Monday, 29 December 2014






സുഹൃത്തുക്കളെ ഈ നാടകത്തിനെ കുറിച്ച് രണ്ട് വാക്ക്....




ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധമുള്ളവരാകുന്നു...
ഇതില്‍ എല്ലാവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു...

ഈ ലോകത്തെ കുറിച്ച് അറിയാന്‍ കുറച്ച് ചെറുപ്പക്കാര്‍ ഈ കേരളത്തില്‍ നിന്നും ഇറങ്ങി പുറപ്പെടുന്നു...

അവരിലൂടെ നാം ഈ ലോകത്തെ നോക്കി കാണുന്നു...അവര്‍ കാണുന്ന ഓരോരോ രംഗങ്ങളും ഇവിടെ പ്രതിബാധിക്കുന്നു...
പഴയ ഒരു കാലഘട്ടത്തില്‍ നിന്നും തുടങ്ങി....ഈ ആധുനികയുഗത്തിലെത്തിപ്പെടുന്നത് വരേക്കും  കഥ നീളും...

ഇതൊരു സ്റ്റേജ് ഷോ അല്ലാത്തതിനാല്‍ വെറും സംഭാഷണങ്ങളിലൂടെ ആയിരിക്കും  കഥ നീങ്ങുക..

നിങ്ങള്‍ക്കുണ്ടായിട്ടുള്ള മറക്കാനാകാത്ത വല്ല സംഭവങ്ങളുണ്ടെങ്കില്‍ ഇന്‍ ബോക്സില്‍ തരിക..അതിലൂടെ നിങ്ങളുടെ കഥാപാത്രം പുനര്‍ജീവിക്കും..


ഫേസ്ബുക്കിലെ എന്‍റെ ഫ്രണ്ട്സുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇവിടെ ഒരു നാടകം തുടങ്ങാനുള്ള തയ്യാറെടുപ്പ് ആകുന്നു...പുതുവര്‍ഷാരംഭത്തില്‍ തന്നെ ആരംഭിക്കുന്നു..
എല്ലാവരേയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കിലും...ചിലരൊക്കെ അതിലെ കഥാപാത്രങ്ങള്‍ ആണു താനും...

എന്നാല്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ തീരുമാനിക്കും...ഉള്‍പെടാന്‍ ആഗ്രഹിക്കാത്തവരുണ്ടെങ്കില്‍ ഇന്‍ ബോക്സില്‍ വന്ന് പറയണം ട്ടൊ....


തമാശയായേ എല്ലാവരും ഇതിനെ കാണാവൂ..

Sunday, 28 December 2014

പുതിയ നിയമം....



സൈക്കിള്‍ വാടക ഒരു മണിക്കൂറിനു 25 പൈസ എന്ന തോതിലായിരുന്നു അന്ന് വാങ്ങിയിരുന്നത്..ബ്രാലത്ത് എ കെ വിയ്ടെ കടയിലായാലും അമരിപ്പാടത്ത് അയിനിപുള്ളിയുടെ കടയിലായാലും ..കുന്നുമ്പുറത്ത് അച്ചപ്പക്കാരന്‍ കുഞ്ഞിനിക്കാടെ കടയിലായാലും എല്ലായിടത്തും ഒരേ റേറ്റ്...

വൈകുന്നേരം ഏഴുമണിക്ക് ശേഷം വാടക്കെടുത്താല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി കൊടുക്കുന്ന പ്രക്രിയക്ക് ഫുള്‍ നൈറ്റ് വാടക എന്ന പേരുചേര്‍ത്തി 125 രൂപ ഈടാക്കിയിരുന്നു..

വീട്ടില്‍ താന്തോന്നിയായി നടക്കുന്ന ഒരുകാലം...ഉപദേശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താ അന്ന് കണ്ടിരുന്നത്...ആ സമയം വള്ളിവട്ടം ഗ്രാമം മുഴുവനും എന്‍റെ ശത്രുപക്ഷത്തായിരുന്നു..എന്‍റെ ബാപ്പിച്ചി അവരുടെ നേതാവും..യുദ്ധകലുഷിതമായ ആ രണാങ്കണത്തില്‍ വിരാചിക്കുമ്പോഴാ...കൊടുങ്ങല്ലൂര്‍ ശ്രീ കാളീശ്വരി തിയറ്ററില്‍ രാജാവിന്‍റെ മകന്‍ സിനിമ റിലീസ് ആകുന്നത്..ഇറങ്ങുന്ന സിനിമ അന്ന് തന്നെ കണ്ടില്ലേല്‍ ഇസ്ലാമില്‍ നിന്നും പുറത്താക്കിയാലോ എന്നൊരു പേടിയുള്ളതിനാല്‍..ഈ ഒരു കാര്യം മാത്രം പിന്നത്തേക്ക് മാറ്റിവക്കാറില്ല..

അശുറു എന്ന് വിളിക്കുന്ന അശ്റഫ് ആണ് അന്ന് കൂടെ കിട്ടിയത്...സൈക്കിള്‍ വാടകയും സിനിമക്ക് ടിക്കറ്റും എടുത്ത് കൊടുത്താല്‍ ശ്രീലങ്ക വരേക്കും സൈക്കിള്‍ ചവിട്ടാന്‍ മൂപ്പിത്സ് റെഡിയാണ്..പിന്നെ കൂടെയുള്ളത് ശിവരാമനും..
രാത്രി 9.30 സെക്കന്‍റ് ഷോക്ക് പോകാനായി കുഞ്ഞിന്‍ ക്കായുടെ വീട്ടില്‍ പോയി സൈക്കിള്‍ വാടക്കെടുത്തു.. വാടക വണ്ടിയല്ലെ ..ബെല്ല് ഇല്ലാന്നുള്ള ഒരു കുറവൊഴിച്ചാല്‍ ബ്രേക്ക് കിട്ടുകയും ഇല്ല...അങ്ങനെ വരുമ്പോള്‍ ത്രികോണം പോലെ ഇരിക്കുന്ന സൈക്കിളിന്‍റെ ഫ്രയിമില്‍ താഴേയുള്ള തണ്ടിനു താഴേ ബ്രേക്കിന്‍റെ കമ്പി കാണാം അതില്‍ കാലിന്‍റെ തള്ളവിരലുകൊണ്ട് ആഞ്ഞ് ചവിട്ടിയാല്‍ ബ്രേക്ക് കിട്ടിയാലായി..

മുന്നിലെ തങ്ങില്‍ ഞാന്‍ രണ്ട് കാലും ഒരു സൈഡിലേക്ക് ഇട്ട് പണയം വച്ചത് പോലെ ഇരിക്കണം...അശുറു സൈക്കിള്‍ ചവിട്ടി നീങ്ങിയാല്‍ കുറച്ച് നേരം കൂടെ ഓടിയതിനു ശേഷം ശിവരാമന്‍ ഒരു പ്രത്യേക താളത്തില്‍ ചാടിക്കയറും..

സെക്കന്‍റ് ഷോകഴിഞ്ഞ് തിരിച്ചു അശൂറു തന്നെ സൈക്കിള്‍ ചരിട്ടണം...ഓയിലും ഗ്രീസും കണികാണാത്ത വാടക് സൈക്കിള്‍ ചവിട്ട് മറിക്കുമ്പോള്‍ കി കി എന്നുള്ള ശബ്ദം സൈക്കിളില്‍ നിന്നും പുറപ്പെടും....പുല്ലൂറ്റ് പാലം കയറി ചാപ്പാറ വളവ് കയറിക്കഴിയുമ്പോള്‍ ...തട്ടുകടക്കാരുടെ കടയില്‍ നിന്നും ഓംലെറ്റ് ഉണ്ടാക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി...ആ മണം മാത്രം ശ്വസിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ഇടക്ക് പിന്‍ കഴുത്തില്‍ ഒരു നനവ് അനുഭവപ്പെട്ടപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഓം ലെറ്റിന്‍റെ സുഗന്ധത്തില്‍ അശുറുവിന്‍റെ വായിലെ വെള്ളം കഴുത്തില്‍ വീണതാ...

കോഴീക്കട ഷാപ്പ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദാണ്ടേ നില്‍ക്കുന്നു...കുറച്ച് ജനമൈത്രിക്കാര്‍...ഏമാന്മാര്‍...അതേന്നേയ് മ്മ്ടെ പോലീസുകാര്‍..

കുഞീന്‍ ക്കാടേ സൈക്കിളിനുണ്ടോ ഇത് പോലീസുകാരാണേന്ന് മനസ്സിലാവൂ...അതിനു ബ്രേക്ക് ഇല്ലല്ലോ...അശുറുവിനു ബ്രേക്ക് പിടിച്ചിട്ട് കിട്ടുന്നില്ല..നേരെ മുമ്പില്‍ പോലീസുകാരും..സെക്കന്‍ ഷോ ക്ക് മതമില്ല...എന്‍റേയും അശുറുവിന്‍റേയും വായില്‍ നിന്നും അള്ളോ എന്ന വാക്ക് വന്നതില്‍ അതിശയിക്കാനില്ല . കാരണം ഞങ്ങള്‍ മുസ്ലീം ആണ്... എന്നാല്‍ ശിവരാമന്‍റെ വായില്‍ നിന്നും വന്നതും അള്ളോ എന്ന വാക്ക് തന്നെയാ...

പിന്നെ എന്താണു സംഭവിച്ചത് എന്ന് മനസ്സിലാവാന്‍ അല്‍പ്പം സമയം എടുത്തു...ഞങ്ങളേ മൂന്ന് പേരേയും പോലീസുകാരാ കാനയില്‍ നിന്നും വലിച്ച് കയറ്റിയത്...മൂന്നാളും ഒരേതാളത്തില്‍ ഞൊണ്ടി ഞൊണ്ടി പോലീസുകാരുടെ അരികില്‍ എത്തി ...

അപ്പോഴേക്കും പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു കഴിഞ്ഞിരുന്നു...മറ്റൊന്നുമല്ല..സൈക്കിളിന്‍റെ വാല്‍വ് ട്യൂവ് അവര്‍ ഊരിയെടുത്തു... എയര്‍ ഇല്ലാത്ത സൈക്കിളും തള്ളി പതിനാലു കിലോമീറ്റര്‍ ഞങ്ങള്‍ ആ പാതിരാത്രിക്ക് നടന്ന് വീടെത്തി...സൈക്കിള്‍ ചവിട്ടുന്ന ജോലി അശുറുവിനായതിനാല്‍ അത് തള്ളുന്ന ജോലിയും ആള്‍ക്ക് തന്നെ കൊടുത്തു...

പിന്നെ വന്ന വെള്ളിയാഴ്ച പുതിയ സിനിമ റിലീസായപ്പോള്‍ അശുറുവിന്‍റെ അടുത്തെത്തി...

“വേണ്ട കൊച്ചുമോനേ...പോലീസ് പിടിച്ചാല്‍ സൈക്കിള്‍ നിങ്ങളും കൂടി തള്ളാമെന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നുള്ളു”....

അന്നുമുതല്‍ പുതിയ നിയമത്തില്‍ ഞങ്ങള്‍ ഒപ്പ് വച്ചു..

Saturday, 27 December 2014

കരുണ വറ്റാത്ത സഹൃദയരോട്
ഇദ്ദേഹം സലാഹുദ്ധീൻ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശി, ചെറുപ്പത്തിൽ പോളിയോ ബാധിച്ചു രണ്ട് കാലും ഒരു കയ്യും തളർന്ന ഇദ്ദേഹത്തിന്‌ രണ്ട് മക്കളുണ്ട്, അഞ്ചാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുന്നു. മാതാപ്പിതാക്കൾ മുമ്പേ മരിച്ചു പോയ ഇദ്ദേഹത്തിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരിച്ചു. ജീവിക്കാൻ ഒരു മാർഗ്ഗമില്ലാത്ത ഇദ്ദേഹത്തിനു ഒരു ജീവിത മാർഗ്ഗം അനിവാര്യമാണ്.തൊട്ടടുത്ത പള്ളിയിൽ നിന്നും ഒരു കടമുറി ഇദ്ദേഹത്തിനു അനുവദിച്ചുകിട്ടിയിട്ടുണ്ട്.ഒരു ജീവിതമാർഗ്ഗമെന്ന നിലക്ക് ഒരു ഫോട്ടോ സ്റ്റാറ്റ് മെഷിൻ വാങ്ങി അവിടെ ഒരു ബിസിനെസ്സ്‌ തുടങ്ങാൻ ഇദ്ദേഹം ആഗ്രഹിക്കുന്നു.
കയ്യിൽ ഒന്നുമില്ലാത്ത ഇദ്ദേഹത്തിനു അതൊരു സ്വപ്നമാണ്.നമ്മൾ എല്ലാവരും ഒന്ന് മനസ്സ് വെച്ചാൽ സാക്ഷാൽകരിക്കപ്പെടാം അദ്ദേഹത്തിന്റെ സ്വപ്നം. തീർച്ചയായും ചിറകൊടിഞ്ഞവരുടെ ചിറകാവാൻ ജീവിതത്തിൽ തളർന്നു പോയ ഇതുപോലുള്ളവരുടെ ആശ്വാസമാകാൻ നമുക്ക് സാധിച്ചാൽ അതിനേക്കാൾ വലിയൊരു നന്മയുണ്ടോ. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പൂർണ്ണമാവുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നിടത്താണ്.
അതുകൊണ്ട് നമ്മൾക്ക് എന്താണോ കഴിയുന്നത്‌ അത് നമുക്ക് ചെയ്യാം സർവ്വ ലോക നാഥന് വേണ്ടി....
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളും താഴെ കൊടുക്കുന്നു


State bank of India,
balaramapuram branch,
name: salahudeen
acc no:33131799906
branch code:10690
IFSC:SBIN 0010690
CIF NO:86812849000

Friday, 26 December 2014

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...35


ഹലോ...

ഹലൂ....ആരാ...

ഇത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നിന്നാ...ഷഫീര്‍ എന്ന ആള്‍ ഉണ്ടോ അവിടെ...?

ഇല്ല എന്താ കാര്യം...?

നിങ്ങളാരാ സംസാരിക്കുന്നത്...?

ഞാന്‍ അവന്‍റെ ബാപ്പയാ..[ ബാപ്പിച്ചി ]

എവിടെ പോയതാ...?

അവന്‍ ഇവിടെയല്ല താമസം കുറച്ച് പടിഞ്ഞാറാ...

എന്നാല്‍ ശരി ഞങ്ങള്‍ വന്ന് കണ്ടോളാം...

ബാപ്പിച്ചി ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മിച്ചിയോട് വിളിച്ച് പറഞ്ഞു..എടി അവനെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ നിന്നാ വിളിച്ചത്..ഞാന്‍ അവന്‍റെ ബാപ്പയാണെന്ന് പറയുകയും ചെയ്തു...ഇനി എന്ത് പുകിലാണാവോ ഉണ്ടാകാന്‍ പോകുന്നത്...

പ്രശ്നം നാട്ടില്‍ പാട്ടാകാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...കൊച്ചുമോനെ അന്വേഷിച്ച് പോലീസ് വരുന്നു..സംഭവം നടക്കുമ്പോള്‍ ഞാനും ഇല്ല സ്ഥലത്ത്..

അന്ന് എന്തോ അത്യാവശ്യകാര്യത്തിനാ പുറത്ത് പോയത്...തിരിച്ചെത്തിയപ്പോഴാ അറിയുന്നത് എന്നെ അന്വേഷിച്ച് പോലീസ് വന്നകാര്യം . ന്‍റെ പടച്ചോനെ ഒരു മാസം കഴിഞ്ഞാല്‍ അബൂദാബിക്ക് തിരിച്ച് പോകാനുള്ളതാ , ഇപ്പോ എന്താണാവോ കാര്യം..

തെക്കേലെ സത്യന്‍ ചേട്ടനാ കാര്യം വന്ന് പറഞ്ഞത്..ഇന്ന് രാവിലെ രണ്ട് പോലീസുകാര്‍ തിരക്കി വന്നിരുന്നു..എന്താ കാര്യം എന്ന് പറഞ്ഞില്ല..നാളെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.

“ അടിവയറില്‍ നിന്നും ഒരു വിശപ്പ് മുകളിലേക്ക് കയറി”.. കളവോ കൊലയോ ഒന്നും ഇത് വരേയും നടത്തിയിട്ടില്ല...മാത്രമല്ല വര്‍ഷങ്ങളായി അബൂദാബിയിലും ആണല്ലോ..പിന്നെ ഇതെന്ത് പുകിലാണാവോ...?

പണ്ട് വീട്ടുകാരറിയാതെ പറമ്പില്‍ നിന്ന് തേങ്ങയെടുത്ത് വിറ്റിട്ടുണ്ട് ഇനി അത് കേസ് ആയതാണാവോ..?

പിറ്റേദിവസം രാവിലെതന്നെവീട്ടില്‍നിന്നുംഇറങ്ങിപ്പുറപ്പെട്ടു...ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക്...ആദ്യമായി പോലീസ് സ്റ്റേഷന്‍ കയറുന്ന പേടി എനിക്ക് അനുഭവപ്പെട്ടില്ല...കാരണം തല ഇതിനകം മരവിച്ചിരുന്നു..

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ തന്നെ കുറേ പരിചയക്കാര്‍ നില്‍പ്പുണ്ടായിരുന്നു. എല്ലം തലേന്ന് വെള്ളമടിച്ച് തല്ല് കൂടിയവരും , ചീട്ട് കളിച്ച് പിടിച്ചവരും..എന്നിങ്ങനെ ..

റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു...സാറെ എന്‍റെ പേരു ഷഫീര്‍ ..ഇന്നലെ എന്നെ തിരക്കി ഇവിടെ നിന്നും രണ്ട് സാറന്മാര്‍ വീട്ടില്‍ വന്നിരുന്നു. എന്താ കാര്യം എന്നറിയണമായിരുന്നു..

അകത്തേക്ക് ചെന്നോളൂ..അവിടെ മുതിര്‍ന്നവര്‍ ഇരിപ്പുണ്ട് അവരോട് കാര്യം തിരക്കൂ..

മൃതപ്രായനായി ഞാന്‍ വിറക്കുന്ന കാലുകളോടെ അകത്തേക്ക് പ്രവേശിച്ചു..ആദ്യമായാ പോലീസുകാരെ ഇത്ര അടുത്ത് കാ‍ാണുന്നത്..പതുക്കെ ചെന്ന് വിവരം പറഞ്ഞു..

ഷഫീര്‍ അല്ലെ..?

അതെ സാര്‍..

എന്തെങ്കിലും കേസില്‍ പെട്ടിട്ടുണ്ടോ..?

ഇല്ല സര്‍

പാസ്പോര്‍ട്ട് ഡാമേജ് ആയിട്ട് പുതിയതിനു അപ്ലേ ചെയ്തിരുന്നോ..?

“ഹോ ന്‍റെ റബ്ബേ ഇപ്പോഴാ സമാധാനമായത്...‘



Wednesday, 24 December 2014

അന്നത്തെ രസകരങ്ങളായ കാര്യങ്ങളിലൊന്നാ വീടുകളിലെ പട്ടിണി...എത്ര ഉള്ളവന്‍റെ വീട്ടിലായാലും പട്ടിണി എന്നും പട്ടിണിതന്നെ...
തലേ ദിവസത്തെ ചോറ് ചൂടാക്കി സ്കൂളിലേക്ക് കൊണ്ട് പോയിട്ടുണ്ട് പലവട്ടം മിക്കവാറും ചമ്മന്തിയോ ഉപ്പുമാങ്ങയോ ഒക്കെ ആകും കറിയായിട്ട് ഉണ്ടാവുക...

അങ്ങനെയിരിക്കുന്ന ഒരു കാലഘട്ടത്തിലാ നമ്മുടെ ഈ കഥ നടക്കുന്നത്..മാവിലേറും തൈതെങ്ങില്‍ കയറി കരിക്ക് ഇട്ട് കുടിക്കലും കിഴങ്ങ് { കപ്പ } മാന്തിയെടുക്കലും ഒക്കെ വിനോദമായി അക്കാലത്ത് കരുതിയിരുന്നു..

വീടിനു ചുറ്റും രണ്ട് കുട്ടികളും പിന്നാലെ കുറ്റിചൂലും ആയി അവരുടെ അമ്മ വട്ടമിട്ട് ഓടുന്ന ആ വീട്ടിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു...ഇടക്കിടക്ക് കുട്ടികള്‍ എന്തൊക്കെയൊ വിളിച്ച് പറയുന്നുമുണ്ട്..

അധികദിവസവും പട്ടിണിയും പരിവട്ടവുമായി നീങ്ങുന്ന ആ കുടുമ്പത്തില്‍ എന്നും സന്തോഷവും സമാധാനവും കളിയാടുന്നു....ഇടക്കൊക്കെ ചില പൊട്ടിച്ചീറ്റല്‍ ഉണ്ടെങ്കിലും....ഇതാ സംഭവിച്ചതും ഇത് തന്നെ...

അടുക്കളയില്‍ എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുന്ന അമ്മ കേള്‍ക്കുന്നത് മക്കള്‍ടെ കളിയാക്കിയുള്ള ഈ ഈരടികള്‍ ആകുന്നു...

“നായരു വിശന്നു വലഞ്ഞ് വരുമ്പോള്‍..
കായക്കഞ്ഞിക്കരിയില്ല..
കെട്ടിയപ്പെണ്ണിയെ കിട്ടിയ 
വടികൊണ്ടോന്നുകൊടുത്തു...“

മുഴുവനായില്ല ..അതിനുശേഷം ഉള്ള പങ്കപ്പാടാ ആദ്യം കണ്ടത്...

ആര്‍ക്കിട്ടാടാ അടികൊടുത്തത് എന്ന് ചോദിച്ചോണ്ടാ അമ്മയുടെ ശകാരം...മക്കള്‍ വീണ്ടും അമ്മേകളിയാക്കി മുന്നൊട്ടോടുന്നു..

അമ്മേ കുഞ്ചന്‍ നമ്പ്യാരുടെ കവിത കാണാതെ പടിച്ചതാ...അല്ലാണ്ട് അച്ചന്‍ തല്ലിയ കണക്കല്ല അമ്മേ....

എന്നാലേ കേട്ടോടാ അതിനുശേഷം ഒരു വരികൂടിയുണ്ട്... 

“എന്നിട്ടരിശം തീരാതവനാ...
പുരയുടെ ചുറ്റും മണ്ടി നടന്നു”...

ഏത് മണ്ടിയാ അമ്മേ...?....

Tuesday, 23 December 2014

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ അയാളുടെ ഫോണ്‍ റിങ്ങ് ചെയ്തു...“എടാ ഫോണെടുക്കടാ...ഫോണ്‍ എടുക്കെടാ...“ എന്നുള്ള കിളികൊഞ്ചല്‍ റിങ്ങ് ടോണായി വച്ചത്...എന്തിന്‍റെ സൂക്കേടായിട്ടാണാവോ...?

എന്താ ചെയ്കാ....റോഡിലാണേല്‍ പോലീസുകാര്‍ ..ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കാന്‍ നില്‍ക്കുന്നു...ഇവര്‍ക്കെന്താ മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രം നോക്കിയാല്‍ മതിയോ..?

അങ്ങനെ കണ്ടുപിടിക്കണമെങ്കില്‍ വല്ല ഫേസ്ബുക്കിലും പോയ്ക്കൂടെ..അയാക്കാണേല്‍ ഫോണ്‍ എടുക്കാതിരിക്കാനും കഴിയുന്നില്ല...

കിളികൊഞ്ചല്‍ അവസാനിച്ചു...ഇനി എന്താ ചെയ്യാ  ഒരു മനസമാധാനവും ഇല്ല...

തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി ...മൊബൈലെടുത്ത് പുറത്തേക്ക് പാഞ്ഞു...

കോഴി ചിക്കിചികയുന്നതിലും സ്പീഡില്‍ വലത് കൈടെ തള്ളവിരല്‍ മൊബൈലില്‍ താളം ചവിട്ടി...

“നൊ സിഗ്നല്‍”...അന്നാദ്യമായി അയാള്‍ക്ക് മൊബൈല്‍ കമ്പനിക്കാരോട് ദേഷ്യം തോന്നി...കയ്യുടെ തള്ളവിരല്‍ വെറുതെ ഇരുന്നില്ല..അവസാനം മറുവശത്ത് റിങ്ങ് ടോണ്‍ മുഴങ്ങി....

മറുവശത്ത് റീങ്ങ് മാത്രം ഫോണ്‍ എടുക്കുന്നില്ല...അക്ഷമനായ അയാളുടെ മുഖം ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ തോന്നിച്ചു...

എല്ലാത്തിനും ഒരു വിരാമമിട്ട് കൊണ്ട് മറുതലക്കല്‍ നിന്നും ഒരു കിളികൊഞ്ചല്‍..കിളികൊഞ്ചലിന്‍റെ ഉടമയുടെ മുഖം നമുക്ക് കാണാന്‍ കഴിയില്ലേലും ഊഹിക്കാം എന്നാല്‍ നമ്മുടെ കഥാപാത്രത്തിന്‍റെ മുഖം വര്‍ണ്ണനാതീതം...

പ്രേമത്തിനു കണ്ണും മൂക്കും ബുദ്ധിയുമില്ലാ എന്ന് പറഞ്ഞറിയിക്കുന്നത് പോലുള്ള അയാളുടെ പ്രവൃത്തി ...അയാള്‍ ഫോണ്‍ ചെയ്ത് മുന്നോട്ട് നടന്നു...ഇടത് കയ്യില്‍ മൊബൈലും വലത് കയ്യില്‍ കാറിന്‍റെ താക്കോലും..സംസാരം മുറുകുന്തോറും പരിസരം മറക്കുന്ന അയാള്‍ ഒരു മതിലിന്‍റെ മുന്‍വശത്ത് വരേയും എത്തി .

വലത് കയ്യിലെ കാറിന്‍റെ താക്കോല്‍ കൊണ്ട് മതിലില്‍ താളം മുട്ടി ഫോണ്‍ ചെയ്തിരുന്ന ആള്‍ പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍...തനിക്ക് ചുറ്റും ഒരു ആള്‍ക്കൂട്ടം കണ്ട് ഒന്ന് ഞെട്ടി...

തന്‍റെ പ്രൈവസിയെ ചോദ്യം ചെയ്തതിനു തുല്ല്യമാണ് ഈ പ്രവര്‍ത്തിയെങ്കിലും ..അറിയാത്ത മട്ടില്‍ കാര്യം തിരക്കി..“ ഉം എന്താകാര്യം..“..?

എലാവരും കണ്ണു കൊണ്ട് അയാളോട് മതിലിലേക്ക് നോക്കാന്‍ പറഞ്ഞു...

തിരിഞ്ഞ് നോക്കിയ ആള്‍ ഞെട്ടിപ്പോയി..

“ മതിലില്‍ ഒട്ടിച്ച ഏതോ ഇംഗ്ലീഷ് സിനിമയുടെ ഒരു പോസ്റ്റ്...അതില്‍ അര്‍ദ്ധ നഗ്നയായ ഒരു പെണ്ണിന്‍റെ അണ്ടര്‍വെയറില്‍ ആണു മൂപ്പിലാന്‍ താക്കോല്‍ കൊണ്ട് താളം പിടിച്ചിരുന്നത്”...

നമ്മുടെ കക്ഷി തിരിഞ്ഞ് നോക്കിയതേ പിന്നെ കണ്ടുള്ളൂ...


{ ഇതിലെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നതിനാലും അയാളുടെ കൈക്കരുത്ത് താങ്ങാനുള്ള കെല്‍പ്പ് എനിക്കില്ലാത്തതിനാലും അയാളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല }


Monday, 22 December 2014

ചില നേരമ്പോക്കുകള്‍....155

എന്തിനാ പള്ളിപ്പെരുന്നളിനു കള്ളുകുടിച്ചതെന്നോ..?

അച്ചനല്ലെ പറഞ്ഞത് പള്ളിപ്പെരുന്നാളാ വരാന്‍പോകുന്നത് അതിന്‍റെ ഒരു സ്പിരിറ്റ് എപ്പോഴും ഉള്ളില്‍ വേണമെന്ന്...
ചില നേരമ്പോക്കുകള്‍....154

ഖര്‍ വാപ്പസ്സി ആക്കാന്‍ വന്നതാണോ....എങ്കില്‍ ഞാന്‍ മുസ്ലീം ആയതാ ....എല്ലാം തിരിച്ച് കിട്ട്വോ...?
ചില നേരമ്പോക്കുകള്‍....153..

ഇവിടെ നിന്നും തന്ന മരുന്ന് കഴിച്ചിട്ടില്ലെന്ന് ഡോക്ടര്‍ക്ക് എങ്ങിനെ മനസ്സിലായി....

“ കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഇവിടെ അഡ്മിറ്റ് ആവേണ്ടതായിരുന്നു”...
ചില നേരമ്പോക്കുകള്‍....152

നിന്നെ അവന്‍ ബലാത്സംഘം ചെയ്തപ്പോള്‍ നീ എന്താ എതിര്‍ക്കാതിരുന്നത്..?

നൂറ് വട്ടം ക്ഷമിക്കണമെന്നല്ലെ അച്ചോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്....
ചില നേരമ്പോക്കുകള്‍....151

അത്യുല്പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ക്ക് സ്ത്രീകളുടെ പേരാ നല്‍കിയിരിക്കുന്നത്....

ഉദാ:.ജയ , അശ്വതി , കാര്‍ത്തിക....

ചുമ്മാതല്ല ഇവിടെ ജനപ്പെരുപ്പം

Wednesday, 17 December 2014

അടുത്തവീട്ടിലെ വേലക്കാരിയെ നോക്കരുതെന്നാ അവളുടെ കല്‍പ്പന...

ഭാര്യയുടെ അല്ലെടോ....അതാണെങ്കില്‍ സഹിക്കാം ...ഇത് ഇവിടുത്തെ വേലക്കാരീടെ കല്‍പ്പനയാ...
എറണാകുളം ടൌണില്‍ ഒരു വാടകവീടു കിട്ടാനുള്ള ബുദ്ധിമുട്ട് തല്‍ക്കാലം ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല...

ആയിടക്കാണു കാസര്‍ഗോഡ് നിന്ന് ഒരു ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എറണാകുളത്ത് ഒരു ഓഫീസില്‍ എത്തുന്നത്...

ഗംഗാനദിയെ കേരളത്തിലേക്ക് ഒഴുക്കിവിടാനൊക്കുമോ  ...? ആ  തീരുമാനത്തിലും കഷ്ടമായിരുന്നു ടിയാന്‍റെ കാര്യം . പലരോടും അന്വേഷിച്ചെങ്കിലും ഫലം തഥൈവ.. താമസിക്കാന്‍ ഒരു വീടു കിട്ടാനില്ല..

സാറെ ഒരു കാര്‍ ഷെഡ് കിട്ടാനുണ്ട് വാടക അല്‍പ്പം കൂടും നോക്കണോ..? പ്യൂണ്‍ ഒരു കാര്യം ഉന്നയിച്ചു...അതിനു വാ‍ടക 1400..പക്ഷേ അവരുടെ അടുക്കള പണികൂടി ചെയ്യേണ്ടിവരുമത്രേ....

സാറെ ഒരു നല്ല വീടുണ്ടായിരുന്നു...ബ്രോക്കറില്‍ നിന്നും മനസ്സ് തണുക്കുന്ന ഒരു കാര്യം കേട്ടപ്പോള്‍ മനസ്സൊന്നു സന്തോഷിച്ചു...

എവിടെയാ...?

പക്ഷേ സാറിനു ഭാഗ്യമില്ലാതെ പോയി ഇന്നലത്തെ കാറ്റത്ത് അത് തകര്‍ന്നു വീണു..

ശ്ശൊ എന്നിട്ടെന്തെങ്കിലും പറ്റിയോ...?

ഏയ് കാര്യമായിട്ടൊന്നും പറ്റിയില്ല വേലക്കാരിയും വീട്ടുടമസ്തനും മരിച്ചു..

അയ്യൊ രക്ഷിക്കണേയ്....രക്ഷിക്കണേയ്...പെട്ടെന്നുള്ള നിലവിളികേട്ടാണു അയാള്‍ സൈഡിലേക്ക് നോക്കിയത്...അതാ കായലില്‍ ഒരാള്‍ കൈകാലിട്ടടിക്കുന്നു...ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല..

അയ്യോ രക്ഷിക്കണേയ് വെണ്ടുരുത്തിപാലത്തേല്‍ നിന്നും വീണതാ എനിക്ക് നീന്താനറിയില്ല രക്ഷികണേയ്....

കിട്ടിയ സമയം ചോദിച്ചു എവിടെയാ വീട്..?

തേവര ബസ്സ്റ്റാന്‍റിനടുത്ത് 201 ആം നമ്പര്‍ വീട്....

പിന്നൊന്നും ചിന്തിച്ചില്ല അയാള്‍ ഒരോട്ടോ പിടിച്ച് നേരെ തേവരക്ക് വിട്ടു...201 ആം നമ്പര്‍ വീട്ടുടമസ്ഥനെ കണ്ടു....

അയ്യോ അത് ഇപ്പോള്‍ കൊടുത്ത് പോയല്ലോ...

അയ്യോ ഇത്ര പെട്ടെന്നോ....ആര്‍ക്കാ കൊടുത്തത്....?

ദേ ഇപ്പോള്‍ ഇവിടുന്ന് ഇറങ്ങിപോയില്ലെ ഒരാള്‍...അയാള്‍ക്ക്....

കേട്ടപാതി കേള്‍ക്കാത്തപാതി ഓടി അയാളുടെ അരികിലേക്ക്...ഏയ് ഒന്ന് നില്‍ക്കണേയ്....ഒന്ന് നില്‍ക്കണേയ്...

മുന്നില്‍ നടന്ന് പോകുന്നവന്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഉം എന്താ കാര്യം..?

ആ 201 ല്‍ താമസിച്ചിരുന്ന ആള്‍ ദാണ്ടേ ഇപ്പോള്‍ വെള്ളത്തില്‍ വീണുള്ളു അപ്പോഴേക്കും നിങ്ങള്‍ വന്ന് അയാളുടെ വീടും വാടകക്കെടുത്തു...ഞാനും അതിനായി ഓടിയെത്തിയതാ....എന്നേലും മുന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായി...അയാള്‍ വെള്ളത്തില്‍ വീണെന്ന്..?

“ഞാനാ അയാളെ പാലത്തില്‍ നിന്ന് തള്ളി താഴേയിട്ടത്”...


Thursday, 11 December 2014

ജീന്‍ വാല്‍ ജീന്‍

സീന്‍ ഒന്ന്

മുഷിഞ്ഞ് കീറിപ്പറിഞ്ഞ വേഷം ധരിച്ച ഒരു വൃദ്ധന്‍..
തോളില്‍ ഒരു ഭാണ്ഡവും , മുട്ടിനു അല്‍പ്പം താഴേയുമായി ഉടുത്തിരിക്കുന്ന തവിട്ട് നിറത്തിലുള്ള ഒരു കീറിയ മുണ്ടും ഉടുത്തിരിക്കുന്നു...

തേഞ്ഞ് തീരാറായ ചെരുപ്പില്‍ രണ്ട് ടൈപ്പ് വാര്‍ ആണു ഇട്ടിരിക്കുന്നത്...

മുഖത്തെ ക്ഷീണവും വിയര്‍പ്പും കടാലറിയാം ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്ന്...

വിയര്‍ത്തൊലിക്കുന്ന മുഖവും ആയി ഓരോരോ കടകളിലും കയറി ഇറങ്ങുന്നു....

സീന്‍ രണ്ട്

ഇടത് കൈ വയര്‍ ഉഴിഞ്ഞ് കൊണ്ട് കടക്കാരന്‍റെ മുന്നിലേക്ക് കൈ നീട്ടുന്നു

കടക്കാരന്‍ പുച്ഛം നിറഞ്ഞ മുഖത്തോടെ കൈകൊണ്ട് ആട്ടി പായിക്കുന്നു...

[ രണ്ടുമൂന്ന് സ്ഥലത്ത് ഇത് തന്നെ ആവര്‍ത്തിക്കുന്നു ]

സീന്‍ മൂന്ന്




മുന്നില്‍ കാണുന്ന വലിയ ബേക്കറിയുടെ മുന്നില്‍ നിന്ന് യാചിക്കുന്നു...ഇവിടേയും അയാള്‍ക്ക് യാതൊന്നും ലഭിക്കുന്നില്ല..അയാള്‍ കുറച്ച് നേരം എന്തോ ആലോചിച്ച് നില്‍ക്കുന്നു..

ബേക്കറിയുടെ മുന്നില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന ഒരു അപ്പവും എടുത്ത് കൊണ്ട് അയാള്‍ ഓടുന്നു...

ബേക്കറിയുടമ ..കള്ളന്‍ കള്ളന്‍ എന്ന് ഉറക്കെ വിളിച്ച് ആളെ കൂട്ടുന്നു..ആ വൃദ്ധന്‍റെ പിറകെ ആളുകള്‍ ഓടുന്നു..

സീന്‍ നാല്...

ഓടിക്കുന്ന നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാനായി വൃദ്ധന്‍ ഓടുന്നു..ജനങ്ങള്‍ കല്ലെടുത്ത് എറിയുന്നുമുണ്ട്...അവിടവിടെ പൊട്ടിയ മുറിവില്‍ നിന്നും അല്‍പ്പാല്‍പ്പം ചോരപൊടിയുന്നുമുണ്ട്...

സീന്‍ അഞ്ച്..

നാട്ടുകാരില്‍ നിന്നും രക്ഷപ്പെട്ട് ...ആരുമില്ലാത്ത ഒരു സ്ഥലത്ത് ഒരു മരത്തിന്‍റെ തണലില്‍ ചാരി ഒരു ദീര്‍ഘ നിശ്വാസം കഴിച്ചിട്ട് ...കയ്യില്‍ മുറുകെ പിടിച്ചിരുന്ന അപ്പം തിന്നാനായി പ്ലാസ്റ്റിക്ക് കവര്‍ കടിച്ച് പൊളിക്കുന്നു

[ വിശപ്പിന്‍റെ കാഠിന്യം പ്ലാസ്റ്റിക്ക് കവര്‍ കടിച്ച് പൊളിക്കുമ്പോള്‍ പ്രതിഫലിക്കണം ]

അപ്പം വായിലേക്ക് വക്കുവാന്‍ തുനിയുമ്പോള്‍...തോളില്‍ ഒരു ചെറിയ കൈ തോണ്ടി വിളിക്കുന്നു...

സീന്‍ ആറ്

വൃദ്ധന്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു... കീറിപ്പറിഞ്ഞ ട്രൌസറും ഇട്ടുകൊണ്ട് ഒരു ബാലന്‍... കണ്ണീല്‍ നിന്നും കണ്ണുനീരൊലിക്കുന്നു...കരഞ്ഞമുഖവുമായി വയറുഴിഞ്ഞ് കൊണ്ട് ഭക്ഷണത്തിനായ് കൈകള്‍ നീട്ടുന്നു...

സീന്‍ ഏഴ്..

കയ്യിലുള്ള അപ്പം ആ ബാലനു നല്‍ക്കുന്നു...ദുഖത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ആ ബാലനു നേരെ കാണിച്ച് കൊണ്ട് ഭക്ഷണം അവനു നല്‍ക്കുന്നു...

വിറക്കുന്ന കയ്യുകള്‍ കൊണ്ട് ആ ബാലന്‍റെ തലയില്‍ തലോടുന്നു...ബാലന്‍ ആ അപ്പം മുഴുവനും തിന്ന് കഴിയുന്നത് വരേയും അവനേയും നോക്കി ഇരിക്കുന്നു...

സീന്‍ എട്ട്

ബാലന്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നെറ്റ് പോകുന്നു....

വൃദ്ധന്‍ കയ്യിലുള്ള ഭാണ്ഡം താഴേവച്ച് അതിലേക്ക് തലയും ചാരി മലര്‍ന്ന് കിടക്കുന്നു.....രണ്ട് കയ്യും വയറില്‍ അമര്‍ത്തി വച്ചിട്ട്....മുകളിലേക്ക് നോക്കി പുഞ്ചിരിക്കുന്നു.....

ഫിനിഷ്