Wednesday, 1 October 2014

ചില നേരമ്പോക്കുകള്‍....126  ...1212...

126

പൈലിമാഷ് പൊതുവേ ദേഷ്യക്കാരനായിരുന്നു...മൂക്കത്താണു കോപം...

പൈലിമാഷ് ഒരു പദ്യം ചൊല്ലിയതിനു ശേഷം അതിന്‍റെ സാരാംശം പറഞ്ഞൂ..

“ആ കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് അവന്‍റെ അമ്മ മരിച്ചുപോയി” അബദ്ധം മനസ്സിലാകാതെ മാഷ് വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു...

കുട്ടികള്‍ പരസ്പരം നോക്കി മുറുമുറുത്തു...അപ്പോള്‍ തന്‍റേടക്കാരനും ലീവ് ദിവസം പുറത്ത് ഐസ് വില്‍ക്കുന്നവനുമായ തോമസ്സുട്ട് എഴുന്നേറ്റ് ചോദിച്ചു...അല്ല മാഷേ ജനിക്കുന്നതിനു മൂന്ന് മാസം മുമ്പ് അമ്മ മരിച്ചാല്‍ കുട്ടിയെ ആരു പ്രസവിക്കും..?

ഇരിക്കട അവിടെ ഞാന്‍ പറയുന്നതങ്ങ് കേട്ടാല്‍ മതി ഇങ്ങോട്ട് ചോദ്യങ്ങള്‍ ഒന്നും വേണ്ടാ...മാഷ് ദേഷ്യപ്പെട്ടു...

അതെങ്ങനെ ശരിയാവും മാഷ് പുസ്തകത്തില്‍ ഇല്ലാത്തതാ വായിച്ചത്...

ഇറങ്ങടാ അധിക പ്രസംഗി ക്ലാസ്സില്‍ നിന്ന്....മാഷ് കൂടുതല്‍ രോക്ഷാകുലനായി..
അതല്ല മാഷേ ....തോമസ്സുട്ടി പരുങ്ങി...

ഐസേ ...യു ഗെറ്റൌട്ട്..?..മാഷ് അലറി...പുസ്തകം മേശയില്‍ വലിച്ചെറിഞ്ഞു..

ഇത്തവണ തോമസ്സുട്ടി വിട്ടില്ല മാഷേ ക്ലാസ്സില്‍ നിന്നുവേണേല്‍ ഞാന്‍ ഇറങ്ങാം..പക്ഷേ സാര്‍ എന്‍റെ തൊഴിലിനെ കളിയാക്കിയത് ഒട്ടും ശരിയായില്ലാ ട്ടോ....


No comments:

Post a Comment