് പേരും കൂടി ചട്ടം കെട്ടിയിരുന്നു. 

കൂടെ മറ്റൊരു കാര്യവും മെഡിക്കള്‍ എടുക്കുന്നിടത്ത് ചിലപ്പം മലം എടുക്കനുള്ള സൌകര്യം ഉണ്ടാവില്ല അതിനാല്‍ റൂമില്‍ നിന്നും തന്നെ സാദിച്ച് ഏടുത്തോണ്ട് വരണം .അനുജന്റെ ലാബില്‍ നിന്നും [ അവനു അത്സലാമ ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യന്‍ ആണു.] മൂന്ന് ചെറിയ കുപ്പി വാങ്ങി ഞാന്‍ രണ്ടെണ്ണം അവര്‍ക്ക് കൊടുത്ത് ഒരെണ്ണം ഞാനും കൈക്കലാക്കി 

എല്ലാവിധ സന്നാഹങ്ങളോടെ ഞങ്ങള്‍ ടാക്സിയില്‍ പുറപ്പെട്ടു . പാക്കിസ്ഥാനിയുടെ ടാക്സി. കിതര്‍ ജാതേ ? പാക്കിസ്ഥാനിയുടെ ചോദ്യത്തിനു സലാം ഉത്തരം നല്‍കി സെന്റ്രല്‍ ഹോസ്പിറ്റല്‍...രണ്ടക്ഷരം ഹിന്ദി പറഞ്ഞഭവം സലാമിന്റെ മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിഞ്ഞു. 

ഞാന്‍ പുതിയത് അവര്‍ മൂന്ന് കൊല്ലം ആയവര്‍ . പട്ടാണിയും സലാമും അടിച്ച് കയറുകയാണു. പട്ടാണിയുടെ ചോദ്യങ്ങളും സലാമിന്റെ ഉത്തരങ്ങളും . അപ്പോള്‍ ഒരുകാര്യം എനിക്ക് മനസിലായി സലാം വെറുതെയാണു . അവനു കാര്യമായൊന്നും അറീല്ല എന്നെ കാണിക്കാനാണു ഇതെല്ലാം ...

സെന്റ്രല്‍ ഹോസ്പിറ്റല്‍ ഷരീഫ് ആദ്യം മെഡിക്കലിനും കയറി , സലാം നിന്നു വിയര്‍ക്കുന്നു , ങും എന്ത് പറ്റി ? പോകറ്റില്‍ നിന്നും മലം പൊതിഞ്ഞ് വച്ച  കവര്‍ ടാക്സിയില്‍ മിസ്സായി......

പോരേ പൂരം....

അവിടെ അതിനുള്ള സൌകര്യവും ഇല്ല. അവസാനം ഒരുകാലികുപ്പി സഘടിപ്പിച്ച് എന്റെ മലത്തിന്റെ പകുതി അവനു കൊടുത്തു. അബൂദാബിയിലെ എന്റെ ആദ്യത്ത് ബിസിനസ്.....

അതിനു പകരമായി എന്റെ ടാക്സികൂലിയുടെ ഷേയര്‍ അവന്‍ കൊടുത്തോളാം എന്നു പറഞ്ഞു.
അടുത്തതെ എന്റെ നമ്പര്‍ ആയതിന്റെ പേരില്‍ ഞാന്‍ ടെസ്റ്റിനു പോയി അടുത്തത് സലാമും. സലാം തിരിച്ചെത്തുന്നത് വരേയും എന്നോട് നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു. 

മൂന്നിന്റന്നു മെഡിക്കല്‍ റിസള്‍ട്ട് വന്നു. ഒരേ ലാബ് ഒരേ മലം..ആളുമാത്രം രണ്ട് പക്ഷെ മലം പരിശോധനയില്‍ സലാം ഫെയില്‍ഡ് ആയി.......
തുടരും.....
ഷഫീര്‍ പുവത്തുംകടവില്‍