Tuesday, 30 September 2014

ചില നേരമ്പോക്കുകള്‍ ...125

ക്ലാസ്സില്‍ ചൂളം വിളിക്കുന്ന സ്വഭാവം സുരേഷിന് അന്നുണ്ടായിരുന്നു...അതിനാല്‍ എനിക്ക് അവന്‍റെ അരികില്‍ ഇരിക്കുവാന്‍ ചെറിയൊരു ഭയം ആയിരുന്നു...

ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ എന്തെങ്കിലും എഴുതാനായ് തുനിഞ്ഞാല്‍ ഉടന്‍ “ഷ്യൂ”  എന്നൊരു ചൂളം വിളി സുരേഷില്‍ നിന്നും പ്രതീക്ഷിക്കാം...

ടീച്ചര്‍ ആരാണെന്ന് ചോദിച്ചാല്‍ ആരും സുരേഷിന്‍റെ പേരു വെളിപ്പെടുത്തില്ല കാരണം ഈ പഹയന്‍ പെന്‍സില്‍ മുനച്ച് ചന്തിക്ക് കുത്തും

പുതിയതായി വന്ന തോമസ്സ് മാഷ്ടെ ക്ലാസ്സിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ....എന്നാല്‍ മാഷ് കയ്യോടെ സുരേഷിനെ പിടിച്ചു...അച്ഛനേം വിളിച്ചിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നായി...

വീട്ടിലറിഞ്ഞാല്‍ അവന്‍റെ അച്ഛന്‍ തുടയില്‍ കുടകമ്പി പഴുപ്പിച്ച് വക്കും ഇനി എന്ത് ചെയ്യും എന്നായപ്പോഴാ എന്‍റെ തലയില്‍ ചെറിയൊരു ബുദ്ധിഉദിച്ചത്..

അത്പ്രകാരം സൈക്കിള്‍ കടക്കാരന്‍ സൈദുമുഹമ്മദിക്കാനെ ചട്ടം കെട്ടി 50 രൂപ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ സെയ്ദുമുഹമ്മദിക്ക സമ്മതിച്ചു...

സൈദുമുഹമ്മദിക്ക സുരേഷിന്‍റെ അച്ഛനായി ഹെഡ്മാസ്റ്ററുടെ റൂമില്‍ ഹാജരാക്കപ്പെട്ടു..ഇനി ഇവന്‍ ക്ലാസ്സില്‍ മര്യാദക്കാരനായി ഇരിക്കും എന്ന് എഴുതി ഒപ്പിട്ട് പൊയ്ക്കോളാന്‍ സുരേഷിന്‍റെ അച്ഛനോട് ഹെഡ് മാസ്റ്റര്‍ പറഞ്ഞു...

അങ്ങനെ ഒരു അയാള്‍ ഒരു കത്ത് എഴുതി..

“എന്‍റെ മകന്‍ സുരേഷ് ഇനി തെറ്റ് ആവര്‍ത്തിക്കുകയില്ല ..ഇനി ആവര്‍ത്തിച്ചാല്‍ ടി സി വാങ്ങി പൊയ്ക്കൊള്ളാം എന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...
.............................................................എന്ന് സുരേഷിന്‍റെ അച്ഛന്‍ സെയ്ദുമുഹമ്മത്...



സുരേഷിനെ അന്ന് തന്നെ സ്കൂളില്‍ നിന്നും പുറത്താക്കി...

No comments:

Post a Comment