Thursday, 29 June 2017

ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുകയും തീരുമാനത്തിൽ ഭാരവാഹിത്വം നിർവ്വഹിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രസ്താനം ആയിരുന്നു അക്കാലത്ത് പീടികയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഉപ്പ് പെട്ടി...

                                                                    പ്രായഭേദമന്യേ എല്ലാവരുടേയും പാപഭാരം താങ്ങാൻ ആയിരുന്നു അക്കാലത്ത് മേൽപ്പറയപ്പെട്ട
എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം...2


രാത്രി ഏകദേശം രണ്ടുമണിയ്യോടെ ഞങ്ങൾ ഫ്ലാറ്റില്‍ എത്തി അനുജന്‍ പോകറ്റില്‍ നിന്നും താക്കൊല്‍ എടുത്ത് ഫ്ലാറ്റ് തുറന്നു . 
ഇപ്പോള്‍ ഞാന്‍ താക്കോല്‍ എന്നു പറയട്ടെ കാരണം ഞാന്‍ ഇപ്പോഴും ആ പഴയ ഷഫീര്‍ തന്നെ യാണു ഇന്നു വന്നിട്ടല്ലെ ആയുള്ളും നാളെമുതല്‍ ഞാന്‍ അല്‍ ഷഫീര്‍ ആകും . 

ഫ്ലാറ്റ് തുറന്ന്  ഒരിടനാഴി രണ്ട് സൈഡും ഓരോ നിലകണ്ണാടി ചുമരില്‍ ഒട്ടിച്ച് വച്ചിട്ടുണ്ട് .... അവിടെ നിന്നും ആദ്യത്തെ റൂം വിട്ട് രണ്ടാമത്തെ റൂം അനുജന്‍ മില്ലെ തുറന്നു...തുറന്നാല്‍ മാത്രം മതി അടക്കല്‍ തന്നെ ആയിക്കോളും..കീര്‍കീര്‍ ങ്ങീരീരീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു .   
                                                                 
ഒരു സെക്കന്റ് ഞാന്‍ ഞെട്ടിപ്പോയി .ത്രിശ്ശുര്‍ രാഗത്തില്‍ ജുറാസിക് പാര്‍ക്ക് പടം കണ്ട ഒരു പ്രതീതി .. അതിനുള്ളില്‍ കിടന്നുറങ്ങുന്ന മൂന്നു അന്തേവാസികളുടേ കൂര്‍ക്കം വലിയാണു ആ പ്രദേശം മുഴുവനും .... എന്തുതരം ശബ്ദം ആണേന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല . 
തല്‍ക്കാലം എനിക്ക് കിടക്കാന്‍ സ്ഥലം ഇല്ല ഞാനും അനിയനും ഒരു കട്ടിലിൽ തന്നെ കിടക്കാം എന്നു വച്ചു.

രാവിലെ എനിക്ക് ഡ്യൂട്ടി 6.30 നു ആണു . 5 മണിക്ക് മാമ കാറുമായി താഴെവരും  രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയാവണം. രാവിലെ തന്നെ എഴുന്നെറ്റു . ആ ശീലം എനിക്ക് നേരത്തെ ഉണ്ട് അതിനാല്‍ അങ്ങ്നൊരു ശീലം പടിക്കേണ്ടിവന്നില്ല .......


എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപോയ്യീ എന്റെ സകല നാഡീഞരമ്പുകളും മരവിക്കുന്ന ഒരു കാഴ്ചയാണു ഞാന്‍ കണ്ടതി ഒരാള്‍ ഒരുമൂലയില്‍ ഇരുന്ന് വായിലേക്ക് എന്തോ തള്ളികയറ്റുന്നു... തെന്താപ്പാ ഇത് എന്നു തോന്നുകയും ചെയ്തു........

പിന്നീടാണു എനിക്ക്മനസ്സിലായത് അവന്റെ പേരു സമീര്‍ എന്നാണെന്നും അവന്‍ കരൂപ്പടന്ന കാരനാണെന്നും അവന്‍ തള്ളികയറ്റികൊണ്ടിരുന്നത് “ സമൂന “ എന്ന് പറയപ്പെടുന്ന ഒരുതരം ബന്ന് ആണേന്നും ... 

ആ ഫ്ലാറ്റില്‍ ആദ്യദിവസം തന്നെ വേറൊന്നുകൂടി എനിക്ക് പഠിക്കാന്‍ കഴിഞു... ആരുടെ പേരുപറഞ്ഞാലും കൂടെ അവസാനം “ ക്ക “ എന്ന് ചേര്‍ത്ത് പറയണം എന്നും എന്നാലെ ഗള്‍ഫികാരനാവത്രേ....

പച്ചക്കറികളുടെ പേരു പറയണതുപോലെ .. കൈപക്ക , പവക്ക. മുരിങ്ങക്ക .....കുഞ്ഞുമുഹമ്മദ്ക്ക . ബാവുക്ക, ഹംസക്ക ഇങ്ങനെ പറയണം അല്ലേല്‍ ഗള്‍ഫ് കാരനാവൂല്ല....


ഫ്ലാറ്റിലുള്ള കുറച്ച് പേരെ പരിചയപ്പെട്ടു . അധികം ഞാന്‍  പറഞ്ഞ “ക്ക” മാരാണു 
കണ്ണൂര്‍ ത്രിശ്ശൂര്‍ കാസര്‍ക്കോഡ്, പാലക്കാട് അങ്ങനെ ഒരുവിധം ജില്ലക്കാരാല്‍ നിബിഡമായ ഒരു ഫ്ലാറ്റ് . ഞങ്ങള്‍ ആണു അബൂദാബിയുണ്ടാക്കിയത് എന്ന ഭാവം ആണ് പ്രായമായ എല്ലാ “ക്ക “ മാരുടേയും മുഖത്ത് നിന്നും വായിക്കാന്‍ കഴിയുന്നത്. അവര്‍ മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് വന്നതാണെന്നു കരുതി പുതുതായി വന്നവര്‍ എന്ത് പിഴച്ചു...

ഇനി അവരോട് നേരത്തെ വരാന്‍  ആരുപറഞ്ഞു ഞാന്‍ പറഞ്ഞോ അതോ അവിടത്തെ ഷേക്ക് പറഞ്ഞൊ.....കാര്‍ന്നോന്മാരുടെ അനുഭവങ്ങള്‍ കേട്ട് റാന്‍ മൂളാന്‍ ഒരു കൂട്ടര്‍ ഉണ്ടാവും . 

അവര്‍ മിക്കവാറും എനിക്ക് മുമ്പ് വന്നവരാവും അല്ലെങ്കില്‍ മുമ്പിന്‍റെ മുമ്പ് വന്നവരാവും ..

എന്തായാലും അവരെപറഞ്ഞിട്ട് കാര്യമില്ല ഞാന്‍ കൈതമുള്ളേല്‍ പിടിച്ച പോലെയായി എവിടെ പിടിച്ചാലും കയ്യേക്കേറും....

പുതുതായി ആരുവന്നാലും അവന്റെ കട്ടപുകയാണു . ആരുടേയും പേരുപറഞ്ഞ് പ്രതിപാതിക്കുന്നില്ല ഞാന്‍ അല്ലേല്‍ എന്നെ എന്നു തന്നെപറയാം ,

“ അല്ലേല്‍ ചാവക്കാട്ടെ കുഞ്ഞുമ്മുക്കയും ഹംസഹാജിയും എന്റെ കൊരക്കിനു പിടിക്കും “ 

വന്നു കയറുമ്പോള്‍ ഞാന്‍ എവിടെ ചെരിപ്പൂരിയിടുന്നു , എവിടെ തുപ്പുന്നു എന്തിനു പറയുന്നു ആകെ പുല്ലാപ്പ് . എന്‍റെ പച്ചയായ    ജീവിതപകര്‍പ്പാണു ഇത് കേട്ടോ ആരുടെയെങ്കിലും മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ കുറച്ച് അമൃതാഞ്ചന്‍ പുരട്ടിക്കോളൂട്ടോ....


വായിക്കാത്തവർക്കായ് ഒന്നൂടെ പോസ്റ്റുന്നു..

Tuesday, 27 June 2017

...എന്തിനേറേ പറയുന്നു “പച്ച ഈർക്കിലി” വരെ മാരകായുധങ്ങൾ ആക്കിയിരുന്ന മാതാപിതാക്കളുടെ കാലഘട്ടത്തിൽ ആയിരുന്നു...എന്റെ ബാല്യകാലം....

ശീമക്കൊന്നയും വേലിപത്തലും പറമ്പിന്റെ അതിർത്തിയിൽ വച്ച് പിടിപ്പിച്ചിരുന്നു....ആദ്യമൊക്കെ പറമ്പിന്റെ അതിർത്തി തിരിക്കാനാണെന്നാണു കരുതിയത്...ഇപ്പോൾ ആലോചിച്ചപ്പോഴാ അതിന്റെ
സത്യാവസ്ഥ മനസ്സിലാവുന്നത്....അത് മറ്റൊന്നിനും ആയിരുന്നില്ല...

“എന്നെ പോലുള്ള ശത്രുക്കളെ നിലക്ക് നിർത്താൻ ഉള്ള ആയുധശേഖരമായിരുന്നു ആ വേലി”...

ഇന്നുള്ള മഹാന്മാർ അവരുടെ ബാല്യത്തെ പുകഴ്ത്തുമ്പോൾ എനിക്കറിയാം..അവർ പുകഴ്ത്തട്ടെ ...അച്ഛൻ , വാപ്പ,അപ്പൻ എന്നിങ്ങനെയുള്ള പുകൾപെറ്റ രാജാക്കന്മാരിൽ നിന്നും രക്ഷപ്പെടാനായി...
നാടുനീളെ വള്ളി ട്രൌസറും വലിച്ച് കയറ്റി ഓടുന്ന രംഗം ഞാൻ മനസ്സിൽ കാണും....എന്നിട്ട് ഒരു ഡയലോഗ്ഗും....

“എന്റെ ബാല്യം”....

അക്കാലത്ത് ചെന്ന് ചാടുന്നത് മുഴുവനും വിഡ്ഡിത്തത്തിലേക്കും ...അതിനു ഇന്നും വല്യമാറ്റം ഒന്നും വന്നിട്ടില്ല എങ്കിലും....പഴയതിനെ വച്ച് നോക്കിയാൽ അൽപ്പം കൂടിയോ എന്നും സംശയം ഉണ്ട്താനും....

സ്കൂളിൽ ടീച്ചേഴ്സ് ചൂരൽ കാട്ടി പേടിപ്പിക്കുമ്പോൾ കൂടെയുള്ള മറ്റുകുട്ടികളുടെ പേടിച്ചരണ്ട മുഖം കാണുമ്പോൾ എനിക്ക് ചിരിയാണു വരിക...“കൊന്നപത്തലും കൈക്കോട്ട് പിടിയുമൊക്കെ മേഞ്ഞ് നടക്കുന്ന എന്റെ ശരീരത്തിനുണ്ടോ ഈ ചൂരൽ ഏശുക.“

വള്ളിവട്ടം സ്കൂളിൽ നിന്നും ആറാംക്ലാസ്സ് പാസായി കൽപ്പറമ്പ് സ്കൂളിൽ ചേർന്ന് കഴിഞ്ഞപ്പോഴാ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്ന് തുടങ്ങിയത്....അതായത് കോമാളിത്തരവും വക്രബുദ്ധിയും പിന്നെ പഠിക്കാനുള്ള മടിയും എല്ലാം നല്ല അടുക്കും ചിട്ടയോടും ചെയ്ത് തുടങ്ങിയെന്ന് സാരം...

അന്നൊന്നും ആറാംക്ലാസ്സ് പാസായ എന്റെ ഒരു ഫ്ലക്സ് വക്കാനോ ആശംസിക്കാനോ വീട്ടുകാരോ ഒരു  ക്ലബ്ബ് കാരോ ഉണ്ടായില്ല....ഇന്ന് എൽക്കേജി പാസായാലും ഫ്ലക്സ് വക്കുന്നു....

ഇനിയതൊന്നും പറഞ്ഞിട്ടും കാര്യമില്ല...

സംഭവബഹുലമായ ബാല്യകാ‍ലത്തിലൂടെ നമുക്ക് സഞ്ചരിക്കാം കാത്തിരിക്കുക.....