Tuesday, 4 March 2014

റ്റാരി + തെച്ചി....അവസാനഭാഗം

ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരുമായി നല്ല സാമ്യം തോന്നുമെങ്കില്‍ അത് തികച്ചും സത്യം തന്നെയാണു.....


സുള്‍ഫിക്കറിന്റ്റെ യാത്രപറയലും മുനീര്‍ പുത്തഞ്ചിറയുടെ വരവും എല്ലാം കൂടിയായപ്പോള്‍ വീട് ശരിക്കും ഒരു ഉത്സവ പ്രതീതി..
                                                   
                                                              മുനീറിനെ ആ സമയം ഭയങ്കര ദൃതി രണ്ട്മണിക്ക് തൃശൂര്‍ പോകാനുണ്ട് ....ഇത് തന്നെ പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു..

                                                               ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല...ഉച്ചഭക്ഷണത്തോടെ മുനീര്‍ പിരിഞ്ഞു...വൈകുന്നേരം ഷാജിക്കാടെ വീട്ടില്‍ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആളും വരാമെന്ന് പറഞ്ഞു...
                   വൈകിയിട്ട് ഷാജിക്കാടെ വീട്ടിലേക്ക്....സുള്‍ഫിക്കറിന്റെ കാറില്‍ ...

മാള എത്താറായപ്പോള്‍ റ്റാരിക്കൊരു സംശയം MALA [മാള] ഇംഗ്ലീഷുകാര്‍ ഈ വഴിപോയാല്‍ ഈ മാള എന്നുള്ളത് എങ്ങനാ വായിക്കുന്നത്....

അതിനുള്ള മറുപടി അപ്പോള്‍ തന്നെ ഞാന്‍ കോടുത്തതോടെ പിന്നെ അരമണീക്കൂറോളം റ്റാരിയുടെ ഉപദ്രവം ഉണ്ടായിട്ടില്ല...

ഞങ്ങള്‍ ഷാജിക്കാടെ വീട്ടില്‍ എത്തുമ്പോള്‍ ഷാജിക്ക് പള്ളിയില്‍ പോയിരിക്കുകയായിരുന്നു...

നേരെ ഞങ്ങള്‍ കൊച്ചുകടവ് പുഴയുടെ അരികിലേക്ക് നടന്നു...പുഴയിലേക്ക് ഇറങ്ങുമ്പോള്‍ സ്ലോപ്പായിട്ട് വാര്‍ത്ത് ഇട്ടിരിക്കുന്ന സ്ഥലത്ത് മലയാളത്തില്‍ “ധ” എന്നെഴുതിയത്പോലെ തറ താന്നിരിക്കുന്നു...

എന്താണു കാരണം എന്നന്വേഷിച്ചപ്പോള്‍ ആണു റ്റാരി പറയുന്നത് ..അത് ആദര്‍ഷ് ദാമോദര്‍ ചന്തീം കുത്തി വീണ പാട് ആണെന്ന്...

ന്റെ റബ്ബേ ദെന്താ ഇരുമ്പിന്റെ ചന്തിയോ....കോണ്‍ഗ്രീറ്റ് തറ ഇങ്ങനെ താഴണമെങ്കില്‍ .....ഓ  ആലോചിക്കാനേ വയ്യ...

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഷാജിക്ക വന്നു...പിന്നെ സിദ്ദീഖ് ലാല്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ ആയിരുന്നു പിന്നീടവിടെ നടന്നത്

അപ്പോഴേക്കും മുനീറും ഫാമിലിയും എത്തി...മാനുവര്‍ ഫ്രാന്‍സീസും കൂടെ ലിബിന്‍ ബി തെക്കുമ്പുറവും കൂടി കയ്യിലൊരു കവറും അതില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന നിറമുള്ള ലഡുവും ഉണ്ടായിരുന്നു...

രണ്ടേമുക്കാല്‍ മിനിറ്റുകൊണ്ട് 100 ലഡു എവിടെപ്പോയെന്ന് ആര്‍ക്കും മനസ്സിലായില്ല...ചോദിച്ചപ്പോള്‍ ലഡുകണ്ടവര്‍ ആരും ഇല്ല...

ആരോ ഒരാള്‍ രണ്ട് ലഡു വായിലിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് കണ്ടു...ഇനി മൂപ്പിലാന്‍ അത് ഗുളികയാണെന്ന് കരുതിയോ ആവ്വോ...
അത് സുള്‍ഫിക്കര്‍ ആണെന്ന് ഞാന്‍ പറയില്ല....സത്യം...

വൈകുന്നേരത്തെ ഭക്ഷണവും നര്‍മ്മസല്ലപങ്ങളും കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു......

പോകുന്നവഴിക്ക് ആവര്‍ത്തന വിരസത....എന്തെന്നോ എല്ലാപ്രാവശ്യവും പറ്റാറുള്ളത് പോലെ ഇപ്പോഴും വഴിതെറ്റി.......

ഞാന്‍ ഈ കഥ ഇവിടെ അവസാനിപ്പിക്കുകയാണ്......

No comments:

Post a Comment