Thursday, 31 July 2014

ചില നേരമ്പോക്കുകള്‍.....96

ഏദന്‍ തോട്ടത്തിലെ ചെമ്മണ്‍ പാതയിലൂടെ വെറുതെ ഉലാത്തുമ്പോള്‍ ആ‍ദം ദൈവത്തിനെ കണ്ടുമുട്ടുന്നു....
ആദം :.ദൈവമേ എന്തിനാണു ഹവ്വയെ ഇത്രമാത്രം സുന്ദരിയായി    
             സൃഷ്ടിച്ചത്...?
ദൈവം  : നിന്നെ ആകര്‍ഷിക്കാന്‍
ആദം     : എന്തിനാണു അവളെ ഇത്രമാത്രം ക്ഷമാശീലയാക്കിയത്..?
ദൈവം  : നിന്‍റെ കുട്ടികളുടെ മാതാവാകാന്‍.
ആദം     : എങ്കില്‍ പിന്നെ എന്തിനാ അവളെ ഇത്രമാത്രം  
                    പമ്പരവിഡ്ഡിയാക്കിയത്..?
ദൈവം   : നിന്നെ പ്രേമിക്കാന്‍... 

Thursday, 3 July 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....30

ഹാജിക്ക് ദൈവം കൊടുത്തൊരു രഹസ്യ അസുഖം ഉണ്ട്....പൊതുസദസുകളില്‍ അതുപറയാറില്ലെങ്കിലും സംസാരത്തിനിടയില്‍ ആംഗ്യം കൊണ്ട് ഹാജിതന്നെ ആ അസുഖത്തിനെ കുറിച്ച് നമുക്ക് മനസ്സിലാക്കി തരും
ഒരു പാടുമരുന്നുകള്‍ അതിനുവേണ്ടി കഴിക്കുന്നുണ്ടേങ്കിലും മരുന്നിന്റെ ഗുണം ഹാജിയുടെ ശരീരത്തില്‍ ഏശില്ല...
കാരണം ഈ അസുഖത്തിനു കോഴിയിറച്ചി വര്‍ജിക്കണമെന്ന് ഹാജിയോട് ഡോക്ടര്‍ പറഞ്ഞിട്ടും ..വര്‍ജിക്കുക എന്നതിന്റെ അര്‍ത്ഥം അറിയാഞ്ഞിട്ടോ....എന്നോടാണോ വര്‍ജിക്കണത് എന്ന് പറയുന്നത് എന്നോ കരുതിയാണോ....എന്തോ...ഹാജിക്ക് കോഴിയെന്നാല്‍  സ്വന്തം ശരീരത്തേക്കാള്‍ ജീവന്‍ ആണുതാനും...
                                                             ഇവിടേയും അതുതന്നെയാ പ്രശനം...കോഴിയിറച്ചിയും കൂടാതെ മറ്റുള്ള ഭക്ഷണങ്ങളും ഹാജിയുടെ അകത്തേക്ക് പോകുന്നത് പോലെ അത്ര നിഷ്പ്രയാസം പുറത്തേക്ക് ഗമിക്കുന്നില്ല..കാരണം മറ്റൊന്നുമല്ല പുറത്തേക്ക് പോകേണ്ട സ്ഥലത്ത് ഒരു ചെറിയ തട.....“മൂലക്കുരു” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ തടയണ ഹാജിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്...ഇപ്പോഴിത് ഇവിടെപ്പറയാന്‍ കാരണം ഉണ്ട്..
നമ്മുടെ കഥാപാത്രമുണ്ടല്ലോ ...എന്‍റെ ഇക്ക ....കറിക്കത്തിയുമായി പാഞ്ഞുവന്ന് സുബൈര്‍ ഹാജിയെ കുത്തിമലര്‍ത്താനുള്ള പുറപ്പാടിലാണു......പിന്നെ ആരൊക്കെയോ സമാധാനിപ്പിച്ചിട്ടോ എന്തോ ഒരു രക്തചൊരിച്ചില്‍ തല്‍ക്കാലത്തേക്ക് ഒഴിവായി....
വളരെ ദയനീയമായാണു സുബൈര്‍ ഹാജി എന്‍റെ അരികില്‍ വന്ന് ഇക്കാനെ കുറിച്ചുള്ള പരാതി പറഞ്ഞത്.....ഒരു വിധം സമധാനിപ്പിച്ച് ഞാന്‍ പറഞ്ഞയക്കുകയായിരുന്നു...
ഒരിക്കല്‍ രഹസ്യമായി ഞാന്‍ ചോദിച്ചു ഹാജിക്ക..നിങ്ങള്‍ക്ക് ഏതെങ്കിലും ഡോക്ടറുടെ അരികില്‍ പോയി..ആ മൂലയിലുള്ള എക്സ്ട്രാ ഫിറ്റിങ്ങ്സ് ഓപ്പറേഷന്‍ ചെയ്ത് കളഞ്ഞൂടെ..?
അതൊരു കഥയാണു സഫീറേ....നീയിത് ആരോടും പറയില്ലാന്നുണ്ടെങ്കില്‍ ഞാന്‍ അത് നിന്നോട് പറയാം....
ഇത്രയും വലിയ രഹസ്യമാണൊ ഹാജിക്കാ അത്..?
ജ്ജ് ന്തൂട്ടാ പറേണത് രഹസ്യം ആക്കാന്‍ വേണ്ടിയല്ലെ നമ്മളതിന്‍റെ മോളിലൂടെ പാന്‍റും മുണ്ടും ഒക്കെ ഉടുക്കുന്നത്.....
ആ കഥ കേള്‍ക്കാന്‍ ഞാന്‍ ഒരു കൊച്ചുകുട്ടിയുടെ കൌത്കത്തോടെ ഞാന്‍ ഹാജിക്കാടെ മുഖത്ത് നോക്കി അങ്ങനെ നിന്നു...
പെട്ടെന്ന് ഒരുകൂട്ടം ലേബര്‍മാര്‍ ബാത്ത് റൂമിന്‍റെ സൈഡില്‍ നിന്നും അവിടേക്കും ഇവിടേക്കും ഓടുന്നത് കണ്ടു....അവരുടെ ഓട്ടം കണ്ട് സുബൈറ് ഹാജിയും ഒറ്റ ഓട്ടം.......
..............എന്താ സംഭവം എന്ന് എനിക്ക് പിടിക്കിട്ടുവാന്‍ പിന്നേയും കുറേ സമയം എടുത്തു...സ്റ്റോര്‍ ചുറ്റിക്കാണുവാന്‍ മെയിന്‍ ഓഫീസില്‍ നിന്നും ഏതോ ഒരു മാനേജര്‍ ആ വഴിക്ക് വന്നു...കുറ്റിക്കാട്ടിലും ബാത്ത് റൂമിന്‍റെ സൈഡിലും മറ്റും പതുങ്ങി നിന്നിരുന്ന ലേബര്‍മാര്‍  പെട്ടെന്ന് പ്രതീക്ഷിക്കാത്ത വരവ് ആയത് കൊണ്ട് എവിടേക്ക് പായണമെന്നറിയാതെ നാലുപാടും ചിതറിയതാണ്..
“ശമ്പളം വാങ്ങുവാന്‍ മുമ്പന്തിയിലും ജോലിയെടുക്കാന്‍ പിമ്പന്തിയിലുമായ ഹാജിയും വാല്‍ നക്ഷത്രം മിന്നിമറയുന്നതിലും വേഗത്തില്‍ എവിടേക്കോ മറഞ്ഞൂ....
ഓടുന്ന ഓട്ടത്തില്‍ കഴുത്തൊന്ന് വെട്ടിച്ച് ഉറക്കെവിളിച്ചുപറഞ്ഞൂ...

“സഫീറെ നീ വൈകിയിട്ട് റൂമിലേക്ക് ബാ...ബാക്കി അവിടെപ്പറയാം....“....

വൈകുന്നേരം ഞാന്‍ പതുക്കെ സുബൈര്‍ഹാജിയുടെ റൂമിലേക്ക് നടന്നു....അബൂദാബിയിലെ ഇലക്ട്രാ സ്ട്രീറ്റിനും ഹംദാന്‍ സ്ട്രീറ്റിനും ഇടയില്‍ നാഷണല്‍ തിയേറ്ററിന്‍റെ പിന്‍ വശത്തുള്ള ഒരു തല്ലിപ്പൊളിഞ്ഞ ബില്‍ഡിങ്ങ്...അതിന്‍റെ രണ്ടാം നിലയിലേക്ക് ഞാന്‍ പതുക്കെ കയറി..........
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....29



സമയം നേരം പുലരാന്‍ അധികനേരം കാത്തിരിക്കാനൊന്നുമില്ല...
ഫ്ലാറ്റിലുള്ള ഓരോരുത്തരായി എഴുന്നേറ്റു തുടങ്ങി..നോമ്പ് കാ‍ലം ആകുന്നു..രാത്രിയിലെ ഭക്ഷണം കഴിക്കാനായി എഴുന്നേല്‍ക്കുന്നതാണ്...
വെറുതെ എഴുന്നേറ്റാല്‍ മാത്രം പോരല്ലോ...ഒന്ന് ഫ്രഷ് ആവുകയെല്ലാം വേണ്ടെ..
                                                          ചെറിയ ബാത്ത് റൂമില്‍ ചിലര്‍ കയറിയിറങ്ങുന്നുണ്ട്...എന്നാല്‍ വലിയ ബാത്ത് റൂമിന്റെ അകത്ത് ലൈറ്റുണ്ട് ആരോ അകത്തുണ്ട്...ശബ്ദം ഒന്നും കേള്‍ക്കുന്നുമില്ല...ഫ്ലാറ്റിലുള്ളവര്‍ അക്ഷമരായി തുടങ്ങി...“ടക്ക്,ടക്ക്” ഒരാള്‍ വന്ന് വാതിലില്‍ മുട്ടി...അകത്ത് നിന്നും പ്രതികരണങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല..സുബ്ഹി ബാങ്ക് കേള്‍ക്കാന്‍ ഇനി അധിക സമയം ഒന്നും ഇല്ല എന്നാല്‍ ബാത്ത് റൂമില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല...
രംഗം പന്തിയല്ല അകത്ത് നിന്നും യാതൊരു വിധ ശബ്ദവും കേള്‍ക്കുന്നില്ല...ചെറിയ ബാത്ത് റൂമില്‍ പോയി ഫ്രഷ് ആയവര്‍ ഭക്ഷണം കഴിച്ചു തുടങ്ങിയെങ്കിലും ആര്‍ക്കും ഒരു മനസമാധാനവും ഇല്ല..വലിയബാത്ത് റൂമിന്‍റെയുള്ളില്‍ എന്തോ സംഭവിച്ചിരിക്കുന്നു...
“അള്ളാ ആരാണാവോ.? മറ്റുള്ള റൂമുകളിലുള്ളവര്‍ എല്ലാവരേയും നിരത്തി നിര്‍ത്തി ആരാണു മിസ്സിങ്ങ് എന്നറിയണമല്ലോ...എല്ലാവരും നിരന്നു നിന്നു...പേരുവിളിക്കുന്നവര്‍ കൈപൊക്കി....റസാക്ക്...ഹാജര്‍,സിദ്ധിഖ്..ഹാജര്‍,സൈനുദ്ദീന്‍...ഹാജര്‍...അവസാനം ....അവസാനം...സുബൈര്‍ ഹാജി...ഇല്ല ....സുബൈര്‍ ഹാജി ഹാജരില്ല...
ഫ്ലാറ്റില്‍ പെട്ടെന്ന് ഒരു നിശബ്ദത പടര്‍ന്നു....കൂട്ടത്തില്‍ ആരുടേയോ ഉള്ളില്‍ നിന്ന്..മുഴുവനായോ എന്ന് ചോദിച്ചാല്‍ മുഴുവനായി എന്നും എന്നാല്‍ മുഴുവനാകാത്തതുമായ ഒരു വാക്ക് പുറത്ത് വന്നു...“ചതിച്ചോ പടച്ചോനെ”
                                                                  എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ എല്ലാവരും അകത്താകും എന്ന് മറ്റാരൊ ഒരാളുടെ വായില്‍ നിന്നും ഒരശനിപാദം പോലെ ഇങ്ങനെ ഒരു വാക്കും വന്നു.....ഇത് കേള്‍ക്കേണ്ട താമസം നമ്മുടെ കഥാപാത്രം അതായത് എന്‍റെ ഇക്കായുടെ തലയില്‍ ഒരു വെള്ളിടിവെട്ടി...നനഞ്ഞ പപ്പടം കണക്കെ ഇക്ക താഴേക്ക് ഊര്‍ന്ന് വീണു...ചുവരില്‍ ചാരി ഇരുന്ന് കൊണ്ട്  ദയനീയമായി എല്ലാവരേയും ഒന്ന് നോക്കി...ആര്‍ക്കും ഒരു പ്രതികരണവും ഇല്ല...ബാത്ത് റൂമിന്‍റെ വാതില്‍ ആഞ്ഞിടിച്ചിട്ടും ചവിട്ടിയിട്ടും നോ രക്ഷ...വാതില്‍ തല്ലിപൊളിക്കാനുള്ള ഒരു തീരുമാനത്തില്‍ എത്തിയെങ്കിലും...നിയമം അതിനു അനുവദിക്കാത്തതിനാല്‍ ആ ഉദ്യമം വേണ്ടെന്ന് വച്ചു...സ്ക്രൂ ഡ്രൈവര്‍ എടുത്ത് വാതിലിന്‍റെ സൈഡിലൂടെ കടത്തി പതുക്കെ അകത്താന്‍ ശ്രമിച്ചു...പെട്ടെന്ന് ....

“എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സുബൈര്‍ ഹാജി വാതില്‍ തുറന്ന് നിര്‍വികാരനായി ഒരു ചോദ്യം...മനസമാധാനം ആയിട്ട് കക്കൂസിലിരിക്കാനും നിങ്ങള്‍ സമ്മതിക്കില്ലെ..?”
വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുവരില്‍ ചാരിയിരുന്ന ഇക്ക  ചന്തിക്ക് തീപിടിച്ചത് പോലെ പെട്ടെന്ന് ചാടിയെഴുന്നേറ്റ് സുബൈര്‍ ഹാജിയുടെ അടുത്തേക്ക് പാഞ്ഞു...പിന്നെയവിടെ നടന്നത് തെറിയുടെ അഭിഷേകം...അതും തികയാതെ വന്നപ്പോള്‍ ഇക്ക നേരെ അടുക്കളയിലേക്ക് പാഞ്ഞു പിന്നെ കാണുന്നത് സംഹാരരുദ്രനെ പോലെ കറികത്തിയുമായി അലറി വരുന്നതാണ്...എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍....