Thursday, 17 September 2015

അല്‍പ്പം മതപരം....

വെള്ളിയാഴ്ചയുടെ മഹത്വം കൊണ്ട് തന്നെ എഴുതട്ടെ...

ഒരിക്കള്‍ മുഹമ്മദ് നബി [ സ ] യോട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഹാബികള്‍ [ അനുയായികള്‍ ] പറയുകയുണ്ടായി...

നബി തിരുമേനി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു..എന്നാല്‍ മഴ പെയ്തില്ല...സ്വഹാബികള്‍ നിരാശരായി..നബി പ്രാര്‍ത്ഥിച്ചിട്ടും മഴപെയ്യാത്തതില്‍ അവര്‍ക്ക് ദു:ഖവും ഉണ്ടായി...

രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിച്ചപ്പോള്‍ നബി അരുളി..

“നിങ്ങളില്‍ ഒരാള്‍ സ്ഥിരം ആയി തെറ്റുകള്‍ ചെയ്യുന്നവനാണ്...അയാള്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അയാള്‍ ഇവിടെ നിന്ന് മാറി നിന്നാല്‍ മഴപെയ്യും”..

നബി [ സ ] ഇത് പറഞ്ഞപ്പോഴേക്കും മഴപെയ്തു തുടങ്ങി...

അപ്പോള്‍ തന്നെ മഴപെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു അല്ലയോ നബിയെ ഇപ്പോള്‍ എന്താ മഴ പെയ്തത്...?

“ആ തെറ്റ് ചെയ്തവന്‍ എന്‍റെ പ്രഭാഷണം കേട്ടപ്പോള്‍ തന്നെ പാപമോചനത്തിനായ് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു...“
ശിബി......

ഇടത് കാല്‍ വല്‍ത് കാലിന്‍റെ അടിയിലെക്ക് ഒന്നൂടെ ഒതുക്കിവച്ച്..അയാള്‍ ഒന്നൂടെ ശരിയായി ഇരുന്നു...ചന്തിയുടെ അനക്കം തട്ടിയപ്പോള്‍ ഇരുന്നിരുന്ന കീറച്ചാക്കില്‍ നിന്നും പൊടിപാറി...

വളച്ച് കെട്ടിയ പായയുടെ സൈഡില്‍ നിന്നും ചാട്ടവാര്‍ എടുത്ത് ...നാവ് വായുടെ സൈഡില്‍ ഒരു പ്രത്യേക സ്റ്റായിലില്‍ മടക്കി ക്ലക്ക് ക്ലക്ക് എന്ന്   ഈണത്തില്‍ ശബ്ദം ഉണ്ടാക്കി ...ചാട്ട വായുവില്‍ ഒന്നു ചുഴറ്റി മുന്നില്‍ കെട്ടിയിരിക്കുന്ന കാളകളുടെ പുറത്ത് ശബ്ദമുണ്ടാക്കി....

“ടക്ക് ടക്ക് ക്ലക്ക് ക്ലക്ക് നട കാളേ...നടകാളേ...

ഉദിച്ചുയര്‍ന്ന് വരുന്ന് സൂര്യന്‍റെ ചെങ്കിരണങ്ങളില്‍ അയാളുടെ വിയര്‍പ്പ് തിളങ്ങി...തലയില്‍ കെട്ടിയിരുന്ന തവിട്ട് നിറത്തിലുള്ള തോര്‍ത്ത് ഒന്നൂടെ അഴിച്ചെടുത്ത് കുടഞ്ഞ്    രണ്ടാമതും കെട്ടി...

മുണ്ട് മടക്കി കുത്തിയിരുന്നെങ്കിലും മുട്ടോളം ഇറക്കമുള്ള വരയന്‍ ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും തെറുപ്പ് ബീഡിയെടുത്ത് അറ്റം ഒന്ന് ഞരടിയിട്ട് ചുണ്ടില്‍ വച്ച് തീപ്പെട്ടിയുരസ്സി...ആദ്യത്തെ രണ്ട് മൂന്ന് കൊള്ളികള്‍ തീപ്പെട്ടിയില്‍ തട്ടി ഒടിഞ്ഞ് പോയെങ്കിലും ..ശ്രമം ഉപേക്ഷിക്കാഞ്ഞതിനാല്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു...

ഇരുന്ന ഇരുപ്പില്‍ താഴേക്കിട്ട വലത് കാല്‍ കാളവണ്ടിയുടെ താഴേകാണുന്ന കനം ഉള്ള കയറില്‍ ചവിട്ടിയിരുന്നു...അത് കാളവണ്ടിയുടെ ബ്രേക്ക് കയര്‍ ആണു...തിരിയുന്ന ചക്രത്തിന്‍റെ പിന്നിലായി നീളത്തില്‍ ഒരു തടി കെട്ടിതൂക്കിയിട്ടിരിക്കും കയര്‍ അതില്‍ ആണു കെട്ടിയിരിക്കുന്നത്...കയറില്‍ ചവിട്ടിയാല്‍ തടി ചക്രത്തില്‍ മുട്ടി സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം...

ചന്തയില്‍ നിന്നും അരിയും സാധനങ്ങളും മുതുകത്ത് കയറ്റി , കാളവണ്ടിയില്‍ നിറച്ച് നാട്ടിന്‍ പുറങ്ങളില്‍ കടകളില്‍ എത്തിക്കുന്ന പണിയാണു നാണുവിന്‍റേത്..വിയര്‍പ്പില്‍ കുളിച്ച ജീവിതം ആയിരുന്നു ...എല്ലുമുറിയെ പണിയെടുത്താലും ജീവിത ചിലവ് വട്ടം എത്തിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു...

വൈകുന്നേരം വണ്ടിയോടിച്ച് അവശനായി വരുന്ന നാണുവിനേയും കാത്ത് ഭാര്യജാനകിയും രണ്ട് കുട്ടികളും വീടിന്‍റെ കോലായില്‍ കാത്തിരിക്കുന്നുണ്ടാകും...അച്ഛന്‍ നീട്ടുന്ന കടലാസ് പൊതി സന്തോഷത്തോടെ ആ കുട്ടികള്‍ വാങ്ങുമ്പോള്‍ വെറ്റിലക്കറപുരണ്ട നാണുവിന്‍റെ പല്ലുകള്‍  ഒരു വേദനനോടെ പുറത്തേക്ക് വരുന്നത് കാണാം...

എന്തേ നിങ്ങള്‍ക്ക് വയ്യേ..?

.ജാനകിയില്‍ നിന്നും പാതിവരുന്ന ചോദ്യത്തില്‍    ഒരു നിശ്വാസവായുവായിരിക്കും മറുപടിയായി പുറത്തേക്ക് വരാറുള്ളത്...

രാവിലെ മുതല്‍ വൈകുന്നേരം വരേക്കും പണിയെടുത്തിട്ടും എന്താ നിങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്തത് എന്നാണു എനിക്ക് മനസ്സിലാവാത്തത്...

ജാനകി....

ഒരു ചുടുനിശ്വാസത്തോടെ നാണു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെങ്കിലെന്താ ജാനു...നമുക്ക് മനസമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ....എത്രയോ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നു...

ഇന്നും നിങ്ങള്‍ നാടുനന്നാക്കന്‍ ഇറങ്ങിയോ ജാനുവിന്‍റെ നിരാശകലര്‍ന്നുള്ള ചോദ്യം ...ഒരു ചെറു ചിരിയിലാണു നാണു ഒതുക്കിയത്...

പ്ലാവില കുത്തിയ കൈലുകൊണ്ട് കഞ്ഞി കോരിക്കുടിക്കുമ്പോള്‍..നാണു പറഞ്ഞു..വയ്യാതായിരിക്കുന്നു...മക്കളുടെ ഭാവി എന്താവുമോ ആവോ..? ദൈവം കൈവെടിയില്ലാ എന്ന് കരുതുന്നു...

രാവിലെ കിണറ്റുകരയില്‍ വെള്ളം കോരിക്കുളിക്കുമ്പോള്‍ നാണു ഭാര്യയോട് വിളിച്ച് പറഞ്ഞു...ജാനു രണ്ട് ദിവസം ഞാന്‍ ഉണ്ടാവില്ല ട്ടോ അത്യാവശ്യമായി ഒരോടത്ത് പോകാനുണ്ട്...

എവ്ട്ക്ക്യാ ങ്ങ പോണേ....

അതൊക്കെണ്ട് ല്ലാം വന്നിട്ട് പറയാം...ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും വിയര്‍പ്പ്  പറ്റിയ കുറേ കീറ നോട്ടുകള്‍ എടുത്ത് നീട്ടിയിട്ട് പറഞ്ഞു...പോകാതിരിക്കാന്‍ കഴിയില്ല...ഒരാള്‍ക്ക് അത്യാവശ്യമായി കുറച്ച് പൈസ കൊടുക്കാനുണ്ട്...

രണ്ടാം നാള്‍ നാണു തിരിച്ച് വരുമ്പോള്‍ ജാനുവിനും മക്കള്‍ക്കും പുതിയ ഡ്രസ്സുകള്‍ കൊണ്ടാണു വന്നത്...മക്കളുടെ സന്തോഷത്തില്‍ നാണുവും ജാനുവും മതിമറന്നു...

“വേദനിക്കുന്ന മുഖത്തോടെ നാണു പറഞ്ഞു ജാനു കുറച്ച് ദിവസം പണിക്കൊന്നും പോകാന്‍ കഴിയില്ല...ശരീരത്തിനെല്ലാം വല്ലാത്ത വേദന...ഒന്ന് കിടക്കണം...“

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയ്ക്കൊണ്ടെ ഇരുന്നു...നാണുവും തന്‍റെ കാളവണ്ടിയും നാടിന്‍റെ നാളമായി നിങ്ങിക്കൊണ്ടിരിക്കുന്നു...

ഒരു സന്ധ്യാ സമയം നാണുവിന്‍റെ കാളവണ്ടി നാണുവിന്‍റെ വീട്ട് മുറ്റത്തെത്തിയപ്പോള്‍ ജാനുവും മക്കളും ഉമ്മറ പടിയില്‍ നിന്നും മുറ്റത്തേക്കിറങ്ങി ചെന്നു...കാളവണ്ടി ഓടിച്ച് വന്നത് നാണുവല്ല..പകരം പരിചയം ഇല്ലാത്ത ഒരാള്‍...

“കീറപ്പായയില്‍ പൊതിഞ്ഞ നാണുവിന്‍റെ ശരീരം ആരൊക്കെയോ ചേര്‍ന്ന് പിടിച്ച് ഉമ്മറക്കോലായില്‍ കൊണ്ട് വന്ന് വച്ചു...നെഞ്ചത്തടിച്ച് ജാനു മുറ്റത്തേക്ക് ഇരുന്ന് പോയ്..

അച്ഛാ...എന്നുള്ള മക്കളുടെ കരച്ചിലിനേക്കാള്‍ അവിടെ മുഴങ്ങിക്കേട്ടത്..കാളവണ്ടിയെ അനുഗമിച്ച് വന്ന് ഒരു കൂട്ടം ജനങ്ങളുടേതായിരുന്നു....“

നാണുവിന്‍റെ ശവശരീരം കാണാന്‍ വന്നവരെ കണ്ട് അയല്‍വാസികള്‍  അത്ഭുതപ്പെട്ടു...ഇത്രയധികം ജനങ്ങളൊ......

ആരായിരുന്നു നാണു...വെറും ഒരു കാളവണ്ടിക്കാരനോ...?

ചന്തയില്‍ ജോലി നോക്കുന്ന ആരോ ഒരാള്‍ അറിയാതെ പറഞ്ഞു...ജോലിയെടുത്ത് കിട്ടുന്നതില്‍ മുക്കാല്‍ പങ്കും പാവങ്ങളുടെ വിശപ്പ് അകറ്റാനായിരുന്നു നാണുവിനു താല്‍പ്പര്യം...

ഒരുപാട് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നാണുവിന്‍റെ ചിതക്ക് തീ കൊളുത്തി...

“കാലങ്ങള്‍ കടന്ന് പോയി...നാണുവിന്‍റെ  വീട്ടില്‍ സന്തോഷം പതിയെ തിരികെ വന്നു തുടങ്ങി.....ആരോ ഒരാള്‍ എല്ലാമാസവും അവരുടെ ചിലവിനായ് ചെറിയൊരു തുക അയച്ച് കൊടുത്ത് കൊണ്ടിരിക്കുന്നു....

ഒരു സന്ധായാ സമയം വീട്ട് മുറ്റത്ത് വന്നു നിന്ന കാറില്‍ നിന്നും ഒരു മദ്ധ്യവയസ്കനും അവരുടെ ഭാര്യയും ഇറങ്ങി....അപരിചിതരെ കണ്ട് ജാനു ഒന്ന് പരുങ്ങിയെങ്കിലും...വന്നവര്‍തന്നെ വിവരം പറഞ്ഞു...

“ചേച്ചി ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു...നാണു മരിച്ചിട്ടില്ല നാണുവിന്‍റെ ജീവന്‍റെ ഒരംശം എന്‍റെ ഭാര്യയുടെ ഉള്ളില്‍ ഉണ്ട്....നാണു നല്‍കിയ കിഡ്നിയാണ് ഇപ്പോള്‍ ഇവളിലുള്ളത്...ഭാരപ്പെട്ട പണിയൊന്നും എടുക്കരുത് എന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും നാണുവിനത് കഴിഞ്ഞില്ല....“

“രണ്ട് ദിവസം എവിടേക്കോ പോയി മടങ്ങിവന്ന നാണുവിന്‍റെ വയറില്‍ ഒരു കീറി മുറിച്ച പാട് കണ്ടതും അത് ചൊദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയതും ജാനു ഓര്‍ത്തു..“

വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ ഒരു വാക്കു പറഞ്ഞു...ചേച്ചി പേടിക്കേണ്ട ട്ടോ...നിങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ട്....

അത്ഭുതത്തോടെ നോക്കുന്ന മക്കളെ അടുത്ത് വിളിച്ച് ആ മദ്ധ്യവയസ്കന്‍ ചോദിച്ചു...

“മക്കളേ ശിബി എന്ന  ചക്രവര്‍ത്തിയെ    കുറിച്ച് കേട്ടിട്ടുണ്ടൊ”...? ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ദാനശീലനായ രാജാവ്..?

ഇല്ല....

മക്കളില്‍ നിന്നും ഒരുപോലെ ഉത്തരമുയര്‍ന്നു...

“അത് നിങ്ങളുടെ അച്ഛനാണു മക്കളേ”.....

ശിബി......

ഇടത് കാല്‍ വല്‍ത് കാലിന്‍റെ അടിയിലെക്ക് ഒന്നൂടെ ഒതുക്കിവച്ച്..അയാള്‍ ഒന്നൂടെ ശരിയായി ഇരുന്നു...ചന്തിയുടെ അനക്കം തട്ടിയപ്പോള്‍ ഇരുന്നിരുന്ന കീറച്ചാക്കില്‍ നിന്നും പൊടിപാറി...

വളച്ച് കെട്ടിയ പായയുടെ സൈഡില്‍ നിന്നും ചാട്ടവാര്‍ എടുത്ത് ...നാവ് വായുടെ സൈഡില്‍ ഒരു പ്രത്യേക സ്റ്റായിലില്‍ മടക്കി ക്ലക്ക് ക്ലക്ക് എന്ന് ഒരു  ഈണത്തില്‍ ശബ്ദം ഉണ്ടാക്കി ...ചാട്ട വായുവില്‍ ഒന്നു ചുഴറ്റി മുന്നില്‍ കെട്ടിയിരിക്കുന്ന കാളകളുടെ പുറത്ത് ശബ്ദമുണ്ടാക്കി....

“ടക്ക് ടക്ക് ക്ലക്ക് ക്ലക്ക് നട കാളേ...നടകാളേ...

ഉദിച്ചുയര്‍ന്ന് വരുന്ന് സൂര്യന്‍റെ ചെങ്കിരണങ്ങളില്‍ അയാളുടെ വിയര്‍പ്പ് തിളങ്ങി...തലയില്‍ കെട്ടിയിരുന്ന തവിട്ട് നിറത്തിലുള്ള തോര്‍ത്ത് ഒന്നൂടെ അഴിച്ചെടുത്ത് കുടുഞ്ഞ് രണ്ടാമതും കെട്ടി...

മുണ്ട് മടക്കി കുത്തിയിരുന്നെങ്കിലും മുട്ടോളം ഇറക്കമുള്ള വരയന്‍ ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും തെറുപ്പ് ബീഡിയെടുത്ത് അറ്റം ഒന്ന് ഞരടിയിട്ട് ചുണ്ടില്‍ വച്ച് തീപ്പെട്ടിയുരസ്സി...ആദ്യത്തെ രണ്ട് മൂന്ന് കൊള്ളികള്‍ തീപ്പെട്ടിയില്‍ തട്ടി ഒടിഞ്ഞ് പോയെങ്കിലും ..ശ്രമം ഉപേക്ഷിക്കാഞ്ഞതിനാല്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു...

ഇരുന്ന ഇരുപ്പില്‍ താഴേക്കിട്ട വലത് കാല്‍ കാളവണ്ടിയുടെ താഴേകാണുന്ന കനം ഉള്ള കയറില്‍ ചവിട്ടിയിരുന്നു...അത് കാളവണ്ടിയുടെ ബ്രേക്ക് കയര്‍ ആണു...തിരിയുന്ന ചക്രത്തിന്‍റെ പിന്നിലായി നീളത്തില്‍ ഒരു തടി കെട്ടിതൂക്കിയിട്ടിരിക്കും കയര്‍ അതില്‍ ആണു കെട്ടിയിരിക്കുന്നത്...കയറില്‍ ചവിട്ടിയാല്‍ തടി ചക്രത്തില്‍ മുട്ടി സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം...

ചന്തയില്‍ നിന്നും അരിയും സാധനങ്ങളും മുതുകത്ത് കയറ്റി , കാളവണ്ടിയില്‍ നിറച്ച് നാട്ടിന്‍ പുറങ്ങളില്‍ കടകളില്‍ എത്തിക്കുന്ന പണിയാണു നാണുവിന്‍റേത്..വിയര്‍പ്പില്‍ കുളിച്ച ജീവിതം ആയിരുന്നു ...എല്ലുമുറിയെ പണിയെടുത്താലും ജീവിത ചിലവ് വട്ടം എത്തിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു...

വൈകുന്നേരം വണ്ടിയോടിച്ച് അവശനായി വരുന്ന നാണുവിനേയും കാത്ത് ഭാര്യജാനകിയും രണ്ട് കുട്ടികളും വീടിന്‍റെ കോലായില്‍ കാത്തിരിക്കുന്നുണ്ടാകും...അച്ഛന്‍ നീട്ടുന്ന കടലാസ് പൊതി സന്തോഷത്തോടെ ആ കുട്ടികള്‍ വാങ്ങുമ്പോള്‍ വെറ്റിലക്കറപുരണ്ട നാണുവിന്‍റെ പല്ലുകള്‍ പുറത്തേക്ക് ഒരു വേദനനോടെ പുറത്തേക്ക് വരുന്നത് കാണാം...

എന്തേ നിങ്ങള്‍ക്ക് വയ്യേ...ജാനകിയില്‍ നിന്നും പാതിവരുന്ന ചോദ്യത്തില്‍ നിശ്വാസവായുവായിരിക്കും മറുപടിയായി പുറത്തേക്ക് വരാറുള്ളത്...

രാവിലെ മുതല്‍ വൈകുന്നേരം വരേക്കും പണിയെടുത്തിട്ടും എന്താ നിങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്തത് എന്നാണു എനിക്ക് മനസ്സിലാവാത്തത്...

ജാനകി....ഒരു ചുടുനിശ്വാസത്തോടെ നാണു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെങ്കിലെന്താ ജാനു...നമുക്ക് മനസമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ....എത്രയോ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നു

Wednesday, 16 September 2015

ബാക്കി പത്രം



കഴിഞ്ഞ് പോയ കഷ്ടതകളെ കുറിച്ച് ഒരു നിമിഷം അയാള്‍ ആലോചിച്ചു..

ദിവസവും ചാരായത്തില്‍ അലിഞ്ഞ് ചേര്‍ന്നാവും അച്ഛന്‍റെ വൈകിയിട്ടുള്ള വരവ്...പിന്നീടങ്ങോട്ട് പെങ്ങന്മാരുടെ വാവിട്ടുള്ള നിലവിളികളും അമ്മയുടെ അമര്‍ത്തിയുള്ള തേങ്ങലും മാത്രമായിരിക്കും വീട്ടില്‍ പ്രതിഫലിക്കാറ്..

പാവം അമ്മ അച്ഛന്‍റെ ചവിട്ടും തൊഴിയും കിട്ടാത്ത ദിവസങ്ങള്‍ അമ്മക്കുണ്ടായിരുന്നില്ല...എന്നിട്ടും പലപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ടായിരുന്നു...

അച്ഛന്‍റെ മര്‍ദ്ദനങ്ങള്‍ മുഴുവനും സഹിച്ച് എപ്പോഴൊക്കെയോ അല്‍പ്പം ഉറങ്ങിയിരുന്ന അമ്മ ..രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അര്‍ദ്ധനഗനയായി കിടക്കുന്ന അച്ഛന്‍റെ കാല്‍ തൊട്ട് വന്നിക്കുന്നത് കാണാമായിരുന്നു...

അമ്മ അല്ലേലും എന്നും എന്‍റെ മുന്നില്‍ ഒരു പ്രതിഭാസം തന്നെ ആയിരുന്നല്ലോ...എപ്പോഴും കീറിയത് തുന്നിയ ഒരു കള്ളിമുണ്ടും ഉണങ്ങിയ നെഞ്ചും കഴുത്തില്‍ എല്ലെല്ലാം വെളിയില്‍ കാണുന്നതരത്തില്‍ പൊന്തി നിന്നിരുന്നു...

നാലു പെങ്ങന്മാരേയും എന്നേയും അമ്മ മുലയൂട്ടി എന്ന് പറയുമ്പോള്‍ ഇന്നും അല്‍ഭുതപ്പെടാറുണ്ട്...മുലയൂട്ടാന്‍ പട്ടിണിയില്‍ പൊതിഞ്ഞിരുന്ന അമ്മക്ക് കഴിയുമായിരുന്നോ...

അച്ഛന്‍റെ കുടികാരണം വീട്ടില്‍ എന്നും പട്ടിണിയായിരുന്നു...ഒരിക്കല്‍ അറിയാതെ പറഞ്ഞ് പോയി അച്ഛന്‍ ചത്തിരുന്നെങ്കില്‍..എന്നെങ്കിലും ഒരു ദിവസം വയര്‍ നിറയെ ചോറ് തിന്നാമായിരുന്നു എന്ന്..

മൂത്ത ചേച്ചി ആരുടേയോ കൂടെ ഓടിപ്പോയപ്പോള്‍ അമ്മ ഒന്ന് നിശ്വസിക്കുന്നത് ഇന്നും ഓര്‍മ്മയില്‍ വരുന്നു...അന്ന് എന്നെവിളിച്ച് കാതില്‍ പറഞ്ഞത് ഈ നിമിഷവും ഓര്‍ക്കുന്നു...

“മോനെ അച്ഛനെ വിശ്വസിച്ച് നിന്നാല്‍ കുടുമ്പം പട്ടിണിയാവും “ ന്‍റെ മോന്‍ ചേച്ചിമാരെ എല്ലാം നോക്കണം ട്ടോ....

അമ്മ എന്തോ തീരുമാനിച്ചുറച്ചത് പോലെയാ പറഞ്ഞത്...രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അമ്മ കിടന്ന പായയില്‍ ചോരശര്‍ദ്ദിച്ച് കമിഴ്ന്ന് കിടക്കുന്നത് കണ്ടു...

കൂട്ടക്കരച്ചിലിനിടയില്‍ എവിടേയും അച്ഛനെ കണ്ടില്ല...അകലെയെവിടേയോ ഒരു പൊട്ട കിണറ്റില്‍ നിന്നാണ് അച്ഛന്‍റെ ശവശരീരം ആരൊക്കെയോ എടുത്ത് കൊണ്ട് വന്നത്...അമ്മയുടെ മരണവും അച്ഛന്‍റെ മരണവും ഇന്നും ദുരൂഹതയേറുന്നു...

കൂലിപ്പണിയെടുത്ത് മൂന്ന് ചേച്ചിമാരേയും ഓരോരോ കൈകളില്‍ പിടിച്ചേല്‍പ്പിക്കുമ്പോള്‍ ...തന്‍റെ ജീവിതം ഇല്ലാതാവുന്നത് അറിഞ്ഞില്ല...

കരിങ്കല്ല് പണിക്കിടയില്‍ മൂക്കിലൂടെ രക്തം ഒലിച്ചിറങ്ങിയപ്പോഴാ ഡോക്ടര്‍ പറഞ്ഞത്... ബ്ലഡ് ക്യാന്‍സര്‍ ആണെന്ന്..

ജീവിതത്തില്‍ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല..ഇനി ഞാന്‍ മൂലം ഒരാളും കഷ്ടപ്പാട് അനുഭവിക്കുകയും അരുത്.....

എല്ലാം ഓര്‍ക്കാന്‍ സമയം കിട്ടിയില്ല...അപ്പോഴേക്കും ചെറിയൊരു പിടച്ചിലോടെ ആ ശരീരം മുന്‍ വശത്തെ പ്ലാവില്‍ ആടി തുടങ്ങിയിരുന്നു....
ഗുജ്റാത്തിലെ സൂറത്തിലെ വരാച്ച എന്ന സ്ഥലത്ത് ഞാന്‍ താമസിക്കുന്ന സമയം...വരാച്ച ബസ്സ് സ്റ്റാന്‍റിനു തൊട്ട്മുമ്പുള്ള സ്റ്റോപ്പിലാണു ഞങ്ങള്‍ താമസിക്കുന്നത് [ പ്രായത്തിന്‍റെ കുഴപ്പം ആണോ എന്നറിയില്ല പേരു മറന്നു. ]

ഗുജ്റാത്ത് സ്പിന്നിങ്ങ് മില്ലില്‍ താമസിക്കുന്ന കുറേ യു പി ക്കാരായിരുന്നു ആ ചാലില്‍ അധികം താമസിച്ചിരുന്നത്...

ഞങ്ങാളായിരുന്നെങ്കില്‍ വേലായുധന്‍ മാസ്റ്റര്‍ എന്നൊരാളുടെ കൂടെ ആയിരുന്നു താമസം.

Sunday, 13 September 2015

 ഇവിടെ പറയുന്ന ഉത്തരാ ഉത്തമന്‍ ആരാണെന്ന് എനിക്കറിയില്ല...തൃശൂര്‍ കൂട്ടായ്മ നടത്തിയതില്‍ മെയിന്‍ ആള്‍ ഞാന്‍ ആണ് ...കെ ഡിയും നര്‍ഗീസ്സും സന്തോഷും നവീനും അങ്ങനെ മൊത്തം 11 പേര്‍ അടങ്ങുന്ന ഒരു സംഘം ആണു ഞങ്ങള്‍ അന്നുണ്ടായിരുന്നത്...
കൂട്ടായ്മ നടത്തിയിട്ട് അതില്‍ ബാലന്‍സ് തുക 8820 രൂപ എന്‍റെ കൈവശം ഉണ്ട്...ഇത് ആരോടും കണക്ക് ബോധിപ്പിക്കേണ്ട കാര്യം ഇല്ല ..കാരണം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ഭംഗിയായി അടുത്ത വര്‍ഷവും ഉണ്ടാകും..അതിലേക്ക് വിനിയോഗിക്കുകയും ചെയ്യും..
ഉത്തരാ ഉത്തമന്‍ വെറുതെ സുധാകരേട്ടനെ ഇതി പിടിച്ച് വലിച്ച് ഇഴക്കേണ്ട...ഞങ്ങളുടെ ആവശ്യപ്രകാരം ആണ്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത്...
200 രൂപ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബദ്ധമായും കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേവലം 143 പേര്‍ മാത്രം ആണു പൈസ തന്നത്....ആ കണക്ക് ഇവിടെ അവതരിപ്പിക്കാഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തിട്ട് പൈസ കൊടുക്കാത്തവരുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ്....
ഇനിയും അത് അവതിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നും ഇല്ല...ഇനി അത് ഈ നടത്തിപ്പുകാര്‍ പുട്ടടിച്ച് എന്ന് തോന്നുണ്ടെങ്കില്‍..ധൈര്യമായി പറഞ്ഞോളൂ...കൂട്ടയ്മ നടത്തിയതില്‍ ബാകി പൈസ് ഷഫീര്‍ പുവത്തും കടവന്‍ പുട്ടടിച്ച് എന്ന്...
“എന്തോ പുട്ടിനോട് എനിക്ക് അല്‍പ്പം താല്പര്യം കൂടുതല്‍ ആണു താനും...
ആര്‍ക്കും കുരു പൊട്ടേണ്ട....പൈസക്ക് കണക്കും പറയേണ്ട....

Wednesday, 9 September 2015

Yousaf Muhammed ദേ...വറ്റിയ തൊണ്ടയില്‍ നിന്നും ഒരു ആര്‍ത്തനാദം പോലെയാ മുഹമ്മദിനെ വിളിക്കുമ്പോള്‍ Laiju Antony Ambadan ക്ക് തോന്നിയത് എന്നാ പിന്നീട് അറിയാന്‍ കഴിഞ്ഞത്...

Ranjith Alachery Neelan ന്‍റെ പെങ്ങളുടെ വിവാഹം കഴീഞ്ഞ് മൃഷ്ടാന്നഭോജനവും കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു...ദാഹിച്ച് തൊണ്ടവരളുന്നത് പോലെ തോന്നിയത്..
ലൈജൂ നമുക്ക് പോകുന്ന വഴി ഓരോ ഉപ്പ് സോഡാ വാങ്ങി കഴിച്ചാലോ..? എന്ന് ചോദിച്ചപ്പോഴേക്കും ലൈജുവില്‍ നിന്നും മറുപടിയും കിട്ടി. അതാവാം എനിക്കും ദാഹിച്ചിട്ട് തൊണ്ടവരളുന്നു..
എനിക്കും .എനിക്കും എന്ന് പിന്നില്‍ നിന്നും വാമഭാഗങ്ങളുടെ പതിയെയുള്ള ശബ്ദം ഇതിനിടയില്‍ കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും...പണ്ട് നാടകം നടന്ന് കൊണ്ടിരിക്കുമ്പോള്‍ കര്‍ട്ടനു സൈഡില്‍ നിന്നും സംഭാഷണം പറഞ്ഞ് കൊടുക്കുന്നത് പോലെയാ ആദ്യം തോന്നിയത്...
ദാഹജലത്തിനായ് വലയുന്ന നാലു ആത്മാക്കളുടെ മുന്നിലേക്ക് ഒരു അശരീരി പോലെയാ യൂസുഫിന്‍റെ ശബ്ദം അപ്പോള്‍ മുഴങ്ങിക്കേട്ടത്...
“സഫീര്‍ക്കാ ഉപ്പ് സോഡാ എന്ന് ഉദ്ദേശിക്കുന്നത് നാരങ്ങ സോഡയാണോ ...?
അതെ ...
എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മോരു സേഡാ വാങ്ങി തരാം ...യൂസുഫിന്‍റെ കര്‍ണ്ണകഡോരമായ ശബ്ദം ഒരു കിളിമൊഴിയായാണു ഞങ്ങക്ക് തോന്നിയത്...

“സിന്ദാബാദ് വിളിക്കുന്ന അണികളേ പോളെ ഞങ്ങളില്‍ നിന്നും എന്നാലത് മതി എന്നുള്ള മറുപടിയില്‍ യൂസുഫ് ദൃദംഗപുളകിതനായി...

അങ്ങിനെ ആലഞ്ചേരി സിറ്റിയില്‍ നിന്നും ഞങ്ങളുടെ വണ്ടി യാത്ര തുടര്‍ന്നു...വഴിനീളേ യുള്ള് കടകളില്‍ കയറിയിറങ്ങി മോരുസോഡക്ക് വേണ്ടി അലഞ്ഞു...അമ്പിളിമാമനെ പിടിക്കാന്‍ കഴിയും എന്നാലും മോരുസോഡാ കിട്ടാന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കാന്‍ അധികം ദൂരം പോകേണ്ടി വന്നില്ല..

മറ്റുള്ള വെള്ളം ഒന്നും വാങ്ങിക്കഴിക്കാന്‍ യൂസുഫ് സമ്മതിച്ചും ഇല്ല..മോരുസോഡയൊട്ടും കിട്ടിയും ഇല്ല....

മരണവെപ്രാളം കാണിക്കുന്ന രോഗിയേയും കൊണ്ട് ആമ്പുലന്‍സ് പോകുന്നത് പോലെ ഒരിറ്റു ജലത്തിനായ് ഞങ്ങളുടെ വാഹനം പാഞ്ഞു...

അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഒരു കടയുടെമുമ്പില്‍ വണ്ടി നിര്‍ത്തി...നാരങ്ങ സോഡ എങ്കിലും കിട്ടുമല്ലോ....

Tuesday, 1 September 2015

വര്‍ക്കല  അന്ന് ഞങ്ങള്‍ മോഹന്‍ഭായ്ടെ വീട്ടില്‍ കൂടി...മുഖേഷും , ഫല്‍ഗുണനും പിന്നെ ഞാനും...

മോഹന്‍ ഭായ്ടെ വീട്ടില്‍ എത്തിയത് ഒരു നിമിത്തം...സൂറത്തില്‍ എ എസ് മോട്ടോഴ്സില്‍ ആണു മോഹന്‍ ഭായും മുഖേഷും ജോലി ചെയ്തിരുന്നത്...പഴയ കാറുകള്‍ വിലക്കെട്ത്ത് മെയിന്‍റന്‍സ് പണിയെല്ലാം കഴിച്ച് നാട്ടില്‍ കൊണ്ട് വന്ന് വില്‍ക്കുന്ന ഒരു ചെറിയ ദുശ്ശീലം അന്ന് മോഹന്‍ ഭായ്ക്കുണ്ടായിരുന്നു...

അപ്രാവശ്യം ഒരു വണ്ടി ശരിയാക്കി ആ കാറിനു തന്നെ ഞങ്ങള്‍ നാട്ടിലേക്ക് പുറപ്പെട്ടു..ആ പോക്കിനു ഞങ്ങള്‍ക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു..ഓച്ചിറയിലും മറ്റും ഒന്ന് കറങ്ങുക..

രണ്ട് ദിവസം വര്‍ക്കലയില്‍ തങ്ങി കാഴ്ചകളും മറ്റും കണ്ട് കൊണ്ട് നടക്കുമ്പോള്‍ ശബരിമലക്ക് കുറേ ആളുകള്‍ ശരണം വിളിച്ച് നടന്ന് പോകുന്നത് കാണാന്‍ ഇടയായി...

അപ്പോഴാ എനിക്കൊരു മോഹം ഒന്ന് ശബരിമല വരേക്കും ഒന്ന് പോയാലോ...വിവരം മുഖേഷിനേയും ഫല്‍ഗുവിനേയും ധരിപ്പിച്ചു..കേട്ട പാതി കേള്‍ക്കാത്ത പാതി അവരും സമ്മതിച്ചു...പക്ഷേ മോഹന്‍ ഭായ്ടെ അച്ഛന്‍ സമ്മതിച്ചില്ല..
അതിനു കുറച്ച് ചിട്ടകള്‍ ഒക്കെ ഉണ്ട് വൃതം എടുക്കണം മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല എന്നൊക്കെ ഉണ്ട്....നിങ്ങള്‍ ആണേല്‍ രാവിലെ ഞണ്ട് കറിയും പുട്ടും കഴിച്ചവരാണ്..
മുഖേഷും ഫല്‍ഗുവും ശബരിമല മോഹം അവിടെ ഉപേക്ഷിച്ചു..എന്‍റെ മനസ്സില്‍ നിന്നും ആ മോഹം വിട്ട് പോയുമില്ല...
മോഹന്‍ഭായ്ടെ അച്ഛന്‍റെ അരികില്‍ ചെന്നിട്ട് ചോദിച്ചു അച്ഛാ ഇതിനു പ്രതി വിധിയൊന്നും ഇല്ലെ...ശബരിമലയില്‍ പോകണം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല..ഇവിടെ വന്നതിനു ശേഷം ആണു അങ്ങനെ ഒരു തീരുമാനം എടുത്തത്...
“എന്നാല്‍ മക്ക്ല് ഒരു കാര്യം ചെയ്യ് ഈ നിമിഷം മുതല്‍ വൃതം എടുക്കുക ...വന്നതോ വന്നു..
വൃത ശുദ്ധിവരുത്തി..പിറ്റേന്ന് നേരെ ശബരിമലക്ക്...മതം പലതാണേലും ദൈവം ഒന്ന് എന്ന് വിശ്വസിക്കുന്നത് കൊണ്ടാകാം തികഞ്ഞ ഭക്തിയോടെ തന്നെയാ മലചവിട്ടിയത്...എന്നാല്‍ ഫല്‍ഗുണനും മുഖേഷിനും ഇതൊന്നും ബാധകമല്ല എന്ന രീതിയിലായിരുന്നു...ഒരു സന്ദര്‍ശനം അത്രേം അവര്‍ ആഗ്രഹിച്ചുള്ളു...
എനിക്ക് സന്ദര്‍ശനത്തിനു പുറമേ കൂടുതല്‍ അറിയാനുള്ള ഒരു അഭിവാഞ്ചയും.......

ഉണ്ണി നീ ഇപ്പോള്‍ എവിടെയാ......
:
:
:
ഉണ്ണി ഒരു നിമിഷം നീ ഒന്ന് ആലോചിച്ച് നോക്ക്യേ...അച്ഛനില്ലാത്ത ദു:ഖം നിന്നെ അറിയിക്കാതെ..പാടത്ത് പണിക്കും മണ്ണു ചുമന്നും നിന്നേയും നിന്‍റെ അനുജത്തിയേയും ഇത്രയും വളര്‍ത്തിയ അമ്മയെ ഓര്‍ത്തോ നീ....

നീ പോയാല്‍ നിന്‍റെ അമ്മക്കും അനുജത്തിക്കും പിന്നെ ആരാണുള്ളത്...
അമ്മ കിടപ്പിലായാല്‍ അനുജത്തിക്ക് ആരാ ഉള്ളത്..നിന്‍റെ തണലിനുവേണ്ടി അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെ..?

ചോട്ടുഭായ് [ ഞാന്‍ ] ..ഞാന്‍ പിന്നെ എന്താ ചെയ്യേണ്ടത്...അമ്മയേയും അനുജത്തിയേയും ഞാന്‍ മറന്നു എന്നാണോ ഭായ് കരുതുന്നത്...?
ഉണ്ണി നീ എന്നെ ഒന്ന് സങ്കല്‍പ്പിച്ച് നോക്ക്യേ...വിദ്യാഭ്യാസം കൊണ്ട് എനിക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും..രാവും പകലും ഇല്ലാതെ ഇവിടെ [ഗുജ്രാത്ത്..അങ്കലേശ്വര്‍ ] കഷ്ടപ്പെടുന്നത് കാണുന്നില്ലെ...
എന്‍റെ വീട്ടിലുള്ളവര്‍ എല്ലാം പഠിച്ച് നല്ലനിലയില്‍ ആയി.. എല്ലാം മെഡിക്കല്‍ ഫീല്‍ഡ്..ഞാന്‍ മാത്രം പ്രീ ഡിഗ്രി തോറ്റ് ആര്‍ക്കും വേണ്ടാത്തവനായ് ....ജീവിതത്തില്‍ ഒരു മനുഷ്യന്‍ ഒരിക്കലും സഹിക്കാന്‍ കഴിയാത്തത് എന്താണെന്നറിയോ...? സ്വന്തം വീട്ടില്‍ നിന്നും ബന്ധുക്കളിലില്‍ നിന്നും ഉള്ള അവഗണന... എല്ലാം അനുഭവിച്ചറിഞ്ഞവനാ ഞാന്‍..നിനക്ക് അതൊന്നും നേരിടേണ്ടി വന്നില്ലല്ലോ...നിന്നെ മാത്രം പ്രതീക്ഷിച്ച് ഒരു അമ്മയും അനുജത്തിയും നിനക്കുണ്ട് ..അതില്‍ സമാധാനിക്കുക...

ജീവിതത്തെ ഒരു ത്രില്ലാക്കിയാണു ഞാന്‍ ജീവിക്കുന്നത്...അത് പോലെ നിനക്കും..
ജീവിതത്തെ ഒരു ത്രില്ല് ആയി എടുത്തൂടെ നിനക്ക്..
ചോട്ടു ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞോട്ടെ...

ഗുജ്രാത്തിലെ അങ്കലേശ്വറില്‍ വച്ചാണു ഞാന്‍ കോഴിക്കോട്ടുകാരന്‍ ഉണ്ണിയെ പരിചയപ്പെടുന്നത്..ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞവന്‍ ...എന്ത് ജോലിക്ക് പോയാലും പരാജയപ്പെടുന്നവന്‍..ഇടക്ക് ഒരിക്കല്‍ എന്നോട് പറഞ്ഞൂ..
“ചോട്ടു എന്‍റെ ഒരു മാസത്തെ ശമ്പളം എനിക്ക് അമ്മക്ക് അയച്ചു കൊടുക്കാന്‍ കഴിയുന്നില്ലല്ലോ”...
അങ്കലേശ്വര്‍ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്താണു അവനെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നും വൈകിയിട്ട് ഒമ്പത് മണിക്ക് ശേഷം ഇയാള്‍ എവിടേക്കാ പോകുന്നത് എന്ന് അറിയാനായി ഒരിക്കല്‍ ഞാന്‍ ഇവനെ പിന്‍തുടര്‍ന്നു...
“മരണം മുന്നില്‍ കണ്ട് കൊണ്ട് ആണു അവന്‍ മുന്നോട്ട് പോകുന്നത് എന്നറിഞ്ഞ നിമിഷം എന്‍റെ ഉള്ളില്‍ ഒരു ഞെട്ടല്‍...“
മരണത്തിലും അവനു വിജയിക്കാന്‍ കഴിഞ്ഞില്ല..അതിനു തടസം നിന്നത് ഞാന്‍ ആയിരുന്നത്രേ...
ആ രാത്രി അവനില്‍ നിന്നും അധികം ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേല്ലും ഒരു പരിചയം ഇല്ലാത്ത എനിക്ക് അന്നവന്‍ ഒരു വാക്കുതന്നു...ഇല്ല ഞാന്‍ ആയിട്ട് മരിക്കില്ല...
ആ സൌഹൃദം വളര്‍ന്നു...പിന്നെ ഒരിക്കല്‍ അബൂദാബിയില്‍ ആയിരിക്കുമ്പോള്‍ അവന്‍റെ ഒരു കത്ത് വന്നു...അനുജത്തിയുടെ കല്യാണം കഴിഞ്ഞു...അമ്മക്കും സുഖം ആണ്...
ചോട്ടുഭായ്... ഞാന്‍ നിങ്ങളേ ചേട്ടാ എന്ന് വിളിച്ചോട്ടെ”...?