Monday, 23 January 2017

തോമാ ...നീ എന്തിനാ ഭാര്യയെ പൊക്കിപിടിച്ച് കൊണ്ട് പള്ളിമേടയിൽ നിന്നത്...?

"അച്ചനല്ലെ പറഞ്ഞത് ഇനി കുരിശ് ചുമന്ന് കൊണ്ട് പ്രാർത്ഥിക്കാൻ"
കോപ്പിയടിച്ച് കൊണ്ടിരിക്കുമ്പോൾ ടീച്ചർ അടുത്ത് വന്നു നില്ക്കുമ്പോഴുണ്ടാകുന്ന അതേ ചൻകിടിപ്പാണു ഭാര്യ എന്തെൻകിലും ആവശ്യത്തിനു മൊബൈൽ ചോദിക്കുമ്പോൾ ഉണ്ടാകുന്നത്

Friday, 20 January 2017

ബേസ്ഡ് ഒാൺ എ ട്രൂ സ്റ്റോറി.....



കമ്പ്യൂട്ടർ സെറ്റ് ചെയ്ത് കഴിഞ്ഞ് ....മോണിറ്ററും മറ്റുള്ള സാധനങ്ങളും ആക്ടീവയുടെ പിന്നിൽ വച്ച് കെട്ടി താഴേ എത്താത്ത കാലുമായി ഞാൻ വണ്ടി മുന്നോട്ട് എടുത്തു...മുന്നോട്ട് കുതിച്ച ആക്ടീവ "ട്ട"രൂപത്തിൽ ഒന്ന് വെട്ടിയിട്ട് സ്ഥിരം സൻചരിക്കാറുള്ള റോഡിലൂടെ മുന്നോട്ട് കുതിച്ചു....

പ്രവീണിന്റെ വീട്ടിൽ കൊണ്ട് പോയി സിസ്റ്റം സെറ്റ് ചെയ്യുന്നതിനിടയിൽ ഫോൺ വന്നു .....

ഹലോ....ഇക്കയെവിടെയാ....

ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ...

എന്നിട്ട് എവിടെ ഞാൻ കാണുന്നില്ലല്ലോ...ഞാൻ ഇപ്പോൾ ഷോപ്പിന്റെ മുന്നിൽ ഉണ്ട്...

എന്നെ കാണുന്നുണ്ടോ അവിടെ ...?

ഇല്ല ....

"എന്നാൽ ഞാൻ അവിടെ ഉണ്ടാവില്ല ...ഞാൻ വേറൊരു വീട്ടിൽ ആണു...ന്താ കാര്യം ...

ഇക്ക പെട്ടെന്ന് ഷോപ്പിലേക്ക് വരണം ഒരു ലാപ്പ് സർ വീസ് ചെയ്യാനാണു..

ശരി ഇപ്പോൾ എത്താം എന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്റ്റ് ചെയ്തു...എന്നിട്ട് പ്രവീണിനോട് പറഞ്ഞു ...

"പ്രവീണേ ഞാൻ പോയിട്ട് വരാം ..അത് വരേക്കും ഇത് ഇവിടെ ഇരിക്കട്ടെ ബാക്കി ഞാൻ വന്നിട്ട് ചെയ്യാം..."

"ഇക്ക വരണമെന്നില്ല എനിക്കറിയാം ഞാൻ ചെയ്തോളാം"...പ്രവീൺ എന്നോട് പറഞ്ഞപ്പോൾ ഒരു സമാധാനം ആയി ...കണക്ട് ചെയ്യുന്ന വിധം ഒരു വിധം പറഞ്ഞ് കൊടുത്ത് ഞാൻ അവിടെ നിന്നും പോന്നു...പോരുന്ന നേരം ഞാൻ പറഞ്ഞു "പ്രവീണെ മോണിറ്റർ മേശപ്പുറത്ത് വക്കുമ്പോൾ അതിനുമുകളിൽ കിടക്കുന്ന ആ തുണി മാറ്റാൻ മറക്കരുത്"...

[മേശപ്പുറത്ത് ജനൽ കർട്ടന്റെ ഒരു തുണി ചൂണ്ടികാണിച്ച് ഞാൻ പറഞ്ഞു"]

                                                               ഷോപ്പിൽ എത്തി കസ്റ്റമറെ തിരിച്ചയച്ച് ഇരിക്കുമ്പോൾ പ്രവീണിന്റെ ഫോൺ വന്നു ...

ഇക്ക ഇത് ഞാനാ പ്രവീൺ....

ങ്ങാ പറ പ്രവീണേ....എല്ലാം ഫിറ്റ് ചെയ്തോ...?

യു പി എസ്സും സിപ്പിയും ഒക്കെ ഫിറ്റു ചെയ്തു പക്ഷേ മോണിറ്റർ ഫിറ്റ് ചെയ്തിട്ടും വർക്ക് ചെയ്യുന്നില്ല...

അങ്ങനെ വരാൻ വഴിയില്ലല്ലോ മോണിറ്റർ പുതിയതല്ലെ ...മോണിറ്ററിൽ വല്ല ലൈറ്റും കത്തുന്നുണ്ടോ....

ഇല്ല ഇക്ക ...

കണക്ഷൻ ഒക്കെ കറക്ട് ആയി കൊടുത്തിട്ടില്ലെ പ്രവീണേ.....

എല്ലാം ഒാക്കെയാണു ഇക്ക  ....മോണിറ്റർ ഞാൻ തുണിയിട്ട് കവറും ചെയ്തിട്ടുണ്ട്....

പ്രവീണേ ഒരു കാര്യം ചെയ്യ് ഞാൻ പറയുന്നത് പോലെ ചെയ്യുക....

ങ്ങാ പറ ഇക്ക ....

മോണിറ്ററിന്റെ അടിയിലോ സൈഡിലോ വല്ല സ്വിച്ച് കാണുന്നുണ്ടോ...?

ഇല്ല ....

മോണിറ്റർ മുഴുവനും തുണിയിട്ട് മൂടിയിരിക്കുകയാണൊ..?

അതെ ...

ഒരു കാര്യം ചെയ്യ്....

അടിയിൽ നിന്ന് തുണി അല്പ്പം മാറ്റി  ഒന്ന് വിരൽ ഒാടിച്ച് നോക്ക്യേ ...

നോക്കി ..

വല്ല സ്വിച്ച് കാണുനുണ്ടോ..? ചിലപ്പോൾ മൂന്നോ നാലോ സ്വിച്ച് ചെറുതായിട്ട് കാണും...

മൂന്നെണ്ണം ഉണ്ട്.....

ഒാക്കെ അതിന്റെ വലത് വശത്തുള്ള സ്വിച്ചിൽ അമർത്തുക...

അമർത്തി ....ഇല്ല ഇക്ക വരുന്നില്ല....

എല്ലാം മാറിമാറി അമർത്തി നോക്ക്യേ ....

ഇല്ല ഇക്ക എന്നിട്ടും വരുന്നില്ല ....ഇക്ക തന്നെ ഇവിടേക്ക് വരേണ്ടി വരും...

വേറെ സ്വിച്ച് ഒന്നും കാണുന്നില്ലല്ലോ അല്ലെ ...

ഇല്ല ഇക്ക ഈ മൂന്നെണ്ണം തന്നെ ഉള്ളു.....അത് ഞാൻ മാറി മാറി അമർത്തി എന്നിട്ടും വരുന്നില്ല ....

ശരി ഞാൻ വരാം .....എന്ന് പറഞ്ഞ് ഉടനെ തന്നെ പുറപ്പെട്ടു.....

അവിടെ ചെന്നപ്പോൾ പ്രവീൺ അല്പം നാണത്തോടെ എന്നെ നോക്കി....ഞാൻ അത് വകവക്കാതെ നേരെ കമ്പ്യൂട്ടറിന്റെ അരികിൽ എത്തി ...

മോണിറ്ററിനു വലത് വശത്ത് താഴേയായി കൈകൊണ്ട് തടവി നോക്കിയപ്പോൾ സ്വിച്ച് എല്ലാം അവിടെ തന്നെ ഉണ്ട്.....അത് ഒാൺചെയ്തപ്പോൾ ഒാൺ ആവുകയും ചെയ്ത്.....പുൻചിരിച്ച് കൊണ്ട് പ്രവീണിനെ നോക്കിയപ്പോൾ വീണ്ടും നാണത്തോടെ അവൻ എന്നെ ഇളിച്ച് കാണിച്ചു...

"ഈ സ്വിച്ച് താൻ കണ്ടില്ലഡോ..?"

ഞാൻ ഇവിടെയല്ല നോക്കിയത്....

പിന്നെ ...? ദേഷ്യവുംആകാം ക്ഷയും എന്നെ ഒരുപോലെ പിടികൂടി...

"ഇക്ക തുണിമാറ്റിയിട്ട് വിരലുകൊണ്ട്.............."അവൻ മുഴുവനാക്കാൻ ഞാൻ സമ്മതിച്ചില്ല....."

അവൻ ഇത്രയും നേരം എവിടെയിട്ടായിരുന്നു അമർത്തികൊണ്ടിരുന്നതെന്ന് ആലോചിച്ചപ്പോൾ ഞാൻ ഞെട്ടി......അലോചിച്ചപ്പോൾ തന്നെ ചിരിപൊട്ടി...






Tuesday, 17 January 2017

പുഴയിൽ മുങ്ങിചാകാൻ പോകുന്നവൻ കൈ പൊക്കി കാണിച്ചിട്ടും നീ എന്താ അവനെ രക്ഷിക്കാഞ്ഞത്.....?

"ഞാൻ കരുതി അവൻ വാച്ച് നനയാതിരിക്കാൻ കൈ പൊക്കി പിടിച്ചതാണെന്ന്"
പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നത് നേരാ....

അതെന്താ നിനക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ...?

കല്യാണം കഴിഞ്ഞപ്പോഴാ എന്റെ കണ്ണു തുറന്നത്...
ശ്ശോ ഈ മക്കൾടെ  ഒാരോകാര്യങ്ങളേയ്....

ബാപ്പിച്ചി എനിക്ക് പത്താം ക്ളാസ്സിൽ എത്തുമ്പോൾ ആനവാൽ കൊണ്ട് മോതിരം ഉണ്ടാക്കി തരണം ട്ടോ.....സൈദ് അവന്റെ ആവശ്യം ഉന്നയിച്ചു...

"അതെന്തിനാടാ.....?"

ആനവാൽ കൊണ്ട് മോതിരം ഉണ്ടാക്കിയാൽ ഭാഗ്യം ആണു അപ്പോൾ വേഗം പത്താം ക്ളാസ് പാസാവാം.....

"അപ്പോൾ ഇത്രേം വാലുള്ള ആന എം എ പാസാവാത്തത് എന്താ"...

ഇളയവൻ സിയാദിന്റെ സംശയം.......

Monday, 16 January 2017

കെ കെ ടി എം കോളേജിലെ ജീവിതം സത്യം പറഞ്ഞാൽ രസം രസകരം ആയിരുന്നു...പഠനം കൊണ്ടല്ല ..

എല്ലാവർക്കും എന്നെ കാണുമ്പോൾ ഒരു അത്ഭുതം ആയിരുന്നു....

"ഗളിവർ".....കോളേജിൽ നിന്നും എനിക്കെതിരെ വന്ന ആദ്യ ശരം ഞാൻ ഹ്രുദയത്തിൽ സ്വീകരിച്ചു....

Saturday, 14 January 2017




കെ കെ ടി എം  കോളേജിൽ   പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലം...

വിധ്യാർത്ഥികളേക്കാളും ഉഴപ്പന്മാരായിരുന്നു അന്നത്തെ അധ്യാപകർ എന്ന് പറഞ്ഞാൽ ആരും തെറ്റ് പറയില്ല....അന്നത്തെ കോളേജും ഇന്നത്തെ കോളേജും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട് ട്ടൊ...

പുല്ലൂറ്റ് കോളേജ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയാൽ സുമാർ മുന്നൂറ് മീറ്റർ നടക്കണം കോളേജിൽ എത്താൻ...എത്തിയിട്ട് എന്തിനാ എന്ന് ചോദിക്കരുത് കഥയിൽ ചോദ്യം ഇല്ല .....

അക്കാലത്ത് രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരു മണി വരെ ഒരു ഷിഫ്റ്റും പിന്നെ ഒന്നു മുതൽ അൻചു മണിവരേക്കും രണ്ടാമത്തെ ഷിഫ്റ്റും ആണു ഉള്ളത്....

ഞാൻ എന്റെ ഉമ്മിച്ചിയുടെ വീട്ടിൽ നിന്നാണു കോളേജിൽ പോയിരുന്നത്...അതിനു മറ്റൊരുകാരണം ഉണ്ട് ബാപ്പിച്ചിക്ക് അല്പ്പം വിശ്രമം ആവശ്യം ആണെന്ന് എനിക്ക് തോന്നി....എന്നെ കണ്ടാൽ ചീത്തവിളിക്കാനും തല്ലാനായ് പറമ്പിലൂടെ ഒാടിക്കാനും സമയം ഉണ്ടാവുകയുള്ളു ബാപ്പിച്ചിക്ക്...ഞാൻ അവിടെ നിന്ന് മാറിനിന്നാൽ ഒരു വിശ്രമം കിട്ടുമല്ലോ...

പുത്തൻചിറയിൽ ആണു ഉമ്മച്ചിയുടെ വീട്...മാളയിൽ നിന്നും പുറപ്പെടുന്ന ഭാരതി എന്ന ബസ്സ് രാവിലെ 8 മണിയാവുമ്പോൾ പുത്തൻചിറ മാണിയൻകാവ് ഷാപ്പ് പടിക്കൽ എത്തും .....ലോറിയിൽ ഇഷ്ടിക അടുക്കി വച്ചത് പോലെ ആളുകളെ കുത്തി നിറച്ച് കോണ്ടാകും ഭാരതിയുടെ വരവ്....

എന്തോ ഭാരതിയിൽ എത്ര ആളുകൾ കയറിയാലും ഭാരതിയുടെ വയർ നിറയില്ല....ആ തിരക്കിനിടയിലേക്ക് ഞാനും ഞൂണ്ട് കയറും....ഒരു "പല്ലുകുത്തി" കയറുന്നത് പോലെയേ ഭാരതിക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുകയുള്ളു...

ബസ്സിലേക്ക് കയറൂമ്പോഴേക്കും സുന്ദരനും സുമുഖനും ആയ കണ്ടക്ടർ .....തന്റെ ഇടത് കക്ഷത്തിൽ മുഷിഞ്ഞ് നാറിയ കറുത്ത ബാഗ് കയറ്റിവച്ച് ഇടത് കയ്യുടെ നടുവിരലിൽ തൂക്കിയിട്ടിരിക്കുന്ന പച്ചകളറുല്ല വിസിൽ തുപ്പൽ തെറിപ്പിച്ച് കൊണ്ട് നീട്ടി ഊതും......

മുന്നോട്ട് കയറി നില്ക്കൂ മുന്നോട്ട് കയറി നില്ക്കൂ എന്നുള്ള കണ്ടക്ടറുടെ അലർച്ചയും ടാറിടാതെ മെറ്റൽ മാത്രം വിരിച്ച വഴിയിലൂടെ ഉള്ള ഭാരതിയുടെ യാത്രയും അരോചകമായി തോന്നുമെൻകിലും ശരീരം ഇളകിയുള്ള ആ യാത സ്ഥലത്തെ തരുണീ മണികളും തരുണന്മാരും ഇഷ്ടപ്പെട്ടിരുന്നു....കൂട്ടത്തിൽ   "സുസ്മേരൻ" എന്ന് പേരുള്ള സുമുഖനായ കണ്ടക്ടറേയും....

മുന്നിൽ മലയാളി മൻകമാർ നിരന്ന് നില്ക്കുമ്പോൽ പിന്നിലുള്ള യുവ കളേഭന്മാരോട് മുന്നോട്ട് കയറി നില്ക്കാൻ പറയേണ്ട കാര്യം ഇല്ലാ എന്ന് അറിയാമെൻകിലും സുസ്മേരൻ ശീലിച്ചതല്ലെ പാലിക്കൂ.....

"ഇനിയങ്ങോട്ട് കയറി നില്ക്കാൻ കഴിയില്ലാ എന്ന് ഒരു അമ്മച്ചി വിളിച്ച് പറഞ്ഞപ്പോൾ എന്താ കയറി നിന്നാൽ എന്നുള്ള സുസ്മേരന്റെ ചോദ്യം അമ്മച്ചിയിൽ ഹാലിളക്കി....."

"എടോ ചെറുക്കാ ..മുന്നിൽ ഉള്ള ഈ ഗ്ളാസ്സ് പൊട്ടിച്ച് തന്നാൽ കയറി നില്ക്കാം " എന്നുള്ള അമ്മച്ചിയുടെ മറുപടിയിൽ ഭാരതിയുടെ ഉള്ളിൽ കൂട്ടച്ചിരി ഉയർത്തി...." മുന്നിലുള്ള ചില്ലിൽ പോസ്റ്റർ ഒട്ടിച്ചത്പോലെയാ ഇപ്പോൾ തന്നെ അമ്മച്ചിയുടെ നില്പ്പ്....

എട്ടേമുക്കാലിനു ഭാരതി കോളേജ് പടിക്കൽ എത്തിയാൽ ഭാരതിയുടെ വയർ ഒഴ്ഹിയുകയായി....ആൺ കുട്ടികളും പെൺകുട്ടികളും മിക്സ് ആയി പഠിക്കുന്ന ആ കലാലയത്തിൽ ഒരു പ്രേമത്തിനു  "ഹംസം"  ആകാൻ ഭാഗ്യം സിദ്ധിച്ചവനാണു ഞാൻ ....
പറമ്പിന്റെ അതിർത്തിയിലുള്ള ശീമകൊന്നക്കും  അനാഥമായിക്കിടക്കുന്ന കവണൻ മടലിനും എന്നെ കാണുമമ്പോൾ ഒരു പാട് കഥകൾ പറയുവാനുണ്ടാകും....

എന്റെ നല്ല നടപ്പിനു കാരണക്കാരയവരാണല്ലൊ ഇവർ....

പിച്ചവക്കാൻ പഠിപ്പിച്ചവർ എന്തായാലും നമ്മെ പിച്ചക്കാരാകാൻ അനുവധിക്കില്ലല്ലൊ.....

വീടിന്റെ മുക്കും   മൂലയും എന്നേക്കാളും നന്നായി അക്കാലത്ത് എന്റെ വാപ്പാക്ക് അറിയാമായിരുന്നു ....ചിലസമയം ടൊം അന്റെ ജെറിയെ തോല്പ്പിക്കുമാറാകും എന്റെ പ്രയാണം....എന്തിനും ഒരു അവസാനം ഉണ്ടാകണം അല്ലോ .....പ്രാണരക്ഷാർത്ഥം ഞാൻ ഒളിക്കാനായി ഒരു പൊത്ത് തേടുമ്പോൾ ....ഒരായുധത്തിനായ് വാപ്പയുടെ ഉള്ളം തുടിക്കുകയായിരിക്കും..

പ്രക്രിതി എനിക്കെന്നും എതിരായിരുന്നു...ആയുധത്തിനായ് തേടുന്ന വാപ്പാനെ സഹായിക്കാൻ ശീമകൊന്നമരം തലയാട്ടി താഴ്ന്ന് കൊടുക്കും ...ഇനി അഥവാ ശീമകൊന്നയില്ലാത്ത സ്ഥലത്താണേൽ ......തെങ്ങ് ഒരു വഴികാട്ടിയായ് വാപ്പാടെ മുന്നിൽ പ്രത്യക്ഷപ്പെടും.....

"തെങ്ങ് ചതിക്കില്ല ചതക്കുകയുള്ളു എന്ന് മനസ്സിലാവുന്നത് " അപ്പോഴാ...

ചെറുപ്പത്തിൽ ജീവിതം ഒരു ഞാണിന്മേൽ കളിയാണെന്ന് തോന്നിയിട്ടുണ്ട്...എന്നാൽ ഞൻ നന്നായൊ എന്ന് ചോദിച്ചാൽ ഒറ്റമറുപടിയേ ഉള്ളു ...."ഇല്ല"