Thursday, 12 March 2015

അന്നത്തെ ആ നാടകം ഒരു പ്രേത കഥയായിരുന്നു...ചുടലക്കാടും പുകയുന്ന ശ്മശാനവും എല്ലാം നാടകത്തിലെ രംഗങ്ങളായിരുന്നു..

നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍...എല്ലാവരും നല്ല ത്രില്ലില്‍ ആയിരുന്നു..ശ്മശാനത്തില്‍ ഒറ്റക്ക് പെടുന്ന ഒരാള്‍ ...അയാള്‍ക്ക് പേരില്ലെങ്കിലും ആ ഒറ്റപ്പെടുന്ന ആളായിട്ട് അഭിനയിക്കുന്നത് സുരേഷായിരുന്നു..
പലല്‍ നേരം റിഹേഴ്സല്‍ നടക്കുമ്പോള്‍ സുരേഷ് പേടിച്ച് വിറക്കും..നീണ്ട കൊമ്പല്ലുകളുമായി വെള്ളസാരിയുമുടുത്താണ് പ്രേതം വരേണ്ടത്...എന്നാല്‍ ഇതൊന്നും സുരേഷിനറിയില്ല... പ്രേതമായി അഭിനയിക്കുന്നത് സുരേഷിന്‍റെ സ്വന്തം അനിയനും.....അനിയനാണു പെണ്‍ വേഷം കെട്ടി വരുന്നതെന്ന് സുരേഷിനറിയില്ല...സുരേഷിന്‍റെ അനിയന്‍ റിവേഴ്സലിനു വരാറും ഇല്ല...

“ ചുണ്ണാമ്പുണ്ടോ കയ്യില്‍”

പ്രേതം സുരേഷിനോട് ചോദിക്കുന്ന ആകെ ഒരു ചോദ്യം മാത്രം...ആ ഒരു ചോദ്യത്തില്‍ സുരേഷ് അയ്യോ എന്‍റെമ്മേ എന്ന് പറഞ്ഞ് ബോധം കെട്ട് വീഴണം..

ഏകദേശം രാത്രി ഒമ്പത് മണിയോടേ നാടകം തുടങ്ങി. രംഗങ്ങള്‍ ഓരോന്ന് കഴിഞ്ഞു അവസാനം ചുടലക്കാടില്‍ ഒറ്റക്കിരിക്കുന്ന സുരേഷിന്‍റെ അരികിലേക്ക് അനിയന്‍ വെള്ളസാരിയെല്ലാം ചുറ്റി ഒരു മാദകസുന്ദരിയായി അടുത്തു....
“ ചുണ്ണാമ്പുണ്ടോ കയ്യില്‍ ”..?

ആ അരണ്ട വെളിച്ചത്തിലും അനിയനെ തിരിച്ചറിഞ്ഞ സുരേഷ് പതുക്കെ പറഞ്ഞു...എടാ ഷക്കിലയുടെ പടമുള്ള പുസ്തകം വച്ചിട്ടുള്ള ആ മേശയില്ലെ അതിനടിയിലുള്ള സിഗരറ്റ് പാക്കറ്റ് പൊക്കി നോക്കിയാല്‍ ചുണ്ണാമ്പ് കിട്ടും , അച്ഛന്‍ അറിയേണ്ട”....

പിന്നെ കര്‍ട്ടന്‍ വീണത് മാത്രമേ ഓര്‍മ്മയുള്ളു....

No comments:

Post a Comment