“എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം”
അന്നൊരുവ്യാഴാഴ്ചയായിരുന്നു...വീട്ടിൽനിന്നുംരാവിലെഎട്ടുമണിയായപ്പൾ യാത്രതിരിച്ചു...ഒരു അക്രമ യാത്ര എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണു ഈ യാത്രയെ....
അതെ ജീവിതത്തിന്റെ അങ്ങെയറ്റം വരെ എത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള യാത്ര....അബൂദാബിയിലേക്ക്.....
അബൂദാബിയിലേക്ക് വിസ കിട്ടുമ്പോൾ ഞാൻ ആ സമയം അഹമ്മദാബാദിൽ ആയിരുന്നു..അബൂദാബിയിലേക്ക് വിസ വന്നകാര്യം രജിസ്ടേഡ് കത്ത് മുഖേനെ എന്നെ അറിയിക്കുമ്പോൾ ഒരു മരണവാർത്ത കേൾക്കുന്നത് പോലെയേ എനിക്ക് തോന്നിയുള്ളു...
കൂട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ പോകാം എന്നുള്ള തീരുമനത്തിൽ എത്തുകയും ചെയ്തു.അങ്ങനെയാണു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറബിപൊന്ന് വിളയിക്കാൻ അരിവാളും തോർത്ത് മുണ്ടുമായി ഞാനും ഇറങ്ങിതിരിച്ചു....
അബൂദാബിയിൽ ഇറങ്ങിയപ്പോൾ എയർപ്പോർട്ടിൽ എന്നെ ആയയിക്കാനായി എന്റെ മാമയും അനുജനും എത്തിയിരുന്നു...മറ്റുള്ളവർ പറയുന്നത് പോലെ ഒരുപാട് സമ്പാദിക്കാനൊന്നും അല്ല ഞാൻ അബൂദാബിയിലേക്ക് പോയത്....പിന്നെ പറയുമ്പോൾ പറയണമല്ലോ എന്ന് കരുതി എഴുതിയെന്ന് മാത്രം.
സത്യം പറഞ്ഞാൽ എന്നെ നാട് കടത്തുകയായിരുന്നു വീട്ടുകാരുടെ ഏകലക്ഷ്യം...ഗുജ് റാത്തിൽ ആർക്കും ബുദ്ധിമുട്ട് കൂടാതെ വിരാജിച്ചിരുന്ന എനിക്ക് വീട്ടുകാരുടെ ഈ ഏർപ്പാടിനോട് അത്രക്കങ്ങ് യോജിക്കാൻ കഴിഞ്ഞില്ല.എന്നെ കാണാതിരിക്കുകയാണു അവർക്ക് വേണ്ടതെങ്കിൽ ഈ ഗുജ്റാത്ത് തന്നെ ധാരാളം ...അപ്പോൾ ഒരു കാര്യം സ്പഷ്ടം ആണ് എന്നെ ഇന്ത്യയിൽ നിന്ന് തുരത്തുകയാണ് അവരുടെ ലക്ഷ്യം....
ഇടക്ക് ഗുജ്റാത്തിൽ നിന്ന് ലീവിനു നാട്ടിൽ പോകുമ്പോൾ വീട്ടുകാർ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടിരുന്നു..അത് അന്ന് എന്താണെന്ന് വ്യക്തമായിരുന്നില്ല...ഇപ്പോൾ എല്ലാം വ്യക്തമായി ..
“ക്വിറ്റ് ഇന്ത്യ..ക്വിറ്റ് ഇന്ത്യാ”...എന്ന് തന്നെ ആവും അവർ പറഞ്ഞത്...
ഇന്ത്യയിൽ നിന്നും എന്നെ ക്വിറ്റിക്കാൻ ശ്രമിച്ച അവരുടെ ശ്രമം പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം...രാത്രി പന്ത്രണ്ട് മണിയോട് കൂടി അബൂദാബിയിൽ ഞാൻ ഫ്ലൈറ്റ് ഇറങ്ങി അവിടെ നിന്ന് ആരംഭിക്കുകയായി ...എന്റെ ഗൾഫ് ജീവിതം..
മാമായുടെ കാറിൽ തന്നെ എന്നെ കയറ്റി നേരെ അനിയൻ താമസിക്കുന്ന അബൂദാബിയിലെ “ദല്ലാസ് ഹോട്ടൽ” ന്റെ മുന്നിൽ കൊണ്ട് പോയി ഇറ്റിച്ചു...അതെ അബൂദാബിയിൽ എത്തിയിട്ടുള്ളു...അതിനാൽ ഇറ്റിച്ചു എന്ന് പറയുന്നത് ...ഒരു ശമ്പളം എടുത്ത് കഴിഞ്ഞ് ചെറിയൊരു അബൂദാബിക്കാരനായതിനു ശേഷം “ഡ്രോപ്പ്” എന്ന് പറയാം....
പാതിരാത്രി അനിയന്റെ കൂടെ ദല്ലാസ് ഹോട്ടലിന്റെ മുകളിലേക്ക് ....അഞ്ചാം നിലയിൽ 502 ആം നമ്പർ ഫ്ലാറ്റ്...പോകറ്റിൽ നിന്നും താക്കോലെടുത്ത് ഫ്ലാറ്റിന്റെ ഡോറ് തുറന്നപ്പോൾ ശബ്ദം താഴ്ത്തി അനിയൻ എന്നോട് പറഞ്ഞു ...പതുക്കെ കയറു തോളിലുള്ള ബാഗ് ഡോറിൽ മുട്ടി ശബ്ദം ഉണ്ടാക്കാതെ നോക്കണം ....
ഫ്ലാറ്റിലേക്ക് വലത് കാൽ എടുത്ത് വച്ചപ്പോൾ തന്നെ ഒരു മിലിറ്ററി ക്യാമ്പിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നി...എങ്കിലും നിവൃത്തിയില്ലല്ലോ...
രാവിലെ തന്നെ കുളിച്ചൊരുങ്ങി ബിൽഡിങ്ങിന്റെ താഴേ എത്തണം എന്ന് പറഞ്ഞാണു മാമ പോയത്...അത് പ്രകാരം രാവിലെ തന്നെ റെഡിയായി താഴെ വന്നപ്പോഴേക്കും മാമ എന്നെ എടുക്കാൻ കാറുമായി എത്തിയിരുന്നു.
ജോലി സ്ഥലം അബൂദാബി മീനയിൽ “അബൂദാബീ നാഷണൽ ഫുഡ് സ്റ്റഫ്ഫ്” എന്ന കമ്പനിയിൽ...അവിടെ ജോയിൻ ചെയ്ത് ഡ്യൂട്ടിക്ക് കയറിയപ്പോൾ തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി ...വറചട്ടിയിൽ നിന്നും എരിത്തീയിലേക്കാണ് ഞാൻ വീണിരിക്കുന്നത് എന്ന്...
എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ...അറബികളുടെ കാറിൽ ചാരി നിന്ന് ഫോട്ടോ എടുക്കുവാനും കുലച്ച് നിൽക്കുന്ന ഈത്തപ്പഴക്കുലയിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോ എടുക്കാനും , പാക്കിസ്ഥാനികൽ തുപ്പി നശിപ്പിച്ചിട്ടിരിക്കുന്ന പുൽതകിടിൽ ആർക്കും വേണ്ടാത്ത ഭാവത്തിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ , എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ...എന്നാൽ എന്റെ ആഗ്രങ്ങൾക്ക് ഞാൻ തന്നെ കടിഞ്ഞാൺ ഇട്ടു...
കാരണം ഇതെല്ലാം എടുത്തിട്ട് ആരെ കാണിക്കാനാണ്...വീട്ടുകാരെ..? നാട്ടുകാരെ..? നോ നോ...അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ ബിൻലാദനെ കണ്ട ബുഷിന്റെ മുഖം പോലെയാ എല്ലാവർക്കും...പിന്നെ ഫോട്ടോ കണ്ടാൽ പറയണോ..?
“ പിന്നെ അന്നത്തെ ദിവസം അടുപ്പ് കത്തിക്കുന്നത് എന്റെ ഫോട്ടോ കത്തിച്ചിട്ടാവും”..
“അത് മാഫീ മുസ്കിൽ.....................................................................ബാക്കി പിന്നെ..
{ഒരിക്കൽ പോസ്റ്റിയതാ ഒന്നൂടേ ഫ്രഷ് ആക്കി രണ്ടാമതും പോസ്റ്റുന്നു }