Monday, 31 March 2014

ഗര്‍ഭിണികളും പത്ത് വയസ്സിനു താഴെയുള്ള കുട്ടികളും ഈ പോസ്റ്റ് വായിക്കരുത്....

രാത്രിയുടെ മൂന്നാം യാമത്തില്‍ പുറത്ത് ചപ്പ് ചവറുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് മക്കള്‍ ഞെട്ടിയെഴുന്നേറ്റത് വരാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്നോടിയാണെന്നറിഞ്ഞില്ലായിരുന്നു..

പെട്ടെന്ന് കൂമന്‍ അടുത്തിരുന്ന പേരമരത്തിന്റ്റെ മുകളില്‍ ഇരുന്നൊന്ന് മൂളി..
കടവാവലുകള്‍ ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ച് ചിറകടിച്ച് പറക്കുന്നു...

ബാപ്പിച്ചി പുറത്ത് ഇരുട്ടത്ത് എന്തോ ഉണ്ട്...മകന്റെ പേടിയോടുള്ള സംസാരം കേട്ടപ്പോള്‍ എന്റെ സകല ധൈര്യവും മൂത്രത്തിന്റെ രൂപത്തില്‍ പുറത്തേക്ക് പോയത് എന്റെ കുറ്റം ആണൊ...

എന്തൊക്കെയോ ഓടിമറയുന്ന ശബ്ദം...സായിദേ നീ ആ ടോര്‍ച്ച് എടുത്തേ...പതുക്കെ ടോര്‍ച്ച്മെടുത്ത് പുറത്തിറങ്ങി..ടക്ക് ടക് ടക്ക് ടക്ക് എന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി ഒന്നും കാണാന്‍ കഴിയുന്നില്ല....ആ സമയം കറണ്ടും പോയി....കൂനിന്മേല്‍ കുരു...

ടക് ടക് ടക് എന്നുള്ള ശബ്ദത്തിന്റെ ഉറവിടം തേടിയപ്പോള്‍ മകനില്‍ നിന്നും അതിനുള്ള ഉത്തരം കിട്ടി...ബാപ്പിച്ചിയുടെ കാലിന്റെ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം ആണെന്ന്...

ഞാന്‍ ടോര്‍ച്ച് നീട്ടി അടിച്ച്...പെട്ടെന്ന് ഒരു കറുത്ത് വസ്തു ചാടിമറിഞ്ഞു...ടോര്‍ച്ചിന്റെ പ്രകാശത്തില്‍ എനിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു...“മുജീബ് കൊച്ചി”

രാത്രിയുടെ ഈ കൊടും ഇരുട്ടില്‍ ഇര തേടാന്‍ ഇറങ്ങിയിരിക്കുന്നു മുജീബ് കൊച്ചി...ഒരു കറുത്ത കണ്ടന്‍ പൂച്ച...

ഫേസ്ബുക്കിലെ ഈ ഒരു ഫ്രണ്ട് മാത്രം എന്താണാവോ കറുത്ത പൂച്ചയുടെ ഫോട്ടോ വക്കുന്നത്...എന്നും ഇത്തരത്തിലുള്ള പൂച്ചയെ കാണുമ്പോള്‍ “ബിജു എം കൊച്ചിയെ ആണു ഓര്‍മ്മവരുന്നത്...


Saturday, 29 March 2014

മരിക്കുന്നതിനു മുമ്പ്
എനിക്കും ചിലതുപറയാനുണ്ട്
ഒളിവിടങ്ങളിലെ അഭയങ്ങളേയും
പലായനത്തിന്‍റെ ഒളിവഴികളേയും
നീ പിന്തുടര്‍ന്ന കഥകള്‍ കേട്ടാണ്
ഞാന്‍ ഒളിവുമോട്ടവുമുപേക്ഷിച്ചത്
കാലില്‍ മുള്ളു കൊണ്ടവനും
മണ്ണില്‍ ചവിട്ടിനിന്നവനും
ശവംനാറിപ്പൂക്കള്‍ നിറഞ്ഞ
നിന്‍റെ ഉദ്യാനമുറ്റത്ത്
വന്നുപോയവര്‍
മുളംതണ്ടിന്‍റെ മുറിവില്‍
ഇളംകാറ്റ് പറഞ്ഞതും
കാടിറങ്ങിയ ഇലയനക്കങ്ങളില്‍
മലങ്കാറ്റ്‌ വിളിച്ചു പറഞ്ഞതും
നിന്‍റെ കറുത്ത പുസ്തകത്തിലെ
മരിച്ചവരുടെ നിലയ്ക്കാത്ത നിലവിളി
തെക്കന്‍ കാറ്റിന്‍റെ തീ തിന്ന വരള്‍ച്ചയിലും
റെയില്‍പ്പാതതന്‍ നേര്‍വരയുടെ അനന്തതയിലും
മരക്കൊമ്പിലെ കയര്‍ക്കെണിയിലും
ആകാശത്തും ഭൂമിയിലും
നീ പാഥേയമൊരുക്കി കാത്തിരുന്നു
പുറംകാഴ്ചയിലെ
ഓരോ തണല്‍മരച്ചുവടും
കലണ്ടര്‍ചിത്രങ്ങള്‍ എന്നപോല്‍
ഒന്നൊന്നായി തെന്നി മറയവേ
തലകുനിച്ച ശീര്‍ഷകങ്ങള്‍
ഇതിഹാസങ്ങളില്‍ മുഷിഞ്ഞു നില്‍ക്കവേ
ഇടവേളകളില്‍
ചിതറിവീണ കറുപ്പിന്‍റെ
നൂലിഴകളിലൂടെ ഞാനറിയാതെ
നീ എന്നിലെത്തും
ഒടുവിലായി ഈ
മണ്ണിന്‍റെ ചൂടില്‍
ഈ മണ്‍തിട്ടകള്‍ക്കിടയില്‍
അവസാന അണുവിനും
അഗ്നിക്കും
വിരുന്നൊരുക്കി
നിന്നെയറിയാതെ
നീയാകും ഞാന്‍

Friday, 28 March 2014

ചില നേരമ്പോക്കുകള്‍..

ആ ഗ്രാമത്തിലെ പശുക്കളെ മുഴുവന്‍ ചെനപിടിപ്പിച്ചിരുന്നത് കേശവന്റെ വീട്ടിലെ കാളയായിരുന്നു...

[ എന്റെ നാട്ടില്‍ ചെനപിടിപ്പിക്കുക എന്നാണു പറയുക, ചിലസ്ഥലങ്ങളില്‍ വേറേ പേരുകള്‍ ആകും...]

ഒരിക്കല്‍ കേശവന്റെ വീട്ടിലേക്ക് ഒരു മധ്യവയസ്കന്‍ കയറി വന്നു....അപ്പോള്‍ വാതില്‍ തുറന്ന് വന്നത് കേശവന്റെ മകള്‍ ആയിരുന്നു...

അച്ഛന്‍ ഇല്ലെ മോളേ....? വന്നയാള്‍ ചോദിച്ചു...

ഇല്ല അച്ഛന്‍ പുറത്ത് പോയിരിക്കയാണ്...കാളക്ക് ആണോ..?

അല്ല ...കാളക്കല്ല....നിങ്ങളുടെ മൂത്ത് ചേട്ടന്‍ എന്റെ മകളുമായി പ്രണയത്തില്‍   ആയിരുന്ന് അവളിപ്പോള്‍ ഗര്‍ഭിണിയാണ്....അത് പറയാനാണു ഞാന്‍ വന്ന്ത്..അതിനൊരു തീരുമാനം ഉണ്ടാക്കണം...

സോറിചേട്ടാ....കാളക്കാണേല്‍ 100 രൂപയാണ്....പിന്നെ ചേട്ടന്റെ കാര്യം അച്ഛനോട് തന്നെ ചോദിക്കണം...
ചില നേരമ്പോക്കുകള്‍...

മിസ്റ്റര്‍ ഷഫീര്‍ പുവത്തുംകടവില്‍..നിങ്ങളെന്തുകൊണ്ടാണു ഇത്രയധികം ഉത്പാദനക്ഷമതയുള്ള എഴുത്തുകാരനാവുന്നത്..?

എന്റെ പോസ്റ്റുകള്‍ വായിച്ച ഒരാള്‍ ചോദിച്ചതാണ്...

എനിക്ക് മറുപടിപറയാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നില്ല.

“അതോ ..കാരണം മറ്റൊന്നുമല്ല എന്റെ പേനക്ക് വന്ധീകരണശസ്ത്രക്രിയ ചെയ്തിട്ടില്ല....
ചില നേരമ്പോക്കുകള്‍....54

അയാള്‍ തന്റെ പശുവിനേയും കിടാവിനേയും വില്‍ക്കുന്നതിനായ് ചന്തയിലേക്ക് പുറപ്പെട്ടു....

വഴിക്ക് ഒരു കാട്ടുപ്രദേശത്ത് വച്ച് കള്ളന്മാര്‍ അയാളെ നഗ്നനാക്കി ഒരു മരത്തില്‍ കെട്ടിയിട്ട് അയാളുടെ ഡ്രസ്സും പിന്നെ പശുവിനേയും കൊണ്ട് സ്ഥലം വിട്ടു....

ആ കാട്ടുവഴിയിലൂടെ അന്ന് ആരും വന്നില്ല...പിറ്റേന്ന് അത് വഴിവന്ന നാട്ടുകാര്‍ അയാളുടെ കെട്ടുകള്‍ അഴിച്ചുവിട്ടു...
അഴിച്ചുവിട്ടയുടനെ അയാള്‍ അടുത്ത് നിന്നിരുന്ന പശുകിടാവിനെ ഒരു വടിയെടുത്ത് അടിക്കാന്‍ തുടങ്ങി...

എന്തിനാണു ആ പാവത്തിനെ അടിക്കുന്നതെന്ന് ചോദിച്ച   ഗ്രാമവാസികളോട് അയാള്‍ പറഞ്ഞു....

“ഞാന്‍ ഇതിനോട് എത്രപ്രാവശ്യം പറഞ്ഞെന്നോ ഞാന്‍ അതിന്റെ അമ്മയല്ല ,അമ്മയല്ല എന്ന് ഈ നാശം അത് കേട്ടതായി പോലും നടിച്ചില്ല...
ചില നേരമ്പോക്കുകള്‍...  53

അദ്ധ്യാപകന്‍ ക്ലാസ്സില്‍ : ഒരു എസ്സേ പെണ്‍കുട്ടികളുടെ സ്കേര്‍ട്ട് പോലെ                                                                   ആയിരിക്കണം...

വിദ്യാര്‍ത്ഥികള്‍ ആകാംക്ഷാപൂര്‍വ്വം ചോദിച്ചു....

വിശദമാക്കാമോ സര്‍..?

അദ്ധ്യാപകന്‍  :  അത് സബ്ജക്ട് കവര്‍ ചെയ്യാന്‍ മാത്രം വലുതായിരിക്കണം                                         എന്നാല്‍ താല്പര്യം ജനിപ്പിക്കുമാറ് ചെറുതുമായിരിക്കണം.

Wednesday, 26 March 2014

ചില നേരമ്പോക്കുകള്‍.....52

എടാ മോനെ നിന്നോട് ആ തുന്നല്‍ കടേന്ന് അച്ഛന്റ്റെ ഷര്‍ട്ട് വാങ്ങിവരാന്‍ പറഞ്ഞിട്ട് വാങ്ങിച്ചോ....?

ഇല്ലച്ഛാ..തയ്യല്‍ക്കാരന്‍ പറഞ്ഞു തുന്നല്‍ കൂലി കൊണ്ടുവന്നിട്ട് ഷര്‍ട്ട് കൊണ്ട് പോയാല്‍ മതി എന്ന്..

എടാ നീ പറഞ്ഞില്ലെ അച്ഛന്‍ പറഞ്ഞു നീ കുട്ടിയാണു..പൈസ കൊണ്ട് നടക്കാനുള്ള പ്രായം നിനക്കായിട്ടില്ല എന്ന്..?

പറഞ്ഞച്ഛാ...അപ്പോള്‍ അയാല്‍ പറയുകയാ...പൈസേം കൊണ്ട് നടക്കാറാവുന്ന പ്രായമെത്തുന്നത് വരേയും ഷര്‍ട്ട് അവിടെ തന്നെ അയാള്‍ സൂക്ഷിച്ചോളാമെന്ന്...

Friday, 21 March 2014

ബിസിനസ്സ് ആവശ്യത്തിനാണു മിസ്റ്റര്‍ മേനോന്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്..കൂടെ സുന്ദരിയായ സെക്രട്ടറിയും....
ബിസിനസ്സ് കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് പോയി...രണ്ട് പേര്‍ക്കും സെപ്പറേറ്റ് റൂം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ടു ബെഡ്രൂം മാത്രമേ അവര്‍ക്ക് കിട്ടിയുള്ളു...
                                                       വൈകിയിട്ടത്തെ ഭക്ഷണശേഷം കുറേ നേരം കമ്പനി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനുശേഷം രണ്ട് പേരും ഉറങ്ങാന്‍ കിടന്നു...

സുന്ദരിയായൊരു സ്ത്രീ തന്റെ കൂടെന്നുള്ള വിചാരത്തോടെ മേനോന്‍ പറഞ്ഞു...കുട്ടി ഈ കട്ടിലില്‍ കിടന്നു കൊള്ളു ..ഞാന്‍ ദാ താഴേ കുറച്ച് ദൂരെ മാറി കിടന്നു കൊള്ളാം...

അങ്ങനെ അവര്‍ ഉറങ്ങാന്‍ കിടന്നു മേനോന്‍ ഒന്ന് കണ്ണുമയങ്ങിയപ്പോള്‍ ഒരു ചെറിയ ചുമ കേട്ടു....അത് സാരമാക്കാതെ വീണ്ടും ഉറക്കമാരംഭിച്ചു..

കുറച്ച് കഴിഞ്ഞപ്പോള്‍ ചുമക്ക് അല്പം ശക്തി കൂടി...കൂടെ സെക്രട്ടറിയില്‍ നിന്നും ഒരു ചോദ്യം....സാര്‍ ഉറങ്ങിയോ...?

മേനോന്‍ കേള്‍ക്കാത്തെ പോലെ ഉറക്കം നടിച്ച് കിടന്നു....

കുറച്ച് കഴിഞ്ഞപ്പോള്‍ സെക്രട്ടറി കട്ടിലില്‍ നിന്നും ചെറിയൊരു ശബ്ദം ഉണ്ടാക്കി താഴേ ഇറങ്ങിക്കിടന്നു...എന്ത് ചെയ്യേണ്ടതെന്നറിയാതെ മേനോന്‍ കുഴങ്ങി...

പെട്ടെന്ന് ഉറക്കം നടിച്ച് കിടന്നിരുന്ന മേനോന്റെ അരികില്‍ സെക്രട്ടറി ഇഴഞ്ഞെത്തി...സാര്‍ ഉറങ്ങിയോ...

ഇല്ല...എന്താ....

ഒരു കാര്യം പറയട്ടെ....

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ...? മേനോന്‍ ചോദിച്ചു...

ഉം ചോദിക്കൂ....

നിനക്ക് ഇന്ന് രാത്രി എന്റെ ഭാര്യയായി ഇവിടെ കഴിയാന്‍ സാധിക്കുമോ..?
ആ ചോദ്യം കേട്ടതും റൂമിലുണ്ടായ അരണ്ടവെളിച്ചത്തിലും സെക്രട്ടറിയുടെ മുഖം പ്രകാശപൂരിതമാകുന്നത് മേനോന്‍ കണ്ടു...

എനിക്ക് പരിപൂര്‍ണ്ണ സമ്മതം....

“എന്നാല്‍ നീ ആ കട്ടിലില്‍ പോയി തിരിഞ്ഞുകിടന്നുറങ്ങൂ പെണ്ണെ’
അന്തോണി വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് പണിയെടുത്താണ് തരിശ്ശുഭൂമിയായി കിടന്നിരുന്ന ആ കൃഷിസ്ഥലം ഒരു വിധം പച്ച പിടിപ്പിച്ച് എടുത്തത്....
                അന്തോണിയെ കണ്ട് വരിപിരിക്കുവാന്‍ ഇടവകയിലെ വികാരി എല്ലാ വര്‍ഷവും വരും...അന്തോണി തന്നാലാവുന്നത് സഹായിക്കയും ചെയ്യും..
                                                    മുടങ്ങാതെ എല്ലാവര്‍ഷവും വരുന്ന വികാരിയുടെ ആവശ്യങ്ങളും കൂടി കൂടി വന്നുകൊണ്ടിരുന്നു..

ഒടുക്കം തന്നാല്‍ താങ്ങാവുന്നതിനേലും കൂടുതല്‍ തുക വികാരി ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അന്തോണി അല്പം മടിച്ചു...വികാരിക്ക് കാര്യം മനസ്സിലായി...വികാരി പറഞ്ഞു...

“ അന്തോണീ...നിന്റെ കൃഷിസ്ഥലം നിന്നെ തുണക്കുന്നു ,അത് പോലെ കര്‍ത്താവും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു..പക്ഷേ ഒരു കാര്യം നീ എന്നും ഓര്‍ക്കണം ,എല്ലാ പ്രവൃത്തികളിലും നീ കര്‍ത്താവിനു കടപ്പെട്ടിരിക്കുന്നു.ഈ ഭൂമി സത്യത്തില്‍ കര്‍ത്താവിന്റ്റേതാണ്..അപ്പോള്‍ നിന്റെ കൃഷിയില്‍ കര്‍ത്താവും പങ്കാളിയാണ്...അത് കൊണ്ട് ന്യായമായും കര്‍ത്താവിനു ചെല്ലേണ്ടത് നീ കൊടുത്തിരിക്കണം”.അത് നിന്റ്റെ കടമയാണ്...

“അതെല്ലാം സമ്മതിച്ചു അച്ചോ”..അന്തോണി പറഞ്ഞു..“ഈ ഭൂമിയില്‍ നിന്നും എനിക്ക് നല്ല ആദായം ഉണ്ടാകുന്നുണ്ട് അത് ഞാന്‍ സമ്മതിക്കുന്നു.ഇല്ലെന്ന് പറയുന്നില്ല, അത് പോലെ തന്നെ ഈശോമിശിഹാ തമ്പുരാന്‍ എന്റെ പങ്കാളിയാണെന്നുള്ള കാര്യവും ഞാന്‍ മറക്കുന്നില്ല”.

“പക്ഷേ ഈ സ്ഥലം കര്‍ത്താവ് നേരിട്ട് കൃഷിചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു..ഞാന്‍ ഈ സ്ഥലം വാങ്ങുന്നതിനു മുമ്പ്...അന്ന് അത് ഏത് നെലേല്‍ ആയിരുന്നെന്ന് അച്ചനും അറിയാമായിരുന്നല്ലോ”....

Thursday, 20 March 2014

ഒരു സുഹൃത്ത് സോമരാജനു പറ്റിയ അമളിയാണിത്......

സോമരാജാ....താങ്കള്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ എനിക്ക് മാപ്പ് തരണം ഈ കഥ എനിക്ക് ഇവിടെ അവതിപ്പിക്കാനുള്ള മൌനാനുവാദം കിട്ടി യെന്ന് ഞാന്‍ കരുതുന്നു...

തനിക്ക് ഇംഗ്ലീഷില്‍ വലിയ പാണ്ഡിത്യം ഉണ്ടെന്നാണു സോമരാജനും പിന്നെ ഞാനും വേറെ കുറേ പേരും കരുതിയിരുന്നത്...അതിനാല്‍ എന്തെങ്കിലും ഓഫീസ് കാര്യത്തിനു പോകുന്നുണ്ടെങ്കില്‍ ഞങ്ങള്‍ സോമരാജനേയും കൂടെ കൊണ്ടുപോകും...

ഞങ്ങള്‍ അന്ന് ഗുജ്രാത്തിലെ അഹമ്മദാബാദിലെ മണിനഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്നു...

ഒരു ഓഫീസ് പ്രശ്നത്തിനായി എനിക്ക് മുംബെ [ പോകുന്ന സമയം അത് ബോംബെ ] വരേക്കും പോകേണ്ടതുണ്ടായിരുന്നു...കൂട്ടിനു ഞാന്‍ സോമരാജനേയും വിളിച്ചു...

സോമരാജ് ഭായ് ഒന്ന് ബോംബെ വരെ പോണമായിരുന്നു..അവിടെ ഓഫീസര്‍ ഒരു ഇംഗ്ലീഷ് കാരന്‍ ആണ് ഭായ് ഒന്ന് എന്റ്റെ കൂടെ വരികയാണേല്‍ എനിക്ക് ഒരു കൂട്ടും പിന്നെ ഒരു ആശ്വാസവും ആയേനെ...

അതിനെന്താ ഞാന്‍ വരാം...

അങ്ങിനെ ഞങ്ങള്‍ ബോംബെയില്‍ എത്തി അവിടുന്ന് ആ ഇംഗ്ലീഷുകാരന്റെ അഥിഥിയായി ഭക്ഷണത്തിനായി അയാളുടെ ബംഗ്ലാവില്‍ ചെന്നു...

“വുഡ് യു ലൈക്ക് എ വാഷ് ബിഫോര്‍ ഡിന്നര്‍”.. ഇംഗ്ലീഷുകാരന്‍ ചോദിച്ചു..

“വേണ്ട”..ഞങ്ങള്‍ പോരുന്നതിനു മുമ്പ് കൈ കഴുകിയതാണു...സോമരാജന്‍ പറഞ്ഞു..

പോകുന്ന വഴിക്ക് ഞാന്‍ പറഞ്ഞു...സോമരാജ് ഭായ് ആ ഇംഗ്ലീഷുകാര്‍ന്‍ ചോദിച്ചത്...കൈ കഴുകുന്ന കാര്യമല്ല....ഇംഗ്ലീഷില്‍ അങ്ങനെ ചോദിച്ചാല്‍ അതിനര്‍ത്ഥം മൂത്രമൊഴിക്കണമോ എന്നാണു....

പിന്നീടൊരിക്കള്‍ ഇതേ ആവശ്യത്തിനു വീണ്ടും ഞങ്ങല്‍ അവിടേക് പോയി...സായിപ്പ് വീണ്ടും ഇതേ ചോദ്യം ഞങ്ങളോട് ചോദിച്ചു...

“വുഡ് യു ലൈക്ക് എ വാഷ്”...

സോമരാജ്ഭായ് കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിപ്പറഞ്ഞു..

“ ഇങ്ങോട്ട് വരുന്ന വഴി ഞങ്ങള്‍ ഒരു മരത്തിന്റെ ചുവട് “വാഷ്” ചെയ്തിട്ടാണു വരുന്നത്”

Wednesday, 19 March 2014

ഗവേഷണ ശാല

പലതരം കുപ്പികളിലായി ലോകത്തിലെ എല്ലാസ്ഥലത്തുനിന്നുമുള്ള ഞണ്ടുകളെ കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു...എല്ലാത്തിന്റേയും മുകളില്‍ ഞണ്ടുകള്‍ പുറത്തേക്ക് ചാടിപോകാതിരിക്കുവാന്‍ ഒരു വല ഇട്ടിരിക്കുന്നു....

ഒരു കുപ്പിയില്‍ മാത്രം മുകളില്‍ ഒന്നുമില്ലാതെ തുറന്ന് വച്ചിരിക്കുന്നു...

കാഴ്ചക്കാരില്‍ ഒരുവന്‍ ആകാംക്ഷപൂര്‍വ്വം തിരക്കി അതെന്താ ഒരു കുപ്പിക്ക് മാത്രം ഇത്ര പ്രത്യേകത...?

അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഞണ്ടുകളാണ്....സംരക്ഷകന്‍ പറഞ്ഞൂ....

അതെന്താ..?

അതോ...അവക്ക് പുറത്തേക്ക് പോകുവാന്‍ സാധിക്കുകയില്ല. അരെങ്കിലും മുകളിലേക്ക് കയറിയാല്‍ മറ്റുള്ളവര്‍ ആ ഞണ്ടിനെ വലിച്ച് താഴേയിടും...
ശിവദാസമേനോന്‍ മകനെ പരിശീലനത്തിനായാണ് ബോംബെയിലെ പ്രഗത്ഭനായ ഒരു അഡ്വക്കേറ്റിന്റെ അടുത്തേക്ക് അയച്ചത്...

ഒരിക്കല്‍ അത്യാവശ്യകാര്യത്തിനായി മേനോന്‍ ബോംബെയിലേക്ക് പോയപ്പോള്‍ മകനെ കാണാനും ഒന്നുകയറി...

എന്നാല്‍ അവിടെ അന്തരീക്ഷം കണ്ടപ്പോള്‍ തന്നെ മേനോന്റെ മനസ്സൊന്ന് കാളി കാരണം ഒരു നല്ല അഡ്വക്കേറ്റിന്റെ കീഴില്‍ വിദ്യ അഭ്യസിച്ച യാതൊരു ലക്ഷണവും മകനില്‍ കാണുന്നുണ്ടായിരുന്നില്ല...

എടാ നീ ഇത്രയും നാളായിട്ട് എന്താ അയാളില്‍ നിന്നും പഠിച്ചത്...കണ്ടേടത്തോളം ഒരുമന്ദബുദ്ധിയാണെന്ന് തോന്നുന്നല്ലോ നിന്റ്റെ ആ അഡ്വാക്കേറ്റ്..

അച്ചനയാളെ കുറിച്ചെന്തറിയാം...മിനിയാന്ന് അസാദാരണമായൊരു സംഭവം ഉണ്ടായിരുന്നു കേക്കണോ..?

ഉം കേള്‍ക്കട്ടെ...

തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ഒരു ഫോണ്‍ വന്നു ...അവിടുത്തെ മനേജര്‍ ആണു വിളിച്ചത്...അവിടെ മൂന്നാം നിലയില്‍ ഒരു റൂമില്‍ ഒരു സ്ത്രീയും പുരുഷനും  നഗ്നരായി മരിച്ച് കിടക്കുന്നു . പോലീസ് പറയുന്നു ഇതൊരു കൊലപാതകം ആണെന്ന്...അതിനാല്‍ അവിടെവന്ന് തെളിവുകള്‍ നേരിട്ട് ശേഖരിച്ച് എങ്ങനെയെങ്കിലും ഇതൊന്ന് ഒതുക്കി തീര്‍ക്കണം എന്ന് പറഞ്ഞു...

അങ്ങനെ ഞാനും സാറുംകൂടി ഒരു സാദാരണക്കാരുടെ വേഷത്തില്‍ ആരും അറിയാതെ ആ റൂമില്‍ കയറി..ശരിയായിരുന്നു അവര്‍ പറഞ്ഞത് ഒരു സ്ത്രീയും പുരുഷനും നഗ്നരായി കിടക്കുന്നു...സ്ത്രീയുടെ മുകളി പുരുഷന്‍ കിടക്കുന്നു....
സാര്‍ റൂമ്മും പരിസരവും പിന്നെ മരിച്ച് കിടക്കുന്നവരേയും നന്നായി ഒന്ന് നോക്കിയിട്ട് മൂലയില്‍ ഇരുന്ന ഒരു ചെറിയ ചൂരലെടുത്ത് കമിഴ്ന്ന്കിടക്കുന്ന പുരുഷന്റെ ചന്തിയില്ല് ഓങ്ങിയടിച്ചു....

എന്തോ പുതിയ തെളിവുണ്ടാക്കാനാണെന്നാണു ഞാന്‍ ആദ്യം കരുതിയത്...എന്നാല്‍ അടിച്ചതും പിന്നെ മൊത്തം ബഹളം ആയി...ബഹളം എന്ന് പറഞ്ഞാല്‍ ഭയങ്കര ഭഹളം...ഞങ്ങള്‍ രണ്ടാളും ആള്‍ക്കൂട്ടത്തില്‍ നിന്നും പെട്ടെന്ന് പിന്‍ വലിഞ്ഞു....

എന്തായിരുന്ന് ബഹളം...? അച്ഛന്‍ ചോദിച്ചു....

പ്രശനം മറ്റൊന്നുമല്ല....ഞങ്ങള്‍ കയറിചെന്ന റൂം മാറിപ്പോയിരുന്നു....തല്ലുകിട്ടിയവന്‍ അലമുറയിട്ടതായിരുന്നു ആ ഭഹളം...

ചില നേരമ്പോക്കുകള്‍...

പുതിയതായി എത്തിയതായിരുന്നു ആ മാനേജര്‍....

അല്പം ചൂടനും ....ഓഫീസില്‍ കയറുന്നതിനു മുമ്പ് വെറുതെ ഒന്ന് ചുറ്റുപാടും നോക്കിയപ്പോള്‍ ദാണ്ടെ ഒരാള്‍ തൂണും ചാരി നില്‍ക്കുന്നു...

ഒരു പണിയൂം ചെയ്യാതെ ഇവിടെ തൂണും ചാരി നിന്നോട്ടാ..ഒരു ആഴ്ച നീ ജോലിചെയ്താല്‍ എത്രകൂലികിട്ടും നിനക്ക്.....

200 രൂപ...

ഇതാ 200 രൂപ പൊക്കോ ഇവിടേന്ന്...ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്...

എന്നിട്ട് നേരെ ഫോര്‍മാനോട് കയര്‍ത്തു...ഒരുപണിയും ചെയ്യാതെ ഇങ്ങനെ മടിപിടിച്ച് തലതിരിഞ്ഞ് നടക്കുന്നവനെ എന്തിനാ ജോലിക്കെടുത്തത്...ദാ ആപോകുന്നവനെ ഞാന്‍ പിരിച്ച് വിട്ടു...

സാറെന്ത് പണിയാ കാണിച്ചേ അവന്‍ ഇവിടെ പാഴ്സലുമായി വന്നവനാണ്..ഒപ്പിട്ട് രസീപ്റ്റ് വാങ്ങാനായിട്ട് കാത്ത് നിന്നതാണ്....

ചിലനേരമ്പോക്കുകള്‍.....




നിന്നേയും ഞാന്‍ എന്നെപ്പോലൊരു ബിസിനസ്സു കാരനാക്കും....

മകനോട് അച്ഛന്‍ വാഗ്ദാനം ചെയ്തു....ഇവിടെ വരൂ ഒരു ബിസിനുസ്സ് കാരനാവണമെങ്കില്‍ ചിലതെല്ലാം പഠിക്കാനുണ്ട്..

അയാള്‍ അഞ്ചുവയസ്സുകാരന്‍ മകനെ അടുത്ത് വിളിച്ച് പറഞ്ഞു...എന്നിട്ട് മകനെ ഒരു മരത്തിന്റെ മുകളില്‍ കയറ്റി നിര്‍ത്തി എന്നിട്ട് പറഞ്ഞു മടിക്കേണ്ട ചാടിക്കോളൂ ...

മകന്‍ ഒന്ന് മടിച്ച് നിന്നു...

മടിക്കേണ്ട ചാടിക്കോളൂ അച്ഛന്‍ പിടിച്ചോളാം...

മകന്‍ താഴേക്ക് ചാടി പക്ഷേ അച്ഛന്‍ പിടിച്ചില്ല...

താഴേവീണമകന്റെ കയ്യും കാലും എല്ലാം പൊട്ടിചോരവന്നു....

അപ്പോള്‍ അച്ഛന്‍ പറഞ്ഞു മകനേ ഇതാണു നിന്റെ ആദ്യപാഠം..സ്വയം നിയന്ത്രിക്കാനാകാത്ത ഏതൊരു കാര്യവും സ്വന്തം തന്തപറഞ്ഞാല്‍ പോലും ചെയ്യരുത്...ഓര്‍മ്മയിരിക്കട്ടെ...
ചിലനേരമ്പോക്കുകള്‍.....45



വളരെ കാലം കൂടിയുള്ള ഒരു കുടുമ്പയോഗമായിരുന്നു അത്...അതും ജാനുമുത്തശ്ശിയുടെ എണ്‍പതാം പിറന്നാളിന്റെ അന്ന് തന്നെ വക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം...
മുത്തശ്ശിയും മുത്തശ്ശിയുടെ മക്കളും മക്കളുടെ മക്കളും എല്ലാം കൂടി ഒരുപറ്റം ആളുകള്‍
സംസാരങ്ങള്‍ മുറുകിയപ്പോള്‍ മുതിര്‍ന്നവര്‍ അവരുടെ വിവാഹവും അതിനുശേഷം ഹണിമൂണിനു പോയവിവരവും പറഞ്ഞു രസിച്ചു..

ഞങ്ങള്‍ ഹണിമൂണിനു ഡറാഡൂണിലേക്കാണു പോയത്...ഒരുകൂട്ടര്‍

ഞങ്ങല്‍ നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്തേക്ക്....ഒരുകൂട്ടര്‍....

അങ്ങനെ സംസാരം നീളവേ കൂട്ടത്തില്‍ ഇത്തിരി മുതിര്‍ന്ന ഒരു കുട്ടി മുത്തശ്ശിയുടെ കാതില്‍ മെല്ലെ ചോദിച്ചു...മുത്തശ്ശി എവിടെക്കാ പോയത്..?

“ഞാനോ..? മുത്തശ്ശി പറഞ്ഞു..മുകളിലത്തെ ഓവുമുറിയിലേക്ക്”
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

എടാ സായിദേ ആ ജനലടച്ചേ പുറത്ത് ഭയങ്കര തണുപ്പ്

പുറത്ത് നിന്നും ജനല്‍ വഴി തണുത്ത കാറ്റ് അകത്തേക്ക് വന്നപ്പോള്‍ മകനോട് ഒന്ന് പറഞ്ഞ് നോക്കിയതാ....

അവന്റെ ഉത്തരത്തില്‍ ഞാന്‍ മിണ്ടാതിരിക്കുകയല്ലാതെ വേറെന്ത് വഴിയാ ഉള്ളത്...

“ അതെന്താ ബാപ്പിച്ചി ജനലടച്ചാല്‍ പുറത്ത് ചൂട് ആകുമോ”

Friday, 14 March 2014

അയാള്‍ പശുവിനെ കറക്കുകയായിരുന്നു...

പെട്ടെന്ന് ഒരു കാള കയറുപൊട്ടിച്ച് പശുവിന്റെ അരികിലേക്ക് ചീറിപാഞ്ഞൂവന്നു.
ഇതൊന്നും കൂസാതെ അയാള്‍ പശുവിനെ കറന്നുകൊണ്ടേ ഇരുന്നു.

ആ രംഗം കണ്ടവര്‍ ഭയന്ന് പിന്മാറി..കറവക്കാരന്റെ കാര്യം കട്ടപൊക..
എല്ലാവരും കരുതി...

കാള പാഞ്ഞുവന്ന് പശുവിന്റെ അരികിലെത്തി പെട്ടെന്ന് നിന്നു.എന്നിട്ട് തലതാശ്ത്തി തിരിച്ച് പോയി...

എടോ ആ കാളവന്നപ്പോള്‍ തനിക്ക് പേടിയായില്ലെ..?

എന്തിനു പേടിക്കണം “എനിക്കറിയായിരുന്നു ഈ പശു ആ കാളയുടെ അമ്മായി അമ്മയാണെന്ന്”.
മൂന്ന് കട്ടിലുകള്‍ മാത്രമുള്ള ഒരു ക്ലിനിക്ക് ആയിരുന്നു അത്

ഭഗവാനെ കൃഷ്ണാ സമാധാനം ആയി ..എല്ലാം കഴിഞ്ഞല്ലോ...ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ അടുത്ത് കിടന്ന രോഗികളോടായി പറഞ്ഞു..

പറയാന്‍ വരട്ടെ , രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.എന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് എല്ലാം ഭംഗിയായെന്ന് കരുതിയിരിക്കുമ്പോഴാ മനസ്സിലായത് വയറിനുള്ളില്‍ ഒരു കെട്ട് പഞ്ഞിവച്ച് മറന്ന കാര്യം ഡോക്ടര്‍ക്ക് ഓര്‍മ്മ വന്നത്..

എന്റ്റീശ്വരാ‍ാ‍ാ...അയാള്‍ അറിയാതെ പറഞ്ഞുപോയി..

അത് സാരമില്ല..രണ്ടാമന്‍ ..എന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു എന്റെ വയറ്റില്‍ ഒരു കത്തിവച്ചകാര്യം ഡോക്ടര്‍ക്ക് ഓര്‍മ്മ വന്നത്...

ഭയങ്കരം ഭയങ്കരം...അയാല്‍ പറഞ്ഞു..

ആ സമയം ഡോക്ടര്‍ ഡോര്‍ തള്ളിതുറന്ന് അങ്ങോട്ട് വന്നത്...

ഗുഡാഫ്റ്റനൂണ്‍ ജെന്റില്‍മെന്‍...“നിങ്ങളാരെങ്കിലും എന്റെ സ്റ്റെതസ്കോപ്പ് കണ്ടോ”?

പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല...

Thursday, 6 March 2014

ചില നേരമ്പോക്കുകള്‍ ...37

പിശുക്കനും കുഴുമടിയനുമായിരുന്ന് നമ്മുടെ ശങ്കരേട്ടന്‍...

ലോട്ടറിക്കാരന്‍ ദാമു വളരെ നിര്‍ബന്ധിച്ചപ്പോള്‍ ശങ്കരേട്ടാന്‍ രണ്ട് ലോട്ടറി എടുത്തു...

കാലക്കേട് എന്നല്ലാതെന്ത് പറയാന്‍...അതില്‍ ഒരു ലോട്ടറി അടിച്ചു ഒന്നം സമ്മാനം അഞ്ചു ലക്ഷം രൂപ....

വിഷണ്ണനായിരിക്കുന്ന ശങ്കരേട്ടനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്തേശങ്കരേട്ടാ ദു:ഖിച്ചിരിക്കുന്നത്..?

അല്ല ഷഫീറെ രണ്ടാമത്തെ ടിക്കറ്റ് എടുക്കേണ്ടായിരുന്നു..വെറുതെ ആ പൈസ പോയില്ലെ...
ഷഫീര്‍ പുവത്തും കടവ്.....

പൊക്കക്കുറവ് എന്നെ പലതരത്തിലും ബുദ്ധിമുട്ടിച്ചിട്ടുണ്ട്...

എന്നാല്‍ പലതരത്തിലും സഹായിച്ചിട്ടുമുണ്ട്...

സ്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ കണക്ക് മാഷ്...എല്ലാവര്‍ക്കും ഒരു പേടീസ്വപ്നം ആയിരുന്നു...


“പാവുമാഷ്”.....ഞങ്ങളുടെ കണക്ക് മാഷ്...കോഴിക്കറിയുടെ കൂടെ മീങ്കറിവിളമ്പിയത് പോലെ.....ഞങ്ങളുടെ ക്ലാസ്ടീച്ചറും ഈ പാവുമാഷ് തന്നെയായിരുന്നു...

സമചതുരത്തിലുള്ള സ്കൂള്‍ കെട്ടിടത്തിന്റെ ഒരു മൂലയിലുള്ള ക്ലാസ്സ് ആണ് ഏഴാം തരം ബി....

രാ‍വിലെ പത്ത്മണിക്ക് ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞാല്‍  ടീച്ചേഴ്സ്
 ഓപ്പോസിറ്റുള്ള വരാന്തയിലൂടെ നടന്നുവരുന്നത് കാണാന്‍ കഴിയും....

ഉടുത്തിരിക്കുന്ന മുണ്ടിന്റെ ഒരുതല പൊക്കികക്ഷത്തില്‍ വച്ചും മറ്റേകക്ഷത്തില്‍ ഒരു ചൂരലും വച്ച് തൊങ്ങി തൊങ്ങി പാവുമാഷ് നടന്ന് വരുന്നത് കാണുമ്പോള്‍ തന്നെ നിക്കറിന്റെ മുന്‍ വശം നനയാറുണ്ട്..

“കണക്ക് എനിക്ക് എന്നും കണക്കാണ്”  പഠിപ്പിക്കുന്നത് പാവുമാഷാവുമ്പോള്‍..പറയുകയും വേണ്ട്...

ഇട്ടിരിക്കുന്ന ട്രൌസറിന്റെ അടിഭാഗം  പൊക്കിപ്പിടിച്ച് ചൂരല്‍ കൊണ്ട് മാഷ് എന്റെ തുടയില്‍ തായമ്പക കൊട്ടാത്ത ദിവസം കുറവായിരുന്നു....

ആ സമയം എല്ലാവരും ആകാംഷഭരിതരായിട്ടായിരിക്കും ഇരിക്കുക...കാരണം മാഷുടെ ചൂരല്‍ പ്രയോഗം ലഭിക്കാത്ത ഒരാള്‍ പോലും ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല...

ഹോവര്‍ക്ക് ചെയ്യാത്തവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുമ്പോള്‍ മിക്കദിവസവും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും...പിന്നെ മാഷ് വരുമ്പോള്‍ കയ്യും നീട്ടി നില്‍ക്കണം ...ആ കയ്യില്‍ മാഷ് ചൂരല്‍ കൊണ്ട് കളംവരക്കും എന്നാല്‍ എന്റെ അരികിലെത്തുമ്പോള്‍ മാഷ് അറിയാതെ മുന്നോട്ട് പോകും കാരണം ഇരിക്കുന്ന കുട്ടികളുടെ പൊക്കം പോലും ഇല്ല ഞാന്‍ നില്‍ക്കുമ്പോള്‍....

കുളിക്കുമ്പോള്‍ പാവുമാഷുടെ ചൂരലിന്റെ ഫോട്ടോസ്റ്റാറ്റ് തുടയില്‍ തിണര്‍ത്ത് കിടക്കുന്നുണ്ടാകും........അവിടെ വെള്ളം വീഴുമ്പോള്‍ ഒരുപ്രത്യേക നീറ്റല്‍ അനുഭവപ്പെടും......കണക്ക് കണ്ടുപിടിച്ചവന്‍ ആരായാലും ശരി അവനെ ഒന്ന് നേരില്‍ കാണാന്‍ ഒരാഗ്രഹം അന്നു തൊട്ട് ഇന്ന് വരേയും മനസ്സില്‍ കൊണ്ട് നടക്കുന്നു..

Wednesday, 5 March 2014

ഭാര്യ :
 ആണുങ്ങളെ കൊണ്ട് എന്തിനു കൊള്ളാം പാന്റ്റിന്റ്റെ ബട്ടന്‍സ് പൊട്ടിയാല്‍ അത് തുന്നിതരാനാണേങ്കിലും ഒരു പെണ്ണില്ലാതൊക്കുമോ..?

ഭര്‍ത്താവ് :

ഒരു കാര്യം നീ മനസ്സിലാക്കുന്നില്ല...സ്ത്രീകളില്ലെങ്കില്‍ പിന്നെ   പുരുഷന്റ്റെ പാന്റ്റിനെന്തിനാ ബട്ടന്‍സ്..
അവനെന്തിനാ പാന്റ്റ്..

Tuesday, 4 March 2014

Abu Love To All  അബുവിന്റെ കുഞ്ഞുപെങ്ങളുടെ വിവാഹം ഒരു ചെറിയ അവലോകനം.....

രാവിലെ പത്ത് മണിയായപ്പോള്‍ ഞങ്ങളുടെ വാഹനം കല്യാണ ഹാളിലേക്ക് പ്രവേശിച്ചു.....അവിടെ കണ്ട ആദ്യ ബോര്‍ഡ് ആണു ഈ ചിത്രം....
പടച്ചോനേ ഇതെല്ലാം ഇവിടെ കിട്ടുമായിരിക്കും എന്ന് കരുതി തന്നെയാ കല്യാണഹാളിലേക്ക് കാലെടുത്ത് വച്ചത്.....

പിന്നീടാണു മനസ്സിലായത് ...ഇത് കല്ല്യാണത്തിനുള്ളതല്ല....മറിച്ച് അടുത്തുള്ള ഒരു ചെറിയ കടയില്‍ വില്‍ക്കുന്ന സാധനങ്ങളുടെ പരസ്യം ആണെന്നു...

ഹാളിന്റെ പരിസരത്ത് കുറേ ദൂരേ ഞങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്നമട്ടില്‍ റ്റാരിയും തെച്ചിയും ഷാജിക്കയും ,ഇത്തയും,ഇരികുന്നുണ്ടായിരുന്നു.....

കുറച്ചപ്പുറത്ത് ഇജോയും,കുറച്ച് ചങ്ങാതിമാരും ..പിന്നെ സിറാജ് അരീക്കോട്...വെള്ളത്തില്‍ വീണ പൊങ്ങ് തടിപോലെ എങ്ങോട്ടാ പോകേണ്ടത് എന്നറിയാതെ...പരക്കം പായുന്നു...

കണാത്ത കുറേ സുഹൃത്തുകാളും ഉണ്ടായിരുന്നു...അവര്‍ ലൈറ്റ് കത്തിക്കുമ്പോള്‍ മൂട്ടകള്‍ ഓടിഒളിക്കുന്നത് പോലെ എന്നെ കണ്ടപ്പോള്‍ .....
പെട്ടെന്ന് സുള്‍ഫിക്കറിന്റെ കണ്ണു പുറത്തേക്ക് തള്ളിവരുന്നത് കണ്ടു ഞാന്‍ ചുറ്റും നോക്കി......അപ്പോഴല്ലെ കാര്യം പിടികിട്ടിയത് ഒരു വട്ടചെമ്പ് നിറയെ മുന്തിരിജ്യൂസ്......

പത്ത് മിനിറ്റു മുമ്പേ റസാദ് മുഹമ്മദിന്റെ വീട്ടില്‍ നിന്നും ഒമ്പതര പൊറോട്ടയും പതിനൊന്ന് പത്തിരിയും പിന്നെ കോഴിക്കറിയും ഒരുമഗ്ഗ് ചായയും കുടിച്ച സുള്‍ഫിക്കര്‍...ഒരു വട്ടക മുന്തിരി ജ്യൂസ് കണ്ടാല്‍ വെറുതെ വിടുമോ.....

ഇതെല്ലാം സുള്‍ഫിക്കറിനു ആനക്ക് അമ്പഴങ്ങ കിട്ടിയത് പോലെയാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് മനസ്സിലാക്കാന്‍ എടുത്ത സമയം ഒന്നര സെക്കന്റ്റ്......
റ്റാരി + തെച്ചി....അവസാനഭാഗം

ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരുമായി നല്ല സാമ്യം തോന്നുമെങ്കില്‍ അത് തികച്ചും സത്യം തന്നെയാണു.....


സുള്‍ഫിക്കറിന്റ്റെ യാത്രപറയലും മുനീര്‍ പുത്തഞ്ചിറയുടെ വരവും എല്ലാം കൂടിയായപ്പോള്‍ വീട് ശരിക്കും ഒരു ഉത്സവ പ്രതീതി..
                                                   
                                                              മുനീറിനെ ആ സമയം ഭയങ്കര ദൃതി രണ്ട്മണിക്ക് തൃശൂര്‍ പോകാനുണ്ട് ....ഇത് തന്നെ പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു..

                                                               ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല...ഉച്ചഭക്ഷണത്തോടെ മുനീര്‍ പിരിഞ്ഞു...വൈകുന്നേരം ഷാജിക്കാടെ വീട്ടില്‍ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആളും വരാമെന്ന് പറഞ്ഞു...
                   വൈകിയിട്ട് ഷാജിക്കാടെ വീട്ടിലേക്ക്....സുള്‍ഫിക്കറിന്റെ കാറില്‍ ...

മാള എത്താറായപ്പോള്‍ റ്റാരിക്കൊരു സംശയം MALA [മാള] ഇംഗ്ലീഷുകാര്‍ ഈ വഴിപോയാല്‍ ഈ മാള എന്നുള്ളത് എങ്ങനാ വായിക്കുന്നത്....

അതിനുള്ള മറുപടി അപ്പോള്‍ തന്നെ ഞാന്‍ കോടുത്തതോടെ പിന്നെ അരമണീക്കൂറോളം റ്റാരിയുടെ ഉപദ്രവം ഉണ്ടായിട്ടില്ല...

ഞങ്ങള്‍ ഷാജിക്കാടെ വീട്ടില്‍ എത്തുമ്പോള്‍ ഷാജിക്ക് പള്ളിയില്‍ പോയിരിക്കുകയായിരുന്നു...

നേരെ ഞങ്ങള്‍ കൊച്ചുകടവ് പുഴയുടെ അരികിലേക്ക് നടന്നു...പുഴയിലേക്ക് ഇറങ്ങുമ്പോള്‍ സ്ലോപ്പായിട്ട് വാര്‍ത്ത് ഇട്ടിരിക്കുന്ന സ്ഥലത്ത് മലയാളത്തില്‍ “ധ” എന്നെഴുതിയത്പോലെ തറ താന്നിരിക്കുന്നു...

എന്താണു കാരണം എന്നന്വേഷിച്ചപ്പോള്‍ ആണു റ്റാരി പറയുന്നത് ..അത് ആദര്‍ഷ് ദാമോദര്‍ ചന്തീം കുത്തി വീണ പാട് ആണെന്ന്...

ന്റെ റബ്ബേ ദെന്താ ഇരുമ്പിന്റെ ചന്തിയോ....കോണ്‍ഗ്രീറ്റ് തറ ഇങ്ങനെ താഴണമെങ്കില്‍ .....ഓ  ആലോചിക്കാനേ വയ്യ...

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഷാജിക്ക വന്നു...പിന്നെ സിദ്ദീഖ് ലാല്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ ആയിരുന്നു പിന്നീടവിടെ നടന്നത്

അപ്പോഴേക്കും മുനീറും ഫാമിലിയും എത്തി...മാനുവര്‍ ഫ്രാന്‍സീസും കൂടെ ലിബിന്‍ ബി തെക്കുമ്പുറവും കൂടി കയ്യിലൊരു കവറും അതില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന നിറമുള്ള ലഡുവും ഉണ്ടായിരുന്നു...

രണ്ടേമുക്കാല്‍ മിനിറ്റുകൊണ്ട് 100 ലഡു എവിടെപ്പോയെന്ന് ആര്‍ക്കും മനസ്സിലായില്ല...ചോദിച്ചപ്പോള്‍ ലഡുകണ്ടവര്‍ ആരും ഇല്ല...

ആരോ ഒരാള്‍ രണ്ട് ലഡു വായിലിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് കണ്ടു...ഇനി മൂപ്പിലാന്‍ അത് ഗുളികയാണെന്ന് കരുതിയോ ആവ്വോ...
അത് സുള്‍ഫിക്കര്‍ ആണെന്ന് ഞാന്‍ പറയില്ല....സത്യം...

വൈകുന്നേരത്തെ ഭക്ഷണവും നര്‍മ്മസല്ലപങ്ങളും കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു......

പോകുന്നവഴിക്ക് ആവര്‍ത്തന വിരസത....എന്തെന്നോ എല്ലാപ്രാവശ്യവും പറ്റാറുള്ളത് പോലെ ഇപ്പോഴും വഴിതെറ്റി.......

ഞാന്‍ ഈ കഥ ഇവിടെ അവസാനിപ്പിക്കുകയാണ്......

Monday, 3 March 2014

ചില നേരമ്പോക്കുകള്‍.....44

ഷഫീറേ തടികുറക്കാനുള്ള ഒരു മാര്‍ഗ്ഗം പറഞ്ഞൂതാടാ...

ഏറ്റവും അടുത്ത ഒരു സുഹൃത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ് അനീ...തല ഇടത്തേക്കും വലത്തേക്കും ഇങ്ങനെ ആട്ടിയാല്‍ മതി..

ഇങ്ങനെ ആട്ടിയാലെങ്ങനാ തടികുറയുന്നത്.

എപ്പഴും അങ്ങനെ ആട്ടണ്ട...ആരെങ്കിലും എന്തെങ്കിലും തിന്നാന്‍ തരുമ്പോള്‍ മാത്രം മതി...

ശ്ശോ ഈ മക്കടെ ഓരോ കാര്യങ്ങളെയ്....

ബാപ്പിച്ചിയെ ബാപ്പിച്ചിയുടെ ബാപ്പ തല്ലിയിട്ടുണ്ടോ..?

ഉണ്ട്....മകന്റെ ചോദ്യം ഒന്ന് സംഭ്രമിപ്പിച്ചെങ്കിലും ഉത്തരം പറഞ്ഞു

ആ ബാപ്പാനെ വെല്ലിപ്പ തല്ലിയിട്ടുണ്ടോ...?

ഉണ്ടാവും...

ബാപ്പിച്ചി ....ബാപ്പിച്ചി ഒന്ന് മനസ്സ് വെച്ചാല്‍ ഈ പരമ്പരാഗത് ഗുണ്ടായിസം
                          നമുക്ക് നിര്‍ത്തലാക്കം..
ചില നേരമ്പോക്കുകള്‍...43

എടോ അമ്പലകുളത്തില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പാടില്ലെന്ന് ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടില്ലെ..?

ഉവ്വ കണ്ടു...

എന്നിട്ട് ചൂണ്ടയിടുന്നതോ.?

ആരു ചൂണ്ടയിട്ടു....ഞാന്‍ ഈ മണ്ണീരയെ കുളിപ്പിക്കുകയാ..
ചില നേരമ്പോക്കുകള്‍....42

ഗവണ്മെന്റ് പറയുന്നത് ഒരു പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുത്താല്‍ അവള്‍ വീട്ടിലുള്ള നാലു പേരെ പഠിപ്പിക്കും എന്നാണു..

അത് വെറുതെ പറയുന്നതാണ്...എനിക്ക് തോന്നുന്നില്ല..

അതെന്താ അങ്ങനെ തോന്നാന്‍.?

അതോ...ആ പെണ്‍കുട്ടി കോളേജില്‍ എത്തിയാല്‍ അവള്‍ മുഖേനെ മിനിമം അമ്പത് ആണ്‍കുട്ടികളെങ്കിലും  തോല്‍ക്കും..
ശ്ശൊ ഈ മക്കടെ ഓരോ കാര്യങ്ങളേയ്.....

എടാ സായിദേ...എന്തിനാടാ നീ ആ ജാതി തൈ പറിച്ച് കളഞ്ഞത്..?

“ബാപ്പിച്ചി അല്ലെ പറഞ്ഞത് ജാതി നാടിനാപത്താണ് അത് വേരോടെ പിഴുത് കളയണമെന്ന്“
ചില നേരമ്പോക്കുകള്‍...41

ഡോക്ടര്‍ എനിക്ക് തീരെ സുഖം ഇല്ല..

ശര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ.?

ഇല്ല ഞാന്‍ വരുന്നില്ല ഡോക്ടര്‍ പോയിട്ട് വാ...
ചില നേരമ്പോക്കുകള്‍...40

എടാ നിയെന്തിനാ അമിതവേഗത്തില്‍ വണ്ടിയോടിച്ചത്..?

അത് ശരി അപ്പോള്‍ സാര്‍ എന്റെ പിന്നാലെ എങ്ങനാ വന്നത്..?
ചില നേരമ്പോക്കുകള്‍......39

സാര്‍ എനിക്ക് ലീവ് വേണം..

എന്തിനാ നിനക്ക് ലീവ്..?

എന്റെ ഭാര്യ പ്രസവിച്ചു

കള്ളം നീ നാട്ടില്‍ പോയിട്ട് രണ്ട് വര്‍ഷമായി.പിന്നെങ്ങനാ നിന്റെ ഭാര്യ പ്രസവിക്കുന്നത്..?

സാര്‍ അത് ചോദിക്കാനാ ഞാന്‍ പോകുന്നത്
ചില നേരമ്പോക്കുകള്‍.....38

വിട്ടഭാഗം പുരിപ്പിക്കുക.

ചങ്ങാതി നന്നായാല്‍..------------------

ചങ്ങാതിക്ക് കൊള്ളാം.

മൂക്കില്ലാ രാജ്യത്ത്..---------------------

ജലദോഷം വരില്ല..

ചില നേരമ്പോക്കുകള്‍......37

താങ്കള്‍ കോളേജില്‍ പഠിക്കുന്ന നേരത്ത് ഒരു പ്രേമം ഉണ്ടായിരുന്നില്ലെ..?

അക്കാര്യം നീ എന്നെ ഓര്‍മ്മിപ്പിക്കരുത് ഞാന്‍ ചങ്കുപൊട്ടി മരിക്കും..

ഉം അതെന്താ ..ആരാ അവളെ കല്ല്യാണം കഴിച്ചത്..?

ഞാന്‍ തന്നെ...
ചില നേരമ്പോക്കുകള്‍....36

എന്താ ഷഫീര്‍ക്കാ താമസിച്ചത്..?

പള്ളീനിറങ്ങിയിട്ട് ചെരിപ്പ് പരതുകയായിരുന്നു...

എന്നിട്ട് കിട്ടിയോ.?

ഇല്ല അവസാനം ഞാന്‍ എന്റ്റെ തന്നെ എടുത്തുകൊണ്ടു പോന്നു..

ചില നേരമ്പോക്കുകള്‍....35

പ്രിയേ എന്റെ കണ്ണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ...എന്തെങ്കിലും കാണുന്നുണ്ടോ...?

ഉണ്ട് സ്നേഹത്തിന്റെ തിരമാലകള്‍...

അതല്ലടി പോത്തെ കണ്ണിലെന്തോ പോയി അത് കാണുന്നുണ്ടോ എന്ന്
ചില നേരമ്പോക്കുകള്‍....34

എടാ ജീവിതകാലം മുഴുവനും നിനക്ക് ഇരുന്നുണ്ണാനുള്ളത് അച്ഛന്‍ സമ്പാധിച്ച് വച്ചിട്ടുണ്ട്....

അതെന്താണച്ഛാ..?

മൂന്ന് കസേര...
ചില നേരമ്പോക്കുകള്‍.....33

എടാ ക്ലാസ് ടെസ്റ്റിനു പോയിട്ടെന്തായി..?

ഞാന്‍ തോറ്റൂ അച്ഛാ..

എന്നാല്‍ നീയെന്നെ ഇന്‍ അച്ഛാ എന്ന് വിളിക്കേണ്ട....

ഇത് വെറും ക്ലാസ് ടെസ്റ്റല്ലെ അച്ഛാ....അല്ലാതെ ഡി എന്നെ ടെസ്റ്റൊന്നുമല്ലല്ലോ..