Friday, 18 April 2014

ചില നേരമ്പോക്കുകള്‍....64

നാരായണെട്ടനും ഭാര്യ കാര്‍ത്ത്യാനി ചേച്ചിയും പിന്നെ ഒമ്പത് പെണ്മക്കളും തൃശൂര്‍ മൃഗശാല കാണാന്‍ പോയി....

എല്ലായിടവും കണ്ട് സംതൃപ്തിയടഞ്ഞ ആ കുടുമ്പത്തിനു സ്വന്തം തറവാട്ടില്‍ പോയ അനുഭവം ആയിരുന്നു...

അവസാനം ചെറുതായി മതിലുകെട്ടി തിരിച്ച ഒരു സ്ഥലത്ത് എത്തിയപ്പോള്‍ നാരായണേട്ടന്‍ ഒന്ന് നിന്നു...അവിടെ കൂടി നില്‍ക്കുന്നവര്‍ അതിശയത്തോടെ ആ മതില്‍ കെട്ടിലേക്ക് ചൂണ്ടി എന്തൊക്കെയോ കുശുകുശുക്കുന്നു..

ആ മതില്‍ കെട്ടിന്റെ ഗേറ്റിലേക്ക് നാരായണേട്ടന്‍ ചെന്നിട്ട് അവിടുത്തെ വാച്ച്മാനോട് കാര്യം തിരക്കി...എന്താണതിനുള്ളില്‍...?

അതിനുള്ളിലോ...? അതിനുള്ളില്‍ ഒരു വിത്ത്കാളയാണ്....ഈ കാള ഒരു മാസം ഒരുപാട് പശുക്കള്‍ക്ക് പള്ളേലുണ്ടാക്കിയിട്ടുണ്ട്....അതിനെ കാണണമെങ്കില്‍ ഒരാള്‍ക്ക് 50 രൂപയാണു ഫീസ്...
50 രൂപയോ അതെവിടുത്തെ ന്യായമാണ്....ഞങ്ങള്‍ക്കതിനെ ഫ്രീയായി കാണണം...മൃഗശാല മൊത്തം കാണുന്നതിനാണു പാസ്സെടുക്കുന്നത് അതിനിടയില്‍ ഇങ്ങനെ ഒരു ബിസിനസ്സൊ...?

സംസാരം ബഹളം ആയപ്പോള്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ ഇടപ്പെട്ടു..എന്താ പ്രശ്നം...?

നാരായണേട്ടന്‍ ഫുള്‍ട്ടോസ്സില്‍ ചൂടായി...എന്താ മാഷേ ഇതിനുള്ളിലും ബിസിനസ്സോ....

മൃഗശാല സൂക്ഷിപ്പുകാരന്‍ നാരായണേട്ടനേയും കാര്‍ത്ത്യാനി ചേച്ചിയേയും പിന്നെ ഒമ്പത് പെണ്മക്കളേയും ഒന്ന് നോക്കിയിട്ട് ചോദിച്ചു ഈ പെള്ളെരെല്ലാം തന്റെ യാണൊ.?

അതെ...

അത് കേട്ട് സൂക്ഷിപ്പുക്കാരന്‍ കാളയുടെ ചുമതലയുള്ളയാളോട് പറഞ്ഞു...കേറ്റിവിടടോ ....“നമ്മുടെ കാള ഇയാളെ ഒന്ന് കണ്ടൊട്ടെ”...

No comments:

Post a Comment