Friday, 27 February 2015

ഉടുതുണി അഴിച്ച് തലയില്‍ കെട്ടിയാകും തോമായുടെ എന്നുമുള്ള വരവ്..വടിവൊത്ത അക്ഷരങ്ങളാല്‍ വാര്‍ത്തെടുത്ത സിനിമാ ഗാനങ്ങള്‍ തോമ സ്വന്തം ശൈലിയില്‍ പാടിവികൃതമാക്കി ആടിയാടി വീട്ടിലെത്തിയാല്‍ പിന്നെ തോമായുടെ താണ്ഡവം മുഴുവനും ഭാര്യ അന്നാമ ചേടത്തിയുടെ പുറത്തായിരിക്കും..
മര്‍ദ്ദനമുറകളില്‍ പ്രാവിണ്യം നേടിയ തോമ ഭാര്യ തളര്‍ന്ന് വീഴുന്നത് വരേക്കും അവനെ മര്‍ദ്ദിച്ച് കൊണ്ടിരിക്കും...അവസാനം പള്ളിവികാരിയുടെ അടുത്ത് ചെന്ന് അന്നാമ ചേടത്തി പരാധി പറഞ്ഞൂ...

അച്ഛോ അതിയാനെ കൊണ്ട് ഒട്ടും സഹിക്കണില്ല . അച്ഛന്‍ ഒന്ന് ഉപദേശിക്കണം. ഞാന്‍ പരാധിപെട്ട കാര്യം ഒരു കാരണവശാലും അതിയാന്‍ അറിയരുത് അച്ഛോ....
അന്ന് വൈകിയിട്ട് അച്ഛന്‍ പള്ളിയുടെ മതിലിനു സൈഡില്‍ പതുങ്ങിയിരുന്നു..ആടിയാടി വരുന്ന തോമയെ വികാരിയച്ഛന്‍ വട്ടം മുറുകെ പിടിച്ച് പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി.എന്താ സംഭവിക്കുന്നതെന്ന് തോമക്ക് മനസ്സിലായില്ല. പൊതുവേ ആരോഗ്യവാനായ അച്ഛന്‍റെ പിടുത്തത്തില്‍ തോമ വിരണ്ടുപോയി. പള്ളി മുറ്റത്തെ വെളിച്ചത്തില്‍ എത്തിയപ്പോഴാ തോമക്ക് മനസിലായത് . പേടിക്കാനൊന്നും ഇല്ല കയറിപ്പിടിച്ചിരിക്കുന്നത് അച്ഛനാ...ബേജാറാവേണ്ട കാര്യം ഒന്നും ഇല്ല.

എന്തിനാ അച്ഛോ എന്നെ ഇങ്ങനെ വട്ടം പിടിച്ചിരിക്കുന്നത്..?

നിനക്ക് കുടി കുടേ കൂടുന്നുണ്ട് ദൈവഭയം ഇല്ലാത്തോണ്ടാ നിനക്ക് ഞാന്‍ കര്‍ത്താവിനെ കാണിച്ചുതരാം...വാ ഇവിടെ..

അച്ഛന്‍ ഒരു വലിയ പാത്രം വെള്ളവുമായി വന്നു..എന്നിട്ട് തോമയുടെ തല അതില്‍ മുക്കിപ്പിടിച്ചു...എന്നിട്ട് തല പൊക്കിയശേഷം ചോദിച്ചു കര്‍ത്താവിനെ കണ്ടോ...?
ഇല്ല...

കള്ളിന്‍റെ കെട്ട് ഒന്നൂടെ ഇറങ്ങട്ടേന്ന് കരുതി തല വീണ്ടും വെള്ളത്തിലേക്ക് അച്ഛന്‍ മുക്കിപ്പിടിച്ചു...വീണ്ടും ചോദിച്ചു കാണുന്നുണ്ടോ...?

ഇല്ലച്ചോ കാണുന്നില്ല..

വീണ്ടൂം മുക്കി...കാണുന്നുണ്ടോ..?

ഇല്ല...

അവസാനം അവശനായ തോമ ദേഷ്യവും സങ്കടവും കൊണ്ട് അച്ഛനോട് ഒരു ചോദ്യം ..

“അച്ഛോ അച്ഛനുറപ്പുണ്ടോ കര്‍ത്താവ് ഈ പാത്രത്തില്‍ തന്നെ ഉണ്ടെന്ന്”..

Wednesday, 25 February 2015

ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

എടാ സൈദേ ..

ന്തേ ബാപ്പിച്ചി..

ഒരു കിലോ തേങ്ങയും ഒരുകിലോ മുളകും ഒരു കിലോ ഉപ്പും കൂട്ട്യാല്‍ എന്ത് കിട്ടും..?

സൈദ് : മൂന്ന് കിലോ ചമ്മന്തിയുടെ ഒരു ഉണ്ടകിട്ടും
ചില നേരമ്പോക്കുകള്‍ ...173

നി ഇങ്ങനെ നടന്നാല്‍ നിനക്ക് അള്ളാനെ [ ദൈവത്തിനെ]  കാണാന്‍ കഴിയില്ല. പള്ളിയില്‍ അന്നുണ്ടായിരുന്ന ഒരു തങ്ങള്‍ ആണു ഇത് പറഞ്ഞത്. ഒരിക്കള്‍ ഈ പറഞ്ഞ തങ്ങള്‍ എന്‍റെ ജേഷ്ടനോട് ..
നാസിമേ നീ അള്ളാനെ കണ്ടിട്ടുണ്ടോ ..?
നാസിം പറഞ്ഞു ഇല്ല ഉസ്താദേ..
നിനക്ക് കാണണോ...?
കാണണം...
തങ്ങള്‍ കയ്യിലുള്ള മോതിരം ഊരിയിട്ട് പറഞ്ഞൂ ഇതാ ഇതിനുള്ളിലൂടെ നോക്കൂ അള്ളാനെ കാണാം..
കേട്ടാപാതി കേള്‍ക്കാത്തപാതി ജേഷ്ടന്‍ ഒരു കൈകൊണ്ട് ഒരു കണ്ണ് അട്ച്ച് പിടിച്ച് മോതിരത്തിന്‍റെ ഉള്ളിലൂടെ പുറത്തേക്ക് നോക്കി ...ഇല്ല ഉസ്താദേ ആരേം കാണുന്നില്ല എന്ന് മറുപടി പറഞ്ഞു..

എന്നാല്‍ 25 പൈസ ടേബിളില്‍ വക്കു എന്നാല്‍ കാണാം...അങ്ങനെ ജേഷ്ഠന്‍ ഉടുത്തിരിക്കുന്ന വെള്ളതുണി പൊക്കി അടിയിലുള്ള വള്ളിട്രൌസറിന്‍റെ കീശയില്‍ നിന്നും 25 പൈസ എടുത്ത് തങ്ങളുടെ മേശപ്പുറത്ത് വച്ചു..
വീണ്ടും മോതിരത്തിലൂടെ നോക്കി . ഫലം തഥൈവ: മോതിരത്തിന്‍റെ ഓട്ടയിലൂടെ നോക്കിയാല്‍ പള്ളിക്കാട് മാത്രമേ കാണുന്നുള്ളു.

തങ്ങള്‍ ആരാ മോന്‍ ഓരോ പ്രാവശ്യം ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇക്കാടെ കയ്യിലുണ്ടായിരുന്ന 3.25 ക തട്ടിയെടുത്തു [ മൂന്ന് രൂപ ഇരുപത്തഞ്ച്പൈസ] .
ഇനിയും പൈസ പോകുമെന്നായപ്പോള്‍ ഇക്ക പറഞ്ഞു  ‘ ഉവ്വ മോതിരത്തിന്‍റെ ഓട്ടയിലൂടേ ഇപ്രാവശ്യം അള്ളാനെ കാണുന്നുണ്ട്.
അള്ളാനെ പോയിട്ട് ഇബ്ലീസിനെ പോലും അതിലൂടെ കാണാന്‍ കഴിയില്ലാന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും ഇക്കാടെ സംസാരത്തില്‍ ഇത്തവണ ഞെട്ടിയത് തങ്ങളായിരുന്നു.
കാണുന്നുണ്ട് അല്ലെ ..?
ഉവ്വ കാണുന്നുണ്ട് ..
എന്താ അടയാളം ..?
കള്ളിമുണ്ട് ചുമന്ന ഷര്‍ട്ട് കയ്യില്‍ ഒരു സ്റ്റീല്‍ പാത്രം...

ങ്ങേ...മോതിരവും കയ്യും മാറ്റി നേരെ നോക്കിയപ്പോള്‍ തങ്ങള്‍ക്ക് കഞ്ഞി വാങ്ങിവന്ന മമ്മുണ്ണീക്ക ദാണ്ടെ കയ്യില്‍ സ്റ്റീലിന്‍റെ അടുക്ക് പാത്രവും പിടിച്ച് ചുവന്നഷര്‍ട്ടും പച്ച കള്ളിമുണ്ടും ഉടുത്ത് മുന്നില്‍ നില്‍ക്കുന്നു....
ചില നേരമ്പോക്കുകള്‍.....172

യൂറോപ്യന്‍ ക്ലോസറ്റില്‍ ഇന്ത്യന്‍ സ്റ്റായിലില്‍ ഇരിക്കുനവനാകും ഏറ്റവും വലിയ രാജ്യസ്നേഹി...

Tuesday, 24 February 2015

2015 മേയ്മാസം മൂന്നാം തിയതി ഞായറാഴ്ച ഫേസ്ബുക്ക് കൂട്ടായ്മ വക്കുന്ന കാര്യം താങ്കള്‍ അറിഞ്ഞിരിക്കും ..താങ്കള്‍ അവിടെ വരുമെന്ന് വിശ്വസിക്കുന്നു..

Saturday, 21 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...40

എന്നാല്‍.....

അതി നിപുണനായ    ഒരു ട്രൈനറും അത്രക്കും  നിപുണന്മാരല്ലാത്ത രണ്ട് ലേബര്‍ മാരും ആശ്രാന്തം പരിശ്രമിച്ചിട്ടും മിഷ്യന്‍ യാതൊരു നിലക്കും വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുന്നില്ല..
പഞ്ചസാര പാക്ക് ചെയ്തുകഴിഞ്ഞാല്‍ ബ്ലേഡ് കട്ട് ചെയ്യുന്നത് പാകറ്റിന്‍റെ സെന്‍ററില്‍ തന്നെ കട്ടായി പോകുന്നു..ഇനി കട്ടിങ്ങ് ശരിയായാല്‍ നാലുസൈഡുമുള്ള സീലിങ്ങ് ശരിയാവുന്നില്ല....
അങ്ങനെ ഒരു ദിവസം പത്ത് മണിക്ക് ചായക്കുള്ള സമയം ..കാസര്‍ക്കോട്ട് കാരന്‍ ലത്തിഫിന്‍റെ പൊറോട്ടയും ചായയും കഴിച്ച് കൊണ്ടിരിക്കുന്ന സമയം..മുന്നിലിരുന്ന ഷരീഫ് പൊറോട്ട വായിലിട്ട് കടിച്ച് വലിക്കുന്നു. പല്ലിനിടയില്‍ പെട്ട് പൊറോട്ട നീങ്ങുന്നതല്ലാതെ മുറിയുന്നില്ല. പൊറോട്ട ഉണ്ടാക്കിയത് റബ്ബര്‍ പാലുകൊണ്ടാണോ പടച്ചോനെ എന്ന് ഷരീഫ് ചോദിക്കുന്നുണ്ടായിരുന്നു..

എടാ സലാമേ...എന്തേ ഇത്ര നാളായിട്ടും മിഷ്യന്‍ ശരിയാവാത്തത്..

അതിന്‍റെ എന്തോ പ്രോഗ്രാം പോയതാണെന്ന് തോന്നുന്നത് ...ജോസഫ് പറയുന്നുണ്ടായിരുന്നു [ സപെയിനി ]

മേരാ ഖയാല്‍ സേ....കൂടെയുണ്ടായിരുന്ന പച്ച പഠാന്‍ [ പാക്കിസ്ഥാനി മിഷ്യന്‍ പഠിക്കുന്നതി ഒരുവന്‍ പാക്കിസ്ഥാനിയാ ]

തുമാരാഖയാല്‍ യഹാം നഹി ബതവോ...ഞാന്‍ ഇടപെട്ടു...

ആളുകളേ    കൊല്ലാന്‍ ബോംബുണ്ടാക്കിയിട്ട് മുന്തിരി കൊട്ടയില്‍ വച്ച് മാര്‍ക്കറ്റില്‍ പോകുന്നവനാ ഈ പാക്കിസ്ഥാനികള്‍. ഇത് ഞാന്‍ പറഞ്ഞതല്ല ട്ടാ ഈ പഹയന്‍ ആസിഫ് ഖാന്‍ [ അതാ അവന്‍റെ പേര്‍ ] അവന്‍ തന്നെയാ പറഞ്ഞത്.
എന്നിട്ടെന്താ മുന്തിരി കൊട്ടയില്‍ ബോംബ് വച്ചകാര്യം അവന്‍ തന്നെ മറന്നു . വൈകുന്നേരം കുട്ടയടക്കം എടുത്തോണ്ട് പോയി വീട്ടില്‍ കട്ടിലിന്‍റെ ചുവട്ടില്‍ വച്ചത്രേ..രാത്രി സമയം ആയപ്പോള്‍ അത് പൊട്ടി...ഇങ്ങനെയുള്ള പാക്കിസ്ഥാനി ഐഡിയ പറയാന്‍ നടന്നാല്‍ പറയണോ കാര്യം...
ഒരിക്കല്‍ അവന്‍ നാട്ടിലേക്ക് പോയപ്പോള്‍ ..ഫ്ലൈറ്റില്‍ കയറാന്‍ നേരം അവന്‍റെ ചെരിപ്പ് പുറത്ത് ഊരിവച്ച് വിമാനത്തില്‍ കയറി. എന്നിട്ട് ഇസ്ലാമാബാദില്‍ ചെന്ന് ഇരിക്കുകയാ. കുറേ നേരം കഴിഞ്ഞിട്ടും പോകാതെ ആയപ്പോള്‍ പോലീസുകാരന്‍ ഇവനോട് ചോദിച്ചു എന്തേ പോകാത്തത്..?

എന്‍റെ ചെരിപ്പ് വന്നില്ലാ ....എന്നാ അവന്‍ മറുപടിപറഞ്ഞത്....അവനെയാ മിഷ്യന്‍ ഓപ്പറേറ്റര്‍ ആക്കാന്‍ കമ്പനി ശ്രമിക്കുന്നത്..കൂട്ടത്തില്‍ മ്മ്ടേ സലാമും...

സലാമേ എന്‍റെ ഒരു ഐഡിയ ഞാന്‍ പറയട്ടെ...
ഉം പറ...അല്ലേല്‍ വേണ്ട ചെലപ്പം വിഡ്ഡിത്തം ആണേലോ......

നീ പറ ഷഫീറേ....അല്ലേല്‍ ഒരു കാര്യം ചെയ്യ് എനിക്ക് ഈ മിഷ്യന്‍ മടുത്തു നീ ഏറ്റെടുത്തോ...സലാം പ്രാന്ത് പിടിച്ചപോലെ പറഞ്ഞൂ..........................................................................................തുടരും

Friday, 20 February 2015

ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്.......

മോനെ വാപ്പിച്ചി വീട്ടിലുണ്ടോ...?

ഉണ്ട് സിയാദാ മറുപടി പറഞ്ഞത്..

“ഞാന്‍ കുറെ ദൂരെ നിന്ന് വരുന്നതാ നിന്‍റെ വാപ്പിച്ചിയെ കാണാന്‍ അമ്പത് പ്രാവശ്യമെങ്കിലും ഞാന്‍ വാതിലില്‍ മുട്ടി എന്നിട്ടെന്താ വാതില്‍ തുറക്കാഞ്ഞത്“

ആരാണു വന്നതെന്ന് എനിക്കറിയില്ല ...പക്ഷേ വന്നയാള്‍ ചൂടായാണ് പോയതെന്ന് പിന്നീടറിഞ്ഞു..കാരണം സിയാദിന്‍റെ മറുപടി തന്നെ..

‘ചേട്ടന്‍ എന്തിനാ ഇവിടെ നിന്ന് വാതില്‍ മുട്ടിയത് ഇത് കൊറെനാളായി താമസം ഇല്ലാത്ത വീടാ. ഞങ്ങള്‍ടെ വീട് അപ്രത്താ അവിടെ വാപ്പിച്ചി ഉണ്ട്’

Wednesday, 18 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...40

ബൊസ്സാര്‍ [ BOSSAR ] എന്ന് പേരുള്ള   ഒരു മിഷ്യന്‍ ഓപറേറ്റര്‍ ആയിരുന്നു ഞാന്‍ ...ഈ കഥ ഞാന്‍ നേരത്തെ പറഞ്ഞിട്ടും ഉണ്ട്..

ഞാനാദ്യം ലേബര്‍ ആയിട്ടാണു കമ്പനിയില്‍ ജോലി ചെയ്യുന്നത് എങ്കിലും പിന്നീടാണു ഈ മിഷ്യത്തിന്‍റെ ഓപ്പറേറ്ററാവാനുള്ള ഭാഗ്യം ലഭിച്ചത്..ആദ്യം ഈ മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ തന്നെ അന്നത്തെ അവിടുത്തെ മേട്ടകള്‍ രണ്ട്പേര്‍ അതിന് ഉടമയായിരുന്നു..മേട്ടകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് മുമ്പ് കമ്പനിയില്‍ ജോയിന്‍ ചെയ്തവര്‍...
ബൊസ്സാര്‍ എന്ന് മിഷ്യത്തില്‍ പഞ്ചസാര പാക്ക് ചെയ്യല്‍ ആണു മെയിന്‍..5 ഗ്രാം 7ഗ്രാം എന്നീ പാകറ്റുകളിലായി പാക്ക് ചെയ്ത് വരുന്നത് കാണാന്‍ തന്നെ രസം ആണ്
മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ അതിനു ട്രൈന്‍ ചെയ്യാന്‍ സ്പെയിനില്‍ നിന്നും ജോസഫ് എന്നൊരാളും കൂടെ വന്നിരുന്നു...

മിഷ്യന്‍ വര്‍ക്ക് പടിക്കാന്‍ രണ്ടാളും അത് പഠിപ്പിക്കാന്‍ ഒരാളും ഞങ്ങളേ ഒന്നും അതിന്‍റെ ഏഴയലത്ത് പോലും ചെല്ലാന്‍ സമ്മതിക്കില്ല...പാക്ക് ചെയ്യുന്ന പഞ്ചസാരമുഴുവനും പൊട്ടിപൊളിഞ്ഞ് താഴേ വീഴും വൈകിയിട്ട് അത് ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ വേണം...വര്‍ക്ക് പഠിക്കുന്നവര്‍ പോകറ്റിലും കൈ തിരുകി അവിടെ നില്‍ക്കും...
“ജോസഫിന്‍റെ പഠിപ്പിക്കലും മറ്റു രണ്ട് പേരുടേ പഠനവും ദിവസങ്ങള്‍ നീണ്ട് പോയി ...അപ്പോഴേക്കും മിഷ്യത്തിന്‍റെ പരിപ്പ് എടുത്ത് തുടങ്ങി...എന്തെങ്കിലും ശരിയാകാതെ വരുമ്പോള്‍ അരം എടുത്ത് രാകി അത് സൂട്ടാക്കും . മിഷ്യന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അരം ഒരു അത്യന്താപേക്ഷിമായി മാറി. എന്നാല്‍ ഒരു സൈഡില്‍ നിന്നും രാകുമ്പോള്‍ ഒരു സൈഡ് എത്താതെ ആകുന്ന വിഷയം ഇംഗ്ലീഷ്കാരനോ . പഠിക്കുന്നവരോ എന്തിനു അറബി സമൂഹമോ അറിയുന്നുണ്ടായിരുന്നില്ല...
                                                                    ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന പേപ്പര്‍ റോള്‍ തിരിഞ്ഞ് മടങ്ങി വന്ന് ചെറിയ പാക്കറ്റ് രൂപത്തില്‍ ആകുന്നതിനു ശേഷം അതിനുള്ളിലേക്ക് ഒരു ഫണല്‍ ഇറങ്ങിവന്ന് ഏഴുഗ്രാം പഞ്ചസാര നിറക്കുന്നു...അവിടെ നിന്നും അത് കുറച്ച് കൂടെ മുന്നോട്ട് പോയാല്‍ മുകളിലും സീല്‍ ആകും . പിന്നീട്  മുന്നോട്ട് പോയിട്ട് അറേഞ്ച് ചെയ്തു നിര്‍ത്തിയിരിക്കുന്ന കട്ടര്‍ അതിനെ കട്ട് ചെയ്യുന്നു...അവിടെ നിന്നും നേരെ കാര്‍ട്ടണില്‍ പോയി വീഴും...ഇതാണു മിഷ്യന്‍റെ പ്രവര്‍ത്തനം ...എന്നാല്‍.......................................................................................................................................................................................................................തുടരും

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...39

“നമ്മള്‍ ഇപ്പോള്‍ കോച്ചിന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇറങ്ങുവാന്‍ തയ്യാറെടുക്കുകയാണ്”  എന്ന് പുള്ളിക്കുത്തുള്ള സാരിയുടുത്ത എയര്‍ ഹോസ്റ്റസ് വിളിച്ച് പറയുന്നത് വരേയും ...ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.കൊച്ചിയില്‍ എത്തല്ലെ എത്തല്ലെ എന്ന്..

വിധി എന്നൊന്ന് ഉണ്ടല്ലോ...അത് തന്നെയാ ഇവിടേം സംഭവിച്ചത് എയര്‍ ഇന്ത്യാ വിമാനം കൊച്ചിയില്‍ ഇറങ്ങി...എല്ലാവരുടേയും ഒപ്പം ഞാനും ഇറങ്ങി നടന്നു...
                                                           ഇതിനുമുമ്പ് എത്രയോ പ്രാവശ്യം ഞാന്‍ നാട്ടിലേക്ക് വന്നിരിക്കുന്നു...അന്നൊന്നും ഇല്ലാത്ത സ്പീഡ് എമിഗ്രേഷനു എവിടുന്ന് കിട്ടിയെന്ന് ഒരു പിടിയും ഇല്ല...എമിഗ്രേഷനുള്ള നിര മുന്നോട്ട് നീങ്ങി നീങ്ങി ലക്ഷ്മണ രേഖ കണക്കേ ഉള്ള മഞ്ഞ വരയില്‍ ഞാന്‍ എന്‍റെ ഊഴവും കാത്ത് നിന്നു..

 ഞാന്‍ എന്‍റെ പാസ്പോര്‍ട്ട് അവിടെ ഇരുന്ന ആള്‍ക്ക് നേരെ നീട്ടി..

ഇതെന്ത് പറ്റിയതാ..?..

ഇവിടെ ഞാന്‍ സത്യം പറഞ്ഞു...ചീഞ്ഞ തക്കാളി മുകളില്‍ ഉണ്ടായിരുന്നു..അതില്‍ നിന്നും വെള്ളം ഒഴിച്ചിറങ്ങി പാസ്പോര്‍ട്ടില്‍ ആയി...

പേരെന്താ...?
ഷഫീര്‍
വീട്ട് പേര്‍..?
പുവത്തുംകടവില്‍.......... .. ....
അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് എന്‍റെ മുകത്തേക്ക് ഒരു നോട്ടം എന്നിട്ട് പറഞ്ഞു...
“തിരികെ പോകുമ്പോഴേക്കും പാസ്പോര്‍ട്ട് പുതിയത് എടുക്കണം”.....

പുലിപോലെ വന്നത് എലി പോലെ ആയത് പോലെ...ഞാന്‍ എന്‍റെ ലഗേജുമായ് പുറത്തിറങ്ങി....

വീട്ടിലെത്തി മനസമാധാനത്തോടെ രണ്ട് ദിവസം പാഞ്ഞ് നടന്നു മൂന്നിന്‍റെ അന്നു രാവിലെ തന്നെ എറണാകുളം പാസ്പോര്‍ട്ട് ഓഫീസിലേക്ക് പുറപ്പെട്ടു...പുതിയ പാസ്പോര്‍ട്ടിനായ് അപേക്ഷ സമര്‍പ്പിച്ചു...എമര്‍ജെന്‍സി കിട്ടണമെങ്കില്‍ 2500 രൂപ കൂടുതല്‍ കൊടുക്കണം. പഴയ പാസ്പോര്‍ട്ട് ഡാമേജായത് കാരണം കാണിക്കണം അതിനു 150 രൂപയുടെ മുദ്രപത്രം...എല്ലാം ഒറ്റദിവസം കൊണ്ട് കൊടുത്തു...

                                                           പിന്നീടൂള്ള രംഗം ഞാന്‍ 35 ആം ഭാഗത്തില്‍ എഴുതിയിരുന്നു........................തുടര്‍ന്ന് കാത്തിരിക്കുക

Tuesday, 17 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...38

വേറെ വല്ല പ്രൂഫും ഉണ്ടൊ...? 

ഇല്ല സാര്‍...

പത്താക്കാ...ഉണ്ടോ...?  [ ഐഡന്‍റെറ്റി കാര്‍ഡ് ]

ഇല്ല ...

ഉം അതെന്തേ..?

അത് തിരികെ കൊടുത്താല്‍ മാത്രമേ കമ്പനി പാസ്പോര്‍ട്ട് തരികയുള്ളു സര്‍..
പി ആര്‍ ഓ ഹുസൈന്‍റെ നമ്പര്‍ ഉണ്ട് സാര്‍ ഒന്ന് വിളിച്ചാല്‍ മനസ്സിലാകും..

എവിടെ നമ്പര്‍...?..ഞാന്‍ എന്‍റെ മൊബൈലില്‍ നിന്നും നമ്പര്‍ എടുത്ത് കൊടുത്തു..പട്ടാപകല്‍ പോലും ഫോണെടുക്കാത്ത ഹുസൈന്‍ പാതിരാത്രി എവിടുന്ന് ഫോണെടുക്കാന്‍...പോലീസുകാരന്‍ നിരാശയോടെ എന്ന് ദയനീയമായി നോക്കി.....അതിലും ദയനീയമായി ഞാന്‍ അയാളേയും നോക്കി....

ഇനി എന്ത് ചെയ്യും ഞാന്‍ ഞാനാണെന്ന് കാണിക്കാന്‍ ഇവിടെ ഞാന്‍ മാത്രമേ ഉള്ളു ആ ഞാനാണേല്‍ ഇവിടെ ഞാനല്ലാതെ ആയിരിക്കുകയാ...

ഇതെന്താ പറ്റിയത്..? പോലീസുകാരന്‍ എന്നോട് ചോദിച്ചു...

ന്‍റള്ളോ തക്കാളിച്ചാര്‍ വീണതാണെന്ന് പറഞ്ഞാല്‍ അതിലും പുലിവാലായാലോ ? ..വെള്ളത്തില്‍ വീണതാണു സര്‍..
എങ്ങനെ...?
സാറെ നിസ്കരിക്കാനായ് വുളു [ ശുദ്ധി ] വരുത്താനായ് കുനിഞ്ഞപ്പോള്‍ പോകറ്റില്‍ നിന്നും വെള്ളത്തില്‍ വീണതാ...

ആ മറുപടിയില്‍ അറബിയുടെ മനം തുടിച്ചു....അയാളില്‍ നിന്നും അള്ളാ എന്നുള്ള വിളി ഞാന്‍ ശരിക്കും കേട്ടു...“ സഫീര്‍ പാസ്പോര്‍ട്ട് ക്ലിയര്‍ ആവാതെ നിന്നെ ഇവിടുന്ന് വിടാന്‍ കഴിയില്ല വേറെ എന്തെങ്കില്‍ പ്രൂഫ് ഉണ്ടെങ്കില്‍ കാണ്‍കിക്കുക...
സാറെ ഇനി എന്‍റെ കയ്യില്‍ അബൂദാബി നാഷണല്‍ ബാങ്കിന്‍റെ ഏ ടി എം കാര്‍ഡ് മാത്രമേ ഉള്ളു...
കാണിക്കൂ...
ഞാന്‍ അതെടുത്ത് കൊടുത്തു...ആ കാര്‍ഡെടുത്ത് അവര്‍ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്തു...ഓകെ.... റൂ....പൊയ്ക്കോളൂ....

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആ കാര്‍ഡിന്‍റെ നമ്പര്‍ അടിച്ച് അവര്‍ എന്‍റെ ഫുള്‍ ഡീറ്റയില്‍ എടുത്തു ഒപ്പം പാസ്പോര്‍ട്ടിന്‍റെ കോപ്പിയും...പോകാനുള്ള അനുവാദവും...
അങ്ങനെ ഞാന്‍ നാട്ടിലെക്ക് കയറി...പക്ഷേ ഇതൊന്നും അല്ല പ്രശ്നം ഇനി എനിക്ക് ഇറങ്ങേണ്ടത് ഇന്ത്യയിലേക്കാ...അവിടെ എന്താണാവോ പുകില്‍..
........................................................................................................തുടരും
എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...37

അങ്ങനെ അബൂദാബി എയര്‍പോര്‍ട്ടില്‍ എത്തി...നല്പത്തഞ്ച് കിലോ ഭാരമുള്ള ലഗേജിനേക്കാള്‍ മനസ്സിന്‍റെ ഭാരം അധികം ആണെന്ന് തോന്നിയത് പോലെ....
ട്രോളിയില്‍ ലഗേജും കയറ്റി പതുക്കെ തള്ളി എയര്‍പോര്‍ട്ടിന്‍റെ ഉള്ളിലേക്ക് കയറി..

                                                                  അകത്തേക്ക് പ്രവേശിക്കുന്നിടത്ത് സ്റ്റീല്‍ കുറ്റിയില്‍ നീല റിബ്ബണ്‍ വലിച്ച് കെട്ടി ഇടതിരിച്ചിരിക്കുന്നിടത്ത് ഒരു ശുര്‍ത്ത [ പോലീസ്കാരന്‍ നില്‍ക്കുന്നു ] അയാളാണെല്‍ ലഗേജുമായി ചെല്ലുന്ന എല്ലാവരുടേയും പാസ്പോര്‍ട്ട് വാങ്ങി തുറന്ന് നോക്കി മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നു..അങ്ങനെ എന്‍റെ ഊഴവും എത്തി ..
                                                                     ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെ ഒന്ന് നോക്കി.. അപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് പോലീസുകാരനോട് പറഞ്ഞൂ ..“ അസ്സലാമു അലൈക്കും “..

ആ നീല വേലി കടന്ന് പോകാന്‍ ആ ഒരു വാക്ക് ധാരാളം ആയിരുന്നു... പിന്നെ അവിടെ നിന്നും വിറക്കുന്ന കാലുവെപ്പോടെ ബോര്‍ഡിങ്ങ് പാസ് എടുക്കുന്നതിനായ് മുന്നോട്ട്...ലഗേജ് വേയ്റ്റ് നോക്കി കണ്‍വെയറില്‍ തന്നെ കിടക്കുന്നു ..ബോര്‍ഡിങ്ങ് പാസ് തരുന്ന സ്ത്രീക്ക് എന്നെ കാണാന്‍ കഴിയുന്നുമില്ല...അതിനുമാത്രം പൊക്കം ഉണ്ട് ആടേബിളിന്...

ചുണ്ടുകള്‍ക്ക് അതിര്‍വരമ്പ് തിരിക്കുന്നത് പോലെ ലിപ്സ്റ്റിക്ക് ഇട്ടിരിക്കുന്ന ആ അറബിസ്ത്രീ  മരത്തില്‍ മരക്കൊത്തി നോക്കുന്നത് പോലെ അവര്‍ ഇരിക്കുന്ന ടേബിളിന്‍റെ സൈഡിലൂടെ ചെരിഞ്ഞ് എന്നെ ഒന്ന് നോക്കി എന്നിട്ട് ഒരു ചോദ്യം...
“ ഈ പാസ്പോര്‍ട്ട് ആരുടേതാ”...?

എന്നെപോലുള്ള ഒരാള്‍ക്ക് പേടിക്കാന്‍ ആ പൈങ്കിളി ശബ്ദം തന്നെ ധാരാളം ആയിരുന്നു..
അത് ഞാന്‍ തന്നെയാണേന്ന് തൊണ്ടയിടറി പറഞ്ഞു...ആരു കേള്‍ക്കാന്‍...ആ സ്ത്രീ അവരുടെ പിന്നില്‍ നിന്ന് ലഗേജ് ക്ലിയര്‍ ചെയ്യുന്ന ആളോട് എന്തോ പറഞ്ഞു..
അയാള്‍ പുറത്തേക്ക് പോയി രണ്ട് അറബികളേയും കൂട്ടിയാ വന്നത്..അവര്‍ തിരിച്ച് പോകുമ്പോള്‍ കൂടെ ഞാനും ഉണ്ടായിരുന്നു...
എന്താ ചെയൂക..ഒരെത്തും പിടിയും കിട്ടുന്നില്ല.. പാസ്പോര്‍ട്ടിന്‍റെ ഒരു കോപ്പി പോലും കയ്യില്‍ ഇല്ല...
അവരുടെ കൂടെ ഒരു റൂമില്‍ ചെന്നു..എന്നോട് ഇരിക്കാന്‍ പറഞ്ഞു..എന്നിട്ട് എന്‍റെ പാസ്പോര്‍ട്ട് എടുത്ത് എന്‍റെ ഫോട്ടോയില്‍ നോക്കിയിട്ട് എന്നോട് ഒരു ചോദ്യം ...“ ഇതാരാ...?

ജീവിതത്തില്‍ ഇത്രയും പേടിച്ച ഒരു ദിവസം എന്നില്‍ ഉണ്ടായിട്ടില്ല....പണ്ട് ബാപ്പിച്ചി തല്ലനോടിച്ചപ്പോള്‍ നീന്താനറിയാത്ത ഞാന്‍ വെള്ളത്തിലേക്ക് ചാടിയപ്പോള്‍ പോലും ഇതിന്‍റെ പകുതിയേ പേടിച്ചിട്ടുള്ളു....... ...........................................................................................................................തുടരും...

Sunday, 15 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...36

അന്ന് എന്‍റെ പാസ്പോര്‍ട്ട് ഡാമേജ് ആയിരുന്നു...അതിനുകാരണം മറ്റൊന്നുമല്ല..ഒരു കുടുസു റൂമില്‍ ആയിരുന്ന് ഞാന്‍ താമസിച്ചിരുന്നത്..

രാവിലെ ജോലിക്ക് പോയി വൈകിയിട്ട് മൂന്നരയാവുമ്പോഴേക്കും റൂമില്‍ തിരിച്ചെത്തിയിരുന്നു..ബാക്കിയുള്ള സമയം ചെറിയൊരു പണിയുണ്ടായിരുന്നു.സ്റ്റുഡിയോകളില്‍ വര്‍ക്ക് ചെയ്ത് കൊടുക്കുക എന്ന ജോലി ..അതിന്‍റെ സൌകര്യാര്‍ത്ഥം ആണു ഒരു ഫ്ലാറ്റിലെ ഖദ്ദാമയുടെ [ വേലക്കാരികള്‍ക്ക് വേണ്ടിയുള്ള ചെറിയ റൂം ] മാസത്തില്‍ ആയിരം ദിര്‍ഹം വാടക എന്ന ഇനത്തില്‍ ഞാന്‍ എടുത്തിരുന്നു..

സ്റ്റുഡിയോയിലെ എഡിറ്റിങ്ങ് പണി രസകരം ആയിരുന്നു..അതിലേക്ക് പിന്നെ കടക്കാം..ഇപ്പോള്‍ പാസ്പോര്‍ട്ട് ഡാമേജ് ആയതിലേക്ക് കടക്കാം...
                                              ഒറ്റക്കുള്ള താമസം ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കി കഴിക്ക എന്നിങ്ങനെ സുഖവും സുഭിക്ഷവുമായി പോകുന്ന കാലം...ഭക്ഷണത്തിനുള്ള സാധനങ്ങള്‍ എല്ലാം തന്നെ റൂമില്‍ മേല്‍ഭാഗത്ത് ഒരു തട്ടടിച്ച് അതിനുമുകളില്‍ ആണു വക്കാറുള്ളത്..അക്കൂട്ടത്തില്‍ തക്കാളിയും ഉണ്ടായിരുന്നു..
                                                 അന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്യുന്ന സമയം ...എന്‍റെ സമയം മോശമായിരുന്നിരിക്കണം 

മുകളില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തക്കാളിയുടെ പുറത്ത് എന്തോ ഭാരമുള്ളത് കയറ്റി വച്ചു..തക്കാളി ഉടഞ്ഞ് അതില്‍ നിന്നും വെള്ളം താഴേക്ക് ഒഴുകി...കാര്യമായ ഒഴുക്കില്ലാത്തതിനാല്‍ തക്കാളിച്ചാര്‍ എന്‍റെ പാസ്പോര്‍ട്ടിനുള്ളിലൂടെ ഒലിച്ചിറങ്ങി.
ഈ വിവരം എനിക്ക് മനസ്സിലായപ്പോഴേക്കും മണിക്കൂറുകള്‍ സമയം എടുത്തിരുന്നു..അപ്പോഴേക്കും തക്കാളി ചാര്‍ എന്റെ പാസ്പോര്‍ട്ടിന്‍റെ ഏകദേശം മുക്കാല്‍ ഭാഗവും നനച്ചു കളഞ്ഞിരുന്നു..
നാട്ടില്‍ നിന്നും തിരിച്ച് കയറിയിരുന്ന ഒരു എമിഗ്രേഷന്‍ സീലും പാസ്പോര്‍ട്ടില്‍ അവശേഷിച്ചില്ല...എന്നാല്‍ അബൂദാബിയില്‍ നിന്നും പലപ്രാവശ്യവും നാട്ടിലേക്ക് പോന്നിട്ടും ഉണ്ട്...
പതുക്കെ ഇസ്തിരിപ്പെട്ടി ചൂടാക്കി ഞാന്‍ പാസ്പോര്‍ട്ട് ഒരുവിധം ഉണക്കിയെടുത്തു..എന്നാല്‍ എന്‍റെ ഫോട്ടോയില്‍ ഒരു കണ്ണും കീഴ്ചുണ്ടും എനിക്ക് നഷ്ടമായിരുന്നു...ന്‍റെ റബ്ബേ ഇതും വച്ച് ഇനി ഞാന്‍ എങ്ങിനെ നാട്ടില്‍ പോകും................................................
..............................................................................................................തുടരും

Friday, 13 February 2015

ചില നേരമ്പോക്കുകള്‍....171

ആ ഭിക്ഷക്കാരന്‍ വെറും വെറും നുണയനാ അയാള്‍ക്ക് കണ്ണുകാണില്ലെന്ന് പറഞ്ഞിട്ട്.....

പറഞ്ഞിട്ട്..?

ഞാനയാള്‍ക്ക് അഞ്ചുരൂപ കൊടുത്തപ്പോള്‍ അയാള്‍ പറയുകയാ. സുന്ദരിയായ ചേച്ചി ഈ നോട്ട് കീറിയതാണല്ലോ എന്ന്..

അതിന്..?

അയാക്ക് കണ്ണുകാണുമായിരുന്നെങ്കില്‍ ഞാന്‍ സുന്ദരിയാണെന്ന് എങ്ങനെ മനസ്സിലായി...

എടീ അയാള്‍ക്ക് കണ്ണുകാണില്ലാന്നുള്ളതിനു ഏറ്റവും വലിയ തെളിവല്ലെ അത്
ചില നേരമ്പോക്കുകള്‍....170
പെട്ടെന്ന് ഒരുമിന്നായം പോലെ അയാളെ ഞാന്‍ കണ്ടു മുന്നോട്ട് നോക്കാതെ മേലോട്ട് നോക്കി നടന്നുപോകുന്ന ഒരാള്‍...ഞാന്‍ വണ്ടി പെട്ടെന്ന് വെട്ടിച്ചുനിര്‍ത്തിയില്ലായിരുന്നെങ്കില്‍ അയാളുടെ മേല്‍ വണ്ടിമുട്ടിയേനെ...ഞാന്‍ പതുക്കെ അയാളുടെ അരികിലെത്ത് പറഞ്ഞു.....
“സഹോദരാ പോകുന്നിടത്തേക്ക് നൊക്കാതെയാണു പോകുന്നതെങ്കില്‍..ഇപ്പോള്‍ നിങ്ങള്‍ നോക്കുന്നിടത്തേക്ക് തന്നെ പോകേണ്ടിവരും”

Wednesday, 11 February 2015

                                                                         രാവിലെ വീട്ടില്‍ നിന്നു വണ്ടിയും എടുത്ത് ഇറങ്ങി..രാവിലെ നാലുമണിയാവുമ്പോള്‍ റെഡിയായി നില്‍ക്കാന്‍ സുള്‍ഫിക്കറിനോട് പറഞ്ഞിരുന്നു...അവനു പോകേണ്ട ദിവസം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ പോകാന്‍ എന്നെയാ ചട്ടം കെട്ടിയിരുന്നത്....
                                                                          അങ്ങനെയുള്ള ആ യാത്ര എനിക്ക് ഇഷ്ടം ആകുന്നു..വീട്ടില്‍ നിന്നും രാവിലെ തന്നെ ചായയും കഴിച്ച് വണ്ടിയില്‍ കയറി നല്ല പാട്ടും കേട്ടുള്ളയാത്ര....
വണ്ടി പഴയകൂനന്‍പാലം കയറി കാരാഞ്ചിറ മജീദ്ക്കാടെ വീടും കഴിഞ്ഞ് പതുക്കെ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു..ബ്രാലം സെന്‍ററും കടന്ന് ജുമാമസ്ജിദും പിന്നിട്ട് എന്‍റെ വാഹനം ഒരു പ്രത്യേക താളത്തോടെ മുന്നോട്ട് പോയ്കൊണ്ടിരുന്നു..
എന്നാല്‍ ഒരു കാഴ്ചമാത്രം ഞാന്‍ കാണാന്‍ അല്‍പ്പം വൈകി...രാവിലെ തന്നെ നടക്കാനിറങ്ങിയവരുടെ കാഴ്ച...

കൈകള്‍ രണ്ടും തനിക്ക് വേണ്ട എന്ന രീതിയില്‍ മുന്നോട്ട് എറിയുന്നുണ്ടെങ്കിലും..ഈ പണ്ടാറത്തെ വിട്ട് ഞാന്‍ എവിടേക്കും പോകാനാ എന്ന് പറഞ്ഞോണ്ട് തിരികെ വരുന്നു..

കാലുകള്‍ അകത്തിയുള്ള നടത്തവും ഒരു പ്രത്യേക ഈണം തന്നെ..സാധാരണയില്‍ അകത്തിയാണു നടക്കുന്നത്..കാലിനിടയില്‍ ചെറുനാരങ്ങ തിരുകി വച്ചിട്ടുണ്ടാവും എന്നാ ആദ്യം തോന്നിയത് അല്ലേല്‍ അങ്ങനെ നടക്കാന്‍ കഴിയില്ല..
ഒരു കാര്യത്തില്‍ ആ നടക്കുന്നവര്‍ ഒരേ യൂണിയനില്‍ പെട്ടവരാ...എല്ലാവരുടേയും വയറുകള്‍ ഒരേ താളത്തില്‍ ചലിക്കുന്നു ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും മുകളിലേക്കും താഴോട്ടും ചലിച്ചുകൊണ്ടിരിക്കുന്നു...അങ്ങനെ ഒരു വയര്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും എന്നാല്‍ ഇപ്പോള്‍ അതിനെ ഉള്ളിലേക്ക് തന്നെ ആക്കിയെടുക്കാന്‍ പെടുന്ന പാട് ചില്ലറയൊന്നും അല്ല..

                                                           പുവത്തുംകടവ് പാലം വന്നതില്‍ പിന്നെ യാ ഇങ്ങനെയുള്ള നടത്തക്കാരുടെ അളവ് കൂടിയത്..വയര്‍ കുറക്കാന്‍ പുവത്തുംകടവ് പാലം ഒരു കാരണം കൂടിയാവുന്നു..എതിരെ വരുന്ന വരില്‍ അധികവും പരിചയക്കാര്‍...ഒരു നാട്മുഴുവനും വയറന്മാരോ ...? ഇരുന്ന ഇരുപ്പില്‍ ഞാന്‍ എന്‍റെ വയറും ഒന്ന് ഉഴിഞ്ഞു..

.“ കുഴപ്പം ഇല്ല ഞാനും ഈ നാട്ടുകാരന്‍ തന്നെ എനിക്കും വയര്‍  ഉണ്ട്”...

വണ്ടി പതുക്കെ സൈഡ് ആക്കി മുന്നില്‍ വന്ന കണാരേട്ടനോട് തിരക്കി...എന്താ ചേട്ടാ ...എന്ത് പറ്റി...
ഒന്നും പറയേണ്ട കൊച്ചുമോനെ....വയര്‍ കുറക്കാന്‍ ഡോക്ടറുടെ അടുത്ത് ചെന്നതാ...അവിടെ നിന്നും കുറിച്ച് തന്ന പേപ്പറും ആയി എല്ലാ മെഡിക്കല്‍ ഷോപ്പിലും കയറി ആ ഒരു മരുന്ന് മാത്രം എവിടേയും കിട്ടാനില്ല..അവസാനം ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അവിടെയുള്ള ആള്‍ എന്നോട് ആ പേപ്പര്‍ വായിച്ച് നൊക്കാന്‍ പറഞ്ഞു...അപ്പോഴല്ലെ...?

അപ്പോള്‍..?

അതില്‍ എഴുതിയിരിക്കുന്നു രാവിലെ പുവത്തുംകടവ് പാലത്തില്‍ പത്ത് റൌണ്ട് ഓടാന്‍...

ഹോ എന്‍റെ ദൈവമേ ഈ പുവത്തുംകടവ് പാലം ഇല്ലേല്‍ ലോകത്തെ വയറന്മാര്‍ ബുദ്ധിമുട്ടിപോയേനെ”....

Sunday, 8 February 2015

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം വില്ലെജില്‍ അന്ന് അതൊരു വാര്‍ത്ത തന്നെയായിരുന്നു..ഫേസ്ബുക്ക് വന്നതില്‍ പിന്നെ ഷഫീര്‍ പുവത്തും കടവനായ ഞാന്‍ പണ്ട് വെറും ഷഫീറും നാട്ടുകാര്‍ക്ക് കൊച്ചുമോനും ആയിരുന്നു..
പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പേരും പെരുമയും എടുക്കുകാ എന്ന് വച്ചാല്‍ ചില്ലറകാര്യമല്ല. അതും ഇത് വരേയും ആരും കൈവക്കുവാന്‍ മടിക്കുന്ന ഒരു മേഘലയില്‍ കൈവക്കുകയും പെട്ടെന്ന് പേരെടുക്കുകയും ചെയൂക..

“ഹോ എന്നെ സമ്മതിക്കണം”..

വിഷയം കാട്ടുതീ പോലെ പടര്‍ന്നു..മാമുഞ്ഞി സാഹിബിന്‍റെ മകന്‍ ഷഫീര്‍...അതെ അവനാണു അത് ചെയ്തത്..ജനങ്ങളില്‍ കുശുകുശുപ്പും അസൂയയും...ഇന്നലെവരേയും വള്ളിനിക്കറും ഇട്ട് നടന്നിരുന്ന ചെക്കന്‍ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെഒക്കെ ചെയ്യുക എന്ന് വച്ചാല്‍ അത്ഭുതം തന്നെ..

ആ ഗ്രമത്തില്‍ ..വില്ലേജില്‍..എല്ലാം പോകട്ടെ ആ പഞ്ചായത്തില്‍ തന്നെ ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം ഷഫീര്‍ ചെയ്തിരിക്കുന്നു..അതും ആരും ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യത്തില്‍..

കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ആരോ ഒരാള്‍ അടുത്ത് നിന്നവനോട് ചോദിച്ചു എന്താ കാര്യം..

ആ ചെക്കനില്ലെ കൊച്ചുമോന്‍ [ ഷഫീര്‍ ] കയ്യിലുണ്ടായിരുന്ന 25 പൈസ ഉരുണ്ട് കത്തുന്ന അടുപ്പിലേക്ക് പോയി...അതെടുക്കാനായി അവന്‍ തീയില്‍ കയ്യിട്ടു കൈ പൊള്ളി...“ അത് തന്നെ കാര്യം...

“ അത് ശരി അപ്പോള്‍ അതാണു ആരും കൈവക്കാന്‍ മടിക്കുന്ന മേഘല” അല്ലെ

Wednesday, 4 February 2015

ചില നേരമ്പോക്കുകള്‍....163
ആ ടൈലര്‍ ഷോപ്പില്‍ കള്ളന്‍ കയറി..
പോലീസ് എത്തി...പരിശോധന തുടങ്ങി...പരാധിക്കാര്‍ കുറേ പേരുണ്ട്..
തങ്കപ്പെട്ട ഹരി ഷൊർണൂർക്കാരൻ : എന്‍റെ ഷര്‍ട്ടും പേന്‍റും പോയി
Muraleedharan Pattambikkaran : എന്‍റെ തയ്ക്കാന്‍ കൊടുത്ത പേന്‍റ് പോയി.
പ്രദീപ് വടകാഞ്ചേരി : എന്‍റെ ഷര്‍ട്ട് പീസ് പോയി
Sibi Udma : സാറെ എല്ലാം സഹിക്കാം എന്‍റ് തയ്ക്കാന്‍ കൊടുത്ത “അളവാ” പോയത്