Thursday, 27 February 2014

പിറ്റേന്ന് രാവിലെ പതിവുപോലെ നേരം വെളുത്തു......

ഞാനും എന്റെ കുടുമ്പവും നേരത്തെ തന്നെ എഴുന്നേറ്റു....

റ്റാരിക്കും തെച്ചിക്കും നേരം വെളുക്കുവാന്‍ ചുവരിലെ ഘടികാരത്തിലെ സൂചി പിന്നേയും മണിക്കൂറുകളോളം തിരിയേണ്ടിവന്നു....

ഏകദേശം എട്ടുമണിയായപ്പോള്‍ റ്റാരിക്ക് നേരം വെളുത്തു..പിന്നെ എല്ലാവരും കൂടി പറമ്പില്‍ ഒക്കെ ഒന്ന് ഇറങ്ങി നടന്നു..

മക്കളെ മദ്രസയില്‍ പറഞ്ഞയച്ചിട്ട് ഞാനും എന്റെ ഭാര്യയും കൂടി മീന്‍ വാങ്ങുന്നതിനായി പോയി ..

റ്റാരിയോടും തെച്ചിയോടും ഫ്രഷായിരിക്കാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ പോയി....

                                                                       ഞങ്ങള്‍ തിരിച്ച് വന്നപ്പോള്‍ രണ്ടാളും റെഡിയായി ഇരിപ്പുണ്ട്.....
എന്നാല്‍ മരണത്തെ മുഖാമുഖം കണ്ടിട്ടാണു റ്റാരി ഇരിക്കുന്നത് എന്ന് ഏകദേശം നാലരയായപ്പോള്‍ ആണു എനിക്ക് മനസ്സിലായത്..

ആദ്യം ആ കഥപറയാം...ഞങ്ങള്‍ പുറത്ത് പോയപ്പോള്‍  റ്റാരി ഡ്രസ്സ് ഇസ്തിരി ഇടുവാനായി അവിടെ കേടായ ഒരു അയേണ്‍ ബൊക്സ് ഉണ്ടായിരുന്നു....
അത് പ്ലഗ്ഗില്‍ കുത്തിയാല്‍ കറണ്ട് പിടിക്കും ഇതൊന്നും അറിയാതെ റ്റാരി അതെടുത്ത് യൂസു ചെയ്തു.....
എന്റെ ഭാഗ്യത്തിനോ അതോ ആ തെച്ചിയുടെ ഭാഗ്യത്തിനോ....എന്തോ എല്ലാവരേയും നിരാശപ്പെടുത്തികൊണ്ട് യാതൊന്നും സംഭവിച്ചില്ല...
                                                           ആ അയേണ്‍ ബോക്സിന്റെ കഥ ഞാന്‍ പറഞ്ഞപ്പോള്‍ റ്റാരി ഒന്ന് ഞെട്ടി....
                                                           രാവിലെ 9.16 ആയപ്പോള്‍ ഒരു ഫോണ്‍ കോള്‍ ....
ഹലോ ...
ഷഫീര്‍ ഭായി അല്ലെ....

അതെ ആരാണു......പ്രതിയോഗ്ഗ് ആരെന്ന് പറയുന്നില്ല

ഷഫീര്‍ ഭായ് ഞാന്‍ നിങ്ങടെ ഷോപ്പിന്റെ അടുത്തുണ്ട്.....

സോറി ഞാന്‍ ഷോപ്പില്‍ ഇല്ല എനിക്കിന്നൊരു ഗസ്റ്റുണ്ട് അതിനാല്‍ ....
..ഞാന്‍ വീട്ടില്‍ ഉണ്ട്....

വീടെവിടെ.....പഹയന്‍ വിടാനുള്ള ഭാവം ഇല്ല..

അവസാനം വീടും പറഞ്ഞുകൊടുത്തു....

ശരി ഞാന്‍ ദാ എത്തി ....
മീന്‍ നന്നാക്കികൊണ്ടിരിക്കുമ്പോള്‍ പടിക്കല്‍ ഒരു തൂവെള്ള കാര്‍ വന്നു നിന്നും അതില്‍ നിന്നും സുല്‍ഫിക്കര്‍ പി സലാം ചാടിയിറങ്ങി....

ഇറങ്ങിയപ്പോള്‍ തന്നെ സുല്‍ഫി ആദ്യം കണ്ടത് ഹലോ യാസര്‍ എന്ന് പറയുമ്പോഴേക്കും പിന്നില്‍ മീന്‍ മുറിച്ചുകൊണ്ടിരിക്കുന്ന കത്തിയുമായി നിലക്കുന്ന എന്നെ കണ്ട്...ശ്രീനിവാസന്‍ സ്റ്റായിലില്‍ പുറകോട്ട് ഒരു ചാട്ടം...

No comments:

Post a Comment