Thursday, 21 November 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം . പതിമൂന്ന്
                                                                                     
                                                                                           എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി വരുന്ന ഒരു കൂട്ടം ആളുകളേയാണു ഗള്‍ഫില്‍ കണ്ടുവരുന്നത്....മറ്റുള്ളവരെ വിലയിരുത്തുന്ന കൂട്ടത്തില്‍ ഞാന്‍ എന്നെ തന്നെ കൂടുതല്‍ വിലയിരുത്താല്‍ ശ്രമിക്കാറുണ്ട്...ല്ലേല്‍ ശരിയാവില്ലാന്നേയ്....
                                                  വൈകുന്നേരങ്ങളില്‍ ഞാന്‍ സമയം കളഞ്ഞിരുന്നത് അബൂദാബീ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലും ലുലു സെന്‍ററിലും       , കെ എം ട്രേഡേഴ്സിലും പിന്നെ അങ്ങനെയുള്ള സൂപ്പര്‍ മാര്‍കറ്റുകളിലും മറ്റും കയറിയിറങ്ങുക എന്ന ഹോബിയുമായിട്ടാണു..

അബൂദാബി കൊ ഓപ്പില്‍ പോയാല്‍ സ്പ്രേ സെക്ഷനില്‍ നിന്നും ഫ്രീ ആയി സ്പ്രേ അടിച്ച് തിരിച്ച് പോരും....മൂന്നാലു തരം സ്പ്രേ അടിച്ച് കഴിഞ്ഞാല്‍ പിന്നെ ശരീരത്തില്‍ നിന്നും എന്ത് മണം ആണു വരുന്നതെന്ന് അറിയാന്‍ കഴിയില്ല...

ലുലുവിലും കെ എമ്മിലുമുള്ള ജോലിക്കാരാണെങ്കില്‍ അധികവും മലയാളികള്‍ ആകുന്നു...കറുത്ത പെന്റും വെള്ള ഷര്‍ട്ടും ധരിച്ച ജോലിക്കാര്‍....അവരുടെ സൂപ്പര്‍ വൈസര്‍മാര്‍ കറുത്ത പെന്റും ആകാശനീല ഷര്‍ട്ടും....ഇവര്‍ തമ്മിലുള്ള വ്യത്യാസം 300 ദിര്‍ഹം...ഭാവം എഞ്ചിനിയര്‍ മാരുടേയും...

ഇവിടെ നാട്ടികയില്‍ യൂസഫലിക്കായുടെ വീടിനു പരിസരത്ത് ദിവസങ്ങളോളം കാത്ത് നിന്ന് ഒരു വിസ ഒപ്പിച്ചിട്ട് നേരെ കയറും...ഒന്നിലെ ലുലുവില്‍ അല്ലേല്‍ എം കെ ഗ്രൂപ്പില്‍....“ എങ്ങനേലും ഒരു വിസ എന്ത് ജോലിയും എടുക്കാന്‍ തയ്യാറാണ് യൂസുഫലിക്ക “ 

വിസ കിട്ടുന്നത് വരേയും ഉള്ള മനസിലിരിപ്പ്....ഇതാണു...കിട്ടി കഴിഞ്ഞാല്‍ ഒരു ശരാശരി മലയാളി ജനിക്കുകയായി...പിന്നെ  മുതലാളിമാര്‍ക്ക് കിട്ടുന്ന ലാഭത്തിന്‍റെ കണക്കു നോക്കലാവും ഇവരുടെ പണി ..

ചിലര്‍ കല്യാണം കഴിക്കാനായി മാത്രം  ജോലിക്ക് വരുന്നവരും ഉണ്ട് ..കല്യാണം കഴിഞ്ഞാല്‍ പിന്നെ  ഗള്‍ഫ് തന്നെ  മതിയാക്കും  ...

ആരും എന്നെ തുറിച്ച് നോക്കണ്ട എന്റെ അനുഭവങ്ങള്‍ ആണു ഞാനിവിടെ വിവരിക്കുന്നത്... ഇളക്ട്രോനിക്സുമായി പുലബന്ധം പോലും ഇല്ലാത്ത ഒരുവന്‍റെ 
 അരികിലേക്ക് ഒരിക്കള്‍ ഞാന്‍ ഒരു ഡിവിഡി പ്ലയര്‍ വാങ്ങാന്‍ ചെന്നു...

ഉം....

കണ്ഡനാളത്തില്‍ നിന്നും അവന്റെ മൂളല്‍ കേട്ടാല്‍ സിസ്റ്റത്തിന്റെ ഐസി വരേയും അടിച്ച് പോകുമെന്ന് തോന്നും....  ഒന്നും മര്യാദക്ക് കാണിച്ച് തരുവാന്‍ മൂപ്പിത്സ് തയ്യാറല്ല. ന്താ കാരണം ന്നല്ലെ ഇനി ഞാന്‍ വാങ്ങിയില്ലേല്‍ പഴയത്പ്പോലെ പാക്ക് ചെയ്ത് വക്കേണ്ടേ......
നാട്ടില്‍ നിന്നും വരുമ്പോഴെടുത്ത ശപഥം വൃഥാവിലായി...
എല്ലാവരും ഈ ഗണത്തില്‍ പെടില്ല ട്ടൊ.....

കാലങ്ങള്‍ പെട്ടെന്ന് പോയ്മറഞ്ഞ് കൊണ്ടിരുന്നു....എന്റെ ജീവിതത്തിന്‍റെ  എണ്ണപ്പെട്ട ദിനങ്ങളും കൊഴിഞ്ഞു കൊങ്ങിരുന്നു...

അബൂദാബിയുടേ ദേശീയ മൃഗം മൂട്ടയാകുന്നു....ദേശീയ ജീവി പഠാണികളും
പഠാന്‍ എന്നാല്‍ വെറും അറാമ്പിറപ്പിനു കയ്യും കാലും വച്ചവര്‍....

“ മഹാനായ എന്റ്റെ മനോമുകുരത്തില്‍ ഒരു പഴം ചൊല്ല് കിളിര്‍ത്തു
“ പഠാന്‍ ക ദുശ്മനി ജാന്‍ ക കത്തറാ ഹേ...
    പഠാന്‍ ക ദോസ്തി ഗാണ്ട് ക കത്തറാ ഹേ...
ലേക്കിന്‍ മലയാളീ ക ദുശ്മനീ...കാം ക കത്തറാ ഹേ....
                                          
                                      ഷഫീര്‍ പുവത്തും കടവില്‍ ..........................തുടരും

No comments:

Post a Comment