Friday, 31 March 2017

ഏക് വില്ലൻ....
രാവിലെ ആറരക്ക് രവിരാജൻ മാഷ്ടെ ട്യൂഷൻ സെൻറ്ററിലേക്ക് വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ പഠിക്കുക എന്ന ലക്ഷ്യത്തിനേക്കാളും , എട്ടരക്ക് ട്യൂഷൻ കഴിയുമ്പോൾ മുകുന്ദന്റെ കടയിൽ നിന്ന് പാലും വെള്ളവും പരിപ്പുവടയും കഴിക്കുക എന്ന ലക്ഷ്യം ആയിരിക്കും മുൻപന്തിയിൽ ഉണ്ടാവുക...
രവിരാജൻ മാഷ് ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും പഠിപ്പിച്ച മാഷ്മാരുടെ പേരു പറഞ് തുടങ്ങിയാൽ ആദ്യം ഓടി എത്തുന്നത് രവിരാജൻ മാഷ് തന്നെ ആയിരിക്കും..
ചുട്ട അടി കൊടുക്കുന്ന കാര്യത്തിൽ രവിരാജൻ മാഷ് മുന്നിലാണ്...തല്ല് പേടിച്ചാണു അന്ന് ഒരുവിധം ആളുകളും പഠിച്ചിരുന്നത്...
വീട്ടിൽ നിന്നും നടന്ന് പൈങ്ങോട് കണ്ടാരന്റെ അമ്പലം വഴി [ശരിയായ പേരു ഖണ്ടാകർണ്ണ ക്ഷേത്രം ] യാണു സ്കൂളിലേക്ക് പോകുന്നത്.....രാവിലെ ഏഴ് മണിമുതൽ എട്ടര വരേയാണ് ട്യൂഷൻ ഉള്ളത് ...
അത് കഴിഞ് ഒന്നരമണിക്കൂർ സ്കൂളിന്റെ ഉമ്മറം കയറി നിരങ്ങലാണ്...
പത്താം തരത്തിലെ മുതിർന്ന പൌരന്മാരെ നോക്കുന്നതിൽ അക്കാലത്ത് ഒരു കുതൂഹലം തന്നെ ആയിരുന്നു....കാരണം “സമരം” എന്ന ആർക്കും വേണ്ടാത്ത ഒരു കലയെ വാർത്തെടുക്കുന്നതിൽ ടീയാന്മാർ കാണിച്ചിരുന്ന ഉത്സാഹം....എന്നിൽ അതിരുകടന്ന സന്തോഷം നിറച്ചിരുന്നു...
ഏഴാം ക്ലാസ്സ് മുതൽ ആണു കൽപ്പറമ്പ് സ്കൂളിൽ പോയി തുടങ്ങുന്നത്....ഏഴാം ക്ലാസ്സ് ആരംഭിക്കുന്ന ദിവസം തന്നെ അന്നത്തെ അവിടുത്തെ ഹെഡ്മാസ്റ്റർ “പൌലോസ് മാഷ് “ഇഹലൊകവാസം വെടിഞ്ഞു..അന്ന് മനസ്സിലായി എനിക്ക് എന്റെ രാശി.....
എങ്കിലും തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല എന്ന് പറയുന്നതിനേക്കാളും .....വീട്ടിൽ ഇരുത്താൻ എന്റെ വാപ്പ എന്നെ അനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി....
അങ്ങനെ ഏഴും എട്ടും ഒമ്പതും പിന്നെ പത്തും എനിക്ക് ഈ സ്കൂളിൽ വഴിമാറിതന്നു....
അങ്ങനെ പത്തിൽ പഠിക്കുമ്പോഴാ...എന്റെ കഥയിലേക്ക് ഒരു വില്ലൻ കടന്ന് വരുന്നത്.......
"രാവണനു രാമനും , കംസനു ശ്രീകൃഷ്ണനും ...നയനാർക്ക് കെ കരുണകരനും , എന്തിനു പറയുന്നു പിണറായി വിജയനു ..അച്ചുദാനന്ദനെ പോലെ .........
“ആ കാലഘട്ടത്തിൽ എനിക്കും ഒരു ശത്രും ഉണ്ടാകുന്നു”
കഥയിലെ വില്ലനും ...കൂടുതൽ വിശേഷങ്ങളും പിന്നെ പറയാം....

No comments:

Post a Comment