Tuesday, 24 June 2014

സരസ്വതീ ക്ഷേത്രം..............4


ചൂരലിന്‍റെ വടിയില്‍ ചില്ല് രൂപത്തില്‍ ഉള്ളില്‍ പൂക്കളുള്ള ഒരു പിടിയും ആയിരുന്നു പണ്ട് എനിക്കുണ്ടായിരുന്ന് കുട.....

അതിന്റെ നിവര്‍ത്തുന്ന ഭാഗത്തും ,നിവര്‍ത്ത് സ്റ്റോപ്പ് ചെയ്യുന്ന ഭാഗത്തും പിച്ചളകൊണ്ടുള്ള ഓരോ കമ്പിയുണ്ടാകും, എല്‍ രൂപത്തില്‍ ഉള്ളിലേക്ക് മടക്കി വച്ചിരിക്കുന്ന ഈ പിച്ചള കമ്പിക്ക് കുതിര എന്നായിരുന്നു പേര്...  

കുട ചുരുക്കുന്ന നേരത്ത് കൈ അതിനിടയില്‍ പെട്ട് ഇറുങ്ങി വേദനിക്കും...
                                                                അങ്ങനെ വരുമ്പോള്‍ നിവര്‍ത്തിയ കുട റോഡില്‍ വച്ച് ചെറിയൊരു കല്ലെടുത്ത് നേരത്തെ പറഞ്ഞ കമ്പിയില്‍ ഒറ്റയടികൊടുക്കും....

അന്നത്തെ എന്റെ കുടകൊണ്ട് രണ്ട് ഉപകാരങ്ങള്‍ ഉണ്ടായിരുന്നു...ഒന്ന് മഴകൊള്ളാതിരിക്കാനും പിന്നെ ക്ലാസ്സിലെ ശത്രുക്കളെ അതിന്റെ മുനവച്ച് കുത്താനും..

പിടിയോട് കൂടിയ    സ്റ്റീലിന്റെ ചോറുപാത്രവും  ഈ പറയപ്പെട്ട കുടയും എന്റെ സ്ലേറ്റും പുസ്തകങ്ങളും ഒക്കെ അടങ്ങുന്ന അലൂമിനിയം പെട്ടിയും ,  എല്ലാം ചേർന്ന്   ചെരുപ്പില്ലാത്ത കാലും വച്ച് സ്കൂളിലേക്ക് നടന്ന് പോയിരുന്ന ഒരു കാലം...

അന്നെന്റെ ഏറ്റവും വലിയ ഒരു കൂട്ടുകാരന്‍ ആയിരുന്നു ശശി...ഇന്ന് പറയുന്ന ശശിയല്ല ട്ടൊ അവന്റെ യഥാര്‍ത്ഥ പേര്‍ ശശി എന്ന് തന്നെയാ..മൂന്നം ക്ലാസ്സ് വരേക്കും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചുള്ളു...അത് കഴിഞ്ഞ് അവന്‍ അവന്റെ അഛന്‍റെയും അമ്മയുടേയും ഒപ്പം ആന്ത്രാപ്രദേശിലേക്ക് പോയി...

                                                        മൂന്നാം ക്ലാസ്സില്‍ വച്ച് എന്‍റെ പുസ്തകം വച്ചപെട്ടിയും മറ്റും അവന്‍ ചുമന്നോളും...ടീച്ചറുടെ മകനെന്ന ഒരു പരിഗണനയും പിന്നെ എന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ എന്ന തോതിലും...

അങ്ങനെ ഇത്പോലൊരു മഴക്കാലം...

റോഡിലൊക്ക് നിറച്ചും വെള്ളം ആയിട്ടുണ്ടാകും...അന്ന് എന്‍റെ അരക്ക് മേല്‍പ്പോട്ട് വെള്ളം ഉണ്ടാകും റോട്ടിലൊക്കെ...
ട്രൌസര്‍ നനയാതെ സ്കൂളിലേക്ക് എത്താന്‍ അന്ന് ഉണ്ടായിരുന്ന ഏകമാര്‍ഗം ട്രൌസര്‍ ഊരി കയ്യില്‍ പിടിക്കുക എന്നത് മാത്രം..

അങ്ങനെയുള്ള ഒരു യാത്രയില്‍ സൂക്ഷിക്കേണ്ടിവരുന്ന് മറ്റൊരു ഘടകം കൂടിയുണ്ട്...കുടയും ചോറ്റുപാത്രവും അലൂമിനിയം പെട്ടിയും ഊരിയ ട്രൌസറും...എല്ലാം കൂടി മുന്നോട്ട് പോവുക അത്ര എളുപ്പം അല്ല...

വെള്ളത്തിനാണെല്‍ ചെറുതായിട്ട് ഒഴുക്കും ഉണ്ടാകും....
വെള്ളത്തിലൂടെ നടക്കുമ്പോള്‍ വെള്ളം കൂടുന്നതനുസരിച്ച് ഷര്‍ട്ട് അല്പാല്‍പ്പം പൊക്കികൊണ്ടിരിക്കണം അല്ലേല്‍ ഷര്‍ട്ടും നനയും...
അരയോളം വെള്ളത്തിലുള്ള നീന്തലില്‍ എന്റെ സകലവിധ നിയന്ത്രണവും വിട്ട് പോകുന്ന മറ്റൊരു  പ്രശ്നം ഉണ്ട്..

ഏകദേശം പൊക്കിളിനു കീഴില്‍ വെള്ളം എത്തിയാല്‍ പിന്നെ വെള്ളത്തിലൂടെ പരല്‍ മീനുകളുടെ പ്രവാഹം ആയിരിക്കും ...

പൊക്കിപിടിച്ച് ഷര്‍ട്ടില്‍ നിന്നും കയ്യെടുത്ത് പരല്‍മീനിനെ ഓടിക്കാന്‍ പോയാല്‍ ഷര്‍ട്ട് നനയും എന്നാലോ ഷര്‍ട്ട് നനയാതെ നോക്കിയാല്‍ പരല്‍മീനുകള്‍ തീറ്റയും കൊണ്ട് പോകും...ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ചെന്ന് പെട്ട അവസ്ഥ...എന്‍റെ എല്ലാ സാധനങ്ങളും പിടിച്ചിരിക്കുന്നത് ഈ ശശിയാണു ഇനി അവനോടെങ്ങനാ പരല്‍മീനിനേയും ഓടീക്കാന്‍ പറയുക...
                                                           
സ്കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തമ്മില്‍ വേര്‍തിരിച്ചിരുത്തുന്ന ആകെയുള്ള സാക്ഷിയേയാണ് പരല്‍ മീനുകള്‍ ആക്രമിക്കാന്‍ മുതിരുന്നത്....ഇവിടെ തോല്‍ക്കാന്‍ പാടില്ല....ഒരുപാട് ബുദ്ധിമുട്ടിയാലേ സ്കൂള്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയൂ...എന്ന് മനസ്സിലാക്കാൻ   അധികം പഠിക്കേണ്ട കാര്യം ഒന്നും ഇല്ല....

“മൂന്നം ക്ലാസ്സ് വരേക്കും പഠിച്ചാല്‍ മതിയാകും...“


Monday, 23 June 2014

ചില നേരമ്പോക്കുകള്‍...95

ഹാ ടാ നിന്റെ തടിയൊക്കെ കുറഞ്ഞല്ലോ...?

തടികുറക്കാനുള്ള ഒരു മിഷ്യത്തിന്റ്റെ പരസ്യം ടിവിയില്‍ കണ്ടു...7500 രൂപ ....

ന്ന്ട്ട്

ന്ന്ട്ടെന്താ അതൊരെണ്ണം വാങ്ങി...അത് ശരീരത്തില്‍ പിടിപ്പിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞാല്‍ മതി....

ഹ് അ ഹ ഹ ദ് കൊള്ളാലോ ന്ന്ട്ട്....

ന്ന്ട്ടെന്താ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി....വിഷമം കൊണ്ട് ഊണും ഇല്ല ഉറക്കവും ഇല്ല 7500 രൂപയോര്‍ത്ത് ദു:ഖിച്ച് ക്ഷീണിച്ചതാടാ....

Sunday, 22 June 2014

ശ്ശോ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...

കുത്തുവിളക്കെന്നാല്‍ എന്താടാ സായിദേ....?

മകന്റെ പഠിത്തത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് അവനും കൂടി ഒന്ന് തോന്നണമല്ലോ....അവന്റെ ഉത്തരം കേട്ടപ്പോള്‍ അതിലും ഭേദം ലൈന്‍ കമ്പിയില്‍ കയറിപ്പിടിച്ചാല്‍ മതിയെന്ന് തോന്നി....

കുത്താനുപയോഗിക്കുന്ന വിളക്ക്...

എവിടെ നിന്നും കിട്ടിയെടാ നിനക്കീ ഉത്തരം..?

“ചതിയന്‍ ചന്തു ആരോമല്‍ ചേകവരെ കുത്താനുപയോഗിച്ചത് വിളക്ക് കൊണ്ടല്ലെ”...
ചില നേരമ്പോക്കുകള്‍...95

കല്ല്യാണം ഒക്കെ കഴിഞ്ഞതല്ലെ..ഇനിയൊരു വീട് മേടീര്....വേണ്ടാത്ത നേരത്ത് ഒരു ഉപദേശം കൊടുത്തതാ....പുലിവാലായോന്നൊരു സംശയം...

“എനിക്കെന്തിനാ വീട്,ജനിച്ചതാശുപത്രീല്...പഠിച്ചത് ബോര്‍ഡിങ്ങിലും ഹോസ്റ്റലിലും താമസിച്ച്...പ്രേമിച്ചത് ലൈബ്രറി കെട്ടിടത്തില്‍ വച്ച്...കല്യാണം പള്ളീല്‍ വച്ച്...ഹണിമൂണ്‍ ഹോട്ടലില്‍ വച്ച്...കൂടാതെ പകലുമുഴുവനും ക്ലബ്ബില് ...കിടന്നുറങ്ങുന്നത് ഷാപ്പില് .....പിന്നെന്തിനാടൊ എനിക്ക് വീട്....?
ചില നേരമ്പോക്കുകള്‍...94

സോറി സര്‍ നിങ്ങള്‍ക്ക് വയറിളക്കാനുള്ള മരുന്നാ ചന്നമ്മുവിനു കൊടുത്തത്...മരുന്ന് മാറിയതില്‍ ക്ഷമിക്കണം...നേഴ്സ് വന്നുപറഞ്ഞപ്പോള്‍ അത്ര സീരിയസ്സാക്കിയില്ല...

അല്ല സിസ്റ്ററേ അപ്പോള്‍ ഞാന്‍ കഴിച്ച മരുന്നോ..?

അതാ പറഞ്ഞുവരുന്നത്..ചിന്നമ്മുവിനു അബോര്‍ഷനുള്ള മരുന്ന് സാര്‍ കഴിച്ചത്...

“ എന്നാലതാവും എന്റെ വയറ്റില്‍ നിന്നും നാലഞ്ചു വിരകള്‍ പോയി”....

Friday, 20 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....28

ഓരോരുത്തരായി ഫ്ലാറ്റിലേക്ക് വന്നു തുടങ്ങി...ബോംബിങ്ങിനു ശേഷമുള്ള തിരക്ക്.. മൊത്തം ഫ്ലാറ്റില്‍ ഉള്ള ആളുകള്‍ ഫ്രഷാവാന്‍ സമയം ഇല്ല മാത്രമല്ല വെള്ളിയാഴ്ചയും...
ഹംസാജി എന്നോടും യൂസ്ഫ്ക്കാനോടും സ്വകാര്യമായി പറഞ്ഞു ..വേണേല്‍ ഞങ്ങളുടെ ബാത്ത് റൂമില്‍ കുളിച്ചോളൂ....

വേണ്ട ...യൂസ്ഫ്ക്കാടെ മറുപടി പെട്ടെന്ന് തന്നെയുണ്ടായിരുന്നു....
കാലങ്ങള്‍ പെട്ടെന്ന് തന്നെ മുന്നോട്ട് നീങ്ങി....

അങ്ങിനെയിരിക്കുന്ന ഒരു സമയത്താണ് അതായത് ഒരു നോമ്പ് സീസന്‍ [ റംസാന്‍ ] രാവിലെ കമ്പനിലില്‍ എത്തിയപ്പോള്‍ ഒരു പരാതിക്കാരന്‍...
കണ്ണൂര്‍ക്കാരന്‍ സുബൈര്‍ ഹാജി....സുബൈര്‍ ഹാജിയെ കുറിച്ച് പറയുകയാണെല്‍ ഒരാണ്ട് തികയാതെ വരും...ഒരു ചെറുവിവരണത്തില്‍ ഒതുങ്ങുന്നുമില്ല...കുറ്റിത്താടിയും നാന്നായി പറ്റെ വെട്ടിയ മുടിയും....സദാപുഞ്ചിരിക്കുന്ന മുഖവും ...അത്യാവശ്യം ഒരു വലിയ വയറും..

പൊതുവേ കണ്ണൂക്കാര്‍ ഭക്ഷണ പ്രിയരാണെന്നാണു കേട്ടിരിക്കുന്നത് എന്നാല്‍ ഈ മെല്പറയപ്പെട്ട ഹാജി....അല്പം വ്യത്യസ്തനാണു..ഭക്ഷണം പ്ലേറ്റില്‍ കണ്ടാല്‍ മൊത്തം ജനതയോട് ഉള്ള വാശി ആ ഭക്ഷണത്തോട് കാണിക്കും...
ഈ കക്ഷിയുടെ റൂമില്‍ ആണു മൂത്താപ്പാടെ മകന്‍ കുഞ്ഞുമുഹമ്മദ് ഇക്ക താമസിക്കുന്നത്...കുഞ്ഞുമുഹമ്മദിനെ നിങ്ങള്‍ അറീയും ....

അതെ ആ പഹയന്‍ തന്നെ നമ്മുടെ കോഴിയുടെ എല്ല് വിഴുങ്ങിയ പഹയന്‍...

ഹാജ്യാര്‍ക്ക് വേറെ ഒരു പ്രത്യേകത കൂടിയുണ്ട്...പ്രാരാബ്ദം.....ഗള്‍ഫ്കാരായ മലയാളികളില്‍ ഏറ്റവും കൂടുതല്‍ പ്രാരാബ്ദം ആര്‍ക്കെന്ന് ചോദിച്ചാല്‍ ഈ ഹാജി തന്നെയായിരിക്കും എല്ലാവര്‍ക്കും ഉത്തരത്തില്‍ വരിക...
ആ പ്രാരാബ്ദം അയാളെകൊണ്ടെത്തിച്ചത് സഹമുറിയന്മാരുടെ ശത്രുത മാത്രം...
ആ റൂമില്‍ എല്ലാവര്‍ക്കും ഭക്ഷണം വച്ച് കൊടുക്കുന്നത് സുബൈറ് ഹാജിയാണ്...എല്ലാവരുടെ കയ്യില്‍ നിന്നും ആ വകക്ക് 50 ദിര്‍ഹം വച്ച് ഹാജി വസൂലാക്കും...മൊത്തം പന്ത്രണ്ട് പേരുണ്ട് 600 ദിര്‍ഹം ആ വഴിക്ക് ഇങ്ങ് പോരും...
                                                            എന്റെ ഇക്ക 20 കൊല്ലത്തോളം കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ജോലിയെടുത്തിരുന്നതാണ്...അതിനാല്‍ ഇക്ക ആദ്യം ഒന്നും ഭക്ഷണം സുബൈറ് ഹാജിയുണ്ടാക്കാന്‍ സമ്മതിച്ചിരുന്നില്ല....മാസത്തില്‍ മൂന്ന് ദിവസം ഇക്ക ഭക്ഷണം ഉണ്ടാക്കാമെന്ന് സമ്മതം അറീയിച്ചു...
                                                               ഇക്കായുടെ ഭക്ഷണം ഉണ്ടാക്കുന്ന ദിവസം സുബൈറ് ഹാജിയില്‍ ചെകുത്താല്‍ കയറും ....ഇക്കയുണ്ടാക്കുന്ന ഭക്ഷണത്തിനു ഇല്ലാത്ത കുറ്റമില്ല...എരിവില്ല ഉപ്പില്ല രുചിയില്ല....അങ്ങനെയുള്ള ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഹാലിളകും...അവസാനം ഇക്ക പറഞ്ഞു എന്നാ നിങ്ങ തന്നെ ഉണ്ടാക്കിക്കൊള്ളൂ.....ആ ഒരു ഉത്തരമായിരുന്നു സുബൈര്‍ ഹാജിക്ക് വേണ്ടിയിരുന്നത്....കണ്ടോ മാസം 50 ദിര്‍ഹം വരുന്ന ഒരു വഴി...
ശരിക്കും പറഞ്ഞാല്‍ മേല്‍ പറയപ്പെട്ട് ഉപ്പ്,മുളക്,മധുരം,കൈപ്പ്,എന്നിങ്ങനെയുള്ള രസങ്ങള്‍ സുബൈര്‍ ഹാജിക്ക് മാറ്റി നിര്‍ത്തപ്പെട്ടവയാകുന്നു...വളം കടിമുതല്‍ ഒട്ടുമിക്ക അസുഖങ്ങളും ചേക്കേറിയിരിക്കുന്ന ഒരു ശരീരമാണു ഹാജിയുടേത്...ആ ഹാജിയാണു പരാധിയുമായി എന്റെ അരികില്‍ വന്നിരിക്കുന്നത്...
           .................................................എന്താ ഹാജി...?
അല്‍പ്പം സങ്കടവും അതിലേറെ ദേഷ്യവുമായി ഹാജി പറഞ്ഞു...
നിങ്ങടെ ഇക്ക ഇന്നലെ എന്നെ..കുറേ തെറി പറഞ്ഞൂ....
എന്ത് തെറി..? എന്തിനു..?...എന്താ കാരണം...?

“മൈ” വച്ചിട്ടാണു അധികം പറഞ്ഞത് ...പിന്നെ അറാമ്പറന്നോനെ എന്നൊക്കെ പറഞ്ഞു....കാരണവും ഒന്നുമില്ല ബെര്‍തെ....

എന്താ ഹാജിയീ പറയുന്നത് ഒരാള്‍ വെറുതെ ഒരാളെ തെറിപറയുകയോ..?ഞാന്‍ ഒന്ന് ചോദിക്കട്ടെ..?
അത് മാത്രമല്ല എന്നെ കത്തിയെടുത്ത് കുത്താനും വന്നു...

രംഗം പന്തിയല്ല എന്ന് എനിക്ക് മനസ്സിലായി പൊതുവേ ഒരാളെ പോലും ഉപദ്രവിക്കാത്തയാളാണു ഇക്ക കത്തിയെടുത്തു എന്നൊക്കെ പറഞ്ഞപ്പോള്‍....എന്തൊ കാര്യം ഉണ്ടെന്ന് മനസ്സിലായി...

അതിന്‍റെ കാരണം തേടി ഞാന്‍ മെയിന്‍ സ്റ്റോറിലേക്ക് ഇക്കാനേം തിരക്കി ചെന്നു...

ഇക്കാനെ കണ്ട് വിവരം ചോദിച്ചു...ഇക്കാ നിങ്ങളിന്നലെ സുബൈര്‍ ഹാജിനെ കത്ത്യോണ്ട് കുത്താന്‍ ചെന്നെന്ന് പറേണ കേട്ടു...?
ആരു പറഞ്ഞു..? ഇക്കായുടേ മറുചോദ്യം...?
സുബൈര്‍ ഹാജി തന്നെയാ പറഞ്ഞത്..?
അയാളോ അയാളെ കുത്തി മലര്‍ത്തുകയാ വേണ്ടത്...ഞാനായതോണ്ട് അത് ചെയ്തില്ല......
എന്താ കാര്യം..?

ഉദ്ദ്യോഗജനകമായ ബാക്കിഭാഗം കേള്‍ക്കാന്‍ എനിക്ക് തിടുക്കം ആയി.....നിങ്ങളും കാത്തുനില്‍ക്കുക....

Wednesday, 18 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....27

ഏഴാം നിലയില്‍ നിന്നും താഴോട്ട്....ലിഫ്റ്റ് കാത്ത് നിലക്കാന്‍ സമയം ഇല്ല....ബാത്ത് റൂമില്‍ കിടക്കുന്ന പഹയനു എന്തെങ്കിലും പറ്റിയാല്‍...? സെക്കന്റുകള്‍ കൊണ്ട് ഞാന്‍ പാഞ്ഞു...താഴേയുള്ള മുക്കദ്ദര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്....ഗ്ലാസ്സ് ഡോര്‍ തള്ളിതുറന്ന് അകത്ത് കയറി സണ്‍ സില്‍ക്കിന്റെ ഒരു ചെറിയ ബോട്ടില്‍ ഷാമ്പൂ എടുത്ത് പുറത്തേക്ക് പാഞ്ഞു....ഓടുന്നതിനിടയില്‍ തന്നെ വിളിച്ചുപറഞ്ഞു...ഷാഫി ഹംസാജിടെ പറ്റില്‍ എഴുതിക്കോ...
ന്താ കാര്യം ഇത്ര ധൃതിയില്‍...? ...വന്നിട്ട് പറയാം....
“ ഹംസാജി നിലം പരിശായി കിടക്കുന്ന ബാത്ത് റൂം  ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അനുവാദം ഇല്ല...ഫ്ലാറ്റിന്റ്റെ വാടക എല്ലാവരും കൊടുക്കുന്നുണ്ടെങ്കിലും ...ആ ബാത്ത് റൂമില്‍ കടക്കുവാന്‍ നാലുപേര്‍ക്കേ അനുവാദം ഉള്ളു....ഈ നാലുപേരില്‍ ഞാനും യൂസുഫ്ക്കയും ഇല്ല...കൂട്ടത്തില്‍ നല്ല വൃത്തിയും ബാത്തിങ്ങ് ടബ്ബും എല്ലാം ഉള്ള ബാത്ത് റൂം ഫ്ലാറ്റിലെ തലമുതിര്‍ന്ന ഹാജിമാര്‍ക്കുമാത്രം...ഒരിക്കല്‍ ഏതോ ഒരു ഹാജി ആരോ കുളിച്ച് പോയതിനുപിന്നാലെ ബാത്ത് റൂമില്‍ കയറി...താഴേക്കിടന്ന സോപ്പിന്റെ അംശത്തില്‍ ചവിട്ട് പൊതൊക്കോ എന്ന് പറഞ്ഞ് വയറും കുത്തി വീണത്രേ...അന്ന് തൊട്ട് പുതുതായി വന്നവര്‍ക്കോ അബൂദാബി പയറ്റി തെളിയാത്തവര്‍ക്കോ മേല്പറഞ്ഞ ബാത്ത് റൂമിലേക്ക് പ്രവേശനം ഇല്ല....
തിരിച്ച് ഏഴാം നിലയിലേക്ക് ഞാന്‍ പായുകയായിരുന്നു...എന്നേം കാത്ത് യൂസ്ഫ്ക്കാ അല്‍പ്പം പോലും രോമം ഇല്ലാത്ത് തലയും തടവി നില്‍പ്പുണ്ടായിരുന്നു...നീയെവെട്ക്ക്യാ പാഞ്ഞത്..?
യൂസ്ഫ്ക്കാ വായോ പണിയുണ്ട്...ഞാന്‍ ബാത്ത് റൂമില്‍ കയറി കൊണ്ടുവന്ന ഷാമ്പൂ മുഴുവനും ബാത്ത് റൂമില്‍ ഒഴിച്ചു....അല്പം കൂടുതല്‍ ചന്തി യുടെ ഭാഗത്തും...പിന്നെ ഞാനും യൂസ്ഫ്ക്കയും കൂടി ഹംസാജിയുടെ കാലില്‍ പിടിച്ച് വലിച്ചു....
“പശുപ്രസവിക്കുന്ന ലാഘവത്തോടെ ഹംസാജി ഷാമ്പുവില്‍ വഴുക്കി ബാത്ത് റൂമിനു പുറത്തെത്തി....പിന്നെ അവിടെ നടന്നത് പ്രാധമിക ശുശ്രൂഷയായിരുന്നു...മേലാസകലം രോമാവൃതമായ ഹാജിയുടെ ശരീരം..യൂസ്ഫ്ക്കാ മേലാസകലം മസാജ് ചെയ്യുകയാണ്...ശരീരത്തിന്റെ നേര്‍പകുതിയില്‍ താല്‍ക്കാലികമായി ഒരു ബെഡ്ഷീറ്റ് ഇട്ടിട്ടുണ്ട്...ചപ്പാത്തിക്ക് മാവ് കുഴക്കുന്നത്പോലെ യൂസ്ഫ്ക്ക നന്നായി കുഴക്കുന്നുണ്ട്...ഞാനാണേല്‍ ഹാജിക്കാടെ ശരീരത്തില്‍ ഒന്ന് തൊട്ട്പ്പോള്‍ പൊതിച്ച നാളികേരത്തിന്റെ മടല്‍ {തൊണ്ട്} പിടിച്ചത് പോലെ തോന്നി...അത്രക്കും രോമനിബിഡമായ ഒരു ശരീരം...
                                                      ഹംസാജി സാവധാനത്തില്‍ കണ്ണുതുറന്നു....പതുക്കെ എഴുന്നേറ്റ് നടന്നു...വംശനാശം സംഭവിക്കാതിരിക്കാന്‍ കാത്ത് സൂക്ഷീക്കേണ്ട സ്ഥലം മറച്ചിരുന്ന ബെഡ്ഷീറ്റ് താഴേക്ക് വീണു...ഗൊറില്ലയെപ്പോലെ ഹംസാജി മുന്നോട്ട് നടന്ന് സ്വന്തം റൂമില്‍ കയറി ലുങ്കിയെടുത്ത് ഉടുത്തു...
ന്ത് പറ്റ്യേതാ ഹാജിക്കാ....? യൂസുഫ്ക്കാ ചോദിച്ചു...
ന്നും പറയണ്ടാ യൂസ്ഫേ....എല്ലാവരും എത്തുന്നതിനുമുമ്പേ ഫ്ലാറ്റ് വൃത്തിയാക്കാം എന്ന് കരുതി....കുറച്ച് നേരത്തേ ഫ്ലാറ്റ് തുറന്നതാ................ഞാനും എന്റെ അനുഭവങ്ങളും അവസാനിക്കുന്നില്ല.........28 ആം ഭാഗത്തിനായ് കാത്തിരിക്കുക...
ചില നേരമ്പോക്കുകള്‍...93

നിങ്ങളെ എന്തിനു കൊള്ളാം...ഈ ഒരു കൊലപാതക കേസും നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല....
ദേഷ്യത്തോടെ പോലീസ് ചീഫ് ധനരാജ്..ഡിറ്റക്റ്റീവ് പുഷ്പരാജിനെ നോക്കി അലറി...

ഡിറ്റക്ടീവ് പുഷ്പരാജ് തന്റെ സീറ്റില്‍ ഒന്നമര്‍ന്നിരുന്നു...ഇടവും വലവും സസൂക്ഷ്മം ഒന്ന് നോക്കി തന്നെ ചീത്ത പറഞ്ഞത് ആരെങ്കിലും കേട്ടിരിക്കുമോ എന്നാണു അദ്ദേഹം ആദ്യം നോക്കിയത്...എന്നിട്ട് നിര്‍നിമിഷനായ് ചീഫിനെ നോക്കി..
സര്‍..ഈ കോട്ടയം പുഷ്പനാഥ് ഇങ്ങനെയുള്ള ഡിറ്റക്ടീവ് നോവലുകള്‍ എഴുതുമ്പോള്‍ കുറ്റവാളികളെ കണ്ടുപിടിക്കുവാന്‍ കഴിയുമോ എന്ന് കൂടി നോക്കേണ്ടെ...എന്തിനു അയാളെപറയുന്നു മലയാള മനോരമയെ പറഞ്ഞാല്‍ മതി...അവര്‍ക്ക് ഇയാളെ കഥയില്ലേല്‍ പിന്നെ വാരിക ഇറക്കാന്‍ കഴിയില്ലെ..?
                                                മലയാള മനോരമയില്‍ വന്ന കോട്ടയം പുഷ്പനാഥിന്റെ ഒരു കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ കേസ് തെളിയിക്കാനാണു പോലീസ് ചീഫ് ഡിറ്റക്ടീവ് പുഷ്പരാജിനെ ഏല്‍പ്പിച്ചത്...നോവല്‍ അവസാനിക്കാറായിട്ടും പുഷ്പരാജിനു കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല...എഴുത്തുകാരന്‍ കുടുങ്ങി....ചീഫ് പരുങ്ങി ...പുഷ്പരാജ് നടുങ്ങി..

“ഇങ്ങനെയെങ്കില്‍ കേസില്‍ നിന്നും നിങ്ങളേ ഒഴിവാക്കും “...ചീഫ് പറഞ്ഞു...

“എനിക്കൊരവസരം കൂടി തരണം”...ഡിറ്റക്ടീവ്

അങ്ങനെ ആ പ്രമാദമായ കേസ്സിനു തിരശ്ശില വീണു....കൊലപാതകിയെ പുഷ്പരാജ് കീഴടക്കി...ഏകദേശം രണ്ടാഴചത്തെ മലയാളമനോര ഇറങ്ങിയപ്പോഴേക്കും കൊലപാതകിയെ പുഷ്പരാജ് അറസ്റ്റ് ചെയ്തു....കിറ്റിലന്‍ വെടിവെപ്പും സ്റ്റണ്ടും ഒക്കെ നടന്നെങ്കിലും....വില്ലനു അവസാനം കീഴടങ്ങേണ്ടിവന്നു...
                                                               പുഷ്പരാജിനെ അഭിനന്ദിക്കുന്നതിനിടയില്‍ ചീഫ് പുഷ്പരാജിനോട് ചോദിച്ചു “ എങ്ങനെ ഇത് സാധിച്ചു..? 
അതൊരു കഥയാണു സാര്‍....
ഉം എന്താ....? ഞാന്‍ കേള്‍ക്കുന്നതില്‍ വിരോധം ഉണ്ടോ..?
ഇല്ല സര്‍ ഞാന്‍ പറയാം...

“സര്‍...ഷഫീര്‍ പുവത്തുംകടവിലിനെ അറിയുമോ?”
ഇല്ല ...ആരാണയാള്‍...

ഈ ഭൂമിയില്‍ അങ്ങനെ ഒരാളുണ്ട്....അയാള്‍ പറഞ്ഞൂതന്ന ഒരു ഐഡിയയില്‍ കൂടിയാണു കുറ്റവാളിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്...

എന്താണയാള്‍ പറഞ്ഞ ഐഡിയ....

“അത് മറ്റൊന്നുമല്ല.....മനോരമയുടെ കഴിഞ്ഞലക്കങ്ങള്‍ ഒക്കെ വായിക്കുക....അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്...കൊലപാതകി വരുന്നതും കൊലചെയ്യുന്നതും എല്ലാം...“ 
ഇനി എല്ലാ ലക്കങ്ങളും കിട്ടിയില്ലേലും സാരല്ല കഥ ഇത് വരേ എന്നത് വായിച്ചാലും കുറ്റവാളിയെ കുടിച്ച് വ്യക്തമാകും....

Tuesday, 17 June 2014

ചില നേരമ്പോക്കുകള്‍...92

ട്രൈനില്‍ വിന്റ്റോ സീറ്റിനരികില്‍ ഇരുന്ന് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ നല്ല ഭംഗിയില്‍ അരിയുകയായിരുന്നു അയാള്‍...
കൂട്ടത്തിലെ എന്നോട് കുശലാന്വേഷണവും നടത്തുന്നുണ്ട്...
ഫ്രൂട്ട്സുകളെല്ലാം നല്ലരീതിയില്‍ കഷണങ്ങളാക്കി എല്ലാം ഒരു ചെറിയ പാത്രത്തില്‍ ആക്കുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു...

“ എന്തിനാണു ഇങ്ങനെ പഴങ്ങള്‍ കഷണങ്ങള്‍ ആക്കുന്നത്?...“

ഫ്രൂട്ട് സലാഡ് ഉണ്ടാക്കാന്‍...

അങ്ങിനെ അയാള്‍ ഫ്രൂട്ട് സലാഡ് ഉണ്ടാക്കി...പഴങ്ങളില്‍ നേരത്തെ വാങ്ങിയ ഐസ്ക്രീം മിക്സ് ചെയ്ത് കണ്ടാല്‍ കൊതിയൂറുന്ന രൂപത്തില്‍ ....എന്റെ വായില്‍ നിന്നും വെള്ളമൂറി..

“പെട്ടെന്ന് അയാള്‍ ഉണ്ടാക്കിയ സലാഡ് പുറത്തേക്ക് എറിഞ്ഞുകളഞ്ഞു”

എന്തിനാ നിങ്ങളത് കളഞ്ഞത്...? അയാളുടെ മറുപടി പെട്ടെന്ന് തന്നെയായിരുന്നു..

“എനിക്ക് ഫ്രൂട്ട്സലാഡ് ഇഷ്ടമല്ല...ഞാന്‍ കഴിക്കാറില്ല”...

Monday, 16 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....26

എന്താ യൂസ്ഫ്ക്കാ...?.

ജ്ജ് ഒന്ന് ബേഗം ബന്നേ....മ്മ്ടെ ഹംസാജി...ബാത്ത് റൂമില്‍...
മുഴുവനും കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഫ്ലാറ്റിലേക്ക് ഓടിക്കയറി...ഓടുന്നതിനിടയില്‍ യൂസുഫ്ക്കാ പിന്നില്‍ നിന്നും പറയുന്നത് കേട്ടു...ഹാജിക്ക് ഹയാത്ത് ഉണ്ട്...മരിച്ചിട്ടില്ലാന്ന് സാരം....എന്റെ ഓട്ടത്തിനു അല്പം അയവ് വന്നു....ഫ്ലാറ്റിന്റെ നേരെ കാണുന്ന ബാത്ത് റൂമിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കിടക്കുന്നു...
മലര്‍ന്ന് കിടക്കുന്ന ഹംസാജിയുടെ വയര്‍ ഉയര്‍ന്ന് താഴുന്നു....ശരീരത്തേക്കാലും വലിയ വയര്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ പ്രതിഫലിച്ചുകാണുന്നു....
                                              വട്ടമെത്താത്ത തോര്‍ത്ത് നിര്‍ബന്ധിച്ച് ഉടുത്തത് പോലെ തോന്നിക്കുന്നു....തോര്‍ത്ത് ഒരുവിധം ഉടുത്തിട്ടുണ്ടെങ്കിലും സാവരജംഗമ വസ്തുക്കള്‍ എല്ലാം വെളിയില്‍ കാണാം....
ജ്ജ് ഒന്ന് പൊക്ക് നമുക്ക് ഇയാളെ ഒന്ന് പുറത്തേക്ക് കടത്താം...യൂസഫ്ക്കാ എന്റെ പിന്നില്‍ വന്ന് പറഞ്ഞു...
അങ്ങനെ യൂസ്ഫ്ക്കാ രണ്ട് കാലിലും ഞാന്‍ തലയുടെ ഭാഗത്തും പിടിച്ച് ഒന്ന് പൊക്കാനുള്ള ഒരു ശ്രമം നടത്തി ....എവിടെ പൊന്താന്‍...ആ വയര്‍ ഇല്ലായിരുന്നെങ്കില്‍ പൊന്തിയേനെ...
ഹാജിയെ പറഞ്ഞിട്ട് കാര്യമില്ല...വയറിനെ വളര്‍ത്താന്‍ നിസ്സാര വളമല്ല ഡൈലി ഇട്ടുകൊടുത്തുകൊണ്ടിരിക്കുന്നത്...
ഉടുത്തൊരുങ്ങി നടക്കുന്ന മനുഷ്യന്‍ മുക്കാല്‍ഭാഗം നഗ്നനായി ബാത്ത് റൂമില്‍ കിടക്കുന്നത് കാണാന്‍ ഒരു ശേലും ഇല്ല....
ഇനി ഈ മനുഷ്യനെ എങ്ങനാ ഒന്ന് പുറത്തേക്ക് കൊണ്ട് പോകുന്നത്..? .

അവസാനം ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു ഞാനും യൂസ്ഫ്ക്കായും കാലില്‍ പിടിച്ച് വലിക്കുക...
രണ്ടാളും ഉന്ത് വണ്ടി വലിക്കുന്നത് പോലെ    തിരിഞ്ഞ് നിന്ന് ഓരോ കാലും ഏറ്റെടുത്ത് തിരിഞ്ഞുനിന്ന് ആഞ്ഞുവലിച്ചു....ഹാജിക്കായുടെ ശരീരം അല്പം മുന്നോട്ട് വന്നെങ്കിലും പിന്നെ “പീ” എന്നൊരു ശബ്ദത്തോടെ മുന്നോട്ടുള്ള വരവ് നിന്നു.
തിരിഞ്ഞുനോക്കിയ ഞാനും യൂസ്ഫ്ക്കയും അന്തം വിട്ടുപോയി...ഉടുത്തിരുന്ന തോര്‍ത്ത്  വലിച്ചപ്പോള്‍ ചുരുണ്ട് പിന്നിലേക്ക് ഇറങ്ങി...  “ധ” രൂപത്തിലുള്ള ചന്തി തറയിലെ ടൈത്സില്‍ അമര്‍ന്ന് സീറ്റിങ്ങ് ആയി...തറയിലുണ്ടായിരുന്ന വെള്ളത്തിന്റെ അംശത്തില്‍ എത്തിയപ്പോഴാണു “ പീ “ എന്ന ശബ്ദം വന്നതെന്ന് ഞാന്‍ കരുതിയെങ്കിലും  യൂസ്ഫ്ക്ക വിശ്വസിച്ചത് എന്താണെന്നറിയില്ല....

കാരണം ആ സമയത്തും യൂസ്ഫ്ക്ക പറയുന്നുണ്ടായിരുന്നു...“ ബോധം ഇല്ലേലും ഓനു ഇതിനൊരു കുറവും ഇല്ല” എന്ന്..
                                                    പെട്ടെന്നാണു എനിക്കൊരു ഐഡിയ വന്നത്....യുറേക്കാ എന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഓടി......................................തുടരും...
എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....25

ഉറക്കമില്ലാത്ത രാത്രികള്‍....മൂട്ടകള്‍.....ഫ്ലാറ്റ് നിറയെ മൂട്ടകല്‍ എന്ത് ചെയ്യാന്‍ കഴിയും...
കോയാക്കാ കുബ്ബൂസിനെ ആക്രമിച്ചുകൊണ്ടിരിക്കെ ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ പറഞ്ഞു നമുക്ക് ബൊംബ് വച്ചാലോ...
ഇനിയിപ്പം അതുതന്നെ വേണ്ടിവരും...
“ഫ്ലാറ്റില്‍ ബോംബ് വക്കുകയോ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഒന്ന് ഞെട്ടി...സംഭവം ആരംഭത്തില്‍ തന്നെ ഗള്‍ഫിനോട് ഒരു അതൃപ്തി തോന്നിയെങ്കിലും ജീവിതത്തോട് അതൃപ്തി തോന്നേണ്ട കാര്യം എനിക്കില്ലല്ലോ...
താനിമുര്‍ഷിയില്‍ ജോലി നോക്കുന്ന കണ്ണൂക്കാരന്‍ യൂസഫ്ക്കാനോട് സ്വകര്യമായി ചോദിച്ചു...“എന്താ യൂസ്ഫ്ക്കാ ഈ ബൊംബ് വെക്കല്‍?”
അതേയ് ഇവിടെ നൊരോധിച്ചിരിക്കുന്ന ഒരു മരുന്നാ ഒരു ഡപ്പിയില്‍ പത്ത് ഗുളികകള്‍ ഉണ്ടാവും ....വെള്ളം തൊട്ടാല്‍ തീ പിടിക്കും ആരെങ്കിലും ശ്വസിച്ചാല്‍ ആ നിമിഷം മയത്താവും”
തൊട്ടടുത്ത വ്യാഴാഴ്ച രാത്രി ഫ്ലാറ്റില്‍ ബോബ് വക്കാനുള്ള തീരുമാനം എന്റെ അനുവാദത്തിനു കാത്ത് നില്‍ക്കാതെ ഏകകണ്ഠമായി പാസാക്കി...
                                                       പൂച്ചാക്കരു മണികെട്ടും എന്ന പറഞ്ഞത് പോലെ ബോംബ് ആരു കൊണ്ട് വരും എന്നായി അടുത്ത ചോദ്യം...അവസാനം അതും ആരോ ഒപ്പിച്ച് കൊണ്ടു വന്നു...ഒരു ട്യൂബിനു 45 ദിര്‍ഹം കൊടുത്തത്ത്രേ...അങ്ങനെയുള്ള് മൂന്ന് ട്യൂബുകള്‍...ഈ പണ്ടാറം എന്താണെന്ന് നോക്കാനായി ഞാനും ചെന്നു...
അപ്പോഴല്ലെ സംഗതിയുടെ കിടപ്പ് കണ്ടത്...കമ്പനിയില്‍ അരിയുടെ ഗോഡൌണില്‍ കീടകളെ കൊല്ലാന്‍ ഈ പറഞ്ഞ ബോംബാണു ഉപയോഗിക്കുന്നത്...അത് 45 ദിര്‍ഹത്തിനു വാങ്ങികൊണ്ട്വന്നിട്ട് നെഞ്ചുവിരിച്ചോണ്ട് നില്‍ക്കയാണു ഒരു ഹാജ്യാര്....
അങ്ങനെ വ്യാഴാഴ്ച സംജാതമായി രാത്രിയിലെ ഭക്ഷണം വെട്ടിവിഴുങ്ങിയിട്ട് മൂന്നാളൊഴികെ ബാക്കിയെല്ലാവരും പുറത്ത് പോയി...എല്ലാവരും രാവിലെ 10 മണിയോടെ എത്തിയാല്‍ മതിയെന്ന് പ്രഖ്യാപനം ഉണ്ടായി....
ഫ്ലാറ്റില്‍ ശേഷിച്ച മൂന്ന് മുതിര്‍ന്ന ആളുകള്‍....രണ്ട് ഹാജ്യാക്കന്മാരും...[ ആരേയും അനുസരണയില്ലാത്തവര്‍] ....ഹാജ്യാര്‍ എന്നാല്‍ അനുസരണയില്ലാത്തവന്മാരെന്ന് തോന്നിപ്പിക്കുന്ന സ്വഭാവം ...പിന്നെ ഒരു ഹജ്ജ് ചെയ്യാത്ത ഇക്കയും [ പേരു പ്രതിപാദിക്കുന്നില്ല ] റൂമുകളിലെ പഴുതുകളെല്ലാം മാസ്കിന്‍ ടാപ്പ് ഉപയോഗിച്ച് അടച്ച് ന്യൂസ് പേപ്പറില്‍ ബോംബ് വച്ച് വാതിലും പൂട്ടിയിറങ്ങി....
                                                             രാവിലെ പത്ത് മണിക്ക് യൂസുഫുക്കാടെ പേടിച്ചുള്ള നിലവിളിയും മറ്റും കേട്ടുകൊണ്ടാണ്...ഞാന്‍ ഫ്ലാറ്റിലേക്ക് കയറുന്നത്....
എന്താ യൂസ്ഫ്ക്കാ...?........................തുടരും...

Wednesday, 11 June 2014

സരസ്വതീ ക്ഷേത്രം..........3

അന്ന് സ്കൂളിലേക്കുള്ള പുസ്തകം കിട്ടുന്നത് പുറത്ത് കടകളില്‍ നിന്നായിരുന്നു...സ്കൂളിന്റെ മുന്നില്‍ റോഡിനു മറുവശത്തായി ഒരു കട...മരം കൊണ്ടുണ്ടാക്കിയ ഒരു പെട്ടികടയും അതിനോട് ചേര്‍ന്ന് ഓലകൊണ്ട് മേഞ്ഞ ഒരു ചെറിയ പുരപോലുള്ള ഒരു ഗ്രാമീണ കട....കട എന്ന് പറഞ്ഞാല്‍ അധികപറ്റാകും പീടിക....അതാണതിന്റെ ശരിയായ പേര്...
എനിക്കും വാങ്ങി ഒരു പുസ്തകം മലയാളം ടെക്സ്റ്റ് പുസ്തകം....പഠിക്കാന്‍ വേണ്ടി മാത്രമല്ല...എന്റെ അലൂമിനിയം പെട്ടിക്ക് ഒരു അലങ്കാരമാക്കാനും കൂടിയാണ്...
                                                     സ്കൂളില്‍ ആകെ ഏഴുപിരീഡ് ആണു ക്ലാസ്സ് ഉള്ളത്...ആദ്യത്തെ രണ്ട്പിരീഡ് കഴിഞ്ഞാല്‍ 5 മിനിറ്റ് ഇടവേളയുണ്ട്...അതിനെ കളിക്കാന്‍ ബെല്ല് എന്നാണു നാണു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്....പിന്നെയുള്ള രണ്ട് പിരീഡുകഴിഞ്ഞാല്‍  ഉച്ചക്കുള്ള ഊണുകഴിക്കാനുള്ള ബെല്ല് ...ഊണുകഴിക്കാന്‍ ഒരു മണിക്കൂര്‍ അനുവദിച്ചിരിക്കുന്നു....അത് ഒരുമണിമുതല്‍ രണ്ട്മണിവരേക്കും ആകുന്നു...പിന്നെ രണ്ട്പിരീഡുകഴിഞ്ഞാല്‍ വീണ്ടും ഒരു കളിക്കാന്‍ ബെല്ല്....അത് കഴിഞ്ഞ് ഒരു പിരീഡുകഴിഞ്ഞാല്‍ വീട്ടിലേക്ക് പോകാം...
“ഇതില്‍ രസകരമായൊരു സംഭവം പിരീഡുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഓരുബെല്ലുണ്ട്...അതിനെ മൂത്രമ്മുള്ളാന്‍ ബെല്ലാണെന്നാണു അറിയപ്പെട്ടിരുന്നത്....
                           ടിം എന്നുള്ള ബെല്ലടികേട്ടാല്‍ എല്ലാവരും പുറത്തേക്ക് ഒറ്റ ഓട്ടമാണ്...എന്നിട്ട് റോഡില്‍ നെരന്ന് നിന്ന് കൈതക്കൂട്ടിലേക്ക് വണ്‍ ടു ത്രീ പറഞ്ഞത്പോലെ മൂത്രമൊഴിക്കലായി....

“ഈ ഒരു പ്രക്രിയ കണ്ടിട്ടാണെന്ന് തോന്നുന്നു നമുക്ക് ഇങ്ങനെ ഒരു മുദ്രാവാക്ക്യം കിട്ടിയത്..“ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത” അതാണു നമ്മുടെ മുദ്രാവാക്ക്യം...
                                                                     കിട്ടിയ മലയാളം ടെക്സ്റ്റ് പുസ്തകം നിവര്‍ത്തി പടം നോക്കിയിരിക്കയാണു എല്ലാവരും...ഞാനും അങ്ങനെ ആദ്യമായി ടീച്ചര്‍ പാഠം എടുക്കാന്‍ വന്നു.....
“പാഠം ഒന്ന് “തറ”........പിന്നെങ്ങനെ ശരിയാവാനാ....ആദ്യം പഠിച്ചത് തന്നെ തറയാണേല്‍ പിന്നെ അവന്റെ ജീവിതകാലം മുഴുവനും അവന്‍ തറതന്നെയായിരിക്കും....
                                        സ്കൂള്‍ തുറന്ന് ഒരാഴ്ചകഴിഞ്ഞപ്പോള്‍ എന്റെ ക്ലാസ്സിലേക്ക് ഒരു വില്ലന്‍ കയറിവന്നു.....അവന്റെ വരവും എന്റെ സ്കുളില്‍ പോകാനുള്ള മടിയും എല്ലാം ഭയത്തിന്റെ നാളുകളായിരുന്നു...................................തുടരും

Monday, 9 June 2014

സരസ്വതീ ക്ഷേത്രം..........2

കല്ല്യാണി ടീച്ചറുടെ ക്ലാസ്സില്‍ ആണ് ആദ്യം എന്നെ കൊണ്ടിരുത്തിയത്..

ക്ലാസ്സ് റൂമിന്റെ പിന്നിലായി കാലൊടിഞ്ഞ ബഞ്ചും ഡസ്കുകളും കൂട്ടിയിട്ടിരിക്കുന്നു..ഒറ്റനോട്ടത്തില്‍ മരക്കമ്പനിയില്‍ എത്തിപ്പെട്ടതെന്ന് തോന്നിക്കുമെങ്കിലും മരങ്ങള്‍ക്കിടയിലൂടേ ഓടുന്ന എലി പെരുച്ചാഴി പാറ്റ വണ്ടുകള്‍ എന്നിങ്ങനെയുള്ള ജീവികളെ കാണുമ്പോള്‍ വന്യമൃഗങ്ങള്‍ വസിക്കുന്ന വനാന്തരങ്ങളില്‍ പെട്ടത് പോലേയും തോന്നും
                                             പുതിയതായി വന്ന എല്ലാകുട്ടിയകളും കാറിക്കരയുകയാണ്...ഞാനും കരഞ്ഞു...എനിക്ക് കരയാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും വേണമെന്നില്ല...സ്കൂളിലേക്ക് പുറപ്പെടാന്‍ നേരത്ത് തന്നെ വലിയവായില്‍ കരഞ്ഞുകൊണ്ടാണു ഞാന്‍ പുറപ്പെട്ടത്...
                                              ദര്‍മ്മാശുപത്രിയില്‍ എത്തിയത് പോലെ ആകെ കരച്ചിലും ബഹളവും..ഇടക്കിടക്ക് പെരുച്ചാഴിയുടെ ഓട്ടവും എല്ലാം കൂടി ഒത്ത് വന്നപ്പോള്‍ ആകെ ലഹളമയം....അവിടേക്കാണു കല്യാണി ടീച്ചര്‍ കടന്ന് വരുന്നത്...കരയുന്നവരെ സമാധാനിപ്പിക്കുകയും പാട്ട് പാടുകയും കഥകള്‍ പറയുകയും ചെയ്യുന്ന ഒരു നല്ല ടീച്ചര്‍...
                                                               പക്ഷേ ആ ക്ലാസ്സില്‍ എനിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല...ക്ലാസ്സില്‍ കുട്ടികള്‍ അധികമായതിനാല്‍ എന്നെ പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് മാറ്റി..അറുക്കാന്‍ കൊണ്ടുപോകുന്ന ആടിന്റെ പോലെ ഞാന്‍ എന്റെ അലുമിനിയം പെട്ടിയും കയ്യിലെടുത്ത് പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് നടന്നു...

പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ സൈഡില്‍ ഫസ്റ്റ് ബഞ്ചില്‍ എനിക്ക് സീറ്റ് തരമായി...എന്റെ പെട്ടി ഞാന്‍ ബഞ്ചിന്റെ അടിയില്‍ വച്ച് ബഞ്ചില്‍ ഉപവിഷ്ടനായി...
സ്റ്റാന്റ് അപ്പ്..സിറ്റ് ഡൌണ്‍ എന്നിങ്ങനെയുള്ള കാലാപരിപാടികള്‍ക്ക് ശേഷം എല്ലാവരും അച്ചടക്കത്തോടെ..[ കരച്ചില്‍ നിര്‍ത്തിയെന്നര്‍ത്ഥം ] ബഞ്ചില്‍ ഇരുന്നു...

“പെട്ടെന്ന് സ്കൂളിനെ ഞെട്ടിക്കുമാറ് എന്റെ വായില്‍ നിന്നും ഒരു ആര്‍ത്തനാദം ഉയര്‍ന്നു...ങീ ങീ.....കരച്ചിലില്‍ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക് ആര്‍ത്തനാദം പുറപ്പെടുവിക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
                        
                                     കാരണം തിരക്കാന്‍ ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ വള്ളിവട്ടം തറയില്‍ നിന്നും വരുന്ന അല്‍ത്താഫ് എന്ന് പറയുന്ന പഹയന്‍ വാവിട്ടൊരു നിലവിളി...ആദ്യം ഞാന്‍ കരുതി എന്റെ കരച്ചിലിനു അവന്‍ കോറസ്സ് പാടുകയാണെന്നാണു പിന്നെയാണു മനസ്സിലായത്...എന്റെ കരച്ചിലിനുള്ള ഹേതു അവനാണൊ എന്ന് ടീച്ചര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് അവന്‍ കാരണമൊന്നും ഇല്ലാതെ കരഞ്ഞത്...
                                                               എന്തിനാ കരഞ്ഞത് എന്ന് ടീച്ചര്‍ എന്റെ അരികില്‍ വന്ന് സ്നേഹരൂപേണേ ചോദിച്ചപ്പോള്‍ എന്റെ സങ്കടം കൂടിവന്നുള്ളു....കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു...

“ബഞ്ചിലിരുന്നപ്പോള്‍ “കൊതം ഇറുങ്ങി”....

ആടുന്ന ബഞ്ചില്‍ ഇരുന്നപ്പോള്‍ ബഞ്ചില്‍ ഇരുന്നപ്പോള്‍ ബ്ഞ്ചിന്റെ കാലും ഇരിക്കുന്ന പലകയും തമ്മിലുള്ള വിടവില്‍ ചന്തി ഉടക്കി അമങ്ങിപ്പോയി ഇതാണു നടന്നതെങ്കിലും ...അന്ന് ചന്തി കാല് തുട എന്നൊന്നും പറയാന്‍ അറിയില്ല........................................ഇനി അടുത്തതില്‍ തുടര്‍ന്ന് വായിക്കാം...
                                                സരസ്വതീ ക്ഷേത്രം



എന്റെ വീടുതന്നെയായിരുന്നു ഞങ്ങളുടെ തറവാട്....
ജീവിതത്തില്‍ ആദ്യമായി സ്കൂളിലേക്ക് പുറപ്പെടുകയാണ്...അതിന്റെ ഒരു സന്തോഷം ഇല്ലായ്കയില്ലെങ്കിലും....അന്ന് തന്നെയാണു പഠിക്കാനുള്ള മടി എന്നില്‍ ആരംഭിക്കുന്നതും...

പഠിക്കാനുള്ള ഒരു ത്വര പൊതുവേ എന്നില്‍ കുറവായിരുന്നെങ്കിലും അതിനെ മേക്കപ്പ് ചെയ്തെടുക്കാന്‍ എന്റെ മടി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്...
                                                           
ഉമ്മച്ചിയുടെ കയ്യുമ്പിടിച്ച് സ്കൂളിലേക്ക് ആദ്യമായി യാത്രയാവുകയാണ്...
തറവാട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററിനു പുറത്തുണ്ടാകും സ്കൂളിലേക്കുള്ള ദൂരം...
                                                             ഈ സ്കൂള്‍ യാത്രയില്‍ മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. എന്റെ ഉമ്മച്ചിയും ആ സ്കൂളിലെ തന്നെ ടീച്ചര്‍ ആകുന്നു...ഒരു അലൂമിനിയത്തിന്റെ പെട്ടി എനിക്കായ് സജ്ജമാക്കിയിട്ടുണ്ട്...അതില്‍ ഒരു സ്ലേറ്റും ചോക്ക് പെന്‍സിലും....പിന്നെ കറുത്ത നിറമുള്ള സാധാരണ പെന്‍സിലും....ചോക്ക്പെന്‍സിലിനു രണ്ട്മൂന്ന് കളറുണ്ട്...എഴുതുന്നതിനൊപ്പം തിരിച്ച് കൊണ്ടിരുന്നാല്‍ എഴുത്തിനു ഭംഗിയുള്ള കളറുകള്‍ വരുമത്രേ.....

സ്കൂളിലേക്ക് നടന്ന് പോകണം ഇന്നത്തെ പോലെ ഒരു സൌകര്യം ഇല്ല...ആ നാട്ടില്‍ ആകെയുണ്ടായിരുന്ന വാഹനം സൈക്കിള്‍ മാത്രം...അതും എന്റെ വീട്ടില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു....ബാപ്പിച്ചിക്ക് ജോലിക്ക് പോകാനായിട്ട്....ബാപ്പിച്ചി മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്റ് ആയി ജോലിനോക്കുന്നു...

പിന്നെ പോകുന്ന വഴിക്ക് ഇടക്കിടക്ക് കാണുന്ന ഒരു പ്രത്യേകത എന്തെന്നാല്‍ ഷാപ്പിലേക്ക് കള്ള് കൊണ്ടുപോകുന്ന ചേട്ടന്മാര്‍...ഇവരും നടന്നാണ് പോകുന്നത്...ചിലര്‍ക്ക് മാത്രം സൈക്കിള്‍...
വീടിന്റെ ചുറ്റുവട്ടത്തുള്ള ഒരുവിധം ആളുകള്‍ക്കും അന്ന് പ്രധാന തൊഴില്‍ കള്ള് ചെത്തായിരുന്നു...

സ്കൂള്‍ സമയം പത്ത് മണി....കള്ള് അളക്കുന്ന സമയവും പത്ത് തന്നെ...
നടന്ന് നടന്ന് അങ്ങനെ ആദ്യമായി സ്കൂളിലേക്ക് കയറുകയാണ്...

“വള്ളിവട്ടം ഗവര്‍മെന്റെ യു പി സ്കൂള്‍ എന്ന സരസ്സ്വതി ക്ഷേത്രത്തിലേക്ക് ഞാന്‍ ഉമ്മച്ചിയുടേ കയ്യും പിടിച്ച് വലത് കാലോ ഇടത് കാലോ എന്ന് അറിയാത്ത ആപ്രായത്തിലും ഞാന്‍ ഏതോ ഒരു കാലെടുത്ത് വച്ച് കയറി....

സമയം രാവിലെ പത്ത് മണി......സ്കൂളിറ്റെ മൂലയില്‍ ഞാന്ന് കിടക്കുന്ന ഒരു ഇരുമ്പിന്റെ പല്‍ചക്രത്തില്‍ ഏതോ മുതിര്‍ന്ന ക്ലാസ്സില്‍ കുട്ടി....ആഞ്ഞ് തൊഴിക്കുന്നു....ടിങ്ങ് ടിം ടിം ടിം ടിം ടിം ടിം...................................തുടരും

Sunday, 8 June 2014

                                                                       സ്കൂള്‍ കാലഘട്ടം ആണു ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു കാലം...സ്കൂള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും കലി കയറുമെങ്കിലും സ്കൂള്‍ അങ്കണവും കൂട്ടുകാരും എന്നും മനസ്സില്‍ മായാതെ നില്‍ക്കും....
നന്നായി പഠിപ്പിക്കുന്ന ടീച്ചര്‍മാരും നന്നായി തല്ലുന്ന ടീച്ചര്‍മാരും ഹൃദയത്തിന്റെ ഒരു കോണില്‍ എന്നും അവര്‍ക്കൊരു സ്ഥാനം ഉണ്ടായിരിക്കും...
വള്ളിവട്ടം ജി യു പി എസ്സ് ..സ്കൂളില്‍ ആകുന്നു എന്റെ സ്കൂള്‍ ജീവിതത്തിന്റെ തുടക്കം എങ്കിലും...പ്രകൃതിയോടുള്ള ഒരു പ്രത്യേക വാഞ്ചനയാണ് എന്റെ യഥാര്‍ത്ഥ ഗുരു.....കാണുന്നതെല്ലാം അത്ഭുതം ഉളവാക്കുന്ന കാഴ്ചകളാകുന്നു....
അന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഇന്നത്തെ പോലെ സ്കൂള്‍ യൂണിഫോം ഒന്നും ഇല്ല...ഇസ്തിരിയിടുന്ന ഒരു പ്രക്രിയതന്നെ അന്ന് കുട്ടികളില്‍ കണ്ടിരുന്നില്ല....
വള്ളിവട്ടം സ്കൂളിനെ കുറിച്ച് പറയുകയാണേല്‍ ഒരുപാടുണ്ടെങ്കിലും മനസ്സില്‍ തട്ടിനില്‍ക്കുന്ന കാര്യങ്ങള്‍ വളരെ വിരളം...അതില്‍ എടുത്ത് പറയാവുന്നതില്‍ ഒന്നാമത്തേത് മുന്നില്‍ നിന്നിരുന്ന ഒരു വെള്ളച്ചെത്തി...ഇന്നതില്ല ...കാലഹരണപ്പെട്ട് പോയതല്ല..കശ്മലന്മാരുടെ കരാളഹസ്തത്താല്‍ വംശനാശം സംഭവിച്ചതാണ്...
ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച കല്ല്യാണി ടീച്ചറും..ചന്ദ്രമതി ടീച്ചറും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആകുന്നു...അതില്‍ കല്ല്യാണി ടീച്ചറെ ഈ അടുത്ത കാലത്ത് ഞാന്‍ കാണുകയുണ്ടായി...ഇന്നും ഒരു മാറ്റവും ഇല്ല ...ഷഫീറെ എന്ന്പറഞ്ഞുള്ള ഒരു കെട്ടിപ്പിടുത്തമായിരുന്നു എന്നെ കണ്ടപ്പോള്‍..
                                                          എഴുതാനുള്ള പ്രചോദനം ഇന്ന് രാവിലെ പെയ്ത മഴ കണ്ടപ്പോള്‍ തോന്നിയത്...കുറച്ച് നാള്‍ നമുക്ക് എന്റെ ഓര്‍മ്മകളെ ഒന്ന് അയവിറക്കിയാലോ.....? ഒന്നാം ക്ലാസ്സ് മുതല്‍ തുടങ്ങേണ്ടിവരും....

Wednesday, 4 June 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....24



                                                                                                         തോണ്ടയില്‍ എല്ല് കുടുങ്ങിയതിനു എന്തിനാണു  ഡൊക്ടര്‍   ഇക്കാടെ മൂക്കില്‍ സ്പ്രേ ചെയ്തത് എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല....
മിസ്രി ഡോക്ടര്‍ എന്നെ ഒന്ന് ഇരുത്തിനോക്കിയിട്ട് മോണിറ്ററിലേക്ക് നോക്കാന്‍ പറഞ്ഞു...
ആ.....വായതുറന്ന് പിടിക്കാന്‍ ഇക്കാനോട് പറഞ്ഞു...ഇക്കായില്‍ നിന്നും ആ എന്നൊരു ഒച്ച് പുറത്ത് വന്നു...പോരാ ഇനിയും തുറക്കൂ...ഇക്ക വായ മുഴുവനും തുറന്നു....
                           ഇനി ഈ ഡോക്ടര്‍ ഇക്കാടെ വായില്‍ കയറിയിരുന്ന് അണ്ണാക്കിലേക്ക് ഇറങ്ങുമോ എന്നൊരു സംശയം എന്നില്‍ ജനിച്ചത് എന്റെ കുഴപ്പം അല്ല...
                     നാവ് പുറത്തേക്ക് നീട്ടു...നാവും പുറ്ത്തേക്ക് നീട്ടി...പോരാ ഇനിയും...
അപ്പോള്‍ ഇക്ക ആ കിടന്ന കിടപ്പില്‍ എന്നോട് പറഞ്ഞു.
                                                            “ എടാ നീ ഇയാളോട് പറയൂ...നാക്ക് ഇനി പുറത്തേക്ക് നീട്ടാന്‍ കഴിയില്ല നാവിന്റ്റെ അറ്റം ഉള്ളിലെവിടേയോ പിടിപ്പിച്ച് വച്ചിട്ടുണ്ട്”
ഡോക്ടര്‍ സ്റ്റീലിന്റെ ഒരു ക്ലിപ്പെടുത്ത് ഇക്കാടെ വായില്‍ വച്ച് ഒന്ന് ടൈറ്റ് ചെയ്തു...വായ് തുറന്നിരിക്കാന്‍ ഒരു സെറ്റപ്പായിരുന്നു...എന്നാല്‍ അവിടേയും ഡോക്ടര്‍ തോറ്റു...എന്ത് ചെയ്തിട്ടും ക്ലിപ്പ് പിടിക്കുന്നില്ല...തുറന്നിരിക്കുന്ന അതേരൂപത്തില്‍ ക്ലിപ്പ് പുറത്തേക്ക് പോരുന്നു..സംഭവം മറ്റൊന്നുമല്ല ഇക്കായുടെ മുകളിലേയും താഴേയുമുള്ള പല്ലുകള്‍ മുഴുവനും വെപ്പ് ആയിരുന്നു...മോണയില്‍ ഈ പണ്ടാറം ഒന്ന് പിടിച്ച് കിട്ടിയാലല്ലെ...

അവസാനം ഡോക്ടറും ഇക്കയും ഒരു ധാരണയായി എന്ത് തന്നെ ഇക്ക വായ് തുറന്ന് തന്നെ പിടിച്ചോളാം എന്ന്...
അങ്ങനെ സ്പ്രേ അടിച്ച് മരവിച്ചിരിക്കുന്ന മൂക്കിലൂടെ ഡോക്ടര്‍ ഒരു ഫ്ലക്സബില്‍ വയര്‍ അകത്തേക്ക് കടത്തി ആ വയറിന്റെ അറ്റം കാമറയാണു...വയര്‍ പോകുന്ന വഴി മോണിറ്ററിലൂടെ തെളിഞ്ഞുകാണാം...
മൂക്കിലെ രോമത്തില്‍ ടച്ച് ചെയ്ത് പോകുന്ന കേബിള്‍ മോണിറ്ററില്‍ കാട് ചവിട്ടിത്തെറിപ്പിച്ച് ഏതോ ഒരു ജീവി പോകുന്നത് പോലെയാ തോന്നിയത്...കേബിള്‍ തൊണ്ടയില്‍ എത്തിയപ്പോള്‍ ...

“ ദാ തോടിനു കുറുകെ പാലം ഇട്ടത്” പോലെ തൊണ്ടയില്‍ ക്രോസായി കോഴിയുടെ ചിറകിന്റെ "V" ആകൃതിയിലുള്ള ഒരു എല്ല് തടഞ്ഞിരിക്കുന്നു...ഡോക്ടര്‍ ഇക്കാടെ വായിലൂടെ ഒരു കൊടില്‍ അണ്ണാക്കിലേക്ക് കയറ്റി മോണിറ്റരില്‍ നോക്കി എല്ലില്‍ പിടുത്തമിട്ട് ലെഫ്റ്റോട്ട് ഒന്ന് വെട്ടിച്ച് പതുക്കെ വലിച്ചെടുത്തു...വെറും 5 സെക്കന്റ്റ്.
‘ഡോക്ടര്‍ പുറത്തെടുത്ത് ആ എല്ലിലേക്ക് ഞാനൊന്ന് നോക്കി...പേരിനുപോലും അല്പം ഇറച്ചി ആ എല്ലില്‍ ബാക്കിയുണ്ടായിരുന്നില്ല...അത്രക്കും വിശപ്പുള്ള സമയത്ത് ആണല്ലൊ മൂപ്പിലാന്റെ ഈ ഭോജനം...

പത്ത് മിനിറ്റ് ഞങ്ങള്‍ അവിടെ തന്നെ വിശ്രമിച്ചിട്ട് തിരിച്ച് പോന്നു...പോരുന്ന നേരം ഞാന്‍ ടാക്സിയില്‍ വച്ച് ഇക്കാനോട് ചോദിച്ചു
“അല്ല ഇക്ക വായില്‍ ക്ലിപ്പ് ഇടാതെ തന്നെ ഇത്രയും നേരം എങ്ങിനെയാ വായും തുറന്നിരുന്നത്”..?
അതോ...? അത് ഞാന്‍ പേടിച്ച് വായതുറന്നതാ...
ഇതെന്താ പോക്കറ്റില്‍ മുഴച്ചിരിക്കുന്നത്..?
അത് ഡോക്ടര്‍ ഒരു ടിഷ്യൂ പെപ്പറില്‍ ആ എല്ല് പൊതിഞ്ഞു തന്നു...സൂക്ഷിച്ച് വച്ചോളാന്‍ പറഞ്ഞു........

കൂടുതല്‍ ഭാഗങ്ങള്‍..25 ല്‍

Tuesday, 3 June 2014

ചില നേരമ്പോക്കുകള്‍...

വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ കണ്ണുകള്‍ സംസാരിക്കും..

കണ്ണുകള്‍ പരാജയപ്പെടുമ്പോള്‍ ഹൃദയം സംസാരിക്കും ..

ഹൃദയം പരാജയപ്പെടുമ്പോള്‍.....

“പിന്നെ ഒന്നും നോക്കണ്ട മൂക്കില്‍ പഞ്ഞിവച്ചാല്‍ മതി”
ചില നേരമ്പോക്കുകള്‍...91

മാതൃകാ ദമ്പതികളും ദിനോസറുകളും തമ്മില്‍ നല്ല സാമ്യം ഉണ്ട്..

എന്ത് സാമ്യം...എനിക്കറിയില്ല ...നീ തന്നെ പറ..

എടാ “രണ്ടിനും വംശനാശം” സംഭവിച്ച് പോയി..
ചില നേരമ്പോക്കുകള്‍....90

ഡോക്ടര്‍ ഹിപ്നോട്ടിസം എന്നാല്‍ എന്താണ്..?

ഒരുവന്റെ കഴിവുകളെ നിങ്ങളുടെ കഴിവുകൊണ്ട് കീഴടക്കി അയാളെ നിങ്ങളുടെ ഇഷ്ടത്തിനു വേണ്ടത് ചെയ്യിക്കുന്നതിനാണു ഹിപ്നോട്ടിസം എന്ന് പറയുന്നത്..

അത് ഹിപ്നോട്ടിസം അല്ലല്ലോ ഡോക്ടര്‍...അതിനെ വിവാഹം എന്നല്ലെ പറയുന്നത്